ബുദ്ധനീലിമ
മഞ്ഞുരുകി മന്ദാകിനികളാകുംപോലെയാകണം വാക്ക് എന്നു പറയാറുണ്ട്. വാക്കുകൾകൊണ്ട് ചിത്രമെഴുതുന്ന ആർക്കും അതിനു കഴിയും. അതിന് ഒരെഴുത്തുകാരനാകണമെന്നുതന്നെയില്ല. നല്ല വാക്കോതുവാൻ ത്രാണിയുള്ള ആർക്കും അതിനു കഴിയും. വികാരരഹിതമായ വാക്ക് ഛേദിക്കപ്പെട്ട ശിരസാണ്. അതിൽ വിശ്വാസമോ പ്രത്യാശയോ സ്നേഹമോ ഇല്ല. എന്നാൽ, വാക്ക് എല്ലായ്പോഴും സന്തപ്തഗംഭീരമായ ഒന്നാകണമെന്നുമില്ല.

ഒരീറത്തണ്ടിൽ സുഷിരങ്ങൾ വീണ് വികലമാകുന്നതുപോലെയാകണം വാക്ക്. അതാണ് ഒരോടക്കുഴലിനെപ്പോലെ സംഗീതം പൊഴിക്കുന്ന ഒന്നായി മാറുന്നത്. ചിലർ ഒന്നും മിണ്ടാറേയില്ല. പക്ഷേ, അവരുടെ ഉള്ളിൽ വാക്കുകളുടെ ഒരു കടൽ ജാഗരം കൊള്ളുന്നുണ്ടായിരിക്കും. അവർ മൗനത്തിന്‍റെ മഹാഭാഷയിലായിരിക്കും മിണ്ടിപ്പറയുന്നുണ്ടാകുക. അനുഭവം അപൂർണമാകുമ്പോഴാണു ഭാഷ അപൂർണമാകുന്നത് എന്നു പറയാറുണ്ട്. ഏഴു തിരിയിട്ട ഒരു വിളക്കാകണം വാക്ക് എന്നൊക്കെയുള്ള സങ്കല്പങ്ങൾ ഇന്നേറെ അസ്തമിച്ചുകഴിഞ്ഞു. ആൾക്കൂട്ടത്തിൽ ആരോരുമറിയാതെയുള്ള ഇരിപ്പായിട്ടുണ്ട് പുതിയ കാലത്തെ വാക്ക്.

ചില വാക്കുകൾ ബുദ്ധനെപ്പോലെയാണെന്നു തോന്നിയിട്ടുണ്ട്. ‘ഖസാക്കിന്‍റെ ഇതിഹാസം’ വായിക്കുമ്പോഴെല്ലാം എനിക്കങ്ങനെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. ചുളി വീണ മുഖത്തെ വെള്ളനിറമുള്ള കുറ്റിരോമങ്ങൾക്കിടയിൽ ബുദ്ധനെപ്പോലെ ഒരു വാക്ക് എഴുന്നുനിൽക്കുന്നതു കണ്ടിട്ടുണ്ട്. പെരുമ്പനി ബാധിച്ചു കിടന്ന കുട്ടാപ്പുനരിക്ക് വാക്കിന്‍റെ ഒരു ബുദ്ധഭാവമുണ്ട്. വസൂരിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ നിമിഷങ്ങളിൽ രവിയിലൊരു ബുദ്ധൻ പരിണമിക്കുന്നത് അനുഭവപ്പെട്ടിട്ടുണ്ട്.

അങ്ങനെയങ്ങനെ ചെമ്പകപ്പൂക്കൾപോലെ, അരശുമരംപോലെ, കാട്ടുതുളസിപോലെ, തുമ്പിയെപ്പോലെ, കൈതത്തഴപ്പുപോലെ, ഉദയാസ്തമയങ്ങളില്ലാത്ത സന്ധ്യപോലെ, അപ്പുക്കിളിയുടെ ജടപോലെ, ആർത്തവരക്തം കട്ടകെട്ടിയ പഴന്തുണിപോലെ, സാമ്പ്രാണിയുടെ സുഗന്ധംപോലെ വാക്കുകൾ ചെതലിമലയിൽനിന്നു ശ്രാദ്ധംകൊള്ളാൻ ഇറങ്ങിവരികയാണ്. ഇറങ്ങിവരുന്ന ഓരോ വാക്കിന്‍റെ വരവിലും ഞാനോരോ ബുദ്ധനെ കാണുന്നു. ഇടിയും മിന്നലുമില്ലാതെ കാലവർഷത്തിന്‍റെ വെളുത്ത മഴ നനഞ്ഞുവരുന്ന ബുദ്ധൻമാർ.

കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ഞാൻ വീണ്ടും തസ്രാക്കിലെത്തി. ആദിമമായ വിനയത്തോടെ മുക്തിയിലേക്കെത്തിനോക്കുന്ന എത്രയെത്ര ബുദ്ധശിരസുകൾ അവിടെ തപിച്ചുകിടക്കുന്നു. അനാദിയായ മഴവെള്ളത്തിന്‍റെ സ്പർശം ഈ മണ്ണിലേക്ക് ഒഴുകിയിരുന്നെങ്കിലെന്ന് ആശിച്ചുപോയി. അത്രയ്ക്കു കരിഞ്ചൂടായിരുന്നു അവിടെ.

