അഗളി സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; പ്രതിഷേധസമരവുമായി കോൺഗ്രസ്
Wednesday, June 26, 2024 12:56 AM IST
അഗളി: അഗളി സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ട അവധി. സേവനം ലഭിക്കാതെ മടങ്ങിയതു നൂറുകണക്കിനു രോഗികൾ.

പതിനഞ്ചു ഡോക്ടർമാരുള്ള ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു ഡോക്ടർമാരുടെ സേവനംമാത്രമാണ് ലഭ്യമായത്.

ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ആശുപത്രിക്കു മുന്നിൽ സമരം നടത്തി. അഗളി സർക്കാർ ആശുപത്രിയെ തകർക്കുന്നതിനുള്ള സംഘടിത നീക്കത്തിൽനിന്നും സർക്കാർ പിന്മാറണമെന്നു കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോബി കുരുവിക്കാട്ടിൽ ആവശ്യപ്പെട്ടു.

അഗളി സാമൂഹ്യ ആരോഗ്യകേന്ദ്രം, കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവയെ തകർക്കുന്നതിനുള്ള നീക്കത്തിനെതിരെ അഗളി ആശുപത്രിയുടെ മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോക്ടർമാരുടെ സേവനം ലഭിക്കാതെ നിരവധി രോഗികൾ മടങ്ങിപ്പോയ സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ സമരവുമായി എത്തിയത്.

പതിനഞ്ച് ഡോക്ടർമാരുടെ അംഗീകാരമുള്ള അഗളി ആശുപത്രിയിൽ ദിവസങ്ങളായി ഒരു ഡോക്ടർ മാത്രമാണുള്ളത്.

ആശുപത്രിയിൽ ജീവനക്കാരുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി മുമ്പും സമരങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ അറിഞ്ഞ മട്ട് നടിക്കുന്നില്ല. അട്ടപ്പാടിയിലെ ആരോഗ്യ മേഖലയിൽ വരുംകാലങ്ങളിൽ ഉണ്ടാകുവാൻ സാധ്യതയുള്ള വികസനത്തെ അട്ടിമറിക്കുന്നതിനുള്ള ഉദ്യോഗസ്ഥ ശ്രമമാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.

ഡോക്ടർമാരെ നിയമിക്കുക, അഗളി സിഎച്ച്സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജൂലൈ നാലിന് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമര സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

കെപിസിസി മെംബർ പി.സി. ബേബി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ.പി. സാബു, നേതാക്കളായ ഷിബു സിറിയക്, എൻ.കെ. രഘുത്തമൻ, കെ.ജെ. മാത്യു, കെ.ടി. ബെന്നി, കുഞ്ഞേപ്പ് മുണ്ടമറ്റം, സഫിന്‍ ഓട്ടുപാറ തുടങ്ങിയവർ പങ്കെടുത്തു.