Choclate
കാതങ്ങൾ താണ്ടി
പക്ഷികള്‍ കൂട്ടത്തോടെ വിരുന്നെത്തുന്നത് കൂട്ടുകാര്‍ കണ്ടിട്ടുണ്ടോ? ജലാശയങ്ങളിലും മലയോരങ്ങളിലും അപരിചിതരായ പക്ഷികള്‍ പറന്നുനടക്കുന്നതും കുറച്ചുനാളുകൾക്കുശേഷം അവരെ കാണാതാകുന്നതും ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. അവരാണ് നമ്മുടെ നാട്ടില്‍ വിരുന്നെത്തുന്ന ദേശാടനപ്പക്ഷികള്‍.

മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും പക്ഷികളും ദേശാടനം നടത്താറുണ്ട്. മനുഷ്യരെ പോലെ അതിജീവനത്തിനായി തന്നെയാണ് സ്വന്തം വാസസ്ഥലമുപേക്ഷിച്ച് ചില മൃഗങ്ങളും യാത്ര തിരിക്കുന്നത്. ചില പക്ഷികളും മൃഗങ്ങളും കാലാവസ്ഥ മാറി വരുന്ന കാലയളവില്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോവുകയും കുറച്ചുകാലം അവിടെ ചെലവഴിച്ച ശേഷം തിരികെ എത്തുകയും ചെയ്യുന്നു. ഈ ജീവികളുടെ സഞ്ചാരം മൈഗ്രേഷന്‍ എന്നാണ് അറിയപ്പെടുന്നത്.

ഭക്ഷണത്തിനും വെള്ളത്തിനും പ്രജനനത്തിനും കഠിനമായ കാലാവസ്ഥയില്‍നിന്നു രക്ഷനേടുന്നതിനുമായാണ് ഇവര്‍ പ്രധാനമായും ദേശാടനം നടത്തുന്നത്. ഏതു കാലാവസ്ഥയില്‍ എവിടേക്ക് യാത്രയാകുമെന്നത് ജീവജാലങ്ങളുടെ വര്‍ഗങ്ങള്‍കൊണ്ട് വ്യത്യസ്തമായിരിക്കും.

ദേശാടന കാലയളവില്‍ ആനക്കൂട്ടങ്ങള്‍ ഒരു തടാകത്തില്‍നിന്നു മറ്റൊന്നിലേക്കും മരത്തവളകള്‍ വരണ്ട പ്രദേശത്തുനിന്നു ചെറിയ കുളങ്ങളിലേക്കും യാത്രയാവുകയും പിന്നീട് തിരികെയെത്തുകയും ചെയ്യുന്നു.

മത്സ്യങ്ങളില്‍, പലതരം സാല്‍മണ്‍ മത്സ്യങ്ങളടക്കം, 120 സ്പീഷിസുകള്‍ ദേശാടനം നടത്തുന്നവരാണ്. ചില മത്സ്യങ്ങള്‍ ശുദ്ധജലത്തില്‍നിന്ന് ഉപ്പുജലത്തിലേക്കും തിരിച്ചും ദേശാടനം ചെയ്യുന്നു. ജീവികളുടെ സഞ്ചാരകഥ കൗതുകമുണര്‍ത്തുന്നതാണ്.



മൃഗങ്ങള്‍ ദേശാടനം നടത്താന്‍ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നത് ഭക്ഷ്യദൗര്‍ലഭ്യമാണ്. പക്ഷികളും ഷഡ്പദങ്ങളും കഴിക്കുന്ന പ്രാണികളുടെ ലഭ്യത കുറയുമ്പോള്‍ ജീവിക്കാന്‍ അനുകൂല സാഹചര്യമുള്ള ഇടത്തേക്ക് യാത്രയാകാറാണു പതിവെന്ന് ചിലര്‍ കരുതുന്നു. ചില വര്‍ഗങ്ങള്‍ ദേശാടനം നടത്തുന്നതിന്‍റെ കാരണം ശാസ്ത്രത്തിന് ഇന്നും അന്യമാണ്.

ആര്‍ക്‌ടിക്‌ ടേണുകള്‍

വലുപ്പത്തില്‍ 39 സെന്‍റിമീറ്റര്‍ വരെയുള്ള ആര്‍ക്‌ടിക്‌ടേണുകള്‍ നീണ്ട കാലത്തെ കുടിയേറ്റത്തിനു പേരുകേട്ടവരാണ്. പ്രതിവര്‍ഷം 71,000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഇവര്‍ 30 വര്‍ഷത്തെ ആയുസില്‍ 24 ലക്ഷം കിലോമീറ്റര്‍ വരെയാണ് യാത്ര ചെയ്യുന്നത്. ഗ്രീന്‍ലാൻഡില്‍നിന്ന് ആര്‍ക്‌ടിക് മുതല്‍ അന്‍റാര്‍ട്ടിക്കയിലേക്ക് ഇവയുടെ പറക്കല്‍. ഫലത്തില്‍ ലോകത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നീണ്ട യാത്ര!



പ്രജനനകാലവും സമ്മറും ആസ്വദിക്കലാണ് ആര്‍ക്‌ടിക് ടേണുകളുടെ യാത്രയുടെ ലക്ഷ്യം. ആര്‍ക്‌ടിക്‌ടേണുകള്‍ ഗ്രീന്‍ലാന്‍ഡിലേക്കുള്ള അവരുടെ സ്പ്രിംഗ് യാത്രകളില്‍ ഒരു സിഗ്‌സാഗ് റൂട്ടാണ് പിന്തുടരുന്നത്. എന്നാല്‍, വേഗത്തില്‍ എത്താവുന്ന ദിശ പരിഗണിക്കാതെ ആര്‍ക്‌ടിക്‌ടേണുകള്‍ക്ക് എന്തുകൊണ്ടാണ് ഇത്രയും നീണ്ട കുടിയേറ്റം നടത്തുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും ഉറപ്പായ ഉത്തരം ലഭിച്ചിട്ടില്ല.

നീല സ്രാവുകള്‍

നീല സ്രാവുകള്‍ തണുത്ത വെള്ളം കണ്ടെത്താനാണ് കുടിയേറുന്നത്. ഏഴു മുതല്‍ 16 ഡിഗ്രി വരെ സെല്‍ഷ്യസ് ജല താപനിലയാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്.



നീല സ്രാവുകള്‍ ആറു മുതല്‍ 13 അടി വരെ വളരുന്നു. ബോണി ഫിഷ്, കണവ എന്നിവയെ പ്രധാനമായും ഭക്ഷിക്കുകയും ചെയ്യുന്നു.

ക്രിസ്മസ് ദ്വീപിലെ ചുവന്ന ഞണ്ട്

മൂന്നു മുതല്‍ അഞ്ച് വരെ ഇഞ്ച് വലുപ്പമുള്ള ചുവന്ന ഞണ്ട് ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപില്‍ മാത്രമാണ് കാണപ്പെടുന്നത്. വര്‍ഷത്തില്‍ ഭൂരിഭാഗവും മഴക്കാടുകളില്‍ വസിക്കുന്ന ഇവരുടെ പ്രധാന ഭക്ഷണം ഇലകള്‍, പഴങ്ങള്‍, ചെടികള്‍, പൂക്കള്‍ എന്നിവയാണ്.



എന്നാല്‍, മഴക്കാലത്ത് ഇത് പ്രജനനത്തിനായി കടലിലേക്കു കുടിയേറുന്നു. ദശലക്ഷക്കണക്കിന് ഞണ്ടുകളുടെ ഒരുമിച്ചുള്ള ഈ കുടിയേറ്റത്തില്‍ റോഡുകള്‍ മുറിച്ചുകടക്കുന്നതിനായി വഴിയില്‍ ഗതാഗതം നിര്‍ത്തിവയ്ക്കലാണ് പതിവ്.

ആനകള്‍

ആനകള്‍ വെള്ളം തേടിയാണ് കുടിയേറുന്നത്. എല്ലാ വര്‍ഷവും ഒരേ വഴി തന്നെ പിന്തുടരുന്ന് യാത്ര ചെയ്യുന്ന ദേശാടകരാണ് ആനകള്‍. ഓരോ ആനയും സഞ്ചരിക്കുന്നതിനായി ദിവസവും 60 പൗണ്ട് വരെ വേരുകള്‍, മരത്തൊലി, പഴങ്ങള്‍ വിനിയോഗിക്കുന്നുണ്ട്.



ധാരാളം ഭക്ഷണം ആനയുടെ വലിയ ഉടല്‍ നിലനിര്‍ത്താന്‍ അനിവാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ദേശാടനക്കാരിലൊരാണ് ആന.

രഹ്‌ന മാഹീൻ