തൃശൂര്‍: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന കാണാതായ തസ്മിദ് തംസുമിനായുള്ള തിരച്ചിലിനിടെ കാണാതായ മറ്റൊരു കുട്ടിയെ തൃശൂരില്‍ നിന്നും കണ്ടെത്തി. തമിഴ്‌നാട് തിരുപ്പൂരില്‍ നിന്ന് കാണാതായ അനുപ്രിയ എന്ന കുട്ടിയെയാണ് അന്വേഷണ സംഘം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മാതാപിതാക്കളെ വിവരമറിയിച്ച ശേഷം കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.

കഴിഞ്ഞദിവസം രാവിലെ ഒമ്പതിനാണ് കഴക്കൂട്ടത്ത് നിന്ന് അതിഥി തൊഴിലാളിയുടെ മകളായ13കാരിയെ കാണാതായത്. വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ കുട്ടി ട്രെയിന്‍ കയറി പോവുകയായിരുന്നു. കുട്ടി ആസാമിലേയ്ക്ക് ട്രെയിന്‍ കയറിയിരിക്കാമെന്നാണ് പോലീസ് ആദ്യം സംശയിച്ചത്.

ആദ്യ മണിക്കൂറുകളില്‍ സംസ്ഥാനവ്യാപകമായി കുട്ടിക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പെണ്‍കുട്ടിയുമായി സാമ്യമുള്ള മറ്റൊരു കുട്ടിയെ കണ്ടതായി വിവരം ലഭിക്കുകയായിരുന്നു. പിന്നീടാണ് ഇത് തിരുപ്പൂരില്‍ നിന്ന് കാണാതായ അനുപ്രിയ ആണെന്ന് പോലീസ് സ്ഥിരീകരിച്ചത്.

അതേ സമയം, തസ്മിദ് തംസുമിനായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. കുട്ടി കന്യകുമാരിയിലുള്ളതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പുലര്‍ച്ചെ 5.30ന് കന്യാകുമാരി സ്‌റ്റേഷന്‍ പരിസരത്തുവച്ച് കണ്ടതായി ഒരു ഓട്ടോഡ്രൈവര്‍ പോലീസിനെ അറിയിച്ചിരുന്നു.

കുട്ടി തിരുവനന്തപുരത്തേക്ക് മടങ്ങിയേക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. മാത്രമല്ല ചെന്നെെ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപിച്ചിട്ടുണ്ട്.