ബിജെപിക്കെതിരേ നടപടി വേണമെന്ന് തൃണമൂൽ, തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി
ബിജെപിക്കെതിരേ നടപടി വേണമെന്ന് തൃണമൂൽ,  തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി
Friday, May 10, 2024 12:26 AM IST
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ വിവാദച്ചൂള‌യിൽ തള്ളിയിട്ട സന്ദേശ് ഖാലി ബിജെപിയെ തിരിഞ്ഞുകൊത്തുന്നു. ലൈംഗിക പീഡന പരാതി വ്യാജമാണെന്ന വെളിപ്പെടുത്തലിനു പിന്നാലെ ബിജെപിക്കെതിരേ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി. ബിജെപി നേതാവ് സുവേന്ദു അധികാരിക്കും സഹായികൾക്കുമെതിരായാണ് ടിഎംസി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

വ്യാജ ആരോപണം ഉന്നയിച്ച നേതാക്കൾക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കാൻ പോലീസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണു പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി തൃണണൂൽ രാജ്യസഭാ എംപി സാജരിക ഘോഷ് ഇലക്്ഷൻ കമ്മീഷനു കത്ത് നൽകി.

സുവേന്ദു അധികാരിയും മറ്റ് ബിജെപി നേതാക്കളും ഷെയ്ഖ് ഷാജഹാൻ, ഷിബു ഹസ്ര, ഉത്തം സർദാർ എന്നിവർക്കെതിരേ വ്യാജ ലൈംഗിക പീഡന പരാതികൾ ഉന്നയിക്കാൻ ഗൂഢാലോചന നടത്തിയെന്നു തെരഞ്ഞെ‌ടുപ്പ് കമ്മീഷനുള്ള കത്തിൽ ടിഎംസി ആരോപിച്ചു.

ബിജെപി സന്ദേശ് ഖാലി മണ്ഡലം പ്രസിഡന്‍റ് ഗംഗാധർ കായലിന്‍റേതായി പുറത്തുവന്ന വീഡിയോയിൽ ഗൂഡാലചനയ്ക്കു പിന്നിൽ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഒളികാമറ വീഡിയോയിലാണ് പ്രാദേശിക ബിജെപി നേതാവ് വെളിപ്പെടുത്തൽ നടത്തിയത്.

സുവേന്ദു അധികാരിയുടെ നിർദേശപ്രകാരമാണു പീഡന പരാതികൾ നൽകിയതെന്നാണ് ഗംഗാധർ കായൽ വീഡിയോയിൽ പറയുന്നത്.

എന്നാൽ ഈ വീഡിയോ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജമായി നിർമിച്ചതാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ദ മജുംദാർ ആരോപിക്കുന്നത്‌. തൃണമൂൽ കോൺഗ്രസിന്‍റെ സൽപ്പേരിന് തുരങ്കംവയ്ക്കാനും നിയമവിരുദ്ധ മാർഗങ്ങളിലൂടെ അധികാരത്തിലെത്താനുമുള്ള ബിജെപി നേതാക്കളുടെ ശ്രമമാണ് ഇത്തരം പ്രവർത്തനങ്ങൾക്കുപിന്നിൽ. ബിജെപിയുടെ നടപടി അപലപനീയം മാത്രമല്ല ഗൂഢാലോചന, വഞ്ചന, അപകീർത്തിപ്പെടുത്തൽ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളാണ്. ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ബിജെപി നേതാക്കൾക്കെതിരേ ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും തൃണണൂൽ കത്തിൽ ആവശ്യപ്പെട്ടു.

സുവേന്ദു അധികാരി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവിടണമെന്ന് തൃണമ ൂൽ ആവശ്യപ്പെട്ടു.

സന്ദേശ്ഖാലി സംഭവം സംബന്ധിച്ച് സംസാരിക്കുന്നതിൽനിന്ന് ബിജെപി നേതാക്കളെ വിലക്കണമെന്നും മമതയുടെ പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതിനിടെ പരാതിക്കാരിയും മാനഭംഗ ആരോപണം നിഷേധിച്ചു രംഗത്തുവന്നിരുന്നു. വെള്ളക്കടലാസില്‍ തന്നെക്കൊണ്ട് ഒപ്പിടീക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ബിജെപിയുമായി ബന്ധമുള്ളവരാണ് തന്നിൽനിന്ന് ഒപ്പിട്ടുവാങ്ങിയതെന്നും പരാതിക്കാരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.