ന്യൂഡൽഹി: ബിജെപിയുടെ ലാറ്ററല്‍ എന്‍ട്രി പോലുള്ള ഗൂഡാലോചനകളെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തും എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 50 ശതമാനം എന്ന പരിധി അവസാനിപ്പിച്ചുകൊണ്ട് ജാതിക്കണക്കുകളുടെ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി നടപ്പാക്കും എന്നും രാഹുൽ പറഞ്ഞു. ലാറ്ററൽ എൻട്രിയിൽനിന്ന് സർക്കാർ പിന്മാറിയതിന് പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.

പിന്നാക്ക-ദളിത്-ന്യൂനപക്ഷ ഐക്യത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങിയെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പ്രതികരിച്ചു. ലാറ്ററൽ എൻട്രിയിൽനിന്ന് സർക്കാർ പിന്മാറുന്ന സാഹചര്യത്തിൽ ഇതിനെതിരേ നടത്താനിരുന്ന സമരം മാറ്റിവെക്കുന്നതായും അഖിലേഷ് അറിയിച്ചു.

നേരത്തെ പ്രധാനപ്പെട്ട കേന്ദ്ര ഗവൺമെന്‍റ് തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി റിക്രൂട്ട്മെന്‍റ് നടത്താനുള്ള പരസ്യം പിൻവലിക്കാൻ യുപിഎസ്‍സിക്ക് കേന്ദ്രം നിർദേശം നൽകിയിരുന്നു.

സാമൂഹിക നീതി ഉറപ്പാക്കാനാണ് തീരുമാനമെന്ന് നിർദേശത്തിൽ പറയുന്നു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്‍റെ 24 മന്ത്രാലയങ്ങളിലെ 45 ഒഴിവുകളിലേക്കാണ് ലാറ്ററൽ എൻട്രി വഴി നിയമനം നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ സാധാരണ നടപടി ക്രമമനുസരിച്ച് യുപിഎസ്‌സി വഴിയാണ് ഈ നിയമനങ്ങൾ നടത്തേണ്ടത്.

തീരുമാനത്തിന് പിന്നാലെ എൻഡിഎയിലെ ഘടകകക്ഷികൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായ ചിരാഗ് പസ്വാനും നിതീഷ് കുമാറിന്‍റെ ജെഡിയുംവും തീരുമാനത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു.