Choclate
മിന്നലേ... മിന്നലേ... താഴെവരല്ലേ..!
ദേവന്മാർ തമ്മിലടിക്കുന്നതു മൂലമാണ് ഇടിയും മിന്നലുമുണ്ടാകുന്നത് എന്നാണ് പഴമക്കാർ വിശ്വസിച്ചിരുന്നത്. ഇടിമിന്നലിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്കു തുടക്കംകുറിച്ചത് ബഞ്ചമിൻ ഫ്രാങ്ക്‌ളിൻ ആണ് എന്നറിയാമല്ലോ. മിന്നലേൽക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങൾ ഇടിമിന്നൽ ചാലകം ഉപയോഗിച്ച് ഒഴിവാക്കുമെന്നു കണ്ടെത്തിയതും അദ്ദേഹമാണ്.

മേഘങ്ങൾ തമ്മിലും മേഘങ്ങളും ഭൂമിയും തമ്മിലും, പെട്ടെന്ന് സ്ഥിരവൈദ്യുതി കൈമാറുന്നതു മൂലമുണ്ടാകുന്ന വിസ്ഫോടനമാണ് കൊള്ളിയാനും ഇടിശബ്ദവും സൃഷ്ടിക്കുന്നത്.

നാശമുണ്ടാക്കുന്ന ഇടിമിന്നലുകൾ

ഭൂമിയുടെ അന്തരീക്ഷത്തിൽ ശരാശരി ഒരു സെക്കൻഡിൽ നൂറു വീതം ഇടിമിന്നലുകൾ ഉണ്ടാകുന്നു. എന്നാൽ, മനുഷ്യന്‍റെ നഗ്നനേത്രങ്ങൾക്ക് അവ വിഷയമാകുന്നില്ലെന്നു മാത്രം. സാധാരണയായി ഭൂമിയോടടുത്തുള്ള മേഘങ്ങൾക്ക് ഋണചാർജും മേൽത്തട്ടിലുള്ള മേഘങ്ങൾക്ക് ധനചാർജുമാണുള്ളത്.

അവയ്ക്കിടയിലുണ്ടാകുന്ന മിന്നൽപ്പിണരുകൾ ഭൂമിയിലുള്ള വസ്തുവകകൾക്ക് ഉപദ്രവകരമാകുന്നില്ല. ഭൂതലത്തോടടുത്തു ഋണചാർജുള്ള മേഘങ്ങൾക്കും ഭൂമിക്കും ഇടയ്ക്കുണ്ടാകുന്ന ഇടിമിന്നലാണ് ജീവജാലങ്ങൾക്കും വസ്തുവകകൾക്കും നാശമുണ്ടാക്കുന്നത്.

ബെഞ്ചമിൻ ഫ്രാങ്ക്‌ളിന്‍റെ പരീക്ഷണം

ബെഞ്ചമിൻ ഫ്രാങ്ക്ലിൻ (1706 -1790) ആണ് ഇടിമിന്നലുകളെക്കുറിച്ചുള്ള ചിട്ടയായ ആദ്യകാലപഠനങ്ങൾ നടത്തിയത്. അദ്ദേഹം പട്ടവുമായി നടത്തിയ പരീക്ഷണം ഇപ്രകാരമാണ്, 1752 ജൂണിൽ ഒരു സഹായിയോടും തന്‍റെ പുത്രനോടും കൂടെ പരീക്ഷണം നടത്തി. പട്ടത്തിന്‍റെ നൂലിന്‍റെ അറ്റത്ത് ഒരു കന്പിയും അതിലേക്ക് സിൽക് നൂലും ബന്ധിപ്പിച്ചു.

മിന്നലുണ്ടായ സമയത്ത് വൈദ്യുതസ്പാർക്കുകൾ സിൽക്ക് നൂലിലേക്ക് വീഴുന്നത് അദ്ദേഹം കണ്ടു. അക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുകയും തുടർന്നുണ്ടായ പരീക്ഷണങ്ങളിൽ മേഘത്തിന്‍റെ താഴേത്തട്ടിൽ ഋണചാർജാണ് സാധാരണയായി ഉണ്ടാവുക എന്നദ്ദേഹം സ്ഥിരീകരിച്ചു.



മിന്നൽ ഉണ്ടാകുന്ന നേരം

വേനലിൽ മഴയ്ക്കൊപ്പമാണ് മിന്നൽ കൂടുതലായി കാണപ്പെടുന്നതെങ്കിലും മഴക്കാലത്ത് കുറഞ്ഞ തോതിലെങ്കിലും ഉണ്ടാകാം. അഗ്നിപർവത സ്ഫോടനസമയത്ത് തുടർച്ചയായ മിന്നലുകൾ ഉണ്ടാകാറുണ്ട്. മിന്നൽ വായുവിനെ കീറി മുറിക്കുന്പോൾ ഉണ്ടാകുന്ന ഭയാനകമായ ശബ്ദത്തെ ഇടിമുഴക്കം എന്നു വിളിക്കുന്നു.

കേരളത്തിൽ തുലാമാസകാലത്ത് വൈകുന്നേരങ്ങളിൽ കൂടുതലായി മിന്നൽ ഉണ്ടാകുന്നു. വേനൽ മഴയോടനുബന്ധിച്ച് രാത്രിയിലും മിന്നൽ ഉണ്ടാകാം. ലോകത്തിൽ എല്ലാ വർഷവും ഏകദേശം 16 ദശലക്ഷം മിന്നലുണ്ടാകുന്നുണ്ട്.

സഹായിയായി മിന്നൽ

ഭൗമികവിദ്യുത്‌വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ഇടിമിന്നൽ ഒരു പ്രധാനപങ്കുവഹിക്കുന്നു. ഭൂമിയെ സാധാരണ ഋണ ഉൗർജത്തിന്‍റെ(നെഗറ്റീവ്) കേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ഭൂമിക്കും അതിന്‍റെ ഉൗർജം നഷ്ടമാകും. മരങ്ങളിലൂടെയും (ഓസോണ്‍ ഉണ്ടാകുന്പോൾ) വിവിധ മാനുഷിക പ്രവർത്തനങ്ങളിലൂടെയും. മിന്നൽ ഇങ്ങനെ നഷ്ടമാകുന്ന ഉൗർജത്തെ തിരികെ ഭൂമിയിലെത്തിക്കാൻ സഹായിക്കുന്നു.

സുരക്ഷിതത്വം തരുന്ന മാർഗങ്ങൾ

1.5 കോടിവരെ വോൾട്ടതയും 30,000 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുമുള്ള ഇടിമിന്നലിന് നമ്മെ കരിക്കട്ടയാക്കാൻ ഒരു സെക്കൻഡുപോലും വേണ്ടിവരില്ല. അടച്ചുമൂടിയ കാർ പോലുള്ള വാഹനങ്ങൾ, ടെന്പോവാൻ, വീട് തുടങ്ങിയവ മിന്നലിൽനിന്ന് നമുക്കു തികഞ്ഞ സുരക്ഷിതത്വം തരുന്നു. മിന്നലുണ്ടാകുന്പോൾ നാം നമ്മുടെ കൈകാലുകൾ ഒതുക്കിപിടിക്കണം. നാൽക്കാലികൾ കൂടുതലായി മിന്നലിന് ഇരയാകുന്നത് അവയുടെ കൈകാലുകൾ അകന്നിരിക്കുന്നതു കൊണ്ടാണ്.



അരുത്...

1. മരച്ചുവട്ടിൽ അഭയം തേടരുത്.
2. ഉയർന്ന സ്ഥലങ്ങളിലേക്കു പോകരുത്.
3. തുറസായ സ്ഥലത്തു നിൽക്കരുത്.
4. തുറസായ ജലാശയങ്ങളിലേക്കോ നദിയിലേക്കോ അവയ്ക്കു സമീപത്തേക്കോ പോകരുത്.
5. ഇരുന്പുവേലി, കന്പിത്തൂണ്, റെയിൽപ്പാളം, ലോഹഷെഡുകൾ തുടങ്ങിയവയുടെ സാമീപ്യം ഒഴിവാക്കുക.
6. കന്പിപ്പാര പോലുള്ള ലോഹ ഉപകരണങ്ങൾ ഈ സമയത്ത് ഉപയോഗിക്കരുത്.
7. ടിവിയുടെ ആന്‍റിന, വയർ, ലൈറ്റനിംഗ് കണ്ടക്ടർ തുടങ്ങിയവയുടെ സാമീപ്യം ഒഴിവാക്കുക.
8. വൈദ്യുതോപകരണങ്ങളുടെ ഉപയോഗം കഴിവതും നിർത്തിവയ്ക്കുക.
9. പൈപ്പുജലത്തിന്‍റെ ധാരയിൽ കുളിക്കരുത്.
10. അടുക്കളയിലെ ചിമ്മിനിക്കു സമീപവും നില്ക്കരുത്.

ഓർക്കുക

1. നിങ്ങൾ ഇടിശബ്ദം കേട്ടുവെങ്കിൽ അതു സൃഷ്ടിച്ച കൊള്ളിയാനെ നിങ്ങൾ ഭയക്കേണ്ട. കാരണം അതിന്‍റെ ആയുസൊടുങ്ങിക്കഴിഞ്ഞു എന്നർഥം.
2. നിങ്ങൾ ഇടിമിന്നൽ കണ്ടുവെങ്കിൽ അതിനേയും ഭയക്കേണ്ട. അതിന്‍റെയും ആയുസ് ഒടുങ്ങിയിരിക്കുന്നു.
3. നിങ്ങൾക്ക് മിന്നൽ ഏൽക്കുന്നുണ്ടെങ്കിൽ നിങ്ങളറിയുംമുന്പേ അതു സംഭവിച്ചിരിക്കും...

ഗിഫു മേലാറ്റൂർ