എറണാകുളം ജനറല്‍ ആശുപത്രിയിൽ മാതൃകയായി മാലിന്യ സംസ്‌കരണം
Thursday, June 13, 2024 5:09 AM IST
കൊച്ചി: വിവിധ തലങ്ങളിലായുള്ള എറണാകുളം ജനറല്‍ ആശുപത്രിയിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ സംസ്ഥാനത്തെ മറ്റ് ആശുപത്രികള്‍ക്കും മാതൃകയാകുന്നു. മെഡിക്കല്‍ മാലിന്യങ്ങള്‍ക്ക് പുറമേ കൃത്യമായ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടില്ലാത്ത ജൈവ, അജൈവ മാലിന്യങ്ങളുടെ സംസ്‌കരണത്തിലും പുനരുപയോഗത്തിലും ശാസ്ത്രീയമായ സംവിധാനങ്ങളാണ് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനുള്ള മികവ് കണക്കിലെടുത്താണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അംഗീകാരം കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രിക്ക് ലഭിച്ചത്.

ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡപ്രകാരമുള്ള സംവിധാനങ്ങള്‍ നേരത്തെ മുതല്‍ ജനറല്‍ ആശുപത്രിയിലുണ്ട്. ഇതിനു പുറമേയാണ് ജൈവ, അജൈവ മാലിന്യ സംസ്‌കരണത്തിനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

രോഗികളും കൂട്ടിരിപ്പുകാരുമായി കിടത്തി ചികിത്സാ വിഭാഗത്തിലായി 15,000 ലേറെ ആളുകളുണ്ടാകാറുള്ള ഇവിടെ ദിവസേന വരുന്ന ഭക്ഷണ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യുക എന്നതായിരുന്നു ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് വരെ അധികൃതര്‍ നേരിട്ട വെല്ലുവിളി. മൂന്ന് തലങ്ങളിലായി മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടു.

15 ദിവസംകൊണ്ട് ഭക്ഷ്യമാലിന്യങ്ങള്‍ വളമാക്കി മാറ്റാന്‍ കഴിയുന്ന 25000 കിലോ ശേഷിയുള്ള എയറോബിക് കംപോസ്റ്റാണ് ഇതില്‍ ഒന്നാമത്തേത്. 500 കിലോ സംഭരണ ശേഷിയുള്ള അഞ്ച് ബിനുകളാണ് ഇതിനുള്ളത്. നിറയുന്നതിനനുസരിച്ച് ഓരോ ബിനിലേക്കും മാലിന്യങ്ങള്‍ നിക്ഷേപിക്കും. 15 ദിവസം കഴിയുമ്പോള്‍ ഇതില്‍ നിന്ന് ലഭിക്കുന്ന വളം ആശുപത്രിയിലെ പൂന്തോട്ടങ്ങളിലും ശേഷിക്കുന്നവ സുഭാഷ് പാര്‍ക്കിലെ ചെടികള്‍ക്ക് ഇടുന്നതിനായും നല്‍കും.

ബാക്ടീരിയയെ നിക്ഷേപിച്ച് വളമാക്കി മാറ്റുന്ന വിന്‍ട്രോ കംപോസ്റ്റ് പ്ലാന്‍റും ജൈവമാലിന്യ സംസ്‌കരണത്തിനായി ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 400 കിലോ മാലിന്യം വരെ നിക്ഷേപിക്കാന്‍ ശേഷിയുള്ളതാണ് ഈ പ്ലാന്‍റ്. അതോടൊപ്പം ദ്രാവക രൂപത്തിലുള്ള ഭക്ഷ്യമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി 60 കിലോ ശേഷിയുള്ള ബയോഗ്യാസ് പ്ലാന്‍റും പുതുതായി നിര്‍മിച്ചിട്ടുണ്ട്. മൂന്നു തലങ്ങളിലായി ആശുപത്രിയിലെ മുഴുവന്‍ ഭക്ഷണ മാലിന്യങ്ങളും സംസ്‌കരിക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ടെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ഷഹീര്‍ഷാ പറഞ്ഞു.

അതോടൊപ്പം ലാബിലെയും ഡയാലിസിസ് യൂണിറ്റിലെയും ഇതര മാലിന്യങ്ങള്‍ സംസ്‌കരിക്കാനായി 25000 ലിറ്റര്‍ ശേഷിയുള്ള ഇഫ്ളൂവെന്‍റ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആശുപത്രി വളപ്പിലെ നിക്ഷേപകേന്ദ്രത്തില്‍ എത്തിച്ച് തരംതിരിച്ച് അംഗീകൃത ഏജന്‍സികള്‍ക്ക് കൈമാറുന്ന രീതിയും ഇവിടെ നടപ്പാക്കി വരുന്നു.

ഇലക്ടോണിക് മാലിന്യങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സിയായ എഎച്ച്ഡി വഴി പുനരുപയോഗിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ആശുപത്രിയില്‍ നടപ്പാക്കിയ 75 കാര്യങ്ങള്‍ വിലയിരുത്തിയാണ് ഏഴ് വര്‍ഷത്തിനിപ്പുറം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അംഗീകാരം ജനറല്‍ ആശുപത്രിയെ തേടിയെത്തിയത്.