മണലടിയിലെ തണൽമരം അപകടഭീഷണി
Wednesday, June 26, 2024 12:56 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട്-അട്ടപ്പാടി റോഡിലെ മണലടി മസ്ജിദിനു സമീപം നിൽക്കുന്ന തണൽമരം അപകട ഭീഷണിയായി. നെല്ലിപ്പുഴ ആനമുളി റോഡ് വികസനത്തിന്‍റെ ഭാഗമായി മണ്ണെല്ലാം മാറ്റിയതോടെ മരം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. റോഡിനോടു വളരെ ചേർന്നാണ് മരം നിൽക്കുന്നത്.

റോഡ് നിർമാണത്തിന്‍റെ ഭാഗമായി മരത്തിന്‍റെ അടി ഭാഗത്തുള്ള മണ്ണുകളും വേരുകളും ജെസിബി ഉപയോഗിച്ച്നീക്കംചെയ്തിരുന്നു. ഇതുമൂലം ശക്തമായ കാറ്റിലും മഴയിലും മരം റോഡിലേക്കു വീഴാൻ സാധ്യതയേറുകയാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ ഈ റോഡിലൂടെ കടന്നുപോകുന്നുണ്ട്. വാഹനങ്ങൾക്കും നാട്ടുകാർക്കുമെല്ലാം ഈ മരം ഭീഷണിയാണ്.

റോഡുവികസനത്തിന്‍റെ ഭാഗമായി നെല്ലിപ്പുഴ മുതൽ ആനമൂളി വരെയുള്ള റോഡിലെ മരങ്ങളെല്ലാം മുറിച്ചുനീക്കിയിരുന്നു. എന്നാൽ ഇതിൽ ചില മരങ്ങൾ ലേലം വിളിച്ചെടുക്കുവാൻ ആരും എത്തിയില്ല. ഇത്തരം മരങ്ങൾ റോഡിൽ തന്നെ നിലകൊള്ളുകയാണ്. ഈ മരങ്ങളാണ് ഭീഷണിയായി മാറുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അട്ടപ്പാടി ചുരത്തിലും അട്ടപ്പാടിയിൽ നിരവധി അപകടങ്ങളാണ് മരം മറിഞ്ഞുവീണു ഉണ്ടായിട്ടുള്ളത്. ഒരാളുടെ ജീവൻതന്നെ നഷ്ടമായ സംഭവമുണ്ടായി.