നടിയെ ആക്രമിച്ച കേസ് : രേഖകളുടെ പകര്‍പ്പിനായുള്ള ദിലീപിന്‍റെ ആവശ്യം തള്ളി
Sunday, June 16, 2024 5:10 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയോടൊപ്പം ഹാജരാക്കിയ രേഖകളുടെ പകര്‍പ്പ് വേണമെന്ന നടന്‍ ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി.

രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കായാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന് പകര്‍പ്പുകള്‍ നല്‍കാനാവില്ലെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

സുനിയുടെ ജാമ്യ ഹര്‍ജിയുടെ പകര്‍പ്പ് ആവശ്യമാണെങ്കില്‍ പുതിയ അപേക്ഷ നല്‍കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി ജാമ്യ ഹര്‍ജി നല്‍കിയതിന് പള്‍സര്‍ സുനിക്ക് ഹൈക്കോടതി കഴിഞ്ഞദിവസം 25,000 രൂപ പിഴ ചുമത്തിയിരുന്നു.

ഒരു ജാമ്യ ഹര്‍ജി തള്ളി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ വീണ്ടും ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തതിനായിരുന്നു പിഴ ചുമത്തിയത്. ഈ ജാമ്യ ഹര്‍ജിയും തള്ളിയിരുന്നു.