വോട്ട് ചെയ്യാതിരുന്ന യുഡിഎഫ് അനുഭാവികളുടെ പട്ടിക തയാറാക്കാൻ കോണ്‍ഗ്രസ്
വോട്ട് ചെയ്യാതിരുന്ന യുഡിഎഫ് അനുഭാവികളുടെ  പട്ടിക  തയാറാക്കാൻ കോണ്‍ഗ്രസ്
Sunday, May 5, 2024 2:14 AM IST
തിരുവനന്തപുരം: വോട്ട് ചെയ്യാൻ കഴിയാതിരുന്ന യുഡിഎഫ് അനുഭാവികളുടെ പട്ടിക തയാറാക്കാനും കാരണം കണ്ടെത്താനും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്‍റുമാരെ ചുമതലപ്പെടുത്താൻ ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന കെപിസിസി നേതൃയോഗം തീരുമാനിച്ചു.

16 മുതൽ 20 വരെ ബൂത്ത് പ്രസിഡന്‍റുമാരും ബിഎൽഎമാരും യോഗം ചേർന്ന് ഓരോ ബൂത്തിലും എത്ര വോട്ടർമാർ വോട്ട് ചെയ്തില്ലെന്ന കണക്ക് ശേഖരിക്കും. വോട്ട് ചെയ്യാത്തതിന്‍റെ കാരണം കണ്ടെത്തും. തുടർന്ന് ഡിസിസികൾ വഴി 24നകം കെപിസിസിക്ക് റിപ്പോർട്ട് നൽകണം. 10ന് ഡിസിസികളും 14ന് ബ്ലോക്ക്- മണ്ഡലം കമ്മിറ്റികളും വിളിച്ചുചേർത്ത് ബൂത്ത് പ്രസിഡന്‍റുമാരെ ചുമതലപ്പെടുത്തണം. ലോക്സഭാ തെരഞ്ഞെടുപ്പിനു മാത്രമല്ല, വരുന്ന പഞ്ചായത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ റിപ്പോർട്ട് പ്രയോജനപ്പെടുത്തും.

വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറന്പിലിനു നേർക്ക് സിപിഎം നടത്തിയ വർഗീയ പ്രചാരണത്തിനെതിരേ യുഡിഎഫിന്‍റെ നേതൃത്വത്തിൽ 11ന് കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ പറഞ്ഞു. അശ്ലീല വീഡിയോയുടെ പേരിൽ ഷാഫിയെ വേട്ടയാടിയ സിപിഎം പിന്നീട് വ്യാജ വീഡിയോ ഉണ്ടാക്കി വർഗീയവിദ്വേഷം പ്രചരിപ്പിച്ചു.

ഈ പശ്ചാത്തലത്തിലാണ് യുഡിഎഫും കെപിസിസിയും സാമുദായിക ഐക്യത്തിനായി പ്രചാരണം ഏറ്റെടുക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന പി.വി. അൻവറിന്‍റെ പരാമർശത്തിനെതിരേ നിയമനടപടിക്കു പുറമേ പ്രചരണവും ശക്തമാക്കും. രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയെയാണ് പ്രസ്താവനയിലൂടെ അൻവർ ആക്ഷേപിച്ചത്.

വോട്ടെടുപ്പു ദിവസം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ചകളെക്കുറിച്ച് തെരഞ്ഞെടുപ്പു കമ്മീഷൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നടത്തിയില്ല. വോട്ടിംഗ് ശതമാനം കുറഞ്ഞത്, വോട്ടെടുപ്പിലുണ്ടായ വീഴ്ച, വോട്ടിംഗ് യന്ത്രത്തിന്‍റെ തകരാർ, വോട്ട് ചെയ്യാൻ കഴിയാതെ മടങ്ങിപ്പോകേണ്ടിവന്നത്, പോളിംഗ് ബൂത്തുകളിൽ രാത്രി പത്തുവരെ ക്യൂ നീണ്ടിട്ടും ആവശ്യത്തിന് വെളിച്ചം ഏർപ്പെടുത്താതിരുന്നത്, പകൽ കടുത്ത ചൂടിൽ ആളുകൾ കുഴഞ്ഞുവീഴുന്ന സാഹചര്യമുണ്ടായിട്ടും കുടിവെള്ളം എത്തിക്കാതിരുന്നത് എന്നിവ അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടും അന്വേഷണം ഉണ്ടായിട്ടില്ല. വീണ്ടും ആവശ്യപ്പെടും.

വീഴ്ച വരുത്തിയ പ്രിസൈഡിംഗ് ഓഫീസർമാരെ മാറ്റിനിർത്തിയതല്ലാതെ ശിക്ഷാ നടപടിയെടുത്തില്ല. തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് നിയോഗിച്ചവരിൽ ഭൂരിപക്ഷവും ഇടത് സംഘടനാ പ്രവർത്തകരായിരുന്നുവെന്നും ഹസൻ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.