ബ്രാൻഡ് കേരള: അതിവേഗം വിജയകരമായ കുതിപ്പോ?
കഴിഞ്ഞ ശനിയാഴ്ച അവസാനിച്ച ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷപക ഉച്ചകോടി 2025, നിക്ഷേപകരിൽനിന്നു ലഭിച്ച പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്‍റെ ഭാവി, വികസനം, ക്ഷേമം എന്നിവ പുനർനിർവചിക്കുമോ? അങ്ങനെ വിചാരിക്കുന്നവരേറെയുണ്ട്. നിക്ഷേപകസംഗമത്തിന് അരങ്ങൊരുക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്ത വ്യവസായമന്ത്രി പി. രാജീവ് സ്വയം അഭിനന്ദിച്ചുകൊണ്ടു പറഞ്ഞത് ഇത് ഐക്യകേരളത്തിന്‍റെ പുതിയ തുടക്കമാണെന്നാണ്. അനുകൂലമായ നിക്ഷേപ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുള്ള സംസ്ഥാനത്തിന്‍റെ പ്രതിബദ്ധതയാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ഉച്ചകോടിക്കു പ്രതിപക്ഷത്തുനിന്നും നിക്ഷേപകരിൽനിന്നും മാധ്യമങ്ങളിൽനിന്നും ബഹുജനങ്ങളിൽനിന്നും സമ്പൂർണ പിന്തുണ ലഭിച്ചു എന്നതിൽ തർക്കമില്ല. കേരളത്തിലെ ഒരു അപൂർവ സന്ദർഭം. ഒരു പുതിയ കാലാവസ്ഥ. ഒരുപക്ഷേ, നീണ്ട വർഷങ്ങളിലെ മോശം വളർച്ചാനിരക്ക്, തൊഴിലവസരങ്ങളുടെ അഭാവം, നിക്ഷേപത്തിന്‍റെ അപകടസാധ്യത എന്നിവ ബിസിനസ് സ്ഥാപനങ്ങളെ ദീർഘവും സുരക്ഷിതവുമായ അകലത്തിൽ മാറ്റിനിർത്തുന്നത് എല്ലാവരുടെയും ചിന്താഗതി മാറുന്നതിനു കാരണമായിട്ടുണ്ടാകും. എന്നാൽ, ഏറ്റവും ശ്രദ്ധേയമായ വസ്തുത, സംസ്ഥാനം മൊത്തത്തിൽ പണിമുടക്കുകളിൽനിന്നും തൊഴിൽ അസ്വസ്ഥതകളിൽനിന്നും അകന്നുനിന്നത് ഇതുമായി ബന്ധപ്പെട്ടവരെ വികസനത്തിനായി പ്രവർത്തിക്കാനും തൊഴിലില്ലായ്മ അവസാനിപ്പിക്കാനും വികസനപാതയിൽ നിലയുറപ്പിക്കാനും പ്രേരിപ്പിച്ചു എന്നതാണ്. കമ്യൂണിസ്റ്റുകാർപോലും പൂർണഹൃദയത്തോടെ മാറ്റത്തിനായി സ്വയം സമർപ്പിച്ചു.

മാറ്റത്തിന്‍റെ പ്രതിഫലനം

പുതിയ കാലാവസ്ഥയുടെ കാരണങ്ങൾ എന്തായിരുന്നാലും, പുതിയ മാറ്റത്തെക്കുറിച്ച് സമാപനപ്രസംഗത്തിൽ പി. രാജീവ് അവതരിപ്പിച്ച വസ്തുതകൾ സന്തോഷത്തിന്‍റെയും സാന്ത്വനത്തിന്‍റെയും ആശ്വാസത്തിന്‍റെയും പ്രതിഫലനമായിരുന്നു. രാജീവ്, എല്ലാവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് പറഞ്ഞു: “വൈവിധ്യവത്കരണം, പുനർനിക്ഷേപം എന്നിവയിൽ 374 കന്പനികൾ താത്പര്യം പ്രകടിപ്പിക്കുകയും 1,52,905.67 കോടി രൂപയുടെ ഏകീകൃതനിക്ഷേപം കൊണ്ടുവരുന്ന ഇഒഎൽ സമർപ്പിക്കുകയും ചെയ്തു. ഇതുകൂടാതെ, 60,000 അധിക തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്ന, 8,500 കോടി രൂപയുടെ അധികനിക്ഷേപത്തിലൂടെ സംസ്ഥാനത്തെ പ്രവർത്തനം വിപുലീകരിക്കാൻ 24 ഐടി കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചു.” പലർക്കും ഇത് അവിശ്വസനീയമായിരുന്നു.

നിക്ഷേപകരുടെ നിലപാടുമാറ്റം

കേരളത്തിൽ നിക്ഷേപത്തിനു താത്പര്യം പ്രകടിപ്പിച്ചവരുടെ പട്ടികയിലും സംസ്ഥാനത്തോടുള്ള നിക്ഷേപകരുടെ നിലപാടുമാറ്റമാണു പ്രതിഫലിച്ചത്. അതെ, മനോഭാവത്തിൽ മാറ്റം കാണിക്കുന്ന കേരളത്തിലെ പുതിയ സാഹചര്യത്തിൽ ആത്മവിശ്വാസവും പ്രതീക്ഷയും ഉരുത്തിരിഞ്ഞിരിക്കുന്നു. നിക്ഷേപകരെ നോക്കൂ: കരൺ അദാനി 30,000 കോടി രൂപ, ഹൈലൈറ്റ് ഗ്രൂപ്പ് 10,000 കോടി രൂപ, ലുലു ഗ്രൂപ്പ്, മൊണാർക്ക് സർവേയേഴ്സ് ആൻഡ് എൻജിനിയറിംഗ് കൺസൾട്ടന്‍റ്സ് ലിമിറ്റഡ്, ഷറഫ് ഗ്രൂപ്പ്, ടോഫി പത്തനംതിട്ട ഇൻഫ്രാ ഗ്രൂപ്പ് എന്നിവ 5,000 കോടി രൂപ വീതം. കൂടാതെ, ശ്രീ അവന്തിക ഇന്‍റർനാഷണൽ ഗ്രൂപ്പ് 4,300 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെറി ഹോൾഡിംഗ്സ് 4,000 കോടി രൂപ, എൻആർജി കോർപറേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് 3,600 കോടി, പ്രസ്റ്റീജ് 3,000 കോടി എന്നിവ വേറെയും.

നല്ല ഉത്പന്നങ്ങളും നല്ല വിപണിസാധ്യതയും അല്ലെങ്കിൽ അതിനുള്ള സംഭാവ്യതയും ഉപയോഗിച്ച് നല്ല സംഘാടനവും കൈകാര്യവുമുണ്ടായാൽ, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്, ഒരുപക്ഷേ വിദേശത്തുനിന്നുപോലും കൂടുതൽ നിക്ഷേപകർ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് കൂടുതലും, സംസ്ഥാനത്ത് നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് ഒരു കേരള ബ്രാൻഡ് ഉറപ്പാക്കുന്നതിന് വളരെ നേരത്തേതന്നെ നടത്തുന്ന ആസൂത്രണത്തെയും തയാറെടുപ്പിനെയും ആശ്രയിച്ചിരിക്കും.

സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ചില തയാറെടുപ്പുകൾ നടത്തുന്നതായാണ് പി. രാജീവിന്‍റെ പ്രസ്താവനകളിൽനിന്ന് തോന്നുന്നത്. ഫെബ്രുവരി 22ന് നടത്തിയ പ്രസംഗത്തിൽ പി. രാജീവ് പറഞ്ഞു: “ഞങ്ങൾ യാഥാർഥ്യബോധമുള്ള ഇഒഎൽ-ലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിക്ഷേപക ഉച്ചകോടിയിൽ ഒപ്പുവച്ച ഓരോ ഇഒഎലിനും ഞങ്ങൾ ഒരു ഫാസ്റ്റ്ട്രാക്ക് സംവിധാനം സ്ഥാപിക്കും. നാളെ മുതൽ തന്നെ ഇതനുസരിച്ച് ഞങ്ങൾ പ്രവർത്തിക്കാൻ തുടങ്ങും. അവ എപ്പോൾ ആരംഭിക്കാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കി അവയെ തരംതിരിക്കും - ആറു മാസം, ഒരു വർഷം, രണ്ടു വർഷം എന്നിങ്ങനെ. കൂടാതെ, ഇഒഎലുകളുടെ ഫോളോ അപ്പിനായി ഞങ്ങൾ ഒരു പ്രത്യേക ഡാഷ്ബോർഡ് രൂപീകരിക്കും.”

