ആ മൊബൈൽ ഫോൺ! റേഞ്ച് കിട്ടാതെ കെ.സുരേന്ദ്രൻ
Thursday, September 23, 2021 12:31 PM IST
കോഴിക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ വെട്ടിലായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. കേസ് ഈ രീതിയിൽ മുന്നോട്ടുപോയാൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമോയെന്ന ആശങ്കയിലാണ് പാർട്ടിനേതൃത്വം. ഒരു മൊബൈൽ ഫോൺ ആണ് സുരേന്ദ്രനെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

മഞ്ചേശ്വരം മണ്ഡലത്തിലെ പത്രിക പിൻവലിക്കാൻ ബിഎസ്പിക്കു സ്ഥാനാർഥി രണ്ടര ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്. ഇവിടെ സ്ഥാനാർഥിയായിരുന്ന കെ.സുരേന്ദ്രനു വേണ്ടിയാണ് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയെ പണം നൽകിയും ഭീഷണിപ്പെടുത്തിയും പിന്മാറ്റിയതെന്നാണ് ഉയർന്ന ആരോപണം.

കോഴ നൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് കോടതി നിർദേശപ്രകാരം സംഭവത്തൽ കേസെടുത്തത്. കെ.സുരേന്ദ്രനും ആറു നേതാക്കളുമാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.

കെ.സുരേന്ദ്രൻ എന്ന പേരിനോടു സാമ്യമുള്ള കെ.സുന്ദരയുടെ സ്ഥാനാർഥിത്വം വോട്ടുനഷ്ടപ്പെടാൻ ഇടയാക്കുമെന്നതാണ് സുന്ദരയെ പിന്മാറ്റാനുള്ള ശ്രമത്തിനു കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെട്ടത്.

ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തിൽ ഒരു തവണ കെ.സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. ഈ ഘട്ടത്തിൽ ഒരു മൊബൈൽ ഫോണിനെക്കുറിച്ച് അദ്ദേഹം നൽകിയ വിശദീകരണമാണ് ഇപ്പോൾ കുരുക്കായി മാറിയിരിക്കുന്നതെന്നതാണ് സൂചന.

ചോദ്യം ചെയ്യലിനു മൊബൈൽ ഫോണുമായി ഹാജരാകണമെന്നായിരുന്നു നിർദേശം നൽകിയിരുന്നതെങ്കിലും മൊബൈൽ ഫോൺ ഹാജരാക്കിയില്ല. ഫോൺ നഷ്ടപ്പെട്ടെന്നായിരുന്നു ഇതു സംബന്ധിച്ചു നൽകിയിരുന്ന വിശദീകരണം.

എന്നാൽ, പിന്നീട് സൈബർ വിഭാഗം നടത്തിയ അന്വേഷണത്തിൽ ഈ മൊബൈൽ ഫോൺ ഇപ്പോഴും ഉപയോഗത്തിലുണ്ടെന്നു കണ്ടെത്തിയെന്നാണ് പറയുന്നത്. പത്രിക പിൻവലിക്കാനുള്ള അപേക്ഷയിൽ സുന്ദരയെ ഒപ്പിടുവിച്ചത് കാസർഗോഡ് താളിപ്പടുപ്പിലെ ഹോട്ടലിൽ വച്ചാണ്.
ഈ ദിവസം ഇവിടെ സുരേന്ദ്രന്‍റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് ഉയർന്ന ആരോപണം.

ഇക്കാര്യങ്ങൾ മുൻനിർത്തി വീണ്ടും സുരേന്ദ്രനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ബിജെപി മുൻ ജില്ലാ പ്രസിഡന്‍റ് വി.ബാലകൃഷ്ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠറൈ, മുരളീധര യാദവ്, ലോകേഷ് നന്ദ എന്നിവരും പ്രതിപ്പട്ടികയിൽ ഉണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുഴൽപണം കൊണ്ടുവന്നു എന്നതിനു പിന്നാലെ ബിജെപിയെ പിടിച്ചുലച്ച വിവാദമായിരുന്നു മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസ്. പാർട്ടിയുടെ പ്രതിച്ഛായയ്ക്കു കടുത്ത ക്ഷതമേൽപ്പിച്ചതാണ് രണ്ടു സംഭവങ്ങളുമെന്നാണ് പാർട്ടിയിൽ തന്നെ ഉയർന്ന ആരോപണം.

ഈ സംഭവത്തിൽ പാർട്ടിനേതൃത്വത്തെ പ്രതിരോധിക്കാൻ മുതിർന്ന നേതാക്കൾ പോലും കാര്യമായി രംഗത്തിറങ്ങിയില്ല എന്നതും ശ്രദ്ധേയം. കേന്ദ്രനേതൃത്വം ശക്തമായ നിർദേശം നൽകിയതിനു ശേഷമാണ് നേതൃത്വത്തെ പിന്തുണച്ചു ഒരു പ്രസ്താവനയെങ്കിലുമിറക്കാൻ നേതാക്കൾ തയാറായത്.

ഗ്രൂപ്പുപോരിൽ വിഷമിക്കുന്ന ബിജെപിയിൽ സുരേന്ദ്രന്‍റെ എതിരാളികൾക്കു വീണു കിട്ടിയിരിക്കുന്ന ആയുധങ്ങളായിരുന്നു കുഴൽപണക്കേസും മഞ്ചേശ്വരം കേസും. സംസ്ഥാന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കോഴക്കേസിൽ അറസ്റ്റിലാകുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ നേതാക്കളും പ്രവർത്തകരും.


കേസുകളും ഗ്രൂപ്പു പോരും കാരണം സംസ്ഥാന സർക്കാരിനെതിരേ ഫലപ്രദമായി സമരപരിപാടികൾ പോലും ആസൂത്രണം ചെയ്യാൻ പാർട്ടിക്കു കഴിയുന്നില്ലെന്ന വിമർശനവും സജീവമാണ്.