പക്ഷേ, ഞാറ്റുപുരയിലെ ഇളംതണുപ്പാർന്ന തിണ്ണയിലിരുന്നപ്പോൾ വെന്തുമലർന്ന ചോറുപോലെ ത്രസിച്ച മണ്ണടരുകളിൽനിന്ന് ബുദ്ധരൂപമാർന്ന വാക്കുകൾ വീണ്ടും ഇണർപ്പുപൊട്ടി വന്നു. നീലനിറമുള്ള വാക്കുകൾ. പത്തിവിരുത്തിയ വാക്കുകൾ. ഓരോ വാക്കിനും ധ്യാനബുദ്ധന്‍റെ നീലിമ. ചില വാക്കുകൾ പത്മാസനത്തിൽ. ചിലത് അനന്തനെപ്പോലെ, മേഘരൂപങ്ങൾപോലെ, പഞ്ചവർണക്കിളികൾപോലെ.

ഞാറ്റുപുരയിൽനിന്നിറങ്ങി ‘അപ്പുക്കിളി’ എന്ന വീട്ടിലേക്കു നടന്നു. ഞാറ്റുപുരവാതുക്കൽനിന്നു നോക്കിയാൽ കാണുന്ന ദൂരം. ‘അപ്പുക്കിളി’യുടെ മുന്നിലൊരു വിളഞ്ഞ വേപ്പുമരമുണ്ട്. അതിന്‍റെ ഇലത്തണലുകൾ മുറ്റത്തും നിരത്തിലുമായി വീണുകിടക്കുന്നു. ഗേറ്റ് തുറന്ന് അകത്തേക്കു കടന്നപ്പോൾ ഒരു പച്ചത്തുമ്പി പറന്നുവന്നു. ഒന്നല്ല, ഒന്നിലധികമുണ്ട്. പക്ഷേ കുതിരത്തലയനെ കണ്ടില്ല. അവന്‍റെ മങ്ങിയ പിത്തച്ചിരി കണ്ടില്ല. ആരൊക്കെയോ എനിക്ക് ചുറ്റുംനിന്ന് ആർക്കുന്നതു കേട്ടു. “കൊഞ്ഞണനാണ്. എട്ടുകാലിപ്രാന്തനാണ് ഈ അപ്പുക്കിളി’’എന്നൊക്കെ. വെയിലാറിത്തണുത്ത ‘അപ്പുക്കിളി’യുടെ തിണ്ണയിലിരുന്നപ്പോൾ എഴുത്തുകാരൻ പി.വി. സുകുമാരൻ വന്നു.

തസ്രാക്കിൽ അപ്പുക്കിളി പാർത്ത വീടു വാങ്ങി, പുതുക്കിപ്പണിത് ഒരായുഷ്കാല ഇതിഹാസത്തിലെ അപ്പുക്കിളിയെ പുനർജീവിപ്പിച്ച സുകുമാരൻ സംസാരിച്ചുതുടങ്ങി. “പുനർജനിയുടെ കൂട് വിട്ട് യാത്രയാകുന്നത് രവിയല്ല, വാക്കാണ്’’, സുകുമാരൻ പറഞ്ഞു. “അല്ല കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാർഥനാണ്’’, ഞാൻ തിരുത്തി. രാവോളം, അടുത്ത പകലോളം ഞങ്ങളവിടെയിരുന്ന് മിണ്ടിപ്പറഞ്ഞു. മിണ്ടിപ്പറയുമ്പോൾ ഷെയ്ക്ക് തമ്പുരാന്‍റെ മന്ത്രങ്ങൾപോലെയുള്ള വാക്കുകൾ ഞങ്ങൾ ഇറുത്തെടുത്തുകൊണ്ടിരുന്നു. ഇറുത്തെടുക്കുന്തോറും നഖക്ഷതമേൽക്കാത്ത വാക്കുകൾ വീണ്ടും വീണ്ടും മുളച്ചുപൊന്തുന്നുണ്ടായിരുന്നു.

മലർക്കെ മിഴിച്ച കണ്ണുകൾപോലെ ആ വാക്കുകൾ തുറിച്ചുനോക്കുന്നു. വെയിലിന്‍റെ പാരുഷ്യത്തിലും ചൂട്ടുമിന്നിച്ചുവരുന്ന വാക്കുകൾ. തസ്രാക്കിൽനിന്നു മടങ്ങുമ്പോൾ സുകുമാരൻ പറഞ്ഞു, “നിങ്ങൾ ഇനിയും ഇവിടേക്കു വരും. ഞാൻ ക്ഷണിച്ചിട്ടല്ല; നിരർഥകമായൊരു ദുഃഖത്തിനറുതി തേടാൻ.’’ ഞാനൊന്നും മറുത്തുപറഞ്ഞില്ല. ദൈവത്തിന്‍റെ ചിരിയിൽനിന്ന് വെളിച്ചമുണ്ടായതുപോലെ വെയിൽ കനത്തുനിന്നു. സ്വച്ഛന്ദിയായ പ്രവാഹംപോലെ മുന്നിലെ പെരുവഴി കയർത്തുനിൽക്കുന്നു. ഞാൻ ബുദ്ധനെന്ന നിർവാണപദത്തിലേക്കു നടന്നുകയറുന്നു.

