ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്ന ബെഞ്ചുകളുടെ എണ്ണം കുറച്ചു
ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്ന ബെഞ്ചുകളുടെ എണ്ണം കുറച്ചു
Wednesday, May 19, 2021 1:09 AM IST
കൊച്ചി: കോവിഡ് നിയന്ത്രണത്തിനുള്ള ട്രിപ്പിള്‍ ലോക്ഡൗണ്‍ കണക്കിലെടുത്ത് ഹൈക്കോടതി കേസ് പരിഗണിക്കുന്ന ബെഞ്ചുകളുടെ എണ്ണം കുറച്ച് ഹൈക്കോടതി ഉത്തരവായി. ഇന്നു മുതല്‍ രണ്ടു ഡിവിഷന്‍ ബെഞ്ചുകളും മൂന്നു സിംഗിള്‍ ബെഞ്ചുകളും മാത്രമാണ് സിറ്റിംഗ് നടത്തുകയെന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഈ ബെഞ്ചുകള്‍ ഹര്‍ജികള്‍ പരിഗണിക്കുമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്‍റെ ചുമതലയുള്ള ജില്ലാ ജുഡീഷ്യറി രജിസ്ട്രാര്‍ പി.ജി. അജിത്കുമാര്‍ വ്യക്തമാക്കി.

ഹൈക്കോടതിയില്‍ നിലവിലുള്ള ഇ - ഫയലിംഗ് സംവിധാനം തുടരും. ലോക്ഡൗണ്‍ പിന്‍വലിച്ചതിനുശേഷം ഈ സംവിധാനം പുനഃപരിശോധിക്കും. ലോക്ഡൗണ്‍ നീളുകയാണെങ്കില്‍ 15 ദിവസം കഴിഞ്ഞ് ഇതു പുന:പരിശോധിക്കുമെന്നും രജിസ്ട്രാറുടെ നോട്ടീസില്‍ പറയുന്നു. എന്നാല്‍ സംസ്ഥാനത്തെ കീഴ്‌ക്കോടതികളില്‍ ഇ - ഫയലിംഗ് മൊഡ്യൂള്‍ അംഗീകരിച്ചിട്ടില്ലെന്നും രജിസ്ട്രാര്‍ വ്യക്തമാക്കുന്നു.

കൊമേഴ്‌സ്യല്‍ കോടതികള്‍, കോലഞ്ചേരിയിലെ മുന്‍സിഫ് - മജിസ്‌ട്രേട്ട് കോടതി, എറണാകുളത്തെ റെന്‍റ് കണ്‍ട്രോള്‍ കോടതി എന്നിവിടങ്ങളിലൊഴികെ മറ്റൊരു കീഴ്‌ക്കോടതിയിലും ഇ - ഫയലിംഗ് അംഗീകരിച്ചിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു.

സംസ്ഥാനത്തെ കോടതികളില്‍ തിരക്കിട്ട് ഇ - ഫയലിംഗ് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധവുമായി അഭിഭാഷകരും ഗുമസ്തരും ഇവരുടെ സംഘടനകളും രംഗത്തെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.