നാളെ നിങ്ങളും പ്രതിയാകാം! പോക്സോ, ജാതി, വനിത... അപകടം പതിയിരിക്കുന്ന നിയമങ്ങളെക്കുറിച്ചു സിബി മാത്യൂസ്
Monday, September 27, 2021 2:53 PM IST
രാജ്യത്തു നൂറുകണക്കിനു നിയമങ്ങളുണ്ട്. അതിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന ചില വകുപ്പുകളുണ്ട്.. മുൻ ഡിജിപി ഡോ.സിബി മാത്യൂസ് എഴുതുന്നു:

ഏതൊരു ജനാധിപത്യ രാജ്യത്തും നിയമവ്യവസ്ഥയാണ് ജനങ്ങൾക്ക് സംരക്ഷണം നൽകുന്നത്. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണ് എന്നത് ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകിയിട്ടുള്ള മൗലികാവകാശങ്ങളിലൊന്നാണ്. (അനുഛേദം 14)

എന്നാൽ, 1250ലധികം കേന്ദ്രസർക്കാർ നിയമങ്ങളും 200ലധികം കേരള സർക്കാർ നിയമങ്ങളും നിലവിലിരിക്കെ, ഇവയൊക്കെ ഹൃദിസ്ഥമാക്കാനോ ഓർമിച്ചിരിക്കാനോ ആർക്കും തന്നെ സാധ്യമല്ല. സദുദ്ദേശ്യത്തോടെ സർക്കാർ നടപ്പിലാക്കിയ ചില നിയമങ്ങൾ, ഇത്തരത്തിൽ വ്യാപകമായ രീതിയിൽ ദുരുപയോഗിക്കപ്പെടുന്നുണ്ടെന്ന് സമകാലീന സംഭവങ്ങൾ വ്യക്തമാക്കുന്നു.

പോക്സോ

18 വയസിനു താഴെ പ്രായമുള്ള കൗമാരപ്രായക്കാരെ (ചൈൽഡ് എന്നു നിയമത്തിലെ നിർവചനം) ലൈംഗിക ചൂഷണത്തിൽനിന്നു സംരക്ഷിക്കാനായി കേന്ദ്രസർക്കാർ രൂപം നൽകിയ പോക്സോ (പ്രൊട്ടക്‌ഷൻ ഓഫ് ചിൽഡ്രണ്‍ ഫ്രം സെക്‌ഷ്വൽ ഒഫൻസസ്) ആക്ട് (2012) ഇത്തരത്തിൽ ദുരുപയോഗിക്കപ്പെടുന്നുണ്ട്.

ഈ നിയമ ത്തിന്‍റെ 3, 4 വകുപ്പുകൾ പ്രകാരമുള്ള ലൈഗികാതിക്രമം കൗമാരപ്രായത്തിലുള്ള ഒരു വ്യക്തിക്കു നേരേ ഉണ്ടാകുന്നപക്ഷം, കുറ്റാരോപിതന് കുറഞ്ഞത് ഏഴ് വർഷവും ഏറിയാൽ ജീവപര്യ ന്തം തടവു പോലും അനുഭവിക്കേണ്ടിവന്നേക്കാം.

ലൈംഗികാതിക്രമം ചെയ്യുന്ന ഒരു വ്യക്തി ഒരു പോലീസുദ്യോഗസ്ഥൻ / ഒരു ആശുപത്രി / അനാഥാലയം / വിദ്യാഭ്യാസസ്ഥാപനം / കുട്ടികളെ സംരക്ഷിക്കുന്ന മറ്റേതെങ്കിലും സ്ഥാപനം എന്നിവയിലെ സ്റ്റാഫോ ചുമതലക്കാരനോ ആണെങ്കിൽ കുറഞ്ഞത് 10 വർഷം കഠിനതടവു ലഭിച്ചേക്കാം.

കുട്ടിയുടെ ബന്ധുവാണ് പ്രതിയെങ്കിലും ഇതായിരിക്കും ലഭിക്കുന്ന ശിക്ഷ. കുട്ടികളെ ഉപയോഗിച്ചു നഗ്നചിത്രങ്ങളെടുക്കുന്നതും മറ്റും ഈ നിയമത്തിൽ ശിക്ഷാർഹമായ കുറ്റമാണ്. പ്രത്യക്ഷത്തിൽ, കൗമാരപ്രായക്കാരുടെ സംരക്ഷണത്തിന് ഈ വ്യവസ്ഥകളൊക്കെ വളരെ ഫലപ്രദമാണെന്നതിൽ സംശയമില്ല. എന്നാൽ, നിയമത്തിന്‍റെ 29, 30 വകുപ്പുകളിൽ അപകടം പതിയിരിക്കുന്നു.

