കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഉപ്പു തിന്നവര്‍ ആരായാലും അവര്‍ വെള്ളം കുടിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ നിയമവശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കും. കുറ്റം ചെയ്തവര്‍ ആരും രക്ഷപെടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍നിന്ന് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിലും അധികംഭാഗം സര്‍ക്കാര്‍ വെട്ടിമാറ്റിയത് വിവാദമായിട്ടുണ്ട്. റിപ്പോര്‍ട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ സര്‍ക്കാര്‍ ഒഴിവാക്കിയെന്നാണ് ആക്ഷേപം.

ആകെ 129 പാരഗ്രാഫുകൾ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 21 പാരഗ്രാഫുകൾ മാത്രം ഒഴിവാക്കാനായിരുന്നു വിവരാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി കൂടുതൽ ഭാഗങ്ങൾ സർക്കാർ വെട്ടിനീക്കുകയായിരുന്നു.