Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
രാജധർമം മറന്നവർക്കൊപ്പം മാധ്യമധർമം മറന്നവരും
Monday, September 4, 2023 11:02 PM IST
പരസ്പരം പോരടിക്കുന്ന കുക്കി-മെയ്തെയ് വിഭാഗങ്ങളിലെ ക്രൈസ്തവരുടെ വീടുകളും പള്ളികളും കത്തിച്ചു ചാന്പലാക്കുന്ന തിലായിരുന്നു മെയ്തെയ് വിഭാഗത്തിന്റെ പ്രത്യേക ശ്രദ്ധ.
അതിലൊന്നും യാതൊരു വർഗീയതയുമില്ലെന്ന്് അവകാശപ്പെട്ടിരുന്ന പലരും പിന്നീട് നിലപാട് മാറ്റിയെങ്കിലും ഇപ്പോഴുമുണ്ട് അത്തരം രാഷ്ട്രീയത്തെ താലോലിക്കുന്നവർ.
മണിപ്പുർ സർക്കാർ മെയ്തെയ്കൾക്കൊപ്പം നിന്നു കുക്കികളെ ദ്രോഹിക്കുകയാണെന്നു കലാപം തുടങ്ങിയതുമുതൽ പ്രമുഖ മാധ്യമങ്ങളും പ്രതിപക്ഷ പാർട്ടികളും ചൂണ്ടിക്കാണിച്ചതിനെ ശരിവയ്ക്കുന്നതു മാത്രമല്ല, കുറ്റകരമായ ആ പക്ഷംചേരലിൽ ഒരുവിഭാഗം മാധ്യമങ്ങളും പങ്കെടുത്തുവെന്ന നടുക്കുന്ന റിപ്പോർട്ടാണ് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ (ഇജിഐ) പുറത്തുവിട്ടിരിക്കുന്നത്.
കുക്കികൾക്കെതിരേ മാത്രമല്ല, കുക്കിമേഖലകളിൽ വിന്യസിച്ച ആസാം റൈഫിൾസിനെതിരേയും വാർത്ത പ്രസിദ്ധീകരിക്കുന്നതിൽ ഈ മാധ്യമങ്ങൾ മുന്നിലായിരുന്നുവത്രേ. ആസാം റൈഫിൾസിനെതിരേ പിന്നീട് പോലീസ് ക്രിമിനൽ കേസുമെടുത്തു. ഒരവിശുദ്ധ കൂട്ടുകെട്ടിന്റെ ദുർഗന്ധമാണ് മണിപ്പുരിൽനിന്ന് ഉയരുന്നത്. ബിജെപി സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിനെ വിട്ടുകളയാം. പക്ഷേ, മണിപ്പുരിലെ ആ മാധ്യമങ്ങൾക്കു ലജ്ജയില്ലേ? രാജധർമം മറന്നവർക്കൊപ്പം മാധ്യമധർമം മറന്നവരും കൈകോർക്കുകയോ?
മണിപ്പുരിൽ നീതിയും സമാധാനവും അട്ടിമറിക്കപ്പെട്ടതിന്റെ ഉത്തരവാദികളിൽ ചോരക്കറ പുരണ്ട കൈകളുമായി നിൽക്കുന്ന മാധ്യമങ്ങളുമുണ്ടെന്നാണ് ഇജിഐ ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിന്റെ സൂചന.
ഏഴു വയസ്സുള്ള കുക്കി ബാലനെ മെയ്തെയ് ആൾക്കൂട്ടം ആക്രമിച്ച വാർത്ത രാജ്യത്തെ നടുക്കിയതാണെങ്കിലും മണിപ്പുരിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടിയെയും അമ്മയെയും ഒപ്പമുണ്ടായിരുന്ന ആളെയും ആംബുലൻസിൽ ജീവനോടെ കത്തിച്ച ഭീകരസംഭവം മറച്ചുവച്ചു. അതേസമയം, കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂരിലെ ജില്ലാ ആശുപത്രിയിൽ മ്യാൻമർ പൗരൻമാർക്ക് ചികിത്സ നൽകിയെന്ന വ്യാജ വാർത്ത പുറത്തുവിട്ടു. പരിക്കേറ്റ കുക്കി വംശജരെയാണ് ഈ വിധം മ്യാൻമാർ പൗരന്മാരായി ചിത്രീകരിച്ചത്.