തസ്രാക്കിൽ പോയിവന്നശേഷം ഞാനൊന്നുംതന്നെ എഴുതിയില്ല. എഴുതിയതെല്ലാം മനസിലായിരുന്നു. തഥാഗതധർമപദങ്ങളെക്കുറിച്ചായിരുന്നു അതെല്ലാം. അങ്ങനെ എഴുതിനീങ്ങുമ്പോൾ ഞാൻ നിരഹങ്കാരിയായി മാറുകയായിരുന്നു. പൊടിഞ്ഞുപൊടിഞ്ഞു മണ്ണായി മാറുന്ന അഹന്ത.

മണ്ണാകുവോളം കലമ്പുന്ന ഒരു കരിയില. ജഡമായ കാലം എന്‍റെ വാക്കിന്‍റെ ചോരയ്ക്കുവേണ്ടി കാത്തുകിടക്കുന്നു. ഞാൻ ‘ഇതിഹാസം’ വീണ്ടുമെടുത്തു വായിച്ചുതുടങ്ങുന്നു. കൂമൻകാവിൽ ബസിറങ്ങി ഖസാക്കിലേക്കു നടക്കുന്നത് രവിയല്ല; ബുദ്ധനാണെന്ന് ഞാൻ തിരിച്ചറിയുന്നു. ഗ്രീഷ്മദാഹിയായ ബുദ്ധൻ. ദുഃസ്വപ്നങ്ങൾക്ക് മുൻപേ നടക്കുന്ന ബുദ്ധൻ. ഉറുമി ചുഴറ്റുന്ന കാറ്റ്.

അതു കരിമ്പനകൾ കടന്ന് ഞാറ്റുപുരയ്ക്കു മുകളിൽ അനാദിയായ കാലം പോലെ തളംകെട്ടിക്കിടക്കുന്നു. അസ്തമയത്തിലൂടെ പനന്തത്തകളുടെ ധനുസുകൾ പറന്നുകൊണ്ടിരിക്കുന്നു. ഓരോ പക്ഷിച്ചിറകിനടിയിലും അപാരമായ ബുദ്ധനീലിമ.
ബിസിനസ് ലോകത്തിന്‍റെ അന്ത്യമോ?
ഭൂമിയുടെതന്നെ അന്ത്യം ഉറപ്പാക്കാൻ ആവശ്യമുള്ളത്ര ആണവ, രാസ, ജൈവ, ഡിജിറ്റൽ ആയുധങ്ങൾ ഇന്നു വൻ രാഷ്‌ട്രങ്ങളുടെ ആയുധപ്പുരകളിലുണ്ട്. ഇവയെ സർവസംഹാരശേഷിയുള്ള ആയുധങ്ങൾ എന്നാണു പറയുന്നത്. ഇവയൊന്നും ഒരു രാജ്യത്തെയും സൈനികരുടെ കണ്ടുപിടിത്തങ്ങളല്ല. സൈനികർ വെറും ഉപയോക്താക്കൾ മാത്രം. ആയുധനിർമാതാക്കളാകട്ടെ വൻ ബിസിനസ് കമ്പനികളും ശാസ്ത്രജ്ഞരുമാണ്. ഭൂമിയുടെ നിലനിൽപ്പിന്‍റെ കടിഞ്ഞാൺ ഇന്ന് സൈനിക-വ്യവസായ ശൃംഖലയുടെ കൈയിലാണ്.

ലോകത്തിന്‍റെ നിലനിൽപ്പെന്നു പറയുന്നത് ഏതെങ്കിലും ഒരു ജീവിവർഗത്തിന്‍റെയോ ഒരു രാജ്യത്തിന്‍റെയോ ഒരു സ്ഥാപനത്തിന്‍റെയോ മാത്രം നിലനിൽപ്പല്ല. സഹകരണത്തിന്‍റെയും ധാർമികതയുടെയും നീതിയുടെയും നിയമത്തിന്‍റെയും അടിസ്ഥാനത്തിലുള്ള നിലനിൽപ്പാണ്. മത്സരത്തിലൂടെ ലാഭമുണ്ടാക്കാനുള്ള ബിസിനസ് മാതൃകകൾ എത്ര വേണമെങ്കിലുമുണ്ട്. എന്നാൽ, ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്ന ബിസിനസ് മാതൃകകളേ നിലനിൽക്കുകയുള്ളൂ.
ആധുനികകാലത്തെ ബിസിനസ് ലോകം

കഴുത്തറപ്പൻ മത്സരങ്ങളും കരുണയില്ലാത്ത ചൂഷണങ്ങളുമാണ് ആധുനികകാലത്തെ ബിസിനസ് ലോകത്തിന്‍റെ സ്വഭാവവിശേഷങ്ങൾ എന്നാണു പലരുടെയും ധാരണ. നിഷ്കളങ്കമായി ഇങ്ങനെ വിശ്വസിക്കുന്നവരുണ്ട്. എന്നാൽ, ചിലരെങ്കിലും ഇക്കാര്യം മനഃപൂർവമാണ് അന്യരെ ധരിപ്പിക്കുന്നത്. ഇതിൽ അൽപ്പം കാര്യമുണ്ട്, എന്നാൽ പൂർണമായും ശരിയല്ല. ബിസിനസ് രംഗം മുഴുവനും ചൂഷണം നിറഞ്ഞതാണെന്ന് രാഷ്‌ട്രീയകാരണങ്ങളാൽ പ്രചരിപ്പിച്ചവരുടെ രാജ്യങ്ങളിൽ മുഴുവൻ വൻ മുതലാളിത്ത കമ്പനികൾ നിറഞ്ഞു (ചൈന, കിഴക്കൻ യൂറോപ്പ്, റഷ്യ). ഇങ്ങനെ പ്രചരിപ്പിച്ച പാർട്ടികൾ തന്നെ വൻകിട കമ്പനികളാകുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനം ലോകം കണ്ട ഏറ്റവും വലിയ വിപ്ലവവും ഇതുതന്നെ. നമ്മുടെ നാടുതന്നെ ഈ വിപ്ലവത്തിന്‍റെ വലിയ ഉദാഹരണമാണ്.

