പാറമ്പുഴയിലെ കൂട്ടക്കൊല: പ്രതിയുടെ വധശിക്ഷ റദ്ദാക്കി
പാറമ്പുഴയിലെ കൂട്ടക്കൊല:  പ്രതിയുടെ വധശിക്ഷ റദ്ദാക്കി
Friday, April 26, 2024 1:26 AM IST
കൊച്ചി: കോട്ടയം പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി.

കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ച ശിക്ഷയ്ക്കാണ് ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇളവു നല്‍കിയത്. എന്നാല്‍ 20 വര്‍ഷം പരോളില്ലാതെ കഠിന തടവ് അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി.

2015 മേയ് 16ന് ദമ്പതികളെയും മകനെയും ജയ്‌സിംഗ് എന്ന പേരില്‍ ഡ്രൈക്ലീനിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുപിയിലെ ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാര്‍ (27) കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്.

പാറമ്പുഴയില്‍ ഡ്രൈക്ലീനിംഗ് സ്ഥാപന ഉടമയായ തുരുത്തേല്‍ക്കവല മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (54), മകന്‍ പ്രവീണ്‍ ലാല്‍ (29) എന്നിവരാണു കൊല്ലപ്പെട്ടത്. മോഷണത്തിനുവേണ്ടി മൂവരെയും കൊലപ്പെടുത്തുകയായിരുന്നു.


വധശിക്ഷയ്ക്കുപുറമെ ഇരട്ട ജീവപര്യന്തവും ഏഴു വര്‍ഷം തടവും പിഴയുമായിരുന്നു വിചാരണ കോടതി വിധിച്ച ശിക്ഷ. നിഷ്ഠുരമായ കൃത്യമാണെങ്കിലും സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളതെന്ന് വിലയിരുത്തിയ കോടതി പ്രതിക്ക് മനുഷ്യജീവിയെന്ന പരിഗണന നല്‍കുന്നതായും വ്യക്തമാക്കി.

കുറ്റകൃത്യത്തിന്‍റെ ഗൗരവമനുസരിച്ച് ശിക്ഷ കടുത്തതായിരിക്കണമെങ്കിലും ക്രൂരമാകരുതെന്ന് കോടതി വിലയിരുത്തി. ക്രിമിനല്‍ നീതിന്യായ സംവിധാന പരിഷ്‌കരണസമിതിയുടെ 2003ലെ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 397, 457, 380, 461 വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ശരിവച്ച ഹൈക്കോടതി, 302ാം വകുപ്പ് പ്രകാരമുള്ള വധശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.