വിലങ്ങാടിനെ മറന്നോ‍?
വിഷുവും ഈസ്റ്ററുമെല്ലാം സമാഗതമാകുമ്പോൾ കണ്ണീര്‍ വാര്‍ക്കുകയാണ് വിലങ്ങാട് ഗ്രാമം. ഒറ്റരാത്രികൊണ്ട് കുത്തിയൊലിച്ചുപോയ സ്വപ്നങ്ങള്‍ ഇതുവരെ ഇഴചേര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരു ചെറിയ തണലേകാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കേണ്ടതുതന്നെ. പക്ഷേ, വിലങ്ങാടിനെ സൗകര്യപൂര്‍വം മറക്കുകയാണോ എന്ന ചോദ്യമാണ് ക്ഷമയുടെ നെല്ലിപ്പടി കണ്ട ദുരിതബാധിതര്‍ ചോദിക്കുന്നത്.

കഴിഞ്ഞ ജൂലൈ 30ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 31 കുടുംബങ്ങളടക്കമാണ് വിലങ്ങാട്ട് സര്‍ക്കാര്‍ സഹായത്തിനായി കേഴുന്നത്. ഇതുവരെയും പ്രതീക്ഷയുടെ പുതുവെളിച്ചം അവരെ തേടി എത്തിയിട്ടില്ല. വീട് വാസയോഗ്യമല്ലാതായവര്‍ക്ക് 15 ലക്ഷം രൂപ കൊടുക്കുമെന്ന വാഗ്ദാനം ഒമ്പതുമാസമാകാറായിട്ടും നടപ്പിലായില്ല. തുക തഹസില്‍ദാരുടെ അക്കൗണ്ടിലേക്ക് വന്നുവെന്നും ഇല്ലെന്നും പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ അധികാരികള്‍ തയാറായിട്ടില്ല.

നഷ്ടപരിഹാര വിതരണം

ദുരിതബാധിതര്‍ക്കും ഇതിനെക്കുറിച്ച് ഒന്നും അറിയില്ല. 13 ലക്ഷം സംസ്ഥാന സര്‍ക്കാരും രണ്ട് ലക്ഷം കേന്ദ്രസര്‍ക്കാര്‍ ഫണ്ടില്‍നിന്നുമാണ് ദുരിതബാധിതര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഇതുവരെ ലഭിച്ചിട്ടില്ല എന്നതുകൊണ്ടാണ് നഷ്ടപരിഹാര വിതരണം നീണ്ടുപോകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കുറ്റക്കാര്‍ കേന്ദ്രസര്‍ക്കാരാണോ സംസ്ഥാനമാണോ എന്ന കാര്യം അറിയാന്‍ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. എന്തായാലും വിഷുക്കാലത്ത് ദുരിതങ്ങളുടെയും അവഗണനയുടെയും കൈനീട്ടമാണ് വിലങ്ങാട് നിവാസികള്‍ക്ക് കിട്ടിയത് എന്നതാണ് യാഥാര്‍ഥ്യം.

നഷ്ടപരിഹാരം എന്ന് കിട്ടുമെന്ന കാത്തിരിപ്പിനിടയിലാണ് അഗ്നിപാതംപോലെ ഒമ്പത്, പത്ത്, പതിനൊന്ന് വാര്‍ഡുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ വിലക്കിയത്. വീട് നഷ്ടപ്പെട്ടവരില്‍ ചിലര്‍ ഇവിടെ ഭൂമി വാങ്ങി തറകെട്ടല്‍ പ്രവൃത്തികള്‍ നടത്തിയിരുന്നു. നേരത്തേ ഇത്തരമൊരു നിര്‍ദേശം തന്നിരുന്നുവെങ്കില്‍ ആരും ഇതിന് മുതിരില്ലായിരുന്നു. വലിയ വിലകൊടുത്ത് ചെങ്കല്‍ ഇറക്കിയവര്‍ വരെയുണ്ട്. അതിനുശേഷമാണ് ഇത്തരമൊരു വിലക്കുണ്ടെന്ന് ഇവര്‍ അറിഞ്ഞത്. ഉരുള്‍പൊട്ടലുണ്ടായി എട്ട് മാസം കഴിഞ്ഞാണ് വിലക്കുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്.

ജില്ലാ കളക്ടറുടെ ‘വാക്കാലുള്ള’ നിര്‍ദേശം

എംപി ഫണ്ടില്‍നിന്നു വീട് വയ്ക്കാന്‍ പണം ലഭ്യമാക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഷാഫി പറമ്പില്‍ എംപി അറിയിച്ചിരുന്നു. സ്ഥലം വാങ്ങി നല്‍കണമെന്നായിരുന്നു വ്യവസ്ഥ. പലരും സ്ഥലം വാങ്ങിയത് പത്ത്, 11 വാര്‍ഡുകളിലായിരുന്നു. ഇവരുടെ അവസ്ഥപോലും ആരും കാണുന്നില്ലേയെന്ന് വിലങ്ങാട് ജനകീയ കുട്ടായ്മ കണ്‍വീനറും ദുരിതബാധിതനുമായ ജ്യോതിഷ് കുളത്തിങ്കല്‍ ചോദിക്കുന്നു. അതേസമയം വില്ലേജ് ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താന്‍ എത്തിയാലോ അവര്‍ക്കാര്‍ക്കും ഇത്തരമൊരു ഉത്തരവിനെക്കുറിച്ച് അറിയില്ല. ജില്ലാ കളക്ടറുടെ ‘വാക്കാലുള്ള’ നിര്‍ദേശമാണെന്നാണ് വില്ലേജ് അധികൃതര്‍ പറയുന്നത്.

ഈ വാര്‍ഡുകളില്‍പെട്ട സ്ഥലം വാങ്ങാന്‍ സെന്‍റിന് അറുപതിനായിരം മുതല്‍ മുടക്കിയവരുണ്ട്. കിണറുള്‍പ്പെടെ നിര്‍മിച്ചു. അപ്പോഴാണ് മിന്നല്‍ നിര്‍ദേശം വന്നത്. പല സന്നദ്ധ സംഘടനകളും സഹായമെന്ന നിലയില്‍ വീട് പണിയാനുള്ള കട്ടകള്‍ ഇറക്കിത്തരാമെന്ന് ദുരിതബാധിതരെ അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്.

ഒരോ സമയത്ത് തോന്നുംപോലെ ഉത്തരവ് ഇറക്കുന്ന സര്‍ക്കാര്‍ സംവിധാനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനെ ഉള്‍പ്പെടെ സമീപിക്കാനാണ് തീരുമാനമെന്നും ദുരിത ബാധിതരുടെ കൂട്ടായ്മ പറയുന്നു. ജനകീയ കൂട്ടായ്മയിലെ അംഗങ്ങള്‍ ഇന്നലെയും യോഗം ചേര്‍ന്നിരുന്നു. സര്‍ക്കാരിലുള്ള പ്രതീക്ഷകള്‍ ഒരോ ദിവസവും അവസാനിക്കുന്ന മുഖഭാവമായിരുന്നു അവരുടെ മുഖത്ത്. ജനങ്ങളെ ഇളക്കിവിട്ടുകൊണ്ടുള്ള സമരമല്ല, സര്‍ക്കാരിന്‍റെ കണ്ണുതുറപ്പിക്കുന്ന മാര്‍ഗങ്ങളാണ് കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നതെന്നും ജ്യോതിഷ് കുളത്തിങ്കല്‍ പറയുന്നു.

വ്യാപാരികളുടെ പ്രശ്‌നം

വിലങ്ങാട്ടെ വ്യാപാരികളുടെ കാര്യമാണ് മറ്റൊരു പ്രശ്‌നം. 12 കടകളാണ് പൂര്‍ണമായും നഷ്ടപ്പെട്ടത്. ഇതില്‍ ആറു കടകള്‍ക്ക് 36,000 രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. 32 കടകള്‍ ഭാഗികമായി നശിച്ചിരുന്നു. ഇവര്‍ക്ക് യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.

പലപ്പോഴും സന്നദ്ധ സംഘടനകള്‍ കഴിയുന്നത് ചെയ്യട്ടേ, പിന്നീടാകാം മറ്റു കാര്യങ്ങള്‍ എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് വിലങ്ങാട്ടെ ദുരിതബാധിതര്‍ പറയുന്നത്. മഴക്കാലത്തിനു മുന്‍പ് എങ്ങിനെയും ഇവിടെനിന്നു രക്ഷതേടി പലരും എട്ടും ഒമ്പതും കിലോമീറ്ററുകള്‍ അപ്പുറത്ത് വാടക വീടെടുത്ത് താമസിക്കാനുള്ള ഒരുക്കത്തിലാണ്. ഉരുള്‍പൊട്ടലില്‍ കരകവിഞ്ഞ് ഒഴുകിയ മഞ്ഞച്ചളി പുഴയുടെ ചെറിയ ഭാഗം മാത്രമാണ് ഇതുവരെ നന്നാക്കിയത്. വലിയ പുഴയില്‍ ഭീമന്‍ കല്ലുകള്‍ ഇപ്പോഴും അവശേഷിക്കുന്നു. ചെറിയ രീതിയില്‍ മലവെള്ളപ്പാച്ചിലുണ്ടായാല്‍പോലും വലിയ നാശനഷ്ടമുണ്ടാകുമെന്നുറപ്പാണ്. ഇവിടെനിന്നു കുടുംബങ്ങള്‍ കൂട്ടത്തോടെ മറ്റിടങ്ങളിലേക്കു മാറുന്നതോടെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ച വിലങ്ങാട് സെന്‍റ് ജോര്‍ജ് ഹൈസ്‌കൂളില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ എത്രകുട്ടികള്‍ പഠനത്തിന് എത്തുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.

ജൂലൈ 30ന് പുലര്‍ച്ചെയാണ് വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, കോഴിക്കോട് വിലങ്ങാട് എന്നിവിടങ്ങളില്‍ നാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്. 92 കുടുംബങ്ങള്‍ക്ക് അടിയന്തരസഹായമായി പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടി. വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് ജീവനോപാധിയായി പ്രഖ്യാപിച്ച ദിവസം 300 രൂപ രണ്ടു മാസം കഴിഞ്ഞപ്പോള്‍ നിലച്ചു. അതിനുള്ള കാരണം ഇതുവരെ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. വാടക വീടുകളില്‍ കഴിഞ്ഞ 92 കുടുംബങ്ങള്‍ക്ക് ആദ്യത്തെ നാലു മാസം ആറായിരം രൂപവച്ച് സര്‍ക്കാര്‍ വാടക നല്‍കി. പിന്നീട് അതും കുടിശികയായി. സര്‍ക്കാരിന് ഒന്നേ പറയാനുള്ളൂ, ആശ്വാസം ഇന്നുവരും, നാളെ വരും... അതുതന്നെ.
സിൽക്ക് റൂട്ടും സൂയസ് കനാലും
സിൽക്ക് റോഡ്/സിൽക്ക് റൂട്ട് (പട്ടുതുണിപ്പാത) കച്ചവടത്തിനായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ റോഡുകളുടെ ഒരു ശൃംഖല ചൈനയിൽനിന്നു വളർന്നുവന്നതാണ്. കാലക്രമേണ ഈ റോഡുകൾ ചൈനയിൽനിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കും ഇറേനിയൻ സമതലം, കൊക്കേഷ്യൻ നാടുകൾ, തുർക്കി, വടക്കൻ ആഫ്രിക്ക, റഷ്യ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലേക്കും നൂറ്റാണ്ടുകൾകൊണ്ട് വളർന്നുപന്തലിച്ചു. സിൽക്ക് പാത എന്നു പേര് വരാൻ കാരണം അന്നു പ്രസിദ്ധമായിരുന്ന ചൈനീസ് സിൽക്ക് വസ്ത്രങ്ങൾ കച്ചവടം ചെയ്തിരുന്നത് ഈ പാതകളിൽക്കൂടി ആയതിനാലാണ്.

കരമാർഗമുള്ള റോഡുകൾ വികസിച്ചതുപോലെ കപ്പൽയാത്രകളും ഇതിനോടുചേർന്ന് വളർന്നുകൊണ്ടിരുന്നു. ആദ്യകാലങ്ങളിൽ കടൽയാത്രകൾ അപകടങ്ങൾ നിറഞ്ഞതായിരുന്നു. എന്നാൽ, മധ്യകാലത്തോടുകൂടി സാങ്കേതികവിദ്യയുടെ വളർച്ചയും കപ്പൽ നിർമാണത്തിലുള്ള മികവും തുറമുഖങ്ങളുടെ വളർച്ചയും കപ്പൽ യാത്രകളെ കൂടുതൽ സുരക്ഷിതവും സുഗമവുമാക്കി.

അങ്ങനെ കടൽ സിൽക്ക് റൂട്ടും വളർച്ച പ്രാപിച്ചു. സിൽക്ക് റൂട്ടുകൾ ചില ഇടത്താവളങ്ങൾ സൃഷ്‌ടിച്ചു. അവിടെ കച്ചവടക്കാർ സത്രങ്ങളിൽ താമസിച്ച് തുടർയാത്രയ്ക്കുള്ള സാധനങ്ങൾ നിറച്ച്, ചില സാധനങ്ങൾ അവിടെ വിറ്റ്, ചില പ്രാദേശിക സാധനങ്ങൾ വാങ്ങി അങ്ങനെ ആ സ്ഥലങ്ങൾ വളരുകയും കച്ചവടക്കാരുടെ ലാഭം ഉയരുകയും ചെയ്തു. ഈ പ്രക്രിയ പല സ്ഥലങ്ങളുടെയും വളർച്ചയ്ക്കു കാരണമായി.

തുടക്കം നയതന്ത്രലക്ഷ്യത്തോടെ

സിൽക്ക് റോഡിന് കച്ചവടപ്രാധാന്യമാണു കൊടുക്കുന്നതെങ്കിലും ഇതിന്‍റെ തുടക്കം നയതന്ത്രലക്ഷ്യത്തോടെയായിരുന്നു. ബിസി രണ്ടാം നൂറ്റാണ്ടിൽ ചൈനയിൽ ഹാൻ രാജവംശം ഭരിച്ചുകൊണ്ടിരിക്കുന്പോഴാണ് ബിസി 130ൽ ഈ റോഡുകളുടെ തുടക്കമെന്ന് കരുതപ്പെടുന്നു. ഹാൻ ചക്രവർത്തിയായിരുന്ന വുഡി അദ്ദേഹത്തിന്‍റെ ശത്രുരാജ്യമായിരുന്ന സിംഗ്നു രാജ്യത്തിലേക്ക് സൗഹൃദം സ്ഥാപിക്കാൻ അദ്ദേഹത്തിന്‍റെ ജനറൽ ങ്സാങ്ങ് ഖുയാനെ അയയ്ക്കുന്നു. എന്നാൽ, ങ്സാങ്ങ് ഖുയാൻ അവിടെ തടവിലാക്കപ്പെടുന്നു.

13 വർഷങ്ങൾക്കുശേഷം അദ്ദേഹം തടവുചാടി ചൈനയിൽ തിരിച്ചെത്തി. ഈ അനുഭവം ചക്രവർത്തിയെ സൗഹൃദമുള്ള രാജ്യങ്ങളിലേക്ക് ഖുയാനെ അയയ്ക്കാൻ പ്രേരിപ്പിക്കുന്നു. ഈ നയതന്ത്ര റോഡുകളിലൂടെയാണ് സിൽക്ക് റൂട്ട് രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു. ആദ്യകാലഘട്ടങ്ങളിൽ ഒട്ടകം, കുതിര, കാരവാൻ എന്നിവയായിരുന്നു യാത്രാസൗകര്യങ്ങൾ. സിൽക്ക്, തടി, ലോഹങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഈ റൂട്ടിലൂടെ കച്ചവടം ചെയ്തുപോന്നു. ചൈനയിൽനിന്നു സിൽക്ക്, വെടിമരുന്ന്, പേപ്പർ എന്നിവയും ഇന്ത്യയിൽനിന്നു പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങളും ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്കും കച്ചവടം ചെയ്തിരുന്നു.

ബിസി 2700 മുതൽ സിൽക്ക് തുണിത്തരങ്ങൾ ഉണ്ടാക്കാനുള്ള അറിവ് ചൈനയിൽ ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. എന്നാൽ, ഈ വസ്ത്രങ്ങളുടെ ഉപയോഗം രാജകുടുംബങ്ങൾക്കു മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ബിസി മൂന്നാം നൂറ്റാണ്ടിലുള്ള ശവകുടീരങ്ങളിൽനിന്നു സിൽക്ക് തുണിത്തരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സിൽക്കിന്‍റെ നിർമാണം വളരെ രഹസ്യമായി സൂക്ഷിച്ചിരുന്നു. അത് മറികടക്കുന്നവരുടെ ശിരഛേദനം ഉറപ്പായിരുന്നു.

ബിസി ഒന്നാം നൂറ്റാണ്ട് മുതൽ സിൽക്ക് റോമാസാമ്രാജ്യത്തിൽ പ്രസിദ്ധി നേടിയിരുന്നു. പിന്നീട് ബൈസന്‍റൈൻ കാലത്തെ പള്ളികളിൽ അൾത്താരയിലേക്കും തിരുവസ്ത്രങ്ങൾക്കും സിൽക്ക് അനിവാര്യമായി. ഇത് ചൈനീസ് സിൽക്കിന് വലിയ പ്രാധാന്യമുണ്ടാക്കുകയും ആ കാലഘട്ടങ്ങളിൽ സിൽക്ക് റോഡിന്‍റെ വളർച്ചയ്ക്ക് തുണയാകുകയും ചെയ്തു. സിൽക്കിന്‍റെ നിർമാണം വലിയ രഹസ്യമാക്കി വച്ചിരുന്നെങ്കിലും കാലക്രമേണ ഈ വിദ്യ മറ്റു രാജ്യങ്ങളിലേക്കും പടർന്നു. എഡി ആറാം നൂറ്റാണ്ടോടുകൂടി ഇതിന്‍റെ നിർമാണം യൂറോപ്പിലുമെത്തി.

ഏതാണ്ട് 1700 വർഷം വളരെ ശക്തമായി നിലനിന്നിരുന്ന ഈ പാതകൾ 1453ൽ ഒട്ടോമൻ ഭരണകൂടം അടയ്ക്കുന്നതുവരെ സജീവമായിരുന്നു. കച്ചവടം കൂടാതെ മത, രാഷ്‌ട്രീയ, സാംസ്കാരിക, സാങ്കേതിക, വൈജ്ഞാനിക, സാന്പത്തിക കൈമാറ്റങ്ങളും സിൽക്ക് റൂട്ടുവഴി സാധ്യമായി. ഉസ്മാൻ ഗാസി (1299-1324) ആണ് ഒട്ടോമൻ സാമ്രാജ്യത്തിന്‍റെ സ്ഥാപകൻ. ഇംഗ്ലീഷുകാരുടെ ഉസ്മാൻ എന്ന വാക്കിന്‍റെ ഉച്ചാരണ ബുദ്ധിമുട്ടാണ് ഒട്ടോമൻ ആയത്. ഉസ്മാൻ ഗാസിയുടെ പിൻഗാമികൾ സാമ്രാജ്യം വിപുലപ്പെടുത്തി സിൽക്ക് റോഡിന്‍റെ പടിഞ്ഞാറുഭാഗം ഏതാണ്ട് മുഴുവനായും ഒട്ടോമൻ തുർക്കിയുടെ അധീനതയിലാക്കി. അവർ അതുവഴി കടന്നുപോകുന്ന ചരക്കുകൾക്ക് നികുതി ചുമത്താൻ തുടങ്ങി. കൂടാതെ, വ്യാപാരികളുടെമേൽ മതപരമായ ആചാരങ്ങൾ നിർബന്ധമാക്കി. ഈ വക കാരണങ്ങളാൽ ചരക്കുനീക്കം കുറയുകയും എഡി 1453ൽ തുർക്കികൾ സിൽക്ക് റൂട്ട് അടയ്ക്കുകയും ചെയ്തു. ലോകത്തിന്‍റെ നാഷണൽ ഹൈവേ അങ്ങനെ അപ്രധാനമായി.

കപ്പൽയാത്രകളും രാജ്യങ്ങളുടെ കണ്ടുപിടിത്തങ്ങളും

സിൽക്ക് റൂട്ട് അടഞ്ഞത് യൂറോപ്പിനെ വളരെ പ്രതികൂലമായി ബാധിച്ചു. മറ്റു രാജ്യങ്ങളിലേക്ക് കടൽയാത്ര ചെയ്യാൻ നിർബന്ധിതരായി. രാജാക്കന്മാർ ഈ യാത്രകളെ പ്രോത്സാഹിപ്പിച്ചു. ഈ കടൽയാത്രകൾ പല രാജ്യങ്ങളും കണ്ടുപിടിക്കാൻ സഹായിച്ചു. അങ്ങനെ ഒരു യാത്രയിലാണ് കൊളംബസ് അമേരിക്കയിലും വാസ്കോ ഡ ഗാമ ഇന്ത്യയിലും എത്തിയത്. ഈ യാത്രകൾ കടൽവഴിയുള്ള ചരക്കുനീക്കം പ്രബലപ്പെടുത്തുകയും സിൽക്ക് റൂട്ട് അപ്രധാനമാക്കുകയും ചെയ്തുവെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇവിടെ പ്രധാനമായും നഷ്‌ടം വന്നത് സിൽക്ക് റൂട്ടിനും അതുമായി ബന്ധപ്പെട്ട രാജ്യങ്ങൾക്കും മാത്രമാണ്.

സൂയസ് കനാലും സിൽക്ക് റൂട്ടും

കപ്പൽവഴിയുള്ള ചരക്കുനീക്കത്തിൽ സൂയസ് കനാലും പനാമ കനാലും ഇന്ന് ലോകത്ത് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ ഇന്ന് സൂയസ് കനാലിലൂടെ പോകുന്ന കപ്പലുകൾ സായുധ ഭീഷണി നേരിടുന്നു. ഇതു കപ്പൽ കന്പനികൾക്ക് ഭാരിച്ച ധനനഷ്‌ടം ഉണ്ടാക്കുന്നുണ്ട്. ആളപായവും വിരളമല്ല. ചില കന്പനികൾ ആഫ്രിക്ക ചുറ്റി പഴയതുപോലെ കപ്പലുകളെ വിടാൻ തുടങ്ങിക്കഴിഞ്ഞു.

ലോകം തീർച്ചയായും മറ്റു മാർഗങ്ങൾ കണ്ടുപിടിച്ചിരിക്കും. 2017ൽ ചൈന ബീജിംഗിൽനിന്നു ലണ്ടൻ വരെയുള്ള തീവണ്ടിപ്പാതയ്ക്കു തുടക്കമിട്ടു. 7,500 മൈൽ ഉണ്ടെങ്കിലും കേവലം 18 ദിവസം മാത്രം എടുക്കുന്ന ഈ ചരക്കുനീക്കത്തിന് മാസങ്ങൾ എടുക്കുന്ന കപ്പൽയാത്രയേക്കാളും വളരെ ചെലവേറിയ വിമാനമാർഗത്തേക്കാളും എന്തുകൊണ്ടും കച്ചവടക്കാർക്ക് കൂടുതൽ താത്പര്യമുണ്ടായിരിക്കുമെന്ന് ചൈന കണക്കുകൂട്ടുന്നു. ഇതുപോലെയുള്ള പല പദ്ധതിളും ഭാവിയിൽ വരാതിരിക്കില്ല.

കാരണം എന്താണെങ്കിലും ഇത്തരം സായുധ പ്രതിഷേധങ്ങൾ സൂയസ് കനാലിനെ അവതാളത്തിലാക്കും. അങ്ങനെ ഒരു സാഹചര്യം വന്നാൽ കനാലുമായി ബന്ധപ്പെട്ട് തൊഴിൽപരമായും സാന്പത്തികമായും പ്രയോജനം കിട്ടുന്ന രാജ്യങ്ങൾക്കു (പ്രത്യേകിച്ചും ഈജിപ്ത്) മാത്രമായിരിക്കും നഷ്‌ടം. ലോകത്തെ സംബന്ധിച്ച് ഒരു വ്യത്യാസവും അനുഭവപ്പെടുകയില്ല. സിൽക്ക് റൂട്ട് നമ്മുടെ മുന്പിൽ ഒരു വലിയ ഉദാഹരണമായി ഇന്നും നിലകൊള്ളുന്നുണ്ടല്ലോ.
അന്ധമായ കോണ്‍ഗ്രസ് വിരോധമില്ല; മുഖ്യശത്രു അർധഫാസിസ്റ്റ് ബിജെപി
സംഗീതവും സാഹിത്യവും സ്പോർട്സും സിനിമയും സൗഹൃദങ്ങളും ഏറെ പ്രിയമുള്ള സിപിഎം ദേശീയ ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് അതിനെല്ലാം ഉപരിയാണു രാഷ്‌ട്രീയം. എഴുത്തും വായനയുമുള്ള കലാസ്വാദകനായ രാഷ്‌ട്രീയക്കാരന്‍. ഇഎംഎസ് നന്പൂതിരിപ്പാടിനുശേഷം ആദ്യമായി കേരളത്തിൽനിന്ന് സിപിഎം അഖിലേന്ത്യാ സെക്രട്ടറിയായ ബേബിക്ക് തന്‍റെ ദൗത്യത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും നല്ല വ്യക്തതയുണ്ട്.

വാഹനമോടിക്കാനുള്ള ഡ്രൈവിംഗ് വശമില്ലെങ്കിലും ഇടതുപക്ഷ രാഷ്‌ട്രീയത്തിന്‍റെ ഡ്രൈവിംഗ് വിദഗ്ധനാണ്. ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും ബിജെപിയും ആർഎസ്എസും ഉയർത്തുന്ന അപകടങ്ങൾക്കെതിരേ ദേശീയതലത്തിൽ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ഏകോപനം അനിവാര്യമായ യാഥാർഥ്യമാണെന്ന ബോധ്യം അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. ജീവിതലാളിത്യത്തിലും പേരിലും ബേബി ആണെങ്കിലും രാഷ്‌ട്രീയത്തിൽ പരിണതപ്രജ്ഞനും കരുത്തനുമാണ്.

കേരളത്തിലെ അധികാര സമവാക്യങ്ങൾ മുതൽ ദേശീയ രാഷ്‌ട്രീയത്തിലെ സങ്കീർണതകളിൽ വരെ കൃത്യമായ അറിവും കാഴ്ചപ്പാടുകളുമുള്ള ബേബിക്ക്, പാർട്ടി ലൈനിൽനിന്നു വ്യതിചലിക്കാതെതന്നെ ശ്രമകരമായ പുതിയ വലിയ ദൗത്യം നിർവഹിക്കാമെന്ന ആത്മവിശ്വാസമുണ്ട്.

കൊല്ലം പ്രാക്കുളം സ്വദേശിയും സ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന പി.എം. അലക്സാണ്ടറിന്‍റെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവനായ മരിയൻ അലക്സാണ്ടർ ബേബിയെന്ന 71കാരന് ദേശീയ രാഷ്‌ട്രീയത്തിലെ പുതിയ ചുമതലയിലും, പഴയ രീതികളിൽ മാറ്റമില്ല.

2006ൽ കുണ്ടറയിൽനിന്നു നിയമസഭയിലേക്കു ജയിച്ച് അച്യുതാനന്ദൻ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായി. 2011ലും വിജയം ആവർത്തിച്ചങ്കിലും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റു. സിപിഎം കേന്ദ്ര കമ്മിറ്റിയിൽ 1999ൽ അംഗമായ ബേബിക്ക് പക്ഷേ പോളിറ്റ് ബ്യൂറോയിലെത്താൻ രണ്ടര പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു. ആരോടും പരിഭവവും പരാതിയും പറയാത്ത ബേബി, ഒന്നര ദശാബ്‌ദം കഴിഞ്ഞാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന്‍റെ അമരക്കാരനാകുന്നത്.

ദേശീയ, കേരള രാഷ്‌ട്രീയത്തെക്കുറിച്ചും തന്‍റെ വെല്ലുവിളികളെക്കുറിച്ചും ഡൽഹിയിലെ സിപിഎം ആസ്ഥാനമായ എകെജി ഭവനിലെ ജനറൽ സെക്രട്ടറിയുടെ കസേരയിലിരുന്ന് എം.എ. ബേബി ദീപികയുമായി മനസ് തുറന്നു. ദീപിക നാഷണൽ അഫയേഴ്സ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിനു നൽകിയ പ്രത്യേക അഭിമുഖം.

പഴയ കോണ്‍ഗ്രസ് വിരോധത്തിന്‍റെ കാലം കഴിഞ്ഞില്ലേ; ഇടതുപക്ഷ പാർട്ടികളുടെ അമരക്കാരനെന്ന നിലയിൽ പുതിയ സാഹചര്യത്തിൽ പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യത്തെ ശക്തിപ്പെടുത്താനായി താങ്കൾ മുൻകൈയെടുക്കുമോ?

കോണ്‍ഗ്രസ് വിരോധത്തിന്‍റെ നാളുകൾ കഴിഞ്ഞില്ലേയെന്ന ചോദ്യത്തിന് ഒരുപരിധിവരെ പ്രസക്തിയുണ്ട്. പക്ഷേ, സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരുകാലത്തും അന്ധമായ കോണ്‍ഗ്രസ് വിരോധം സ്വീകരിച്ചിട്ടില്ല. കൂടുതൽ വലതുപക്ഷ ജനവിരുദ്ധ രാഷ്‌ട്രീയഭീഷണി ഉയർന്നുവരുന്പോൾ അതിനെ നേരിടാൻ ഉചിതമായ തീരുമാനമാണു സിപിഎം എടുത്തിട്ടുള്ളത്.

☛ മുനന്പത്തെ 600-ലേറെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വേദന കാണുന്നില്ലേ?

മുനന്പം പ്രശ്നത്തിന് ക്ഷമാപൂർവമായ പരിഹാരമാണു വേണ്ടത്. വഖഫ് ഭേദഗതി നിയമംകൊണ്ടു മുനന്പം പ്രശ്നം പരിഹരിക്കപ്പെടുമെന്നത് തെറ്റായ ധാരണയാണ്.

☛ ഇന്ത്യൻ ഭരണഘടനയ്ക്കു മുകളിൽ മതനിയമം നടപ്പാക്കുന്നതിലെ അനീതിയെക്കുറിച്ച് സിബിസിഐയും കെസിബിസിയും പറഞ്ഞതു ശരിയല്ലെന്ന് വാദമുണ്ടോ?

ഒരു മതവിഭാഗവുമായി ബന്ധപ്പെട്ട വഖഫ് നിയമം ഭേദഗതി ചെയ്യുന്നതിനുമുന്പേ ആദ്യം സമവായമുണ്ടാക്കണം. അവരെ വിളിച്ചുകൂട്ടി ചർച്ച ചെയ്യണം. പരാതികൾ കേൾക്കണം. പരാതി അടിസ്ഥാനരഹിതമാണെങ്കിൽ അവർക്കതു വിശദീകരിച്ചു കൊടുക്കണം. ആ ജനാധിപത്യസമീപനമൊന്നും കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടില്ല. വെടക്കാക്കി തനിക്കാക്കുകയെന്നതാണു തന്ത്രം. കെസിബിസിയുടെ പ്രസ്താവനയെ വിമർശിച്ചത് ഇതുകൊണ്ടാണ്.

☛ ബിജെപിയെ മുഖ്യശത്രുവായി അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ നേരിടും?

മുഖ്യശത്രു, നവഫാസിസ്റ്റ് പ്രവണതകൾ ഭരണത്തിന്‍റെ വിവിധ മേഖലകളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപിയാണ്. ഇക്കാര്യം പാർട്ടി കോണ്‍ഗ്രസിലെ രാഷ്‌ട്രീയപ്രമേയം അസന്നിഗ്ധമായി വ്യക്തമാക്കിയതാണ്. ആ പ്രമേയത്തിലെ കാര്യങ്ങൾക്ക് അടിവരയിടുന്ന കാര്യങ്ങളാണു കണ്ടുകൊണ്ടിരിക്കുന്നത്. ബിജെപി സർക്കാരിന്‍റെ സെൻസർ ബോർഡ് അനുമതി കൊടുത്ത സിനിമയ്ക്കു നേരേയുള്ള ആക്രമണം ഉദാഹരണമാണ്. നിർമാതാവിനെയും നടീ-നടന്മാരെയും വേട്ടയാടുന്നതും കണ്ടു. ലക്ഷക്കണക്കിന് വോളണ്ടിയർമാരുള്ള ഒരു സൈനികദളം ആർഎസ്എസിനുണ്ട്. എന്നിട്ടും ഇന്ത്യയിലെ ഭൂരിപക്ഷം ജനതയിലും കടന്നുകയറാൻ അവർക്കു കഴിഞ്ഞിട്ടില്ല. എന്നാൽ, 30 ശതമാനത്തോളം ഇന്ത്യക്കാരുടെ സ്ഥായിയായ രാഷ്‌ട്രീയപിന്തുണ നേടാൻ ആർഎസ്എസിന്‍റെ വിവിധ ദളങ്ങിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. 30 ശതമാനത്തിലേറെ ആവശ്യമായ പിന്തുണ ജാതീയമായ ചേരിതിരിവുകളിലൂടെ വർഗീയവത്കരണം നടത്തുന്ന സോഷ്യൽ എൻജിനിയറിംഗ് സംഘപരിവാർ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നു. ഇതെല്ലാമാണ് ഭരണത്തുടർച്ച നേടാൻ ബിജെപിയെ സഹായിക്കുന്നുത്.

☛ ഇക്കാര്യം പ്രതിപക്ഷത്തിനു ബോധ്യമില്ലേ?

വേണ്ടത്ര ആഴമായ നിലപാട് വികസിപ്പിച്ചെടുക്കുന്നതിൽ പ്രതിപക്ഷത്തിനു ചില ബലഹീനതകളുണ്ടായിട്ടുണ്ട്. മറ്റൊരു രാഷ്‌ട്രീയ പാർട്ടിയായി മാത്രമേ ബിജെപിയെ ഇടതുപക്ഷ ഇതര പ്രതിപക്ഷ പാർട്ടികൾ കാണുന്നുള്ളൂ. തങ്ങൾ ഒരുമിച്ചു നിന്നു തോൽപ്പിക്കേണ്ട മറ്റൊരു പാർട്ടി. അർധഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്ന പാർട്ടിയാണു ബിജെപിയെന്ന ബോധ്യമാണ് ഉണ്ടാകേണ്ടത്. ഇതുവരെ സംഭവിച്ച പോരായ്മകൾ തിരുത്തണം. കേന്ദ്രഭരണത്തിൽനിന്നു മോദിയെയും ബിജെപിയെയും നിഷ്കാസനം ചെയ്യുന്നതിന്‍റെ വക്കിൽവരെയെത്താൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇന്ത്യ ബ്ലോക്കിനു കഴിഞ്ഞു. രണ്ടു ശതമാനത്തിൽ താഴെയേ വോട്ടുവ്യത്യാസമുള്ളൂ. ബിജെപിക്കു തനിച്ചിപ്പോൾ ലോക്സഭയിൽ ഭൂരിപക്ഷമില്ല.

ഇന്ത്യ സഖ്യത്തിലെ കക്ഷികൾ പരസ്പരം തമ്മിലടിക്കുകയല്ലേ. കേരളത്തിൽ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്നു. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും സമാന സ്ഥിതിയുണ്ട്. ഈ വൈരുധ്യങ്ങളെ എങ്ങനെ മറികടക്കും?

സാധ്യമായിടത്തോളം ബിജെപിക്കെതിരേ ഒറ്റ സ്ഥാനാർഥിയെ നിർത്തി പോരാടാനാണു പ്രതിപക്ഷം ശ്രമിക്കുന്നത്. ആകെയുള്ള 543 ലോക്സഭാ സീറ്റുകളിൽ 400 സീറ്റുകളിലെങ്കിലും പരസ്പര മത്സരം ഒഴിവാക്കുകയെന്നാണ് ഇന്ത്യ ബ്ലോക്ക് തന്നെ എടുത്തിട്ടുള്ള തീരുമാനം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽത്തന്നെ ബിജെപിയെ തോൽപ്പിക്കാൻ കഴിയുമായിരുന്നു. കേരളത്തിൽ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്പോഴും ബിജെപിക്കെതിരേയാണു ജയിക്കുന്നത്.

☛ തൃശൂരിലെ ബിജെപിയുടെ വിജയം അങ്ങനെയല്ലല്ലോ?

തൃശൂരിലെ ഒരു സീറ്റിൽ ബിജെപി ജയിച്ചത് എങ്ങനെയെന്ന് അവിടുത്തെ വോട്ട് കണക്കുകൂട്ടിയാൽ മനസിലാകും. യുഡിഎഫിന്‍റെ എത്ര വോട്ടുകൾ കുറഞ്ഞു? എൽഡിഎഫിന്‍റെ വോട്ടുകളിൽ 16,000 വർധനയുണ്ട്.

ബിജെപി ഭൂരിപക്ഷ വർഗീയത കളിക്കുന്പോൾ സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നതു മുസ്‌ലിം പ്രീണനമാണെന്ന ആരോപണത്തെക്കുറിച്ച്?

ആർഎസ്എസിന്‍റെയും ബിജെപിയുടെയും തന്ത്രം ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കുകയെന്നതാണ്. അതാണ് ന്യൂനപക്ഷത്തിൽപ്പെട്ടവർ മനസിലാക്കേണ്ടത്. മുസ്‌ലിംകളും ക്രിസ്ത്യാനികളും മൂന്നാമതായി കമ്യൂണിസ്റ്റുകളുമാണ് ആഭ്യന്തരശത്രുക്കൾ എന്നു മാധവ് ഗോൾവാൾക്കറുടെ വിചാരധാരയിൽ പറഞ്ഞത് ഓർക്കണം.

ദേശീയതലത്തിൽ താങ്കളുടെ പ്രധാന ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണ് ?

ഏകോപനച്ചുമതലയാണ് പ്രധാനം. കൂട്ടായ തീരുമാനമാണു സിപിഎമ്മിലേത്. ഭരണസിരാകേന്ദ്രം ഡൽഹിയാണെങ്കിലും ബിജെപിയുടെ സിരാകേന്ദ്രം നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനമാണ്. അതുകൊണ്ടുതന്നെ വളരെ വലുതും സങ്കീർണവുമാണ് എന്‍റെ കടമ. ബിജെപിയെയും അവരുടെ സഖ്യകക്ഷികളെയും തോൽപ്പിക്കുകയെന്നതാണ് മുഖ്യ രാഷ്‌ട്രീയ കടമ. സിപിഎമ്മിന്‍റെയും ഇടതുപക്ഷത്തിന്‍റെയും സ്വാധീനം വർധിപ്പിക്കുകയാണ് രണ്ടാമത്തെ കടമ. ഈ കടമകൾ നിർവഹിക്കാൻ ശ്രമിക്കുന്പോൾ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ സങ്കീർണതകളുണ്ട്. ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും പരസ്പരം മത്സരിച്ചതുകൊണ്ടാണ് ഡൽഹിയിൽ ബിജെപിക്കു ഭരണത്തിലേറാനായത്. ഇന്ത്യ ബ്ലോക്കിലെ യോജിപ്പില്ലായ്മയാണു കാരണം. ഇതുപോലുള്ള പ്രശ്നങ്ങളുണ്ട്. മമത ബാനർജിയുടെ പാർട്ടിയും ഇന്ത്യ ബ്ലോക്കിലുണ്ടെങ്കിലും ബംഗാളിൽ പരസ്പരം മത്സരിക്കുന്ന സ്ഥിതിയാണ്.

അന്ധമായ കോണ്‍ഗ്രസ് വിരോധമില്ലെന്ന വാദം വിശദീകരിക്കാമോ?

അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ദിരാഗാന്ധിയുടെ രാഷ്‌ട്രീയ നിലപാടുകളെ വിമർശനപരമായി സിപിഎം പിന്താങ്ങിയിട്ടുള്ളത്. 1969ൽ തലമുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ നിജലിംഗപ്പയെ പോലുള്ളവർ ചേർന്നു സംഘടനാ കോണ്‍ഗ്രസ് ഉണ്ടാക്കി. മറുഭാഗത്ത് ഇന്ദിരാ കോണ്‍ഗ്രസ് എന്ന വിഭാഗവും. പാർലമെന്‍റ് അംഗങ്ങൾക്കിടയിൽ പിളർപ്പുണ്ടായി. ഇന്ദിരാഗാന്ധിക്കു പ്രധാനമന്ത്രിപദത്തിൽ തുടരാനുള്ള ഭൂരിപക്ഷം ലോക്സഭയിൽ ഉണ്ടായിരുന്നില്ല.

ആ സമയത്ത് സിപിഎമ്മിന്‍റെയും ഇടതുപക്ഷത്തിന്‍റെയും ലോക്സഭയിലെ എംപിമാർ പിന്തുണ നൽകിയതുകൊണ്ടാണ് ഇന്ദിരാഗാന്ധി കാലാവധി പൂർത്തിയാക്കിയത്. ഇന്ദിരയെ പിന്താങ്ങിയെന്നത് പുതിയ തലമുറയിലെ പലർക്കും അറിയാൻ സാധ്യതയില്ല.

1971ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരയ്ക്കു മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടി. 1991ൽ പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയാകുന്പോൾ കോണ്‍ഗ്രസിനു ഭൂരിപക്ഷമില്ല. സിപിഎം പുറത്തുനിന്ന് പിന്താങ്ങിയതുകൊണ്ടാണ് റാവു സർക്കാർ പ്രവർത്തിച്ചത്. പിന്നീട് 2004ൽ മൻമോഹൻ സിംഗിന്‍റെ സർക്കാരിനെയും സിപിഎം പിന്തുണച്ചു. ആ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോണ്‍ഗ്രസിന് ഒറ്റ സീറ്റുപോലും കിട്ടിയിരുന്നില്ല.

കേരളത്തിലെ 20ൽ 18 സീറ്റിലും കോണ്‍ഗ്രസിനെ തോൽപ്പിച്ചു ജയിച്ച ഇടതുപക്ഷ എംപിമാരാണ് കേന്ദ്രത്തിൽ കോണ്‍ഗ്രസ് മന്ത്രിസഭയെ പിന്തുണച്ചത്. മൻമോഹൻ സർക്കാരിന്‍റെ പ്രധാന നേട്ടങ്ങളായ തൊഴിലുറപ്പ്, ഭക്ഷ്യസുരക്ഷ, വിവരാവകാശം, വിദ്യാഭ്യാസ അവകാശം തുടങ്ങിയവയുടെയെല്ലാം കരട് തയാറാക്കിയതിൽ എന്‍റെ മുൻഗാമിയായ സീതാറാം യെച്ചൂരിക്കും പങ്കുണ്ട്. ഹർകിഷൻ സിംഗിന്‍റെ സഹായിയായി അദ്ദേഹവും യുപിഎ യോഗങ്ങളിൽ പങ്കെടുക്കുമായിരുന്നു. സീതാറാമും പി. ചിദംബരവും അടങ്ങുന്ന ഉപസമിതിയാണ് യുപിഎയുടെ പൊതുമിനിമം പരിപാടി (സിഎംപി) തയാറാക്കിയത്.

ആണവക്കരാറിന്‍റെ പേരിൽ യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതു തെറ്റായെന്ന് ഇനിയെങ്കിലും സമ്മതിക്കുമോ? അതിനെ തുടർന്നാണല്ലോ സിപിഎമ്മിന്‍റെ ദേശീയതലത്തിലെ തകർച്ച. പ്രത്യേകിച്ച് പാർലമെന്‍റിലെ അംഗബലം പിന്നീട് വലിയതോതിൽ കുറഞ്ഞില്ലേ?

സിപിഎമ്മിന്‍റെയും ഇടതുപക്ഷത്തിന്‍റെയും ലോക്സഭയിലെ സ്വാധീനത്തിൽ ഇടിവുണ്ടായത് ആ തീരുമാനംകൊണ്ടാണോ അല്ലയോ എന്നു പറയാനാകില്ല. എല്ലാവരെയും സ്വന്തം കാൽച്ചുവട്ടിൽ കൊണ്ടുവരികയെന്നതാണ് അമേരിക്കയുടെ ലോകസമീപനം. ഇന്നിപ്പോൾ ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റായല്ല, ലോകത്തിന്‍റെ പ്രസിഡന്‍റാണെന്ന മട്ടിലാണു പ്രവർത്തിക്കുന്നത്. ട്രംപിനു മുന്പും അമേരിക്കൻ പ്രസിഡന്‍റുമാരെല്ലാം ലോക പോലീസ് കളിക്കുകയായിരുന്നു. അങ്ങനെയുള്ള ഒരു രാഷ്‌ട്രവുമായി പ്രതിരോധമേഖലയിൽ അടക്കം തന്ത്രപരമായ ബന്ധം സ്ഥാപിക്കുന്നതാണ് ഇന്ത്യക്കു മെച്ചമെന്ന നിലപാടിനോടു യോജിച്ചുകൊണ്ട് സർക്കാരിനു പിന്തുണ കൊടുക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കാകില്ല. അതു ചെയ്താൽ കമ്യൂണിസ്റ്റ് പാർട്ടി, കമ്യൂണിസ്റ്റ് അല്ലാതാകും. ബംഗ്ലാദേശിന്‍റെ വിമോചനത്തിനായി ഇന്ദിരാഗാന്ധി സർക്കാർ നിലപാടെടുത്തപ്പോൾ ഇന്ത്യയെ ഭീഷണിപ്പെടുത്താനായി ആണവായുധങ്ങളുള്ള ഏഴാം കപ്പൽപ്പടയെ അയച്ച രാജ്യമാണ് അമേരിക്ക. അന്നത്തെ സോവ്യറ്റ് യൂണിയന്‍റെ കിഴക്കേ അറ്റത്തുള്ള വ്ളോഡിവോസ്റ്റോക് തുറമുഖത്തുനിന്ന് ആണവശേഷിയുള്ള അന്തർവാഹിനി അയച്ച് ഇന്ത്യക്കും ബംഗ്ലാദേശിനും സുരക്ഷിതകവചം തീർത്തതുകൊണ്ടാണ് അമേരിക്കൻ കപ്പൽപ്പട വാലുംമടക്കി പോയത്. ഇന്ത്യക്കെതിരേ ആണവഭീഷണി മുഴക്കിയ രാജ്യമാണ് അമേരിക. ഇപ്പോഴും ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യയിൽ അമേരിക്കയുടെ ആണവായുധങ്ങൾ അടങ്ങുന്ന സന്നാഹമുണ്ട്.

വെള്ളാപ്പള്ളി നടേശന്‍റെ വിവാദ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ ന്യായീകരിച്ചതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

അതിനൊക്കെ പാർട്ടി ജനറൽ സെക്രട്ടറി അഭിപ്രായം പറയേണ്ട കാര്യമല്ല.
വെള്ളാപ്പള്ളി ലക്ഷ‍്യം വയ്ക്കുന്നത്
എസ്എൻഡിപി യോഗം നിലന്പൂർ യൂണിയന്‍റെ 13-ാമത് ശ്രീനാരായണ കണ്‍വൻഷൻ ചുങ്കത്തറയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസംഗം ചാനലുകാരും മാധ്യമപ്രവർത്തകരും ചേർന്ന് സി. കേശവന്‍റെ കോഴഞ്ചേരി പ്രസംഗത്തേക്കാൾ വലിയ ഒന്നാക്കി മാറ്റുകയാണ്. മുസ്‌ലിം പത്രക്കാർ വിദ്വേഷപ്രസംഗം എന്നു ബ്രാൻഡ് ചെയ്യുന്ന വെള്ളാപ്പള്ളിയുടെ പ്രസംഗത്തിൽ ഉയർത്തപ്പെട്ട നിരീക്ഷണങ്ങൾ തെറ്റാണെന്ന നിലപാട് പരസ്യമായി കൈക്കൊണ്ടാണ് മിക്കവാറും ചാനലുകൾ അന്തിച്ചർച്ചകളിലൂടെ അദ്ദേഹം പറഞ്ഞ വിഷയങ്ങളെ സജീവമാക്കി നിർത്തുന്നത് എന്നതാണു കൗതുകകരം.

മലപ്പുറം ഒരു പ്രത്യേക രാജ്യമാണ് എന്നതാണ് വെള്ളാപ്പള്ളിയുടെ പ്രസംഗത്തിലെ ഏറ്റവും ഗുരുതരമായ ആരോപണം. “ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണിത്. ഇവിടെ ഈഴവർ ഭയന്നാണു ജീവിക്കുന്നത്. സ്വതന്ത്രമായ വായു ശ്വസിക്കാൻപോലും സാധിക്കില്ല. ഈഴവർ വെറും വോട്ടുകുത്തി യന്ത്രങ്ങൾ മാത്രം...” -അദ്ദേഹം ഉന്നയിച്ചത് പേടിപ്പെടുത്തുന്ന ആരോപണങ്ങളാണ്. സംഭവം വിവാദമായതോടെ കണിച്ചുകുളങ്ങരയിൽ വെള്ളാപ്പള്ളി പത്രസമ്മേളനം വിളിച്ചു.ചുങ്കത്തറയിൽ പറഞ്ഞതിൽ ഒരുവാക്കുപോലും മാറ്റാനില്ലെന്ന് ആവർത്തിച്ചു.

നാഴികയ്ക്കു നാല്പതു വട്ടം മതേതരത്വം പറയുന്ന ലീഗുകാർ യഥാർഥത്തിൽ വർഗീയവാദികളാണെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. “മലപ്പുറത്ത് സാമൂഹികനീതിയില്ല, ഈഴവ സമുദായം അവിടെ അടിമകളാണ്. ഒരു ശ്മശാനം പോലുമില്ല. മലപ്പുറത്ത് മുസ്‌ലിംകൾ 56 ശതമാനമുണ്ട്. മറ്റുള്ളവർ 44 ശതമാനമാണ്. അവരെ അടിച്ചമർത്തുന്പോൾ ജാതിചിന്ത വളരും”- വെള്ളാപ്പള്ളി പറഞ്ഞു. “നീതി ജനസംഖ്യാനുപാതികമായി നടപ്പാക്കണം. മലപ്പുറത്ത് അഞ്ചു നിയമസഭാ മണ്ഡലത്തിൽ ഹിന്ദുക്കളാണ് ഭൂരിപക്ഷം. അവിടെ മതേതരകക്ഷിയായ ലീഗിന് ഹിന്ദുസ്ഥാനാർഥിയെ നിർത്തരുതോ?” -വെള്ളാപ്പള്ളി കരുതിവച്ചിരുന്ന ആ വലിയ ബോംബും കണിച്ചുകുളങ്ങരയിൽ പൊട്ടിച്ചു. “കോണ്‍ഗ്രസ് നേതാക്കൾ ലീഗിന്‍റെ തടവറയിലാണ്. ജനാധിപത്യമുന്നണിക്ക് ഒപ്പം നിൽക്കുന്ന പലർക്കുമുള്ള സങ്കടമാണിത്.”

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സൂചനകൾ

ലീഗ് അധികാരത്തിലുള്ളപ്പോൾ അവരുടെ സമുദായത്തിനുവേണ്ടി അവർക്ക് ഇഷ്‌ടമുള്ളതെല്ലാം ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നതിലടക്കം എല്ലാ തീരുമാനങ്ങളിലും ഈ സാമുദായികചിന്ത പുലർത്തും. എത്രയോ കാലമായി ജനാധിപത്യമുന്നണി അധികാരത്തിൽ വന്നാൽ വിദ്യാഭ്യാസവും വ്യവസായവും ലീഗിനാണ്. അവരുടെ സമുദായത്തിലെ ചില പ്രമാണിമാരുടെ താത്പര്യങ്ങളാകും സംരക്ഷിക്കപ്പെടുക. ആരും ചോദിക്കില്ല. അത്തരമൊരു നിയന്ത്രണത്തിനു നോക്കിയപ്പോഴാണ് സാക്ഷാൽ എ.കെ. ആന്‍റണിക്ക് 2005ൽ മുഖ്യമന്ത്രിസ്ഥാനം നഷ്‌ടപ്പെട്ടത്. ഒന്നും കാണാതെയല്ല വെള്ളാപ്പള്ളി വായ് തുറന്നത് എന്നതാണു വാസ്തവം.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറവും മുസ്‌ലിം പ്രീണനവും വിഷയമാക്കപ്പെടുന്നതിനുള്ള സൂചനകളാണു വെള്ളാപ്പള്ളിയുടെ വിവാദ പ്രസംഗം നൽകുന്നത്. മുസ്‌ലിം ലീഗ് പ്രബല കക്ഷിയായുള്ള ജനാധിപത്യമുന്നണിക്ക് കൂടുതൽ തലവേദനയുണ്ടാക്കും വിധം കാര്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള നീക്കം നടക്കുന്നു എന്നു വേണം കരുതാൻ.

മലപ്പുറത്തിനെതിരേ ആദ്യം പറഞ്ഞത് പിണറായി

മലപ്പുറത്തിനെതിരേ ആദ്യം പറഞ്ഞത് വെള്ളാപ്പള്ളിയല്ല. സാക്ഷാൽ പിണറായി വിജയനാണ്. 2024 സെപ്റ്റംബർ 21ന് തലസ്ഥാനത്ത് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിൽ അവിടെ നടക്കുന്ന സ്വർണ കള്ളക്കടത്തിന്‍റെയും ഹവാല പണമിടപാടിന്‍റെയും ഞെട്ടിക്കുന്ന കണക്കുകളാണ് മുഖ്യമന്ത്രി ഔദ്യോഗികമായിത്തന്നെ പുറത്തുവിട്ടത്.

നാലു വർഷത്തിനിടെ കേരള പോലീസ് മലപ്പുറത്തു പിടിച്ചത് 122.5 കോടി രൂപയുടെ ഹവാലപ്പണവും 147.79 കിലോ സ്വർണവുമാണെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തി. 2022ൽ 98 കേസുകളിലായി 79.9 കിലോ സ്വർണവും 2023ൽ 61 കേസുകളിലായി 48.7 കിലോ സ്വർണവും 2024ൽ 26 കേസുകളിലായി 18.1 കിലോ സ്വർണവും പോലീസ് പിടിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്നു കസ്റ്റംസ് കടന്പ കടന്നുവന്നതാണ് ഈ പണവും സ്വർണവും. മലപ്പുറം ജില്ലയിൽനിന്നു മാത്രം പിടിച്ചത് 124.47 കിലോ സ്വർണം. 2020 മുതൽ സംസ്ഥാനത്ത് 122.5 കോടി രൂപയുടെ ഹവാലപ്പണം പിടിച്ചു. അതിൽ 87.22 കോടിയുടെ പണം മലപ്പുറത്തുനിന്നാണ് പിടിച്ചത് - മുഖ്യമന്ത്രി വെളിപ്പെടുത്തി.

മൂന്നാമൂഴവും ബേബിയുടെ കാലവും

മധുരയിൽ നടന്ന സിപിഎം 24-ാം പാർട്ടി കോണ്‍ഗ്രസ് മലയാളിയായ മരിയൻ അലക്സാണ്ടർ ബേബിയെ പാർട്ടിയുടെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സീതാറാം യെച്ചൂരി മരിക്കുന്പോൾ ബേബി തലപ്പത്തേക്കു വരുമെന്നു കരുതിയിരുന്നവരെ അന്പരപ്പിച്ചുകൊണ്ട് പ്രകാശ് കാരാട്ടിന് താത്കാലിക ചുമതല കൊടുക്കുകയായിരുന്നു. കേരള ഘടകത്തിന്‍റെ ആത്മാർഥമായ പിന്തുണ ലഭിക്കാതിരുന്നതാണ് ബേബിക്കു തടസമായത്. അവസാനം ബേബിയെ ചുമതല ഏൽപ്പിക്കാൻ അവർ നിർബന്ധിതരായി. അങ്ങനെയാണ് ബേബി തലപ്പത്തു വരുന്നത്.

ദേശീയതലത്തിൽ അറിയപ്പെടുന്നയാളാണെങ്കിലും കേരളത്തിലെ പാർട്ടിയിൽ ഈ കൊല്ലം സ്വദേശിക്ക് അത്ര പിന്തുണയില്ല. അതുകൊണ്ട് പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനും ശേഷം 2012ലാണ് പോളിറ്റ് ബ്യൂറോയിൽ അംഗമാകുന്നത്. ഇനിയുള്ളത് ബേബിയുടെ നാളുകളാണ്. പ്രായപരിധിയുടെ നിയമത്തിൽ ഇളവു കിട്ടി തലപ്പത്തു നിൽക്കുന്ന പിണറായി വിജയൻ എത്ര കാലംകൂടി കാണും എന്നതിനെ ആശ്രയിച്ചാകും ബേബിയുടെ ദിനങ്ങൾ പൂർണമായും ചിറകു വിടർത്തുക. കേരളത്തിൽ ഇടതുമുന്നണിക്ക് മൂന്നാമൂഴം കിട്ടാതെ വന്നാൽ പാർട്ടി നടത്തിക്കൊണ്ടുപോകുന്നതിനുള്ള ചെലവുകൾക്കുപോലും ബേബി വല്ലാതെ വിയർപ്പൊഴുക്കേണ്ടിവരും.

ഇന്ത്യയിലാകമാനം തകർന്ന പാർട്ടിക്കു പിടിച്ചുനിൽക്കണമെങ്കിൽ കേരളത്തിൽ തുടർഭരണം വേണമെന്നു മധുര കോണ്‍ഗ്രസ് തീരുമാനിക്കുകയും അതിനുള്ള പടനായകനായി പിണറായി വിജയനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പിണറായിയാകും അടുത്ത പോരാട്ടത്തിലെ പടനായകൻ എന്നല്ലാതെ ഇടതുമുന്നണി അധികാരത്തിൽ തിരിച്ചെത്തിയാലുള്ള മുഖ്യമന്ത്രി എന്നു തീരുമാനിച്ചിട്ടില്ലെന്ന് ദേശീയ സെക്രട്ടറി എന്ന നിലയിൽ ബേബി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, താൻ ചെയ്യുന്ന പണിയുടെ കൂലി തനിക്കുതന്നെ വാങ്ങാൻ കഴിവുള്ളവനാണു പിണറായി; അതുണ്ടാകുകയും ചെയ്യും.

പിണറായിക്കു വിധേയനായ സെക്രട്ടറി ആയിരിക്കുമോ എന്ന ചോദ്യത്തിന്, ആരും പാർട്ടിക്ക് അതീതരല്ലെന്ന് ബേബി പറഞ്ഞു. ഇഎംഎസിനെതിരേ പോലും നടപടിയെടുത്തിട്ടുണ്ട്. പിണറായിക്ക് എതിരേയുമുണ്ട് -ബേബി ഓർമിപ്പിച്ചു. തെരഞ്ഞെടുപ്പു നീക്കങ്ങളിൽ ദേശീയ സെക്രട്ടറി കൈകടത്തുമോയെന്നു കണ്ടറിയണം. യെച്ചൂരിയല്ല ബേബി. ബേബിക്കും കേരളത്തിൽ താത്പര്യങ്ങളുണ്ട്. 2016ൽ കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിയോടു കാണിച്ച സമീപനം സിപിഎം പിണറായിയോടു കാണിച്ചാൽ ഉമ്മൻ ചാണ്ടിക്കുണ്ടായ അനുഭവം ആവർത്തിക്കും. ഓരോ സ്ഥാനത്തും എത്തുന്നവർ അവരുടെ പ്രവർത്തനംകൊണ്ടു ജനമനസിൽ ഇടം നേടും -ബേബി പറഞ്ഞു. ഗൗരിയമ്മ കേന്ദ്ര കമ്മിറ്റിയിൽപോലും വന്നിട്ടില്ല- അദ്ദേഹം ഓർമിപ്പിച്ചു. കോവിഡ്, പ്രളയകാല പ്രവർത്തനങ്ങൾ പിണറായിയെ കേരളത്തിലെ കാരണവരാക്കി. അതു ജനം മറക്കില്ല- ബേബി പറഞ്ഞു.

കേരളത്തിൽ തുടർഭരണം കിട്ടുമോയെന്നു തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തമാകുമെന്നാണ് ബേബി പറയുന്നത്. കണ്ണടച്ചു വിശ്വസിക്കാനാകാത്ത ഒരു നിഗമനമാണത്. 1991ൽ ജില്ലാ കൗണ്‍സിൽ തെരഞ്ഞടുപ്പ് വിജയം കൊടുത്ത ആവേശത്തിൽ ഒരുവർഷം കൂടി കാലാവധി ബാക്കിയുണ്ടായിരുന്ന നായനാർ സർക്കാർ രാജിവച്ച് തെരഞ്ഞെടുപ്പിനു പോയി; തോറ്റു തൊപ്പിയിട്ടു.

സംഘടനാക്കരുത്ത് വീണ്ടെടുക്കലാണു തന്‍റെ ഒന്നാമത്തെ ലക്ഷ്യമെന്നാണ് ബേബി വ്യക്തമാക്കുന്നത്. ബിജെപിയിലേക്ക് കോണ്‍ഗ്രസുകാർ മാത്രമല്ല സിപിഎമ്മിൽനിന്നും ഒഴുക്കുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. ബിജെപിയിൽ ചേരുന്നത് മോശമാണെന്ന പൊതുബോധം ഒരിക്കൽ കേരളത്തിൽ ഉണ്ടായിരുന്നു.

ഇന്നതല്ല സ്ഥിതി. ഇന്ത്യ ഭരിക്കുന്ന പാർട്ടിക്കൊപ്പമാണ് എന്ന ചിന്ത ശക്തമാകുന്നു. അധികാരത്തെ ആസ്പദമാക്കിയുള്ള രാഷ്‌ട്രീയ സാധൂകരണ പ്രതിഭാസം കേരളത്തിലുമുണ്ട്. പാത്തും പതുങ്ങിയും സഹകരിച്ചവർ ഇന്ന് പരസ്യമായി രംഗത്തു വരുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കായി പ്രാഞ്ചിയേട്ടന്മാരും ബിജെപിയിലേക്ക് ആകർഷിക്കപ്പെടുന്നു -അദ്ദേഹം പറയുന്നു. ബേബിയുടെ ദിനങ്ങൾ നാടിനു നന്മ വരുത്തട്ടെ.