ഫാം രണ്ടാഴ്ചക്കുള്ളിൽ പൂട്ടണം: മനുഷ്യാവകാശ കമ്മീഷൻ
Wednesday, March 27, 2024 11:56 PM IST
കൊല്ലം: ആദിച്ചനല്ലൂർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഡയറിഫാമിൽ നിന്നും പരിസര മലിനീകരണം തുടരുന്ന സാഹചര്യത്തിൽ ഫാം രണ്ടാഴ്ചക്കുള്ളിൽ അടച്ചുപൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്.

ഡയറിഫാമിൽ നിന്നുള്ള മലിനീകരണത്തിനെതിരെ സമർപ്പിച്ച പരാതി തീർപ്പാക്കി കൊണ്ടാണ് ഉത്തരവ്. ഗ്രാമപഞ്ചായത്തിന്‍റെ അനുമതി ഇല്ലാതെ പ്രവർത്തിച്ച ഫാം അടച്ചുപൂട്ടാൻ 2022 ഓഗസ്റ്റ് 30 ന് കമ്മീഷൻ ഉത്തരവിട്ടിരുന്നു . ഉത്തരവിനെതിരെ ഫാം ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. കക്ഷികളെ കൂടി നേരിൽ കേട്ട് തീരുമാനമെടുക്കാൻ ഹൈക്കോടതി കമ്മീഷന് ഉത്തരവ് നൽകി.

കമ്മീഷൻ ഇരു കക്ഷികളെയും കേൾക്കുകയും കമ്മീഷന്‍റെ അന്വേഷണവിഭാഗം ഇൻസ്പെക്ടർ ആർ.രാജേഷ് കുമാറിനോട് സ്ഥലം പരിശോധിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന ഫാം അതേ സ്ഥലത്ത് തുടരുന്നതിനുള്ള നിയമപരവും പ്രായോഗികവുമായ തീരുമാനമെടുക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകാമെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു.

ഉദ്യോഗസ്ഥർ എത്തുമ്പോൾ ഫാമിലുള്ള 15 പശുക്കളെ മാറ്റി പാർപ്പിക്കുമെന്നും ഫാം മാറ്റാൻ ഉത്തരവ് നൽകണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. എന്നാൽ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് ഫാം നടത്താൻ തയാറാണെന്ന് ഫാംഉടമകളും അറിയിച്ചു. വീണ്ടും രണ്ട് സിറ്റിംഗുകളിൽ കേസ് പരിഗണിച്ചെങ്കിലും എതിർകക്ഷികളോ അഭിഭാഷകരോ തുടർച്ചയായി ഹാജരായില്ല.

തുടർന്ന് ഫാം നടത്താൻ പഞ്ചായത്തിന്‍റെ െ അനുമതിയില്ലെന്ന് ഹർജി കക്ഷി കമ്മീഷനെ അറിയിച്ചു.കേരള ജല അഥോറിറ്റി നൽകിയ കുടി വെള്ളത്തിന്‍റെ ലാബ് റിപ്പോർട്ടും മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ കണ്ടെത്തലുകളും ഹർജികക്ഷി ഹാജരാക്കി.

പൂർണമായും നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഫാം പൂട്ടേണ്ടത് മൗലികാവകാശ സംരഷണത്തിന് അനിവാര്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കൊട്ടിയം കല്ലുവിള വീട്ടിൽ ഹാജി സൈനുദീൻ സമർപ്പിച്ച പരാതിയിലാണ് നടപടി.