ശക്തമായ സ്വകാര്യമേഖല

സ്വകാര്യമേഖലയിലെ ഉത്പാദകരാണ് ഇന്ന് വികസ്വരരാജ്യങ്ങളിലെ പത്തിൽ ഒൻപതു ജോലികളും നൽകുന്നത്. ആഗോള നിക്ഷേപത്തിന്‍റെ 70-85 ശതമാനവും സ്വകാര്യമേഖലയിൽനിന്നാണ്. മാത്രമല്ല, ലോകത്തിലെ 195 രാജ്യങ്ങളിൽ 185 രാജ്യങ്ങളുടെയും ദേശീയ വരുമാനം വമ്പൻ കമ്പനികളുടെ വരുമാനത്തേക്കാൾ കുറവാണ്. കുറേക്കൂടി വ്യക്തമായി പറഞ്ഞാൽ, പല വമ്പൻ കമ്പനികൾക്കും പല രാജ്യങ്ങളെയും വിലകൊടുത്തു വാങ്ങാനുള്ള ശേഷിയുണ്ട്. ഒരു രാജ്യത്തിന്‍റെ ആഭ്യന്തരവും ബാഹ്യവുമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനുള്ള വെല്ലുവിളികളില്ലാത്ത അധികാരമാണ് പരമാധികാരം. എന്നിരുന്നാലും, രാജ്യങ്ങൾ അവരുടെ പരമാധികാരത്തിന്‍റെ ഒരു ഭാഗം ബഹുരാഷ്‌ട്ര കമ്പനികൾക്ക് വിട്ടുകൊടുത്ത സ്ഥിതിയാണിന്നുള്ളത്.

ഐക്യരാഷ്‌ട്രസഭയുടെ പഠനമനുസരിച്ച് ജനസംഖ്യ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ടു വർധിക്കുന്നു. 2050ഓടെ 1000 കോടി ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾക്കു മാത്രമല്ല, അവരുടെ ആഡംബരജീവിതത്തിനു കൂടിയുള്ള വിഭവങ്ങൾ കണ്ടെത്തേണ്ടിവരും. ലോക ബിസിനസ് രംഗം അതിനനുസരിച്ചുള്ള തയാറെടുപ്പു നടത്തേണ്ടിവരുമെന്നു സാരം. അത്രയും ആൾക്കാരെ തീറ്റിപ്പോറ്റാനുള്ള വിഭവങ്ങൾ അന്നുണ്ടാകുമോ? 2018ലെ പഠനമനുസരിച്ച് ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഡിപി)ഏകദേശം മൂന്നിലൊന്നും (28%) ആഗോള കയറ്റുമതിയുടെ പകുതിയും ആഗോള തൊഴിലിന്‍റെ നാലിലൊന്നും സ്വകാര്യമേഖല സംഭാവന ചെയ്യുന്നു. ഔട്ട്‌സോഴ്‌സിംഗ്, ഓഫ്‌ഷോറിംഗ് പ്രവർത്തനങ്ങളിലൂടെ അവർ ഇന്നത്തെ ആഗോള മൂല്യശൃംഖലയ്ക്ക് രൂപം നൽകിയിട്ടുണ്ട്.

ബഹുരാഷ്‌ട്ര കമ്പനികളുടെ പിന്തുണയുള്ള വിദേശ-സാമ്പത്തികനയങ്ങളാണ് ഇന്ന് ലോകത്തെ ഭൂരിപക്ഷം സർക്കാരുകളും പിന്തുടരുന്നത്. സാങ്കേതിക കണ്ടുപിടിത്തങ്ങൾ, അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങൾ, പൊതു നയപരിഷ്‌കാരങ്ങൾ എന്നിവയാൽ സുഗമമായ ആധുനിക രാഷ്‌ട്രസമ്പദ്‌ വ്യവസ്ഥയുടെ കേന്ദ്രമാണ് ബഹുരാഷ്‌ട്ര കമ്പനികൾ. മാത്രമല്ല, ഇപ്പോൾത്തന്നെ ആഗോള, ദേശീയ സമ്പദ്‌വ്യവസ്ഥകളിലെ അവരുടെ പ്രധാന സാമ്പത്തിക റോളുകൾ വിദേശനയ വിഷയങ്ങളിൽ ലോബി ചെയ്യാൻവരെ അവരെ അനുവദിക്കുന്നു. ആഗോള ബിസിനസിന്‍റെ ഉടമസ്ഥത, സ്ഥാപനം, സ്ഥാനം എന്നിവയെ ബാധിക്കുന്ന അന്താരാഷ്‌ട്ര ഉത്പാദനത്തിന്‍റെ വിപുലമായ പ്രാധാന്യം കാരണം ബഹുരാഷ്‌ട്ര കന്പനികൾ കൂടുതൽ ശക്തമായ സ്ഥാനം നേടിയിട്ടുണ്ട്.

