പതിവ് ചാകരക്കോളില്ല : പരമ്പരാഗത വള്ളങ്ങളുടെ പ്രതീക്ഷയറ്റു
Friday, June 14, 2024 4:49 AM IST
വൈപ്പിൻ: ട്രോളിംഗ് നിരോധനത്തിനുശേഷം വൻ പ്രതീക്ഷയോടെ പതിവ് ചാകരക്കോൾ കാത്തിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിരാശ. നിരോധനം പ്രാബല്യത്തിൽ വന്ന് നാലു ദിനങ്ങൾ പിന്നിട്ടിട്ടും കടലമ്മ ഇതുവരെ കനിയാത്തതാണ് നിരാശയ്‌ക്ക് കാരണം.

കാളമുക്ക്, ചെല്ലാനം, മുനമ്പം ഹാർബറുകളാൽനിന്നും ആദ്യ ദിനം പോയ വള്ളങ്ങൾ വെറും കൈയോടെയാണ് മടങ്ങിയത്. ഇതേ തുടർന്ന് ചൊവ്വാഴ്ച വള്ളങ്ങൾ പോയില്ല.

ബുധനാഴ്ചയും വ്യാഴാഴ്ചയും ഏതാനും വള്ളങ്ങൾ വീണ്ടും കടലിൽ പോയെങ്കിലും വെള്ളത്തിന്‍റെ ഒഴുക്ക് പ്രതികൂലമായതിനാൽ വലയിറക്കാതെ തിരികെ പോന്നു. ഇന്നും ചില വള്ളങ്ങൾ ഭാഗ്യപരീക്ഷണത്തിനായി പുലർച്ചെ കടലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ചെലവ് കാശു പോലും ലഭിക്കാതെ വരുന്നതോടെ വള്ളങ്ങൾക്ക് കടം പെരുകുന്ന അവസ്ഥയുള്ളതിനാൽ പല വള്ളങ്ങളും കടലിൽ പോകാതെ കരയിൽ കെട്ടിയിരിക്കുകയാണ്.

മത്സ്യ ലഭ്യത കുറഞ്ഞതോടെ തീരം വറുതിയിലായിട്ടുണ്ട്. ഈ സാഹചര്യത്തിൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് സാമ്പത്തിക സഹായത്തിന് നടപടികൾ വേണമെന്ന് ഫിഷറീസ് മന്ത്രിയോട് തൊഴിലാളികൾ ആവശ്യപ്പെട്ടു.