കേരള ബ്രാൻഡ് സൃഷ്‌ടിക്കുക

വർഷംതോറും ലാഭകരമായ വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ വിപണിയിൽ നല്ല ഉത്പന്നങ്ങളുമായെത്തുന്ന സ്വകാര്യമേഖലാ കന്പനികളുമായി മത്സരിച്ച് കേരള ബ്രാൻഡ് സൃഷ്‌ടിക്കുക എന്നതായിരിക്കണം വഴികാട്ടിയാകേണ്ടത്. നഷ്ടം നികത്താൻ ആരുമുണ്ടാകില്ല. ദേശീയ-അന്തർദേശീയ കമ്പനികളെ വെല്ലുന്ന കാര്യക്ഷമമായ മാനേജ്മെന്‍റിലൂടെ അവർ നന്നായി പ്രവർത്തിക്കേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്‌ടത്തിലാകുകയും പൊതുജനങ്ങളിൽനിന്ന് വിവിധ രൂപങ്ങളിൽ പിരിച്ചെടുക്കുന്ന ഫണ്ടിൽനിന്ന് നഷ്‌ടം എഴുതിത്തള്ളുകയും ചെയ്യുന്നതുപോലെയല്ല. കേരള ബ്രാൻഡ് കെട്ടിപ്പടുക്കാൻ സ്വകാര്യമേഖലയിലെ പരിചയസമ്പന്നരായ മാനേജ്മെന്‍റ് വിദഗ്ധരുടെ പരിശ്രമം ആവശ്യമാണ്. നിക്ഷേപകരെ തെരഞ്ഞെടുക്കാനുള്ള അനുമതി പരിഗണിക്കുമ്പോൾപോലും കേരള ബ്രാൻഡ് ലക്ഷ്യം നിർണായക ഘടകങ്ങളിലൊന്നായിരിക്കണം.

മുൻകാലങ്ങളിലെ അത്ര സുഖകരമല്ലാത്ത അനുഭവങ്ങളിൽനിന്നു വ്യത്യസ്തമായി കേരളമൊന്നാകെ ഈ സംരംഭത്തെ പിന്തുണയ്ക്കുന്നുണ്ട്. ആ സവിശേഷ ഘടകം വിജയിച്ചേ തീരൂ. മുൻകാല അനുഭവം എന്നാൽ കേന്ദ്രസർക്കാരിന്‍റെ ധനസഹായത്തിലെ അന്യായമായ വിവേചനത്തിനപ്പുറം, ഉന്നത ഉദ്യോഗസ്ഥർക്ക് അന്യായവും വിവേചനപരവുമായ ശമ്പള പാക്കേജും ആശാ വർക്കർമാരെപ്പോലെ താഴെത്തട്ടിലുള്ളവർക്ക് ദയനീയമായ പ്രതിഫലവും എന്ന അവസ്ഥയുംകൂടിയാണ്. രാഷ്‌ട്രീയ പരിഗണനയില്ലാതെ കേരളത്തിനാകമാനം ഗുണകരമായ തീരുമാനങ്ങളാണ് എടുക്കേണ്ടതെന്നോർമിക്കണം.

ഏറെ പ്രതീക്ഷയോടെ കേരളം മുഴുവൻ പിന്തുണയ്ക്കുകയും നന്നായി പ്രവർത്തിക്കുന്ന നിരവധി ബിസിനസ് സ്ഥാപനങ്ങൾ ഈ ആശയത്തോടൊപ്പം നിൽക്കുകയും ചെയ്യുന്പോൾ ‘ബ്രാൻഡ് കേരള’യ്ക്കു വളരെ വേഗത്തിലും വിജയകരമായും മുന്നേറാൻ കഴിയും. ഇനി അതിന്‍റെ വിജയത്തിനായി ആത്മാർഥമായി പ്രവർത്തിക്കേണ്ടത് സംസ്ഥാന സർക്കാരും, വിശേഷിച്ച് വ്യവസായ വകുപ്പുമാണ്. ചുവപ്പുനാടയെയും തീപ്പൊരി ചുവപ്പിനെയും അവഗണിക്കാനും മുന്നോട്ടു പോകാനും ആശയങ്ങളും ദൃഢനിശ്ചയവുമുള്ള നേതാവായ പി. രാജീവ്, എല്ലാ വശങ്ങളിൽനിന്നുമുള്ള അദ്ഭുതകരമായ പിന്തുണ പ്രയോജനപ്പെടുത്തി, ഒരു പുതിയ വാഗ്ദത്ത കേരളം കെട്ടിപ്പടുക്കാനും ഒരു ‘ബ്രാൻഡ് കേരള’ സൃഷ്‌ടിക്കാനും ബാധ്യസ്ഥനാണ്. അല്പം മൃദുവായി, തമാശരൂപത്തിൽ പറഞ്ഞാൽ, കോൺഗ്രസ് പാർട്ടിയിലെ അനൈക്യം കണക്കിലെടുക്കുന്പോൾ ഈ വഴിക്കുള്ള ഉറച്ചനീക്കം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽപ്പോലും അവർക്ക് ഗുണകരമാകും.
നമ്മുടെ കടൽ, അവരുടെ ചൂഷണം
O Captain! my Captain!
our fearful trip is done,
The ship has weather’d every rack,
the prize we sought is won,
The port is near,
the bells I hear, the people all exulting....