(തുടരും)

(കുട്ടിക്കാനം മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിന്‍റെ ഡയറക്‌ടറാണ് ലേഖകൻ)
ബാലാവകാശ കമ്മീഷനെ ആരു പഠിപ്പിക്കും?
കേരളത്തിലെ അധ്യാപക-വിദ്യാർഥി ബന്ധവും അച്ചടക്ക സാഹചര്യങ്ങളും ഭീഷണിയിലാക്കിയതിൽ കേരളത്തിലെ ബാലാവകാശ കമ്മീഷന്‍റെ വിചിത്രമായ ഉത്തരവുകൾ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്നതു പറയാതിരിക്കാനാവില്ല.

ലഹരിയുടെ അതിപ്രസരം സ്കൂളുകളിലേക്കു പോലും വ്യാപിക്കുന്ന സാഹചര്യം നിലനിൽക്കെ 2023 ജനുവരിയിൽ ബാലാവകാശ കമ്മീഷൻ ഇറക്കിയ ഉത്തരവാണ്, വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കരുതെന്ന്. കുട്ടികളെ ആരെങ്കിലും മയക്കുമരുന്നിന്‍റെ കാരിയർമാർ ആക്കുന്നുണ്ടോയെന്ന് പിന്നെങ്ങനെ അധ്യാപകർ തിരിച്ചറിയും? ബാഗ് പരിശോധിക്കുന്നതും ദേഹപരിശോധന നടത്തുന്നതും കുട്ടികളുടെ അന്തസിനു ക്ഷതം സൃഷ്ടിക്കുമത്രേ. അതിനേക്കാൾ വിചിത്രം മറ്റൊരു പ്രസ്താവനയാണ്.

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം മൂലം ആകാശം ഇടിഞ്ഞുവീഴുകയോ ഭൂമി രണ്ടായി പിളരുകയോ ചെയ്യില്ലത്രേ. മൊബൈൽ ഫോൺ ഉപയോഗം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കർശനമായി വിലക്കിക്കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2019 ഒക്ടോബർ 10ലെ ഉത്തരവ് നിലവിലുള്ളപ്പോഴാണ് ഈ കണ്ടെത്തൽ.

സ്വന്തം ക്ലാസ് മുറി കുട്ടികൾ വൃത്തിയാക്കുന്നതും യൂണിഫോമിന്‍റെ ഭാഗമായി രണ്ടായി മുടി പിന്നിയിടാൻ നിർദേശിക്കുന്നതുമൊക്കെ ബാലപീഡനത്തിന്‍റെ ഗണത്തിലാണ് ഈ കമ്മീഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ ഉത്തരക്കടലാസിൽ ചുവന്ന മഷികൊണ്ട് തിരുത്താൻ പാടില്ല. അധ്യാപകരെ സാർ എന്നോ മാഷ് എന്നോ വിളിക്കരുത്. ടീച്ചർ എന്നു വിളിക്കണം... കുട്ടികളെ സ്നേഹത്തോടെ പോലും ശാസിച്ചാൽ ഉടൻ ബാലാവകാശ കമ്മീഷൻ ചാടിവീണ് അധ്യാപകരെ ശരിയാക്കുമെന്നതാണ് സ്ഥിതി. ഇതുവഴി കുട്ടികൾ നന്നാവുകയാണോ മോശമാവുകയാണോ ചെയ്യുന്നതെന്ന് കമ്മീഷൻ ചിന്തിച്ചിട്ടുണ്ടോ? അധ്യാപകർക്ക് കൂച്ചുവിലങ്ങിട്ട് വിചിത്രമായ ഉത്തരവുകളിറക്കി വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കുന്ന ബാലാവകാശ കമ്മീഷൻ മാറി ചിന്തിച്ചില്ലെങ്കിൽ ഈ മേഖല കൂടുതൽ പ്രശ്നത്തിലേക്കു പോവുകയേയുള്ളൂ.

വിദ്യാലയങ്ങളിൽ പഠനത്തോടൊപ്പം സ്വഭാവ രൂപവത്കരണവും നടക്കുന്നില്ലെങ്കിൽ, അവിടെനിന്ന് പുറത്തിറങ്ങുന്നത് അച്ചടക്കബോധമില്ലാത്ത ഒരു തലമുറയായിരിക്കും. അതിന്‍റെ കൃത്യമായ സൂചനകളാണ് ദീപിക പ്രസിദ്ധീകരിച്ച "നിർദാക്ഷിണ്യം ഗുരുദക്ഷിണ' എന്ന പരന്പരയിലൂടെ കേരളം കണ്ടത്.

