തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാം സ്വദേശിനിയായ പതിമൂന്നുകാരിയെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

താംബരം എക്സ്പ്രസിന്‍റെ മുന്നിലെ കമ്പാർട്ട്മെന്‍റിൽ യാത്രക്കാർക്കിടയിൽ കിടക്കുന്ന നിലയിലാണ് കുട്ടിയ കണ്ടെത്തിയത്. വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രവർത്തകരാണ് കുട്ടിയെ കണ്ടെത്തിയത്.

ആസാമിലേക്ക് പോകുകയാണെന്നും രാവിലെ മാത്രമാണ് ഭക്ഷണം കഴിച്ചതെന്നും കുട്ടി റെയിൽവേ പോലീസിനോടു പറഞ്ഞു. ആർപിഎഫ് കുട്ടിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കേരളാ പോലീസിന് കൈമാറും. കുട്ടി ഇന്ന് ചെന്നൈയിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.

ചെന്നൈയിൽനിന്ന് ഈ സമയത്ത് ആസാമിലേക്ക് ഒരു ട്രെയിൻ ഉണ്ടായിരുന്നു. ഇതിൽ കുട്ടി സ്വദേശത്തേക്കാണ് പോയിരുന്നിരിക്കാം എന്നായിരുന്നു നിഗമനം. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.