അമേരിക്കൻ പ്രസിഡന്‍റ് ഏബ്രഹാം ലിങ്കന്‍റെ വേർപാട് വിഷയമാക്കി വാൾട്ട് വിറ്റ്മാൻ (1865) എഴുതിയ വിശ്വപ്രസിദ്ധമായ കവിതയുടെ ആദ്യവരികൾ. ജീവിതത്തിലെ നഷ്ടങ്ങളും മരണവും പകരുന്ന ഹൃദയവ്യഥകളെ വരികളാക്കി കടലിന്‍റെയും തീരത്തിന്‍റെയും പശ്ചാത്തലത്തിൽ പാടിയപ്പോൾ അതു ലോകം ഏറ്റുപാടി.

ഒന്നര നൂറ്റാണ്ടിനിപ്പുറം അധികാരികൾ കടലുതന്നെയും കവർന്നെടുക്കുന്നൊരു കറുത്ത കാലത്ത് നിശബ്ദമാക്കപ്പെടുന്ന തീരവും ഇവിടത്തെ ഉപ്പുരസമുള്ള കാറ്റിൽ ജീവിതവലകൾ ഇഴചേർക്കാൻ പെടാപ്പാടു പെടുന്നവരും ഹൃദയഭാഷയിൽ വിലാപഗീതങ്ങൾ പാടുന്നുണ്ട്. ഞങ്ങളുടെ കടലും ഞങ്ങളുടെ തീരവും... ഞങ്ങളുടെ ജീവിതവും കവർന്നെടുക്കല്ലേയെന്ന് അനുപല്ലവി!

ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ അഴകും അഭിമാനവുമായ അറബിക്കടലിൽ ഖനനം നടത്തുന്നതിനു പുതിയ വാതിലുകൾ തുറന്നുകൊടുക്കുന്ന കേന്ദ്രസർക്കാരിന്‍റെ ‘നീല സന്പദ് വ്യവസ്ഥ’ (ബ്ലൂ ഇക്കണോമി) കരട് രേഖയും അനുബന്ധ നടപടികളും നമ്മുടെ തീരങ്ങളിൽ ആകുലതകളുടെ പുതിയ കാർമേഘങ്ങളാവുകയാണ്. രാജ്യത്ത് ആദ്യമായി കടലിൽ ധാതുസന്പത്ത് കൈകാര്യം ചെയ്യാൻ സ്വകാര്യ മേഖലയിൽ ഖനനാനുമതി നൽകുന്നുവെന്ന അത്യന്തം ആപത്കരമായ സാഹചര്യം കടലോരങ്ങളെ മറ്റൊരു സമരഭൂമിയാക്കുന്നു.

ഒരു കാര്യം ഉറപ്പ്; കേരളത്തിലെ കൊല്ലം തീരം ഉൾപ്പെടെ രാജ്യത്തെ ധാതുസന്പന്നമായ കടലാഴങ്ങളെ സാന്പത്തിക താത്പര്യങ്ങൾക്കായി വൻതോതിൽ ചൂഷണത്തിനു വിട്ടുകൊടുക്കുന്നുവെന്നതു കടലോരവാസികളുടെ മാത്രം പ്രശ്നമായി ഒതുങ്ങാനിടയില്ല.

‘ഔദ്യോഗിക’ ചൂഷണം

അറബിക്കടലിന്‍റെ അടിത്തട്ടിലെ ധാതുസമ്പത്തിനെ ഊറ്റിയെടുക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കൊല്ലം തീരത്തിന്‍റെ പടിഞ്ഞാറുഭാഗത്ത് 20-33 കിലോമീറ്റര്‍ മാറി 45-62 മീറ്റര്‍ ആഴത്തിലുള്ള വലിയ മണല്‍നിക്ഷേപം ഖനനം ചെയ്യാന്‍ സ്വകാര്യ കമ്പനികളെ ക്ഷണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച കേന്ദ്രസർക്കാരിന്‍റെ ഉത്തരവുകള്‍ ഇതിനകം പുറത്തുവന്നു. കടലിന്‍റെ അടിത്തട്ടില്‍ 242 ചതുരശ്ര കിലോമീറ്ററില്‍ 302.42 ദശലക്ഷം ടണ്‍ മണല്‍ വ്യാപിച്ചുകിടക്കുന്നതായി ശാസ്ത്രീയമായ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒരര്‍ഥത്തില്‍ കോടികളുടെ സ്വത്ത് കടലിനടിയിലെന്നു സാരം!

