തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രതികരണം കാപട്യം നിറഞ്ഞതും സ്വന്തം ഉത്തരവാദിത്തത്തില്‍നിന്നുള്ള ഒളിച്ചോട്ടവുമാണ്. റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്തുവിടരുതെന്ന് ഹേമ കമ്മിഷന്‍ അറിയിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അവര്‍ കൊടുത്ത കത്തില്‍ അങ്ങനെ പറഞ്ഞിട്ടില്ല. ആ കത്ത് പുറത്തുവരുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷിച്ചില്ലെന്നും സതീശൻ പറഞ്ഞു.

റിപ്പോര്‍ട്ട് പുറത്തു വിടുമ്പോള്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശം പാലിക്കണമെന്നാണ് ഹേമ കമ്മിറ്റി ആവശ്യപ്പെട്ടത്. കത്ത് ദുര്‍വ്യാഖ്യാനം ചെയ്ത മുഖ്യമന്ത്രി മാപ്പ് പറയണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

പോക്‌സോ നിയമപ്രകാരം കേസെടുക്കേണ്ട കാര്യം വരെ റിപ്പോര്‍ട്ടിലുണ്ട്. പോക്‌സോ നിയമപ്രകാരം കേസെടുക്കേണ്ട ഒരു കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ട് അത് മറച്ചുവയ്ക്കുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്താല്‍ അതൊരു ക്രിമിനല്‍ കുറ്റമാണ്.

നാലര കൊല്ലം മുമ്പ് കിട്ടിയ റിപ്പോർട്ട്, നടപടി എടുക്കാതെ കൈയിൽ വെച്ചിരുന്ന മുഖ്യമന്ത്രി, സാംസ്കാരിക മന്ത്രി എന്നിവർ ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വേട്ടക്കാര്‍ക്കെതിരെ പോരാടുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നാലരവര്‍ഷം വേട്ടക്കാരെ ചേര്‍ത്തുപിടിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മൊഴിയും തെളിവുകളും ഉള്ള സാഹചര്യത്തില്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന അന്വേഷണം സംഘം രൂപീകരിച്ച് നടപടിയെടുക്കണം. കുറ്റം ചെയ്തവര്‍ എത്ര വലിയവരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നാണ് തങ്ങളുടെ നിലപാടെന്നും സതീശന്‍ പറഞ്ഞു.