-ജോഷി വടക്കൻ മുൻ സംസ്ഥാന പ്രസിഡന്‍റ്, ടീച്ചേഴ്സ് ഗിൽഡ്

വാൾ ഉറയിലിടുക


അധ്യാപകസമൂഹം നേരിടുന്ന അരക്ഷിതാവസ്ഥ പൊതുസമൂഹത്തിൽ അവതരിപ്പിച്ച ‘നിർദാക്ഷിണ്യം ഗുരുദക്ഷിണ’ എന്ന ലേഖനപരമ്പര കാലികപ്രസക്തം. അധ്യാപകരെ നിശബ്ദരും നിസഹായരുമാക്കുന്ന നിയമവ്യവസ്ഥകളിൽ കാതലായ മാറ്റം വരുത്തുന്നില്ലെങ്കിൽ കലാലയങ്ങളിൽനിന്ന് ഇനിയും കൊലവിളികളും നിലവിളികളും ഉയരും. പള്ളിക്കൂടങ്ങളിൽനിന്നു വടിയോടൊപ്പം അച്ചടക്കവും പടിയിറങ്ങി എന്ന അടക്കംപറച്ചിലുകൾ വ്യാപകമായി കഴിഞ്ഞിരിക്കുന്നു. അധ്യാപകരെ കൂച്ചുവിലങ്ങിട്ട് വിദ്യാർഥികളെ കയറൂരി വിട്ട് ഇവിടെ ഒരു നവലോകം സൃഷ്ടിക്കാം എന്നു വ്യാമോഹിക്കുന്നവർ ഇനിയെങ്കിലും കണ്ണു തുറക്കുക. അധ്യാപകർക്കെതിരേ വാളെടുക്കുന്നവർ വാൾ ഉറയിലിടുക.

-ഫാ. ജോൺസൺ പാലപ്പള്ളി സിഎംഐ,
പ്രിൻസിപ്പൽ, സാൻജോ സിഎംഐ പബ്ലിക് സ്കൂൾ, കൊടുവേലി, തൊടുപുഴ.


മക്കളെപ്പോലെ കാണുമ്പോൾ


ഗുരുക്കന്മാരെ മാതാപിതാക്കളെപ്പോലെ സ്നേഹത്തോടെ കാണാനാവാത്തതും പലപ്പോഴും അന്യരായി കാണുന്നതുമായ സാഹചര്യമാണ് അധ്യാപക-വിദ്യാർഥി പ്രശ്നങ്ങളുടെ അടിസ്ഥാനം. ചില കർശന സമീപനങ്ങളും ശകാരങ്ങളും കുട്ടിയെ അച്ചടക്കത്തോടെ വഴി നടത്താനുള്ള പരിശീലനത്തിന്‍റെ ഭാഗമായി കാണേണ്ടതുണ്ട്. അതേസമയം, താനെന്തിനാണ് ശാസിക്കപ്പെടുന്നത് എന്നറിയാനുള്ള അവകാശം കുട്ടിക്കുമുണ്ട്. അതാണവരെ തിരുത്തലിന്‍റെ തിരിച്ചറിവിലേക്കെത്തിക്കുന്നത്. അധ്യാപകരുടെ ഉള്ളം പിടഞ്ഞുള്ള ആ ബോധ്യപ്പെടുത്തലിന്‍റെ കുറവും പലപ്പോഴും സങ്കീർണതകൾ കൂട്ടാറുണ്ട്.

-ടോം മാത്യു, പ്രസിഡന്‍റ്, കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്

നൂറു ശതമാനം ശരി


"നിർദാക്ഷിണ്യം ഗുരുദക്ഷിണ' എന്ന പരമ്പരയിൽ പറഞ്ഞ കാര്യങ്ങളോടു നൂറു ശതമാനവും യോജിക്കാവുന്ന കാര്യങ്ങളാണ് ചുറ്റും നടക്കുന്നത്. മുതിർന്നവരോട് പ്രത്യേകിച്ച് അധ്യാപകരോടുള്ള കുട്ടികളുടെ മനോഭാവം, ചിന്താഗതി, പെരുമാറ്റം, ബഹുമാനം ഇതിലെല്ലാം വന്ന മാറ്റമാണ് ഒരു പ്രധാന പ്രശ്നം. ഏതൊരു അധ്യാപകനും താൻ പഠിപ്പിക്കുന്ന വിദ്യാർഥി ഭാവിയിൽ നല്ല മക്കളായി നല്ല നിലയിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടു ഹൈക്കോടതി പറഞ്ഞതുപോലെ ചൂരൽ കൈയിൽ കരുതുന്നത് ശിക്ഷയായി കരുതേണ്ട ആവശ്യമില്ല. അതു കുട്ടികളുടെ വളർച്ചയുടെ ഒരു കരുതലായി സമൂഹം ഉൾക്കൊള്ളുകയാണു വേണ്ടത്.

-എം.പി. ടെൻസി, അധ്യാപിക സെന്‍റ് മേരീസ്‌ ഹൈസ്കൂൾ, ആലുവ

ഭയമില്ലാതെ പഠിപ്പിക്കട്ടെ


നവതലമുറയിൽ അധ്യയനം കനത്ത വെല്ലുവിളികളിലൂടെ കടന്നുപോകുന്നു. സാമ-ദാന-ഭേദ-ദണ്ഡങ്ങളിലൂടെ തലമുറകളെ വാർത്തെടുത്ത നല്ലൊരു പൈതൃകം സ്വന്തമായിട്ടുള്ള നാം ഇതിനെ ഉപേക്ഷിച്ചു പുതുമയെ പുണർന്നപ്പോൾ ശോഷണം സംഭവിച്ചത് മൂല്യങ്ങൾക്കാണ്. മൂല്യാവബോധം പകർന്നുനൽകുന്ന വിദ്യാഭ്യാസ പ്രക്രിയയിലൂടെ മാത്രമേ ആത്മഹത്യയും ലഹരിയും മറ്റും ഇല്ലാതാക്കാൻ സാധിക്കൂ. ഇത് അടിവരയിട്ട് ഉറപ്പിക്കുന്ന ലേഖന പരമ്പരയായിരുന്നു ദീപിക പ്രസിദ്ധീകരിച്ചത്.

-ഡോ.ടി.എൽ. ഫിലോമിന സെന്‍റ് മേരീസ്‌ യുപി സ്കൂൾ, മഞ്ഞപ്ര, അങ്കമാലി

ഇടപെടല്‍ അനിവാര്യം


ലഹരിവ്യാപനം സ്കൂളുകളെയും ഉലച്ചിട്ടുണ്ട്. അധ്യാപകര്‍ക്കു ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികളോട് ഇടപെടുന്നതിനും പെരുമാറുന്നതിനും പരിമിതികളും നിയമതടസങ്ങളുമുണ്ട്. ഇതുപയോഗപ്പെടുത്തിയാണ് മറ്റുള്ളവർ വിദ്യാർഥികളെ കരുവാക്കുന്നത്. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ സർക്കാർ ഇടപെടണം. നവമാധ്യമലോകത്തെ വിദ്യാര്‍ഥികളെ നിയന്ത്രിക്കാനുള്ള ബോധവത്കരണ ക്ലാസുകളോ പരിശീലനങ്ങളോ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കിട്ടുന്നില്ല. ഇത്തരത്തില്‍ ബോധവത്കരണവും പരിശീലനങ്ങളും ഉള്‍പ്പെടുത്തി ഒരു വര്‍ഷം നീളുന്ന പ്രത്യേക കാമ്പയിന് കെപിഎസ്ടിഎ തുടക്കമിട്ടിട്ടുണ്ട്.

-കെ. അബ്ദുല്‍ മജീദ്, സംസ്ഥാന പ്രസിഡന്‍റ്,കെപിഎസ്ടിഎ

അധ്യാപകർ കുറ്റവാളികളോ?


അധ്യാപകർ കൊടുക്കുന്ന ചെറിയ ശിക്ഷണം പോലും പർവതീകരിച്ച് അധ്യാപകരെ കുറ്റവാളികളായി ചിത്രീകരിക്കുന്നത് ആപത്കരമായ പ്രവണതയാണ്. ആ ശിക്ഷണം നാളെയുടെ നന്മയ്ക്കാണെന്നു മനസിലാക്കി പിന്തുണയ്ക്കുന്ന നിയമസംവിധാനങ്ങൾ രൂപപ്പെടേണ്ടതുണ്ട്. ലഹരിക്കെതിരേയും അതോടൊപ്പം അധ്യാപകസമൂഹത്തെ പിന്തുണച്ചും ദീപിക എഴുതിയ "നിർദാക്ഷിണ്യം ഗുരുദക്ഷിണ' ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്.

-എം.കെ. ബിജു, പ്രസിഡന്‍റ്, കെഎസ്‌ടിഎഫ്

ഈ പിന്തുണ വിലപ്പെട്ടത്


വര്‍ത്തമാനകാലത്തിന്‍റെ നേര്‍സാക്ഷ്യങ്ങളാണ് ദീപികയുടെ പരമ്പരയില്‍ കാണാന്‍ കഴിഞ്ഞത്. ചെറിയ കാര്യങ്ങൾക്കു പോലും അധ്യാപകരെ ആക്രമിക്കുന്ന പ്രവണതയായിരുന്നു മാധ്യമങ്ങൾക്കുണ്ടായിരുന്നത്. സമൂഹത്തിൽ പുതിയൊരു ചിന്ത ഉയർത്താൻ ഈ പരമ്പരയ്ക്കു തീര്‍ച്ചയായും സാധിച്ചു. വീടിനും നാടിനും നന്മയാകുന്ന മക്കള്‍ വളരണമെങ്കില്‍ ഇനിയും അധ്യാപകരെ ഇതുപോലെ മാധ്യമങ്ങള്‍ പിന്തുണയ്ക്കണം. അധ്യാപകർക്ക് ഇതുവലിയ ആത്മവിശ്വാസം നൽകും.

-ജോബറ്റ് തോമസ്, ഹെഡ്മാസ്റ്റര്‍, ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍, ചെമ്മലമറ്റം

ഗുരുവിനെ ആദരിച്ചാൽ


‘നിര്‍ദാക്ഷിണ്യം ഗുരുദക്ഷിണ’ എന്ന പരമ്പര സമൂഹത്തിന്‍റെ കണ്ണുതുറപ്പിക്കുന്നതാണ്. ഇനിയും കൈയുംകെട്ടിയിരുന്നാല്‍ ഭവിഷ്യത്ത് കൂടുതൽ ഗുരുതരമാകുമെന്ന് ഏവരും തിരിച്ചറിയണം. ഗുരുക്കന്മാരെ ആദരിക്കാത്ത ഒരു സമൂഹവും ഉയര്‍ച്ച പ്രാപിക്കില്ല. അതിനു വിഘാതമായ നിയമങ്ങളുണ്ടെങ്കിൽ അവ പൊളിച്ചെഴുതണം. ഇക്കാര്യം അടിവരയിട്ടു പറഞ്ഞ ദീപികയ്ക്ക് അഭിനന്ദനങ്ങൾ.