കുറ്റാരോപിതൻ, ആരോപിതമായ കുറ്റം ചെയ്തതായി വിചാരണക്കോടതിക്ക് അനുമാനിക്കാം (presumption) എന്നും താൻ നിരപരാധിയാണെന്നുള്ളതു കുറ്റാരോപിതൻ തെളിയിച്ചു കൊള്ളേണ്ടതാണെന്നുമുള്ള വ്യവസ്ഥകൾ ആശങ്കയുണർത്തുന്നതാണ്.

നിരപരാധിയുടെ കഷ്ടപ്പാടുകൾ

വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ചു വിരോധം തീർക്കുവാൻ ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ, കുറ്റാരോപിതനാകുന്ന വ്യക്തി തന്‍റെ നിരപരാധിത്വം തെളിയിക്കുവാൻ വളരെയേറെ കഷ്ടപ്പെടേണ്ടിവന്നേക്കാം.
മേൽപ്പറഞ്ഞ 29,30 വ്യവസ്ഥകൾ നിലനിൽക്കുന്നിടത്തോളം, ഡോക്ടർമാർ, വൈദികർ, അധ്യാപകർ, മനഃശാസ്ത്ര കൗണ്‍സലിംഗ് നൽകുന്നവർ മുതലായവരൊക്കെ അപകടമേഖലയിലാണ്. കൗമാരപ്രായക്കാരനായ/ക്കാരിയായ ഒരു വ്യക്തിയോടൊപ്പം ഒറ്റയ്ക്കു മുറിയിലായിരിക്കുന്ന അവസ്ഥ ഒഴിവാക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. ജാഗ്രതൈ!

വെറുതെ വിടുന്നു

2019ൽ "പോക്സോ’ നിയമപ്രകാരം കേരളത്തിൽ 3,609 കേസുകൾ അന്വേഷിക്കപ്പെട്ടു, 2020ൽ കോവിഡ് മൂലമായിരിക്കാം, കേസുകളുടെ എണ്ണം 2,726 ആയി കുറഞ്ഞു. കോടതിയിലെത്തുന്പോൾ 20 ശതമാനം കേസുകളിൽ താഴെ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. അതായത് ബഹുഭൂരിപക്ഷം കേസുകളിലും പ്രതികളെ വെറുതെ വിടുന്നു. വ്യാജമായ പരാതിയോ? അതോ കേസന്വേഷണത്തിലെയും പ്രോസിക്യൂഷനിലെയും പിഴവുകളൊ ആകാം കാരണം.

ജാതി

വ്യാപകമായിത്തന്നെ ദുരുപയോഗിക്കപ്പെടുന്ന മറ്റൊരു നിയമം, പട്ടികജാതി/ പട്ടികവർഗക്കാർക്ക് എതിരേയുള്ള അതിക്രമങ്ങൾ തടയുവാനുള്ള കേന്ദ്രസർക്കാർ നിയമമാണ്. 2018 മാർച്ചിൽ സുപ്രീംകോടതിതന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും, ഇനി മേലിൽ ഈ നിയമപ്രകാരം സർക്കാർ / അർധസർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നതിനുമുന്പായി അവരുടെ മേലധികാരിയുടെ രേഖാമൂലമായ അനുമതി വാങ്ങേണ്ടതാണെന്ന് ഉത്തരവിടുകയും ചെയ്തു.

1989ലാണ് സമഗ്രമായ ഈ നിയമം കേന്ദ്രസർക്കാർ രൂപീകരിച്ചത്. നിയമത്തിന്‍റെ 31-ാം വകു പ്പിൽ, എന്തൊക്കെയാണ് ശിക്ഷാർഹമായ അതിക്രമങ്ങളെന്ന് വിവരിച്ചിട്ടുണ്ട്.
ജാതിപ്പേരു പറഞ്ഞ് ആക്ഷേപിക്കുക, കുടിവെള്ള സ്രോതസുകൾ നിഷേധിക്കുക, ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതു തടയുക തുടങ്ങി ഒട്ടനവധി അതിക്രമങ്ങൾ വിവരിക്കുന്നു.

ആറു മാസം മുതൽ അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റകൃത്യങ്ങൾ. എട്ടാം വകുപ്പ് പ്രകാരം പോക്സോ നിയമത്തിലെന്നതുപോലെ ഈ നിയമത്തിലും പ്രതികൾക്ക് എതിരേ കോടതിക്കു കുറ്റകൃത്യം ചെയ്തു എന്ന് അനുമാനിക്കാവുന്നതാണെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്.

