അനീതിക്കെതിരെ ശബ്ദിക്കുന്ന മാധ്യമമാണ് സാഹിത്യം : അഡ്വ. എൻ. ഷംസുദ്ദീൻ
Saturday, August 27, 2016 6:38 AM IST
ദുബായ്: അനീതിക്കെതിരെ ശബ്ദിക്കുന്ന ഏറ്റവും പ്രധാനപെട്ട ഒരു മാധ്യമമാണ് സാഹിത്യമെന്നു അഡ്വ. എൻ.ഷംസുദ്ദീൻ എംഎൽഎ. ദുബായ് കെഎംസിസി സർഗധാര യുഎഇ വായന വർഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അക്ഷരനിലാവ് എന്ന സാഹിത്യ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ തിന്മകൾക്കെതിരെ നിലയുറപ്പിച്ച്, കഥാപാത്രങ്ങളെ തങ്ങളുടെ രചനകളിൽ സൃഷ്‌ടിച്ചുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ ഉൾപെടെയുള്ള പൂർവകാല കഥാകൃത്തുക്കൾ എഴുതിയിരുന്നത്. ‘എട്ടുകാലി മമ്മൂഞ്ഞി’ എന്ന കാലാതീതമായി ജീവിക്കുന്ന കഥാപാത്രത്തിന് ജന്മം നൽകാൻ അദ്ദേഹത്തിനു സാധിച്ചു. ഈ കഥാപാത്രം ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുകയും പ്രസക്‌തമാവുകയും ചെയ്യുന്നു എന്നത് എഴുത്തിന്റെ ദാർശനികതക്കുള്ള ഉദാഹരണമാണ്.

സാഹിത്യ ശില്പശാല ക്യാമ്പ് ഡയറക്ടർ ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ. അൻവർ നഹ, യുവ കലാസാഹിതി ദുബായ് പ്രസിഡന്റ് സുഭാഷ് ദാസ്, ബഷീർ തിക്കൊടി, സുഫൈദ് ഇരിങ്ങണ്ണൂർ തുടങ്ങിയവർ പ്രസംഗിച്ചു. ദുബായ് കെഎംസിസി ആക്റ്റിംഗ് ജനറൽ സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കർ, ട്രഷറർ എ.സി. ഇസ്മായിൽ, മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി, എം.എ. മുഹമ്മദ് കുഞ്ഞി, എൻ.കെ. ഇബ്രാഹിം, അബ്ദുൽഖാദർ അരിപ്പാമ്പ്ര തുടങ്ങിയവർ സംബന്ധിച്ചു.

ആദ്യ സെഷനിൽ കഥയുടെ കാതൽ എന്ന വിഷയം വെള്ളിയോടൻ അവതരിപ്പിച്ചു. ടി.എം.എ. സിദ്ദീഖ്, മൂസ കൊയപ്രം എന്നിവർ പ്രസംഗിച്ചു. കാവ്യ സുഗന്ധം എന്ന സെഷനിൽ സത്യൻ മാടാക്കര, ഹണി ഭാസ്ക്കർ എന്നിവർ ക്ലാസെടുത്തു. വി.കെ. റഷീദ്, അബ്ദുള്ള കുട്ടി ചേറ്റുവ എന്നിവർ പ്രസംഗിച്ചു. ശ്രേഷ്ഠ ഭാഷ സെഷനിൽ മുരളി മാസ്റ്റർ ക്ലാസെടുത്തു. അസീസ് മണമ്മൽ, നിസാമുദ്ദീൻ കൊല്ലം എന്നിവർ പ്രസംഗിച്ചു. സർഗധാര ചെയർമാൻ അഷ്റഫ് കൊടുങ്ങല്ലൂർ, ജനറൽ കൺവീനർ സുബൈർ വെള്ളിയോട് എന്നിവർ നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ
<ശാഴ െൃര=/ിൃശ/2016മൗഴൗെേ27ശെററശസലല.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>