ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി : പൂർത്തീകരണത്തിന് കെഎസ്ഇബി മാർഗങ്ങൾ തേടുന്നു: മന്ത്രി
Friday, June 14, 2024 5:04 AM IST
കോതമംഗലം : ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുടെ ലഭ്യമായ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും ബാക്കി ഉപകരണങ്ങൾ നിർമിച്ചു നൽകുന്നതിനും ഇന്ത്യൻ കന്പനികളുടെ സഹായത്താൽ റിവേഴ്സ് എൻജിനീയറിംഗ് നടത്തി പദ്ധതി പൂർത്തിയാക്കുന്നതിനുള്ള വഴികൾ കെഎസ്ഇബി തേടുന്നതായി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു.

ആന്‍റണി ജോണ്‍ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ചൈനീസ് സാങ്കേതിക വിദ്യയായിട്ടുള്ള ബൾബ് ടൈപ്പ് ടർബൈൻ പ്രകാരം കേരളത്തിലാദ്യമായി നിർമിക്കുന്ന പദ്ധതിയായ ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുടെ പൂർത്തീകരണം അനന്തമായി നീണ്ടുപോകുന്നകാര്യം എംഎൽഎ സഭയിൽ ശ്രദ്ധയിൽപ്പെടുത്തി.

പദ്ധതിയുടെ അവശേഷിക്കുന്ന നിർമാണ പ്രവർത്തികൾ വേഗത്തിൽ പൂർത്തീകരിച്ച് പദ്ധതി കമ്മീഷൻ ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 2014ലാണ് പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചത്.