മഴസമൃദ്ധിയിൽ... തിരുവാതിര ഞാറ്റുവേല
Wednesday, June 26, 2024 12:56 AM IST
ഒറ്റപ്പാലം: "തിരി മുറിയാതെ മഴ പെയ്യുന്ന' തിരുവാതിര ഞാറ്റുവേലയിൽ കാലവർഷം സമൃദ്ധം. തുള്ളിക്കൊരുകുടം പേമാരി എന്ന നിലയിലാണ് മഴ പെയ്യുന്നത്.

ഇടതടവില്ലാതെ പെയ്യുന്ന മഴ ജലസംഭരണികളെ സമൃദ്ധമാക്കിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഞാറ്റുവേലകൾ താളം തെറ്റിയിരുന്നുവെങ്കിൽ ഇത്തവണ തിരുവാതിര ഞാറ്റുവേല ക്രമം തെറ്റാതെ തന്നെ സജീവമായിട്ടുണ്ട്.

എന്നാൽ ഇതുവരെ പെയ്ത മഴയെല്ലാം ശക്തമായിട്ടാണെങ്കിലും ആകെ കിട്ടിയ മഴയുടെ അളവ് ഇതുവരെയും കുറവാണ്.

വരുന്ന ദിവസങ്ങളിൽ അതിശക്ത മഴ മുന്നറിയിപ്പുകളുള്ളതിനാൽ ഈ മാസം ലഭിക്കേണ്ട ശരാശരി മഴ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നൂറ് മഴയും നൂറ് വെയിലും എന്നാണ് തിരുവാതിര ഞാറ്റുവേലയെക്കുറിച്ച് പറയാറുള്ളത്.

ഒരു വർഷം ലഭിക്കുന്ന മഴയുടെ അളവിനെയും കാർഷിക വിളകളുടെ വളർച്ചയെയും കൂടി അടിസ്ഥാനപ്പെടുത്തി കണക്കാക്കിയിട്ടുള്ള ഞാറ്റുവേലകളിൽ ഏറ്റവും പ്രധാനവും തിരുവാതിര ഞാറ്റുവേല തന്നെ.

ഫലവൃക്ഷത്തൈകളും ചെടികളും നടാന്‍ ഏറ്റവും അനുയോജ്യമായ സമയമായിട്ടാണ് തിരുവാതിര ഞാറ്റുവേല കണക്കാക്കപ്പെടുന്നത്.