മോന്‍സണ്‍ മാവുങ്കലിനെതിരായ പീഡനക്കേസ്; വിചാരണ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം
Friday, June 14, 2024 4:49 AM IST
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ ജീവനക്കാരി നല്‍കിയ രണ്ടാം പീഡനക്കേസിന്‍റെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈകോടതി നിര്‍ദേശം. ജീവനക്കാരി നല്‍കിയ ആദ്യ പീഡന പരാതിയില്‍ മോണ്‍സന്‍ മാവുങ്കലിനെ കോടതി ശിക്ഷിച്ചിരുന്നു.

പോസ്‌കോ ഒഴികെയുള്ള വകുപ്പുകള്‍ പ്രകാരമുള്ള കേസുകളുടെ രണ്ടാം വിചാരണ നിയമപരമായി നിലനില്‍ക്കില്ലെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി മോന്‍സണ്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ഹര്‍ജി വീണ്ടും പരിഗണിക്കുന്ന ജൂലൈ നാലുവരെ വിചാരണ നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം.

ജീവനക്കാരി ആദ്യം കൊടുത്ത പീഡനക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് കോടതി ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയായ ശേഷം പീഡിപ്പിച്ചു എന്ന് ആരോപിച്ച് അതേ പെണ്‍കുട്ടി വീണ്ടും നല്‍കിയ പരാതിയിലെ കേസിന്‍റെ വിചാരണ നടപടികളാണ് നടക്കുന്നത്.