തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസാം സ്വദേശിനിയായ പതിമൂന്നുകാരി തസ്മിദ് തംസുമിദ് ചെന്നൈയിലത്തി. ചെന്നൈയെ റെയിൽവേ സ്റ്റേഷനിൽ കുട്ടി ഇറങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.

വിവരങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. പെൺകുട്ടിയുടെ മൂത്ത സഹോദരന്‍ ചെന്നൈയില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ ബംഗളൂരുവിലാണെന്നും കുട്ടി തന്നെ ഫോണില്‍ വിളിച്ചിട്ടില്ലെന്നും സഹോദരന്‍ പറഞ്ഞു.

പെണ്‍കുട്ടി ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസില്‍ യാത്ര ചെയ്തതായി സ്ഥിരീകരിച്ചിരുന്നു. പാറശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നുവെന്ന് ട്രെയിനിലെ യാത്രക്കാരിയാണ് പോലീസിനെ അറിയിച്ചത്. ഒരു യാത്രക്കാരി പെണ്‍കുട്ടിയുടെ ഫോട്ടോയെടുത്തിരുന്നു.

പെണ്‍കുട്ടി ട്രെയിനില്‍ ഇരുന്ന് കരയുകയായിരുന്നു. ഇതാണ് ശ്രദ്ധിക്കാന്‍ കാരണമെന്നാണ് യാത്രക്കാരി പറയുന്നത്. കുട്ടിയുടെ ഫോട്ടോ പിതാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടിയുടെ കൈയിൽ ആകെയുള്ളത് 50 രൂപ മാത്രമാണെന്നാണ് വിവരം.

ആസാമീസ് ഭാഷ മാത്രം സംസാരിക്കുന്ന കുട്ടിയുടെ കൈവശം മൊബൈൽ ഫോണില്ല. കഴക്കൂട്ടത്ത് താമസിക്കുന്ന ആസാം സ്വദേശി അൻവർ ഹുസൈന്‍റെ മകൾ തസ്മിത് തംസുമിനെ ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് കാണാതായത്.

രാവിലെ കുട്ടിയെ അമ്മ വഴക്കു പറഞ്ഞിരുന്നു എന്നും അതിനുശേഷം കുട്ടിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്.