നാഗര്‍കോവില്‍: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന കാണാതായ തസ്മിദ് തംസും കന്യാകുമാരിയിലെന്ന് വിവരം. അതിഥി തൊഴിലാളിയുടെ മകളായ13 കാരിയെ ഇന്ന് പുലര്‍ച്ചെ 5.30ന് കന്യാകുമാരി സ്‌റ്റേഷന്‍ പരിസരത്തുവച്ച് കണ്ടതായി ഒരു ഓട്ടോഡ്രൈവര്‍ പോലീസിനെ അറിയിച്ചു.

കുട്ടി വഴിയിലൂടെ സുരക്ഷിതയായി നടന്നുപോകുന്നതായി കണ്ടെന്നാണ് മൊഴി. നിലവില്‍ കേരളാ പോലീസിനൊപ്പം തിരച്ചില്‍ നടത്താന്‍ ഇദ്ദേഹവുമുണ്ട്. സ്‌റ്റേഷനില്‍ നിന്നും അധികദൂരമില്ലാത്ത ബീച്ച് ഭാഗത്തായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

അതേ സമയം, കുട്ടി തിരുവനന്തപുരത്തേക്ക് മടങ്ങിയേക്കാനുള്ള സാധ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞദിവസം രാവിലെ ഒമ്പതിനാണ് കഴക്കൂട്ടത്ത് നിന്ന് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ കുട്ടി ട്രെയിന്‍ കയറി പോവുകയായിരുന്നു.

കുട്ടി ആസാമിലേയ്ക്ക് ട്രെയിന്‍ കയറിയിരിക്കാമെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട ബബിത എന്ന യാത്രക്കാരി തസ്മിദിന്‍റെ ചിത്രം പകര്‍ത്തിയിരുന്നു. പിന്നീട് ഇവര്‍ നല്‍കിയ നിര്‍ണായകവിവരത്തില്‍ നിന്നുമാണ് കുട്ടി കന്യാകുമാരി ഭാഗത്തേയ്ക്കാണ് യാത്ര തിരിച്ചതെന്ന് പോലീസ് ഉറപ്പിച്ചത്.

കുട്ടിയെ വൈകാതെ കണ്ടെത്താന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് കേരളം.