ശ്രീനഗര്‍: ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും ലോക്സഭപ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും ജമ്മു സന്ദര്‍ശനത്തില്‍ മാറ്റമില്ലെന്ന് സ്ഥിരീകരിച്ചു കോണ്‍ഗ്രസ്. മുന്‍നിശ്ചയിച്ച പ്രകാരം ഇരു നേതാക്കളും ഇന്ന് വെെകുന്നേരം ശ്രീനഗറിത്തിലെത്തുമെന്ന് ജമ്മുകാഷ്മീര്‍ പിസിസി വക്താവ് രവീന്ദര്‍ ശര്‍മ അറിയിച്ചു.

നേരത്തെ, ഖാര്‍ഗെയും രാഹുലും ഇന്നത്തെ യാത്ര ഒരുദിവസം മാറ്റിവച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഭാരത് ബന്ദിന്‍റെയും ജമ്മു വിമാനത്താവളത്തിലെ സാങ്കേതിക പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തില്‍ യാത്ര നീട്ടി എന്നായിരുന്നു വിവരം. എന്നാല്‍ പരിപാടികള്‍ മുന്‍നിശ്ചയിച്ചപ്രകാരം തന്നെ നടക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സജ്ജമാക്കാനാണ് ഇരുവരുടെയും സന്ദര്‍ശനം. ഇരുവരും പ്രധാന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും. ഇന്ന് പ്രാദേശിക പാര്‍ട്ടികളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തിയേക്കുമെന്നും വിവരമുണ്ട്.

സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കാഷ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ്. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലിനാണ്.

2014 ല്‍ ആയിരുന്നു ജമ്മു കാഷ്മീരില്‍ ഇതിന് മുമ്പ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബിജെപി പിന്തുണയോടെ പിഡിപി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. മുഫ്തി മുഹമ്മദ് സയിദും മെഹ്ബൂബ മുഫ്തിയുമായിരുന്നു മുഖ്യമന്ത്രിമാര്‍.

എന്നാല്‍ 2018ല്‍ ബിജെപി പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ താഴെവീഴുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് 2019ല്‍ കാഷ്മീരിന്‍റെ സംസ്ഥാന പദവി പിന്‍വലിച്ചിരുന്നു.