നിത്യോപയോഗ സാധനങ്ങൾക്കു തീ വില
Wednesday, June 26, 2024 12:56 AM IST
വടക്കഞ്ചേരി: പച്ചക്കറികൾക്കും പല വ്യഞ്ജന സാധനങ്ങൾക്കുമെല്ലാം തീവില. ഏതാനും ആഴ്ചകൾക്കു മുമ്പ് രണ്ട് കിലോ തക്കാളി പത്ത് രൂപയ്ക്ക് കിട്ടിയിരുന്നത് ഇപ്പോൾ കിലോ വില 85 രൂപയായി.

240 രൂപയാണ് മുരിങ്ങക്കയുടെ വില. വെളുത്തുള്ളി വില വീണ്ടും പഴയ റെക്കോർഡിൽ എത്തി. 280 രൂപയും കടന്നു. ബീൻസ് വില 140. ഇഞ്ചി വില 180. നാടൻ ഇഞ്ചി കിട്ടാനുമില്ല.

ചെറിയ ഉള്ളി വില 70. അമരയ്ക്ക വില 110. നേന്ത്രക്കായ വില 65. നേന്ത്രപ്പഴം 70 മുതൽ 75 രൂപ വരെ. സവോള 40, ഉരുളൻകിഴങ്ങ് 50, പച്ചമുളകും പുറകിലല്ല. കിലോയ്ക്ക് 100 കടന്നു.

രണ്ടു മൂന്നാഴ്ച മുമ്പുവരെ പച്ചക്കറികളുടെ വില മുൻകൂട്ടി ചോദിക്കാതെയാണ് ആളുകൾ പച്ചക്കറി വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറി.

പച്ചക്കറികളുടെ വിലകൾ ആദ്യം ചോദിച്ചറിഞ്ഞാണ് അളവ് കുറച്ചുവാങ്ങുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് ഇത്ര വലിയ വില വർധനവിന് കാരണമാകുന്നതെന്ന് വടക്കഞ്ചേരി ടൗണിൽ മെയിൻ റോഡിൽ പച്ചക്കറിക്കട നടത്തുന്ന അബാസ് പറഞ്ഞു.

പച്ചക്കറികളുടെ വില കുറയാൻ സാധ്യതയുണ്ടെങ്കിലും ഉള്ളികളുടെ വില വീണ്ടും ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു.

പലവ്യഞ്ജന സാധനങ്ങളുടെ വിലയും വാണംപോ ലെയാണ് കയറുന്നത്. തോടുള്ള ഉഴുന്നിന് കിലോക്ക് 150 രൂപയായി. വെള്ള ബോൾ ഉഴുന്നുവില 170 ലെത്തി. തുവരപ്പരിപ്പ് വില പുതിയ റെക്കോർഡിലാണ്. 200 രൂപയായി. ചെറുപയർ 150, മുതിര 100, പച്ചക്കടല 90, ചട്ണിയിൽ ചേർക്കുന്ന പൊരികടലക്ക് വില 120. വെള്ളപയർ 125, പട്ടാണിക്കടല 120, ചെറിയ ഉള്ളി 85, സവോള 50, പഞ്ചസാര 44 എന്നിങ്ങനെയാണു വിലകൾ.

അരിവിലയും അഞ്ചുരൂപ വരെ കൂടി. സാധനങ്ങളുടെ വരവ് കുറവാണെന്നാണ് കച്ചവടക്കാർ പറയുന്നത്. വൻകിടക്കാരുടെ പൂഴ്ത്തിവയ്പ്പുകൂടിയാകുമ്പോൾ നിത്യോപയോഗ സാധനങ്ങൾക്ക് ക്ഷാമവും ഉണ്ടാകും.

പൊതുവിപണിയിൽ സർക്കാർ ഇടപ്പെടലുകൾ ഫലപ്രദമാകുന്നില്ലെന്നതിന്‍റെ തെളിവാണ് ഈ വിലക്കയറ്റമെന്നു മുടപ്പല്ലൂർ പന്തപറമ്പിൽ പലചരക്ക് കട നടത്തുന്ന പ്രദീപ് പറയുന്നു.

മാവേലി സ്റ്റോറിൽ സബ്സിഡി സാധനങ്ങളൊന്നുമില്ല. പൊതുവിപണിയിൽനിന്ന് സാധനങ്ങൾ വാങ്ങിവച്ചാണ് മാവേലി സ്റ്റോറുകൾ പ്രവർത്തിക്കുന്നത്. ഇതിനാൽ വില കുറച്ച് സാധനങ്ങൾ വിൽക്കാനും കഴിയുന്നില്ല.