കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 53,280 രൂപയിലും ഗ്രാമിന് 6,660 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 17 രൂപ കുറഞ്ഞ് 5,449 രൂപയിലെത്തി.

വ്യാഴാഴ്ച പവന് 240 രൂപയും ഗ്രാമിന് 30 രൂപയും കുറഞ്ഞിരുന്നു. ബുധനാഴ്ച പവന് 400 രൂപ ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയശേഷമാണ് സ്വര്‍ണവില വ്യാഴാഴ്ച തിരിച്ചിറങ്ങിയത്. രണ്ടുദിവസം കൊണ്ട് 400 രൂപയാണ് കുറഞ്ഞത്.

കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് താഴ്ന്നത്.

പിന്നീട് തിരിച്ചുകയറിയ സ്വര്‍ണവില പത്തുദിവസത്തിനിടെ 2,500ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും 53,000ന് മുകളില്‍ എത്തിയത്. രണ്ടാഴ്ചയ്ക്കിടെ 2900 രൂപ വര്‍ധിച്ച ശേഷമാണ് വീണ്ടും താഴ്ന്നത്.

അതേസമയം, വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 91 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.