ഗ്വാൾട്ടബിയിലെ ഒരു ക്ഷേത്രം കുക്കി തീവ്രസംഘടനകൾ അശുദ്ധമാക്കിയെന്നായിരുന്നു മറ്റൊരു വാർത്ത. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പ്രദേശത്ത് കുക്കി സംഘടനകളുടെ സാന്നിധ്യം പോലുമില്ലെന്നും തിരുത്തിയത് ആസാം റൈഫിൾസാണ്. സേനയ്ക്ക് അനധികൃത കുടിയേറ്റക്കാരുമായും മയക്കുമരുന്ന് തീവ്രവാദികളുമായും അടുത്ത ബന്ധമുണ്ടെന്നു കാണിക്കുന്ന വാർത്തകൾപോലും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചു. സംഘർഷ സാധ്യതയുണ്ടാക്കുന്നതും സമാധാനം അസാധ്യമാക്കുന്നതും വസ്തുതാ വിരുദ്ധവുമായ വാർത്തകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെതിരേ ഇന്ത്യൻ ആർമി തങ്ങൾക്കു കത്തയച്ചതായും എഡിറ്റേഴ്സ് ഗിൽഡ് റിപ്പോർട്ടിൽ പറയുന്നു.
കുക്കി സംഘടനകളുമായി ഏർപ്പെട്ടിരുന്ന വെടിനിർത്തൽ കരാറിൽനിന്ന് കലാപത്തിനു രണ്ടു മാസം മുന്‍പ് ബിരേൻ സിംഗ് സർക്കാർ പിന്മാറിയതിൽ ദുരൂഹതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്ന മീര പൈബീസ് എന്ന വനിതാ സംഘടന കലാപ സമയത്ത് കുക്കികൾക്കെതിരേ അക്രമം അഴിച്ചുവിടുകയായിരുന്നു.
വിളക്കേന്തിയ വനിതകൾ എന്നറിയപ്പെട്ടിരുന്ന ആ സംഘടനയിലെ വനിതകൾ കുക്കി വനിതകളെ മാനഭംഗപ്പെടുത്താൻ യുവാക്കളോട് ആവശ്യപ്പെടുന്ന വീഡിയോകളെക്കുറിച്ചും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മാധ്യമങ്ങളുടെ ഏകപക്ഷീയമായ റിപ്പോർട്ടിംഗിനൊപ്പം സർക്കാരിന്റെ ഇന്റർനെറ്റ് നിരോധനവും കൂടിയായപ്പോൾ കലാപം സംബന്ധിച്ച യഥാർത്ഥ വസ്തുതകൾ സംസ്ഥാനത്തിന് പുറത്തേക്ക് എത്തിയില്ല. തെറ്റായ വാർത്തകൾ കലാപം ആളിക്കത്തിക്കുകയും ചെയ്തു. അക്രമങ്ങൾ വംശീയ മുൻവിധിയോടെയും പക്ഷപാതപരമായും കൈകാര്യം ചെയ്ത മാധ്യമങ്ങളെക്കുറിച്ച് 24 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയത് മാധ്യമപ്രവർത്തകരായ ഭരത് ഭൂഷൺ, സീമ ഗുഹ, സഞ്ജയ് കപൂർ എന്നിവരടങ്ങിയ മൂന്നംഗ വസ്തുതാന്വേഷണ സംഘമാണ്.
മന്ത്രിമാരിലും ജനപ്രതിനിധികളിലും സർക്കാർ ഉദ്യോഗസ്ഥരിലും പോലീസിലും മേൽക്കൈയുള്ള മെയ്തെയ് വിഭാഗത്തിനൊപ്പം മാധ്യമങ്ങളും കുക്കികൾക്കെതിരേ നിലകൊണ്ടെങ്കിൽ അതു യാദൃച്ഛികമാണെന്നു വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. സുപ്രീംകോടതിയുടെ ഇടപെടൽ നിഷ്പക്ഷ അന്വേഷണത്തിനു കാരണമായേക്കാം എന്ന പ്രതീക്ഷ മാത്രമാണ് അവശേഷിക്കുന്നത്. പരസ്പരം പോരടിക്കുന്ന കുക്കി-മെയ്തെയ് വിഭാഗങ്ങളിലെ ക്രൈസ്തവരുടെ വീടുകളും പള്ളികളും കത്തിച്ചു ചാന്പലാക്കുന്നതിലായിരുന്നു മെയ്തെയ് വിഭാഗത്തിന്റെ പ്രത്യേക ശ്രദ്ധ. അതിലൊന്നും യാതൊരു വർഗീയതയുമില്ലെന്ന്് അവകാശപ്പെട്ടിരുന്ന പലരും പിന്നീട് നിലപാട് മാറ്റിയെങ്കിലും ഇപ്പോഴുമുണ്ട് അത്തരം രാഷ്ട്രീയത്തെ താലോലിക്കുന്നവർ.
