പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പെണ്‍കുട്ടിയുടെ മൊഴിമാറ്റം വിശദമായി അന്വേഷിക്കണം: കമ്മീഷന്‍
Thursday, June 13, 2024 4:54 AM IST
കൊച്ചി: കോഴിക്കോട് പന്തീരങ്കാവ് ഗര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി മൊഴി മാറ്റിയ സാഹചര്യം കൃത്യമായി പരിശോധിക്കുകയും വിശദമായി അന്വേഷിക്കുകയും ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. പെണ്‍കുട്ടിയുടെ മൊഴിമാറ്റം ഗൗരവമായി കാണുന്നു.

മൊഴി മാറ്റുന്നതിന് മറ്റു സമ്മര്‍ദങ്ങളുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കണം. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനും ഒരു വിധ സമ്മര്‍ദത്തിനും വിധേയമാകാത്ത വിധത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സാഹചര്യം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു. സംഭവശേഷം പറവൂരിലെ വീട്ടിലെത്തി നേരിട്ട് സംസാരിച്ചപ്പോള്‍ യാതൊരു വിധ സമ്മര്‍ദവുമില്ലാതെ പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നു സംസാരിച്ചിരുന്നു. വനിതാ കമ്മീഷന്‍റെ കൗണ്‍സിലറോടും കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

സംഭവത്തില്‍ വനിതാ കമ്മീഷനു മുന്നിലെത്തിയ പരാതിയെ തുടര്‍ന്ന് കോഴിക്കോട് ജില്ലാ പോലീസ് മേധാവിയില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് പോലീസിനും പിന്നീട് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ നല്‍കിയ മൊഴി പെണ്‍കുട്ടി മാറ്റുന്നത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും നടപടി വേണം. മൊഴി മാറ്റിയതായി സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കാനും കേസ് തന്നെ ഇല്ലാതാക്കാനുമാണ് ശ്രമം നടക്കുന്നതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ ആരോപിച്ചു.