കർശനമായ ഇത്തരം വ്യവസ്ഥകൾമൂലം എതിരാളികളോടും സഹപ്രവർത്തകരോടും മേലധികാരികളോടും പകതീർക്കുവാനായി ഈ നിയമത്തിലെ വ്യവസ്ഥകൾ പലപ്പോഴും ദുരുപയോഗിക്കപ്പെടുന്നതായി പരാതികൾ ഉയർന്നിരുന്നു. ഇത്തരം നിരവധി കേസുകൾ ശ്രദ്ധയിൽപ്പെട്ടതുമൂലമാവണം സുപ്രീംകോടതി മേൽപ്പറഞ്ഞ പ്രകാരം നിരീക്ഷിക്കുവാനിടയായത്.


എന്നാൽ, കേന്ദ്രസർക്കാർ ഈ നിയമത്തിൽ യാതൊരു വിധമായ മാറ്റവും വരുത്തുവാൻ ഇന്നോളം തയാറായിട്ടില്ല. വോട്ട് ബാങ്ക് ചോർച്ചയെ ഭയന്ന് ഒരു രാഷ്‌ട്രീയ പാർട്ടിയും ഈ നിയമത്തിൽ ഒളിഞ്ഞിരിക്കുന്ന അനീതികളെപ്പറ്റി പരസ്യമായ അഭിപ്രായ പ്രകടനത്തിനുപോലും തയാറായിട്ടില്ല.

വനിതകൾ

ഇന്ത്യൻ പീനൽ കോഡിലെ 498 (A) എന്ന വകുപ്പാണ് ധാരാളമായി ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരു നിയമം. 1983ലാണ് ഈ വകുപ്പ് ഇന്ത്യൻ ശിക്ഷാ നിയമത്തിന്‍റെ ഭാഗമായി കൂട്ടിച്ചേർക്കപ്പെട്ടത്.

വർധിച്ചുകൊണ്ടിരുന്ന സ്ത്രീധനപീഡനം, ഭർത്തൃഗൃഹത്തിൽ വിവാഹിതരായ സ്ത്രീകൾ അനുഭവിക്കേണ്ടിവരുന്ന ശാരീരികവും മാനസികവുമായ വ്യഥകൾ മുതലായവയെ നിയന്ത്രിക്കുവാനാണ് ഈ പുതിയ വകുപ്പിനു രൂപംനൽകിയത്. 2019ൽ ഈ വകുപ്പുപ്രകാരം 125300-ൽപ്പരം കേസുകളാണ് ഇന്ത്യയിലൊട്ടാകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളിലും 18000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 3039 കേസുകളാണ് പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോടതിയിലെത്തുന്പോൾ ഇത്തരത്തിലുള്ള 88 ശതമാനം കേസുകളിലും പ്രതികളെ വെറുതെ വിടുന്നതായി ദേശീയ ക്രൈം റിക്കോർഡ് ബ്യൂറോയുടെ രേഖകൾ വ്യക്തമാക്കുന്നു.

പലപ്പോഴും കുടുംബകോടതിയിൽ പരിഗണനയിലിരിക്കുന്ന വിവാഹമോചനക്കേസുകൾക്ക് ശക്തിപകരാനും സമ്മർദതന്ത്രമെന്ന നിലയിലുമാണ് ഇത്തരം കേസുകൾ ചമയ്ക്കെപ്പടുന്നത്. എന്നാൽ, കേസിൽ പ്രതിയാകുന്ന മാതാപിതാക്കളും മറ്റു ബന്ധുക്കളും അറസ്റ്റും പോലീസ്നടപടിയും ഭയന്ന് വീടുവിട്ട് ഒളിവിൽ പോകേണ്ടിവരുന്നുണ്ടെന്നത് യാഥാർഥ്യമാണ്.

കോടതികളുടെ വിചാരണനടപടികൾക്കു ശേഷമോ ചിലപ്പോൾ തടവുശിക്ഷ അനുഭവിക്കേണ്ടിവന്നതിനുശേഷമോ (അപ്പീൽ അപേക്ഷയിൽ) തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടയയ്ക്കെപ്പടുന്ന പ്രതികൾക്ക് നഷ്ടപരിഹാരം നൽകുവാൻ, ഇന്ത്യയിൽ നിയമസംവിധാനമില്ല.

എന്നാൽ, വൻ സാന്പത്തിക രാഷ്‌ട്രീയ സ്വാധീനമുള്ള ചിലരൊക്കെ ഉന്നതകോടതികളിൽനിന്നു വൻ തുക നഷ്ടപരിഹാരം നേടിയിട്ടുള്ള സംഭവങ്ങളുമുണ്ട്. വിദഗ്ധനായ കൊല്ലൻ ഒപ്പമുണ്ടെങ്കിൽ ഏതു മണിച്ചിത്രത്താഴും തുറക്കാമല്ലോ.

- ഡോ. സിബി മാത്യൂസ്