ന്യൂഡല്‍ഹി: ലോക്സഭപ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍ എത്തിയേക്കില്ലെന്ന് സുചന. ഭാരത് ബന്ദ് നിമിത്തമാണ് യാത്ര മാറ്റിവച്ചതെന്നാണ് സൂചന. ജമ്മു വിമാനത്താവളത്തിലെ സാങ്കേതിക പ്രശ്‌നങ്ങളും പര്യടനം നീട്ടിയതിന് പിന്നിലുണ്ടെന്നും വിവരമുണ്ട്.

നിലവില്‍ ഒരുദിവസം വൈകി ഈ മാസം 22ന് ആകും രാഹുലും ഖാര്‍ഗെയും ജമ്മുവിലെത്തുക എന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച ശ്രീനഗറില്‍ നടക്കുന്ന തൊഴിലാളി സമ്മേളനത്തെ രാഹുല്‍ അഭിസംബോധന ചെയ്യും. ശേഷം ഉച്ചയ്ക്ക് 2.30ന് ജമ്മുവില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കും. വൈകുന്നേരത്തോടെ ഡല്‍ഹിയിലേക്ക് മടങ്ങും.

നേരത്തെ, രാഹുലും ഖാര്‍ഗെയും രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച വൈകുന്നേരം ജമ്മുവിലെത്തുമെന്നായിരുന്നു വിവരം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സജ്ജമാക്കാനാണ് ഇരുവരുടെയും പദ്ധതി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുവരും പ്രധാനപ്പെട്ട നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തും.

ഇന്ത്യാ സഖ്യം കൂടുതല്‍ ശക്തി പ്രാപിക്കണമെന്ന് രാഹുല്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ നാഷണല്‍ കോണ്‍ഫറന്‍സിന്‍റെ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, പിഡിപിയുടെ മെഹബൂബ മുഫ്തി എന്നിവരുമായി ചര്‍ച്ചകളുണ്ടാകുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കാഷ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പ്. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഒക്ടോബര്‍ നാലിനാണ്.

2014 ല്‍ ആയിരുന്നു ജമ്മു കാഷ്മീരില്‍ ഇതിന് മുമ്പ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. പിന്നീട് ബിജെപി പിന്തുണയോടെ പിഡിപി സര്‍ക്കാര്‍ രൂപീകരിച്ചു. മുഫ്തി മുഹമ്മദ് സയിദും മെഹ്ബൂബ മുഫ്തിയുമായിരുന്നു മുഖ്യമന്ത്രിമാര്‍.

എന്നാല്‍ 2018ല്‍ ബിജെപി പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ താഴെവീഴുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. പിന്നീട് 2019ല്‍ കാഷ്മീരിന്‍റെ സംസ്ഥാന പദവി പിന്‍വലിച്ചിരുന്നു.