ഖനനത്തിനും സംസ്‌കരണത്തിനും ശേഷം കെട്ടിടങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന മണലാണിതെന്നു കണക്കാക്കിയിട്ടുണ്ട്. ഖനനം ആരംഭിക്കുന്നതിന് ഇ-ലേലത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാവുന്ന നാളെ വിവിധ സംഘടനകള്‍ സംസ്ഥാന വ്യാപകമായി തീരദേശ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

നോട്ടമിടുന്നത് കൊല്ലം കുഴിക്കാന്‍

രാജ്യത്ത് ആദ്യമായി പുറംകടലിലെ ധാതുസമ്പത്ത് ഖനനം ചെയ്യുന്ന 13 സെക്ടറുകളില്‍ മൂന്നെണ്ണമാണ് കൊല്ലത്തുള്ളത്. നിര്‍മാണാവശ്യങ്ങള്‍ക്കുള്ള കടല്‍മണലാണ് കൊല്ലം തീരത്തുനിന്നു ഖനനം ചെയ്യാന്‍ നീക്കം. ഗുജറാത്തിലെ പോര്‍ബന്തറിൽ മൂന്നു സെക്ടറുകളില്‍നിന്നു ചുണ്ണാമ്പുചെളിയും ആന്‍ഡമാനിലെ ഏഴു ബ്ലോക്കുകളില്‍നിന്ന് പോളിമെറ്റാലിക് നൊഡ്യൂള്‍സ് എന്നറിയപ്പെടുന്ന ധാതുക്കളും കോബാള്‍ട്ടും ഖനനം ചെയ്യുന്നതിനുമാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. കടലിലെ ഖനനാവകാശം പൊതുമേഖലയിലാകണമെന്ന വ്യവസ്ഥ (ഓഫ്‌ഷോര്‍ മിനറല്‍സ് ഡെവലപ്‌മെന്‍റ് ആന്‍ഡ് റെഗുലേഷന്‍ ആക്ട് 2002), 2023ല്‍ കേന്ദ്രം ഭേദഗതി ചെയ്തതോടെ ഈ രംഗത്തേക്കു വന്‍കിട സ്വകാര്യ കമ്പനികള്‍ പ്രവേശിക്കുകയാണ്.

ചെറുതല്ല മണല്‍നിക്ഷേപം

കേന്ദ്രസര്‍ക്കാര്‍ നേരത്തേ നിയോഗിച്ച ശൈലേഷ് നായിക് കമ്മിറ്റി നടത്തിയ പഠനത്തിൽ, കേരള തീരത്തെ അഞ്ച് സെക്ടറുകളിലായി 745 ദശലക്ഷം ടണ്‍ കടല്‍മണല്‍ നിക്ഷേപമുണ്ടെന്നു കണ്ടെത്തിയിരുന്നു. കൊല്ലത്തെ രണ്ടു ബ്ലോക്കുകള്‍ക്കു (തെക്ക്, വടക്ക്) പുറമെ പൊന്നാന്നി, ചാവക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് വന്‍തോതില്‍ വെള്ളമണല്‍ നിക്ഷേപമുള്ളത്. വര്‍ക്കല മുതല്‍ അമ്പലപ്പുഴ വരെയുള്ള (കൊല്ലം പരപ്പ്) 85 കിലോമീറ്റര്‍ നീളത്തിൽ പരന്നുകിടക്കുന്നതാണ് കൊല്ലത്തെ രണ്ടു സെക്ടറുകൾ.

ഖനനം നടത്തിയാല്‍..?

കടലിലെ ആവാസവ്യവസ്ഥയെ ഇളക്കിമറിക്കുന്നതാവും നിര്‍ദിഷ്ട ഖനന പദ്ധതിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടത്തില്‍ ഖനനത്തിനു പദ്ധതിയിട്ടിട്ടുള്ള കൊല്ലം തീരം വന്‍തോതില്‍ മത്സ്യസമ്പത്തുള്ള പ്രദേശംകൂടിയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട 22 മത്സ്യസങ്കേതങ്ങളില്‍ ഏറ്റവും ഉത്പാദനക്ഷമതയുള്ള പ്രദേശമാണു കൊല്ലമെന്ന് ഇന്തോ-നോര്‍വീജിയന്‍ റിസര്‍ച്ച് പ്രോജക്ടിന്‍റെ ഭാഗമായി ഗവേഷണം നടത്തിയ കെയര്‍ ലാര്‍സണ്‍ (1965) നിരീക്ഷിച്ചിട്ടുണ്ട്.

തെക്കന്‍കേരളത്തിലെ മത്സ്യബന്ധന കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ശക്തികുളങ്ങര, ചെറിയഴീക്കല്‍, വാടി, വലിയഴീക്കല്‍, പുന്നപ്ര, തോട്ടപ്പള്ളി എന്നിവ കൊല്ലം ബ്ലോക്ക് പരിധിക്കുള്ളില്‍ ഉള്‍പ്പെടുന്നതാണ്. കേരളത്തിലെ മത്സ്യ കയറ്റുമതിയിലും ആഭ്യന്തര ഉപയോഗത്തിലും പ്രധാനപ്പെട്ട ഇനങ്ങളായ കലവ, പല്ലിക്കോര, കിളിമീന്‍, ചാള, അയില, കരിക്കാടി, പൂവാലന്‍, നെത്തോലി, വേളപ്പാര തുടങ്ങിയവ സമൃദ്ധമായ മേഖലയാണു കൊല്ലം തീരം. ഇവയുടെ പ്രജനന, ആവാസ രീതികള്‍ക്ക് കടലടിത്തട്ടിളക്കിയുള്ള ഖനനം തടസമാകും.

നിലവില്‍ ട്രോളിംഗ് നടത്തുന്ന ആയിരത്തിലധികം വലിയ ബോട്ടുകള്‍ക്കും അഞ്ഞൂറോളം ഫൈബര്‍ വള്ളങ്ങള്‍ക്കും പുറമേ നിരവധി ഇന്‍ബോര്‍ഡ് വള്ളങ്ങളും കൊല്ലത്തും പരിസരങ്ങളിലുമായുണ്ട്. അമ്പതിനായിരത്തിലധികം മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഈ മത്സ്യസമ്പത്തിനെയും അനുകൂല സാഹചര്യങ്ങളെയുമാണ് ഉപജീവനത്തിന് ആശ്രയിക്കുന്നത്. വന്‍കിട യന്ത്രങ്ങളുടെ അകമ്പടിയോടെയുള്ള ആഴക്കടല്‍ മണല്‍ ഖനനം ഇവിടത്തെ മത്സ്യസമ്പത്തിനെയും കടലിലെ ആവാസവ്യവസ്ഥകളെയും പ്രതികൂലമായി ബാധിക്കും. ഭാവിയിലെ കാലാവസ്ഥയുടെ വ്യതിയാന മാനകങ്ങളെ സ്വാധീനിക്കാനും ഖനനം കാരണമാകും.


കടല്‍മണല്‍ ലാഭകരമോ?

2016ല്‍ കേരളത്തിലെ നദികളില്‍ മണല്‍വാരല്‍ നിരോധിച്ചതോടെ മണല്‍ക്ഷാമം രൂക്ഷമാണ്. കരിങ്കല്ല് പൊടിച്ചുണ്ടാക്കുന്ന എം സാന്‍ഡാണ് ഇപ്പോള്‍ പകരക്കാരന്‍. കരിങ്കല്‍ക്ഷാമം എം സാന്‍ഡ് ഉത്പാദനത്തിലും മാന്ദ്യമുണ്ടാക്കി.

പ്രതിവര്‍ഷം 30 ദശലക്ഷം ടണ്‍ മണല്‍ കേരളത്തില്‍ നിര്‍മാണ മേഖലയ്ക്ക് ആവശ്യമാണെന്നാണു കണക്കുകൂട്ടല്‍. നദികളില്‍ പറ്റിയില്ലെങ്കില്‍, അതു കടലില്‍നിന്നു കിട്ടുമെന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. 2,750 ലക്ഷം ടൺ മണൽ കേരള തീരത്തെ വിവിധ സെക്ടറുകളിൽനിന്നായി ഖനനം ചെയ്യാനാകുമെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. ഇതിനു 35,000 കോടി രൂപയുടെ വിലയുണ്ടാകുമെന്നു കണക്കാക്കപ്പെടുന്നു. കൊല്ലം ജില്ലയിൽനിന്നു മാത്രം 14,200 കോടി രൂപയുടെ മണൽ വാരിയെടുക്കാമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. ഖനനം ചെയ്തെടുക്കുന്ന മണൽ, സംസ്കരിച്ചു ലവണാംശം നീക്കിയാൽ നിർമാണത്തിന് ഉപയോഗിക്കാവുന്ന സ്ഥിതിയിലെത്തുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്താണ് നീല സന്പദ് വ്യവസ്ഥ‍?

സമുദ്രം, തീരദേശ പ്രദേശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതാണു നീല സന്പദ് വ്യവസ്ഥ അഥവാ ബ്ലൂ ഇക്കണോമി. സമുദ്ര ആവാസവ്യവസ്ഥയുടെ ആരോഗ്യകരമായ സംരക്ഷണം, വിഭവങ്ങളുടെ ഉപയോഗം, മത്സ്യബന്ധനം, എണ്ണ, വാതക ഖനനം, തുറമുഖ പ്രവർത്തനങ്ങൾ എന്നിവ നീല സന്പദ് വ്യവസ്ഥയുടെ ഭാഗമാണ്.

പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേശകസമിതി തയാറാക്കിയ ഇന്ത്യയുടെ നീല സന്പദ് വ്യവസ്ഥ-കരടുനയം 2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയത്. സമുദ്രധാതുക്കളുടെ ഖനനത്തിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനുവദിക്കുന്നതാണ് കരടു നയത്തിലെ പ്രധാന നിർദേശം. ഇതിനായുള്ള നിയമഭേദഗതി ബിൽ 2023 ഓഗസ്റ്റിലെ പാർലമെന്‍റ് സമ്മേളനത്തിൽ പാസാക്കുകയും ചെയ്തു.

(തുടരും)

മത്സ്യത്തൊഴിലാളികൾക്കു തിരിച്ചടി

കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു വലിയ തിരിച്ചടിയാകുന്ന നീക്കമാണു കടൽമണൽ ഖനനം. ഖനനത്തോടെ ഈ മേഖലയിലുള്ള മത്സ്യസമ്പത്ത് ഇല്ലാതാകുമെന്ന ആശങ്ക ശക്തമാണ്.

കരയിൽനിന്ന് ഒന്നോ രണ്ടോ നോട്ടിക്കൽ മൈൽ അകലെയാണ് മിക്ക മത്സ്യങ്ങളും മുട്ടയിടുന്നത്. ഖനനത്തോടെ ഇവ പൂർണമായും ഈ മേഖല വിട്ടുപോകുമെന്നാണ് കടപ്പുറത്തിന്‍റെ ആശങ്ക.ഇതിന്‍റെ ഫലമായി പരമ്പരാഗത മത്സ്യബന്ധനം ഏറെക്കുറെ അസ്‌തമിക്കാനാണു സാധ്യത.

ഏറ്റവും കൂടുതൽ മത്സ്യസമ്പത്തുള്ള മേഖലയാണ് കൊല്ലം. ഖനനത്തോടെ ഇതില്ലാതായേക്കുമെന്ന ഭീതിയാണ് തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നത്. 15 ലക്ഷത്തോളം മത്സ്യത്തൊഴിലാളികളെ നേരിട്ടു ബാധിക്കുന്ന ഈ വിഷയത്തിൽ അടിയന്തര ഇടപെടലാണ് കേരളം ആഗ്രഹിക്കുന്നത്. കേന്ദ്രസർക്കാരിന്‍റെ ഇക്കാര്യത്തിലുള്ള മർക്കടമുഷ്ടിക്കെതിരേ ഒറ്റക്കെട്ടായി കേരളം പോരാടണം.

-റോഷി അഗസ്റ്റിൻ, ജലവിഭവ മന്ത്രി

നേട്ടം കോർപറേറ്റുകൾക്ക്

കടൽമണൽ ഖനനത്തിലൂടെ നേട്ടമുണ്ടാക്കുന്നത് കോർപറേറ്റ് കന്പനികൾ മാത്രമാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെയും തീരദേശവാസികളെയും ഒപ്പം കടലിലെ ആവാസ വ്യവസ്ഥയെയും ദുരിതത്തിലാക്കിയാണ് കോർപറേറ്റുകളെ കൂട്ടുപിടിച്ച് കേന്ദ്രം ചൂഷണത്തിനൊരുങ്ങുന്നത്. കടലിന്‍റെ ജൈവ വൈവിധ്യത്തെയോ ആവാസ വ്യവസ്ഥയെയോ, കടലും കടൽത്തീരവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യ, സാമ്പത്തിക പ്രശ്നങ്ങളെയോ കേന്ദ്രത്തിന്‍റെ കടൽഖനന നീക്കം പരിഗണിക്കുന്നില്ല.

നമ്മുടെ കടലും തീരവും അതീവ ലോല പരിസ്ഥിതി പ്രദേശമാണ്. അവിടെ നടത്തുന്ന ഏതൊരു ചെറിയ ഇടപെടൽപോലും കടൽ പരിസ്ഥിതിയിലും കടൽജീവികളുടെ ആവാസ വ്യവസ്ഥയിലും ഗുരുതരമായ പ്രതിസന്ധികൾ സൃഷ്ടിക്കും. കടലിൽ നടത്തുന്ന മണൽ ഖനനം മത്സ്യസമ്പത്തിനെയും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഏറെ പ്രതികൂലമായി ബാധിക്കും. ആദ്യഘട്ടത്തിൽ ഖനനത്തിനായി ഉദ്ദേശിക്കുന്ന അഞ്ച് സെക്ടറുകളും മത്സ്യസമ്പത്തിന്‍റെ കലവറകളാണ്.

