നവീന്‍ ബാബുവിന്‍റെ മരണം; മുന്‍കൂര്‍ ജാമ്യംതേടി പി.പി. ദിവ്യ ഹൈക്കോടതിയിലേക്ക്
Friday, October 18, 2024 8:28 AM IST
കൊച്ചി: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പി.പി. ദിവ്യ ഹൈക്കോടതിയിലേക്ക്. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. നേരത്തെ, ദിവ്യയ്‌ക്കെതിരേ നവീന്‍ ബാബുവിന്‍റെ സഹോദരന്‍ പരാതി നല്‍കിയിരുന്നു.

കേസില്‍ ദിവ്യയെ പോലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും. നവീനതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്‍റെ മൊഴിയും രേഖപ്പെടുത്തും. ദിവ്യയെ പ്രതിചേര്‍ത്ത് കഴിഞ്ഞദിവസം കണ്ണൂര്‍ ടൗണ്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് ദിവ്യയ്‌ക്കെതിരേ പോലീസ് കണ്ണൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

അതേ സമയം, നവീന്‍ ബാബുവിന്‍റെ മരണത്തെതുടര്‍ന്ന് ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് സിപിഎം ഒഴിവാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാജിയെന്നാണ് വിവരം. നവീന്‍ ബാബുവിന്‍റെ വേര്‍പാടില്‍ വേദനയുണ്ടെന്നും പോലീസ് അന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും ദിവ്യ വ്യാഴാഴ്ച വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു.

തുടര്‍ന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി കെ.കെ.രത്നകുമാരിയെ നിയമിക്കാന്‍ തീരുമാനിച്ചെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. അഴിമതിക്കെതിരായ സദുദ്ദേശ്യ വിമര്‍ശനമാണ് ദിവ്യ നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണു പാര്‍ട്ടി സ്വീകരിച്ചത്.

അതേസമയം, പ്രശാന്തന്‍ ഉന്നയിച്ച കൈക്കൂലി പരാതിയിലും പമ്പ് അപേക്ഷ നല്‍കിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും വിജിലന്‍സ് കോഴിക്കോട് യൂണിറ്റിന്‍റെ അന്വേഷണവും ഇന്ന് തുടങ്ങും. അതിനിടെ, ഫയല്‍ നീക്കത്തില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു. പെട്രോള്‍ പമ്പിന് എന്‍ഒസി ഫയല്‍ തീര്‍പ്പാക്കിയത് ഒരാഴ്ച കൊണ്ടാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടൗണ്‍ പ്ലാനര്‍ റിപ്പോര്‍ട്ട് നല്‍കി ഒന്‍പതാം ദിവസം എന്‍ഒസി നല്‍കിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക