ദുബായി യാത്ര: നിരോധിത സാധനങ്ങളുടെ ലിസ്റ് വിമാന കമ്പനികള്‍ പുറത്തിറക്കി
Friday, June 10, 2016 6:18 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ദുബായിയിലേക്കു യാത്ര ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട നിരോധിത സാധനങ്ങളുടെ ലിസ്റ് വിമാന കമ്പനികള്‍ പുറത്തിറക്കി. വിവിധ വിമാനക്കമ്പനികള്‍ സംയുക്തമായാണ് 19 ഇന സാധനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദുബായി വിമാനത്താവളം അധികൃതരും വിമാനക്കമ്പനികളും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ലിസ്റ് പുറത്തുവിട്ടത്. നിയമം ലംഘിക്കുന്നവരെ പിടികൂടി ഉടന്‍ സ്വന്തം നാട്ടിലേക്കു മടക്കി അയയ്ക്കും. നിരോധിത പട്ടികയിലുള്ള സാധനങ്ങള്‍ ബാഗേജില്‍ ഇല്ലാതെയാണു യാത്ര ചെയ്യുന്നതെന്നു യാത്രക്കാര്‍ ഉറപ്പാക്കണം. ഇതിനു പുറമേ വീണ്ടും പെട്ടെന്നു പായ്ക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള പ്ളാസ്റിക് ബാഗുകള്‍ മാത്രമെ ഉപയോഗിക്കാവു. നിങ്ങളുടെ ഹാന്‍ഡ്ബാഗില്‍ തന്നെ ഇവ സൂക്ഷിക്കണം. ലാപ്ടോപ് കൊണ്ടു പോകുന്നുണ്െടങ്കില്‍ പരിശോധനയ്ക്കായി പെട്ടെന്നു എടുത്തു നല്‍കാന്‍ കഴിയുന്ന സ്ഥലത്താവണം സൂക്ഷിക്കേണ്ടത്.

ബാഗേജുകള്‍ക്ക് എത്ര വലുപ്പമാകാമെന്നും പുതിയ നിര്‍ദേശമുണ്ട്. 90 സെന്റിമീറ്റര്‍ നീളവും 75 സെന്റി മീറ്റര്‍ ഉയരവും 60 സെന്റി മീറ്റര്‍ വീതിയും മാത്രമെ പാടുള്ളു. വലുപ്പമുള്ള ബാഗുകള്‍ പരിശോധിച്ച് സമയം പാഴാക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ ഒരു ബാഗിന് 32 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുണ്ടാകരുതെന്നതും പറയുന്നു. കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ സാധനങ്ങള്‍ കൊണ്ടു പോകരുതെന്നും ട്രാവല്‍ ഇന്‍ഷ്വറന്‍സ് എടുക്കാന്‍ മറക്കരുതെന്നും ഒര്‍മപ്പെടുത്തുന്നു.

വിലക്കേര്‍പ്പെടുത്തിയ വസ്തുക്കള്‍ ഇവയാണ്

എല്ലാത്തരം ചുറ്റികകള്‍, ആണികള്‍, സ്ക്രൂഡ്രൈവര്‍ ഉള്‍പ്പെടെ സമാന പണിയായുധങ്ങള്‍, കത്രിക, ബ്ളേഡ്, പേഴ്സണല്‍ ഗ്രൂമിംഗ് കിറ്റ്, വാള്‍, വിലങ്ങുകള്‍, ലേസര്‍ ഗണ്‍; തോക്കിന്റെ മാതൃക, തോക്ക്, വെടിയുണ്ട, ലൈറ്റര്‍, ബാറ്റ്, ആയോധ ഉപകരണങ്ങള്‍, ഡ്രില്ലറുകള്‍, കയറുകള്‍, അളവെടുക്കുന്ന ടേപ്പ്, പായ്ക്കിംഗ് ടേപ്പ്, ഇലക്ട്രിക്കല്‍ കേബിള്‍, വാക്കി ടോക്കി, നൂറു മില്ലിലിറ്ററില്‍ കൂടുതല്‍ ദ്രാവകം ഉള്‍ക്കൊള്ളുന്ന കുപ്പികള്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