- ഡോ. സാബു ഡി. മാത്യു
വെണ്‍മയുടെ നിലാവ് പരത്തുന്ന ക്രിസ്തുദാസൻ
വെണ്മയുടെ ജൈത്രയാത്ര' എന്ന മനോഹര കവിതയിൽ കവി വിഷ്ണു നാരായണൻ നന്പൂതിരി വെണ്മയുടെ ഒരുപാട് സൂചകങ്ങൾ എണ്ണിയെണ്ണി പറയുന്നു. പൂത്ത മുല്ല; വെള്ളാരങ്കല്ലിൽ മഞ്ഞുനീർക്കണം; മേടച്ചൂടുവറ്റിയ പകൽ; കന്യതൻ ചിരി; വിണ്ണിൽ ചോടുതെറ്റാതെ നീങ്ങും വൃദ്ധ നക്ഷത്രം; കുരുനെറ്റിയിൽ തൊട്ട ചന്ദനം; പോള പൊട്ടിയ കമുകിൻ പൂക്കുല; മുലപ്പാൽ നുണഞ്ഞിടും ഇളം ചുണ്ടിലെ നിലാവല; പൊള്ളിടും മെയ്യിൽ തലോടുന്ന കൈത്തലം; വിടചൊല്ലും നാവിൽ പതറുന്ന മംഗളവാക്യം - ഇങ്ങനെ എത്രയെത്ര വെണ്മകളുടെ സൂചകങ്ങളാണ് നമുക്കുചുറ്റും ഉള്ളത്! എന്നാൽ തിന്മകൾ കൊടികുത്തി വാഴുന്ന ലോകത്തിൽ ഇതൊന്നും നമ്മൾ കാണുന്നില്ല.

കാണാൻ മെനക്കെടുന്നില്ല എന്നു പറയുന്നതാകും കൂടുതൽ ശരി. മനസിൽ വെണ്മയുള്ള ഒരാൾക്കേ ഈ അന്ധതമസിലും വെണ്മയുടെ ജൈത്രയാത്ര കാണാൻ കഴിയൂ. ഇതുപോലെ, പ്രതീക്ഷകളുടെ കൂന്പടയുന്ന ഇന്നത്തെ ചുറ്റുപാടുകളിലും വെണ്മ പരത്തുന്ന സുമാനുഷർ നമുക്കു ചുറ്റുമുണ്ട്. അങ്ങനെ വെണ്‍മയുടെ നിലാവ് പരത്തുന്ന ഒരാളാണ് സഭയുടെ അമരത്തേക്ക് എത്തുന്ന ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത.

മെത്രാപ്പോലീത്തയുമായി എനിക്കു ദീർഘനാളത്തെ പരിചയമുണ്ട്. 1983ൽ മൂവാറ്റുപുഴ സബ് കളക്ടറായിട്ടാണ് എന്‍റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അന്ന് അദ്ദേഹം ഒരു ശെമ്മാശനായിരുന്നു. 1984ൽ കശീശാപദവി ലഭിച്ചു. പത്തു വർഷം കഴിഞ്ഞ് അദ്ദേഹം മെത്രാപ്പോലീത്തയായി.

കൊച്ചി ഭദ്രാസനത്തിന്‍റെ ഇടയനായി അദ്ദേഹം നടത്തിയ അജപാലന ശുശ്രൂഷ ശ്രദ്ധേയമായിരുന്നു. വളരെ വിനയാന്വിതനായി, സൗമ്യതയോടെ എന്നാൽ നിശ്ചയദാർഢ്യത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു മെത്രാപ്പോലീത്തയെയാണ് ഞാൻ പരിചയപ്പെട്ടത്. എതിർചേരിയിൽ നിൽക്കുന്നവരോടും അദ്ദേഹം കാണിക്കുന്ന ആദരവ് അനാദൃശമാണ്. പരിശുദ്ധാത്മനിറവുള്ള ഒരാൾക്കു മാത്രമേ അങ്ങനെ പ്രവർത്തിക്കാനാകൂ. പരിശുദ്ധ പരുമല തിരുമേനിയുടെ കുടുംബപരന്പരയിലെ നാലാം തലമുറക്കാരനായ ഒരു പിതാവിൽനിന്നും അതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്.

ക്രിസ്തുവിനെ സ്നേഹിക്കുന്ന, ആരാധിക്കുന്ന സഭാമക്കൾ കേസിലുംവഴക്കിലും ഇരുട്ടിൽ തപ്പിത്തടയുകയാണ്. അപ്പോഴാണ് വെണ്മയുടെ നറും നിലാവ് പരത്തുന്ന ഒരു ക്രിസ്തുദാസൻ മലങ്കര യാക്കോബായ സുറിയാനി സഭയുടെ വലിയ ഇടയനായി അവരോധിക്കപ്പെടുന്നത്. പ്രതീക്ഷയുടെ ഈ പൊൻവെളിച്ചത്തെ നമുക്ക് ഒരുമിച്ച് സ്വാഗതം ചെയ്യാം. എന്നും ക്രിസ്തുവിന്‍റെ പാദങ്ങൾ പിന്തുടരാൻ, എന്നും വചനം ധ്യാനിക്കാൻ, എന്നും മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കാൻ, എന്നും നിത്യോപവാസത്താൽ സ്വന്തം ശരീരത്തെ ശിക്ഷിക്കാൻ, എന്നും മറ്റുള്ളവർക്കുവേണ്ടി ജീവിക്കാൻ, എന്നും ക്രൂശിലേറാൻ, എന്നും നമുക്കു വഴികാട്ടാൻ ഈ പിതാവിനെ അനുഗ്രഹിക്കണേ എന്നു നമുക്കു പ്രാർഥിക്കാം.