തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ അതിഥി തൊഴിലാളിയുടെ മകളെ തിരികെ കൊണ്ടുവരുന്നതിനായി കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലർച്ചെ വിശാഖപട്ടണത്തേക്ക് പുറപ്പെടും. കുട്ടിയെ ബുധനാഴ്ച വൈകിട്ടോടെയാണ് വിശാഖപട്ടണത്തു നിന്നും കണ്ടെത്തിയത്.

കുട്ടി ഇപ്പോൾ ആർപിഎഫിന്‍റെ സംരക്ഷണയിലാണുള്ളത്. കഴക്കൂട്ടം എസ്എച്ച്ഒ യുടെ സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിരുന്നു. അവിടെ വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ കേരളത്തിലെത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

നിലവിൽ രണ്ട് ദിവസം ഭക്ഷണം കഴിക്കാത്തതിന്‍റെ ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്. കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷം പോലീസ് ബന്ധുക്കൾക്ക് വിട്ടുനൽകും. കുട്ടിക്ക് കൗൺസിലിംഗ് നൽകുമെന്നും പോലീസ് അറിയിച്ചു.

ബുധനാഴ്ച താംബരം എക്സ്പ്രസിന്‍റെ മുന്നിലെ കമ്പാർട്ട്മെന്‍റിൽ യാത്രക്കാർക്കിടയിൽ കിടക്കുന്ന നിലയിലാണ് കുട്ടിയ കണ്ടെത്തിയത്. വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രവർത്തകരാണ് കുട്ടിയെ കണ്ടെത്തിയത്.

ചെന്നൈയിൽനിന്ന് ഈ സമയത്ത് ആസാമിലേക്ക് ഒരു ട്രെയിൻ ഉണ്ടായിരുന്നു. ഇതിൽ കുട്ടി സ്വദേശത്തേക്കാണ് പോയിരുന്നിരിക്കാം എന്നായിരുന്നു നിഗമനം. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.