ഇംഫാൽ താഴ്വരയിൽ വംശീയ ഉന്മൂലനം പൂർത്തിയാക്കി ഒരൊറ്റ കുക്കി കുടുംബവും അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കിയത് ശനിയാഴ്ചയാണ്. സുരക്ഷാ പ്രശ്നം പറഞ്ഞാണ് അവരെ ഇംഫാലിൽനിന്നു നീക്കിയതെങ്കിലും ഇനിയൊരിക്കലും തിരിച്ചെത്താനാകുമെന്ന് അവർ കരുതുന്നില്ല. അവിശ്വസനീയമായ അനീതിയും അപമാനവുമാണ് ഇംഫാലിൽ സംഭവിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഉള്ളപ്പോൾ ഇതൊക്കെ നടന്നതും ചില മാധ്യമങ്ങൾ ധർമം മറന്നതുമാണ് അതിലും വലിയ അപമാനം.
സ്ത്രീധനത്തിനെതിരേ ഒറ്റക്കെട്ടായി അണിനിരക്കണം
വലിയ ഇടയന് കൃതജ്ഞത
മാർക്ക് ദാനം: സർക്കാർ സമീപനം തിരുത്തണം
വനംവകുപ്പിനെ നിലയ്ക്കു നിർത്തണം
ചുരുളഴിയുകയല്ല, കുരുങ്ങുകയാണ്
സമാന്തര അധികാരകേന്ദ്രം കോണ്‍ഗ്രസിനു ഗുണകരമല്ല
നീതിന്യായ വ്യവസ്ഥയിൽ പുഴുക്കുത്തുകളരുത്
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
സ്ത്രീധനത്തിനെതിരേ ഒറ്റക്കെട്ടായി അണിനിരക്കണം
വലിയ ഇടയന് കൃതജ്ഞത
മാർക്ക് ദാനം: സർക്കാർ സമീപനം തിരുത്തണം
വനംവകുപ്പിനെ നിലയ്ക്കു നിർത്തണം
ചുരുളഴിയുകയല്ല, കുരുങ്ങുകയാണ്
സമാന്തര അധികാരകേന്ദ്രം കോണ്‍ഗ്രസിനു ഗുണകരമല്ല
നീതിന്യായ വ്യവസ്ഥയിൽ പുഴുക്കുത്തുകളരുത്
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
Latest News
പോലീസുകാരൻ അബദ്ധത്തിൽ വെടിവച്ചു; യുപിയിൽ യുവതിക്ക് ഗുരുതര പരിക്ക്
കാനത്തിന് ആദരാജ്ഞലി അർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
ലോക്സഭാംഗത്വം രാജിവച്ച് രേവന്ത് റെഡ്ഡി
വയോധികയ്ക്ക് ക്രൂരപീഡനം; പ്രതിക്ക് 15 വർഷം തടവുശിക്ഷ
പ്രസിഡന്റ്സ് ട്രോഫി വള്ളംകളി; കൊല്ലം നഗരത്തില്‍ ഗതാഗത നിയന്ത്രണം
Latest News
പോലീസുകാരൻ അബദ്ധത്തിൽ വെടിവച്ചു; യുപിയിൽ യുവതിക്ക് ഗുരുതര പരിക്ക്
കാനത്തിന് ആദരാജ്ഞലി അർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
ലോക്സഭാംഗത്വം രാജിവച്ച് രേവന്ത് റെഡ്ഡി
വയോധികയ്ക്ക് ക്രൂരപീഡനം; പ്രതിക്ക് 15 വർഷം തടവുശിക്ഷ
പ്രസിഡന്റ്സ് ട്രോഫി വള്ളംകളി; കൊല്ലം നഗരത്തില്‍ ഗതാഗത നിയന്ത്രണം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top