പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനങ്ങളില്‍നിന്ന് പിന്മാറണം; പി.വി.അന്‍വറിന് മുന്നറിയിപ്പുമായി സിപിഎം
Sunday, September 22, 2024 1:21 PM IST
തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. അന്‍വറിന്‍റെ നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്കുള്ള ആയുധമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് നിരീക്ഷിച്ചു.

അന്‍വറിന്‍റെ നിലപാടുകളോട് പാര്‍ട്ടിക്ക് യോജിപ്പില്ല. പാര്‍ട്ടിയെയും മുന്നണിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നതും ദുര്‍ബലപ്പെടുത്തുന്നതുമായ നിലപാടാണ് അന്‍വറിന്‍റേത്. ഇത്തരം സമീപനങ്ങളില്‍നിന്ന് പിന്മാറണമെന്ന് സിപിഎം മുന്നറിയിപ്പ് നൽകി.

അന്‍വര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലും പരിശോധന നടക്കും. ഈ സാഹചര്യത്തില്‍ പരസ്യപ്രതികരണങ്ങളില്‍നിന്ന് അന്‍വര്‍ പിന്മാറണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പി.വി.അന്‍വറിനെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വീണ്ടും അന്‍വര്‍ പരസ്യപ്രതികരണം നടത്തിയതോടെയാണ് അന്‍വറിനെതിരേ പാര്‍ട്ടി നിലപാട് കടുപ്പിച്ചത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക