Choclate
പ്രകൃതിയുടെ പോരാളി
“ഇതെല്ലാം തെറ്റാണ്. ഞാൻ ഇവിടെ വരേണ്ടതല്ല. ഈ നേരം ഞാൻ സ്കൂളിൽ ഉണ്ടാകേണ്ടതാണ്. എന്നിട്ടും ഞങ്ങളെപ്പോലുള്ള കുട്ടികൾക്കരികിലേക്കു നിങ്ങൾ എത്തുന്നു, പ്രതീക്ഷ തേടി... നിങ്ങൾക്കിതിന് എങ്ങനെ ധൈര്യം വന്നു? അവളുടെ കണ്ണുകൾക്കു തീയുടെ ചുവപ്പും വാക്കുകൾക്ക് വാളിന്‍റെ മൂർച്ചയുമുണ്ടായിരുന്നു.

പൊള്ളയായ വാക്കുകൾകൊണ്ട് നിങ്ങൾ കവർന്നത് എന്‍റെ സ്വപ്നങ്ങളാണ്. കൊടും നാശത്തിന്‍റെ വക്കിലാണ് നമ്മളിന്ന്. ഇപ്പോഴും സാന്പത്തിക വളർച്ചയെക്കുറിച്ചും പണത്തെക്കുറിച്ചുമെല്ലാം കെട്ടുകഥകൾ പറയാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വരുന്നു?”

ഒരു കൗമാരക്കാരിയുടെ ആത്മരോഷത്തിനും തീക്ഷ്ണമായ ചോദ്യങ്ങൾക്കും മുന്നിൽ ലോകം നിശബ്ദമാകുന്ന കാഴ്ചയ്ക്കാണ് ഇക്കഴിഞ്ഞ ദിവസം നമ്മൾ സാക്ഷ്യം വഹിച്ചത്. വികാരനിർഭരമായിരുന്നു ഗ്രേറ്റാ തുൻബർഗ് എന്ന പതിനാറു വയസുകാരി യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ നടത്തിയ പ്രസംഗം. ലോകനേതാക്കളെ പ്രതിസ്ഥാനത്തു നിർത്തിയായിരുന്നു അവളുടെ വാദങ്ങളെല്ലാം. ഹൗ ഡെയർ യൂ എന്ന് ഒന്നല്ല, ഒരുപാടു വട്ടം ഗ്രേറ്റ ചോദിച്ചു, വീര്യം ഒട്ടും ചോരാതെ തന്നെ.



സ്കൂളിൽ നിന്നിറങ്ങിയത് പരിസ്ഥിതിക്കുവേണ്ടി

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ചും ജനങ്ങൾക്കു ബോധവത്കരണം നൽകുന്നതിനായി സ്കൂളിന്‍റെ പടിയിറങ്ങിയ പെണ്‍കുട്ടി. ആഗോളതപനത്തിന്‍റെ തോത് ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരേ ഒറ്റയാൾ പോരാട്ടത്തിനു ഗ്രേറ്റ ഇറങ്ങിത്തിരിച്ചു. ഭൂമിയെ അനുദിനം പ്രശ്നത്തിലാക്കുന്ന ആഗോളതാപനത്തിനെതിരേയാണ് സ്വീഡനിലെ ഈ സ്കൂൾ വിദ്യാർഥിനിയുടെ പോരാട്ടം.

2018 ഓഗസ്റ്റിൽ ‘കാലാവസ്ഥയ്ക്കു നീതി വേണം’ എന്ന പ്ലക്കാർഡുമായി സ്വീഡിഷ് പാർലമെന്‍റിനു മുന്നിൽ സമരം ചെയ്ത പെൺകുട്ടി അന്നേ ലോകശ്രദ്ധ നേടിയിരുന്നു. സ്വീഡന്‍റെ അന്തരീക്ഷത്തിലേക്ക് കാർബൺ പുറന്തള്ളുന്നത് കുറയ്ക്കണം എന്നതാണ് ഗ്രേറ്റ ഉന്നയിക്കുന്ന പ്രധാന ആവശ്യം.

ഗ്രേറ്റയുടെ സമരമുറയായ ‘ സ്കൂൾ ട്രൈക്ക് ഫോർ ക്ലൈമറ്റ്’ ശ്രദ്ധിക്കപ്പെട്ടതോടെ മറ്റു രാജ്യങ്ങളിലെ വിദ്യാർഥികളും ഇതേ ആവശ്യമുന്നയിച്ചു പ്രതിഷേധവുമായി രംഗത്തെത്തി.



ബദൽ നൊബേൽ

അടിയന്തര കാലാവസ്ഥാ നടപടികൾക്കായി രാഷ്‌ട്രീയത്തിൽ ചെലുത്തുന്ന പ്രചോദനം കണക്കിലെടുത്ത് ബദൽ നൊബേൽ എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്കാരം ഗ്രേറ്റ തുൻബർഗിനെ തേടിയെത്തി. സ്വീഡിഷ് മനുഷ്യാവകാശ പുരസ്കാരമാണിത്.

ആഗോളതപത്തിനെതിരേയുള്ള പോരാട്ടത്തെ തുടർന്ന് ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ അംബാസഡർ ഫോർ കൺസൈൻസ് പുരസ്കാരത്തിനും ഗ്രേറ്റ അർഹയായി.



ഇതെന്‍റെ സൂപ്പർ പവർ

2003ൽ സ്വീഡന്‍റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലാണ് ഗ്രേറ്റയുടെ ജനനം. സ്വീഡിഷ് ഓപ്പറ ഗായികയായ മാലേന ഏർമാന്‍റെയും നടൻ സ്വാൻത തുൻബർഗിന്‍റെയും മകളാണ് ഗ്രേറ്റ. ആസ്പർഗർ സിൻഡ്രമിന്‍റെ പിടിയിൽ കഴിയുന്ന ഗ്രേറ്റ രോഗത്തെ ഒരു ശിക്ഷയായി കാണുന്നില്ല.

മറിച്ച് കാലാവസ്ഥാ പ്രശ്നങ്ങളിലേക്ക് തന്‍റെ കണ്ണു തുറപ്പിച്ചത് ഈ രോഗമാണെന്നാണ് ഗ്രേറ്റ വിശ്വസിക്കുന്നത്. ഇതെന്‍റെ സൂപ്പർ പവറാണെന്ന് വളരെ അഭിമാനത്തോടെയാണ് ഗ്രേറ്റ പറയുന്നതു തന്നെ. എന്നാൽ പലരും അസുഖത്തിന്‍റെ പേരിൽ ഗ്രേറ്റയെ കളിയാക്കുന്നുണ്ട്.

തീവ്ര ട്രംപ് ആരാധകരായ അമേരിക്കയിലെ ഫോക്സ് ന്യൂസിലെ അവതാരകൻ ഗ്രേറ്റയെ വിശേഷിപ്പിച്ചത് ‘മനോരോഗമുള്ള സ്വീഡിഷ് പെൺകുട്ടി’യെന്നാണ്. എന്നാൽ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് വഴിയയൊരുക്കിയതോടെ ചാനൽ ഗ്രേറ്റയോടു മാപ്പു പറഞ്ഞു.



ട്രംപിനെ ദഹിപ്പിച്ച നോട്ടം

പരിസ്ഥിതിവാദികളെ കടന്നാക്രമിച്ചിരുന്ന വ്യക്തിയെ നോട്ടംകൊണ്ടു ദഹിപ്പിച്ച പോരാളി- ഗ്രേറ്റ തുൻബർഗ്. ഗ്രേറ്റയുടെ മൂർച്ചയേറിയ വാക്കുകൾ പോലെ തന്നെ ആഴമുണ്ടായിരുന്നു അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനു നേരേ അവളെറിഞ്ഞ ആ നോട്ടത്തിനും. ഗ്രേറ്റയുടെ പ്രസംഗംപോലെ തന്നെ അവളുടെ നോട്ടവും ലോകശ്രദ്ധ നേടി. നെറ്റി ചുളിച്ച്, പുരികം കൂർപ്പിച്ച് ട്രംപിനെ രൂക്ഷമായി നോക്കുന്ന ഗ്രേറ്റയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടു.

എന്നാൽ ഗ്രേറ്റയുടെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ച ട്രംപ് അതിൽ ഇങ്ങനെ കുറിച്ചു: “അവളെ കണ്ടിട്ട് വളരെ സന്തോഷവതിയായിട്ടാണ് തോന്നിയത്. അദ്ഭുതവും ശോഭനവുമായ ഭാവിയെ ഉറ്റുനോക്കുന്ന പെൺകുട്ടിയെ കണ്ടതിൽ സന്തോഷം.”



പ്രായത്തിൽ എന്ത് കാര്യം

എന്‍റെ പ്രായത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. അതുപോലെ തന്നെ ശാസ്ത്രത്തെ അംഗീകരിക്കാൻ തയാറാകാത്തവരെക്കുറിച്ചും. എനിക്ക് അനുഭവ സന്പത്തു വളരെ കുറവാണ് അതുകൊണ്ടുതന്നെ ഞാൻ മറ്റുള്ളവരുടെ അനുഭവങ്ങൾക്ക് കാതുകൊടുക്കും.

“കുട്ടിയായി ഇരിക്കുന്നതിൽ ഒരുപാടു നേട്ടങ്ങളുണ്ട്. ലോകത്തെ നമുക്കു പുതിയ കോണുകളിലൂടെ കാണാൻ സാധിക്കും. മാത്രമല്ല മൗലികമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഭയക്കേണ്ടതുമില്ല.” തുടക്കകാലത്ത് ഗാർഡിയന് നൽകിയ അഭിമുഖത്തിൽ ഗ്രേറ്റ പറഞ്ഞു.

അഞ്ജലി അനിൽകുമാർ