കത്രികയ്ക്ക് കുത്തേറ്റ് യുവാവ് മരിച്ച സംഭവം കൊലപാതകം; ഭാര്യ അറസ്റ്റിൽ
Thursday, June 13, 2024 4:54 AM IST
പറവൂർ: കുഞ്ഞിത്തൈയിൽ കത്രികയ്ക്ക് വയറ്റിൽ കുത്തേറ്റ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിത്തൈ നികത്തിൽ സിബിന്‍റെ(38) മരണവുമായി ബന്ധപ്പെട്ട് ഭാര്യ രമണിയെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം രണ്ടിനാണ് പറവൂർ കുഞ്ഞിത്തൈയിലെ വാടക വീട്ടിൽ വച്ച് സിബിന് കുത്തേൽക്കുന്നത്. തന്നോടുള്ള ദേഷ്യത്തിൽ സിബിൻ ഭിത്തിയിലേക്ക് എറിഞ്ഞ കത്രിക താഴേക്ക് വന്ന് വയറ്റിൽ കുത്തിക്കയറിയെന്നാണ് രമണി ബന്ധുക്കളോട് പറഞ്ഞിരുന്നത്.

ആദ്യം പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടറോട് സിബിൻ പറഞ്ഞതും ഇതു തന്നെയാണ്. എന്നാൽ സിബിന്‍റെ മൊഴിയെടുക്കാൻ പോലീസിനായിരുന്നില്ല. സിബിനെ പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 31നായിരുന്നു മരണം.

സംഭവത്തിൽ സംശയം തോന്നിയ സിബിന്‍റെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്. വിശദമായ അന്വേഷണത്തിൽ സിബിന്‍റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.

പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശി സിബിനും കുടുംബവും കുഞ്ഞിത്തൈയിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. സിബിനും രമണിയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുമുണ്ടായിരുന്നു. സംഭവദിവസം ഉച്ചയോടെ വീട്ടിലെത്തിയ സിബിനും രമണിയുമായി വാക്കുതർക്കമുണ്ടായി.

അതിനിടെ കൈയിൽ കിട്ടിയ കത്രിക എടുത്ത് സിബിൻ രമണിയെ അക്രമിക്കാനൊരുങ്ങി. രമണി മുറിയിൽ കയറി വാതിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും സിബിൻ വാതിൽ തള്ളിത്തുറന്നു. സിബിന്‍റെ കൈയിൽ നിന്ന് കത്രിക തട്ടിയെടുത്ത രമണി പ്രാണരക്ഷാർഥം സിബിന്‍റെ വയറ്റിൽ ആഞ്ഞുകുത്തി. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് രമണിക്കെതിരേ വടക്കേക്കര പോലീസ് കേസെടുത്തത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ദമ്പതികൾക്ക് സ്‌കൂൾ വിദ്യാർഥികളായ രണ്ട് മക്കളുണ്ട്.