-ചാൾസ് ജോർജ് (കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് )
ക്രിസ്തുവിന്‍റെ പ്രബോധനങ്ങൾ ഗാന്ധിജിക്ക് വഴികാട്ടി
ഇംഗ്ലണ്ടിലെ നിയമപഠനത്തിനിടയിൽ പരിചയപ്പെട്ട സ്നേഹിതനു നൽകിയ വാക്കു പാലിക്കുന്നതിനാണു ഗാന്ധിജി ബൈബിൾ വായിക്കാനും പഠിക്കാനും തുടങ്ങിയത്. യേശുക്രിസ്തുവിന്‍റെ സ്നേഹവും ക്ഷമാശീലവും കരുണയും ആർക്കും മാപ്പു നൽകുന്നതിനുള്ള സന്നദ്ധതയും സംയമനവും ക്രിസ്തുവിലേക്കു ഗാന്ധിജിയെ ആകർഷിച്ചിരുന്നു. അനുയായികളോടും പിന്തുടർന്നവരോടും തന്‍റെ ആശയങ്ങൾ പിൻപറ്റാൻ നിരന്തരം ഓർമിപ്പിച്ചിരുന്നതും മറ്റുള്ളവർ എത്ര പരിഹസിച്ചാലും നിന്ദിച്ചാലും കുറ്റപ്പെടുത്തിയാലും ഒരിക്കലും പ്രകോപിതരാകരുതെന്ന് അനുയായികളോട് ആവശ്യപ്പെട്ടിരുന്നതും ഗാന്ധിജിക്ക് ക്രിസ്തുവിനോടുള്ള ആദരവു വർധിക്കുന്നതിനു കാരണമായി.

മലയിലെ പ്രഭാഷണങ്ങൾ

ക്രിസ്തുവിന്‍റെ പ്രഭാഷണങ്ങളും പ്രബോധനങ്ങളും, പ്രത്യേകിച്ച് മലയിലെ പ്രസംഗങ്ങൾ ഗാന്ധിജിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പുതിയ നിയമത്തിലെ മത്തായിയുടെ സുവിശേഷത്തിലെ 5, 6, 8 അധ്യായങ്ങൾ തന്‍റെ ചിന്താധാരയിലേക്ക് പുതിയ പ്രകാശവും വെളിച്ചവും പ്രസരിപ്പിച്ചതായി ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഒരുവൻ തന്‍റെ വലതുകരണത്തടിച്ചാൽ ഇടതുകരണംകൂടി കാണിച്ചുകൊടുക്കണമെന്ന് അരുൾചെയ്ത ക്രിസ്തു പൂർണമനുഷ്യനാണെന്ന് കരുതുന്നതായും ഗാന്ധിജി വെളിപ്പെടുത്തിയിട്ടുണ്ട്. തന്‍റെ ആശ്രമത്തിന്‍റെ ചുമരിൽ ക്രിസ്തുവിന്‍റെ ക്രൂശിതരൂപം ഗാന്ധിജി തൂക്കിയിട്ടിരുന്നു. ക്രിസ്തു ധരിച്ചിരുന്ന അല്പവസ്ത്രം ഗാന്ധിജിയെ ഇരുത്തിച്ചിന്തിപ്പിച്ചിരുന്നു. ഭാരതത്തിലെ സാധാരണ ഗ്രാമവാസികളുടെ വസ്ത്രധാരണത്തെ അതു പ്രതിഫലിപ്പിക്കുന്നതായും ഗാന്ധിജി അഭിപ്രായപ്പെട്ടിട്ടുണ്ട്.

ക്രിസ്തുമതത്തെപ്പറ്റി ഗഹനമായ പഠനം നടത്തുന്പോഴാണ് ടോൾസ്റ്റോയിയുടെ ‘ദൈവരാജ്യം നിങ്ങളിൽത്തന്നെ’ എന്ന പുസ്തകം ഗാന്ധിജി വായിച്ചത്. ദക്ഷിണാഫ്രിക്കയിൽവച്ചു മതങ്ങളെപ്പറ്റി ഗൗരവതരമായ പഠനം നടത്തുന്നതിനിടെ ഗാന്ധിജിയെ തങ്ങളുടെ മതത്തിലേക്കു പരിവർത്തനം ചെയ്യിക്കാൻ ക്രിസ്ത‍്യൻ, മുസ്‌ലിം സുഹൃത്തുക്കൾ പ്രേരണചെലുത്തിയ പശ്ചാത്തലത്തിൽ മതതത്വങ്ങളെയും മതപരിവർത്തനത്തെയും ആത്മസാക്ഷാത്കാരത്തെയും സംബന്ധിച്ച് വിശദീകരണങ്ങളും സംശയനിവൃത്തിയും അഭ്യർഥിച്ചുകൊണ്ട് ഗാന്ധിജി തന്‍റെ ആചാര്യനായ റെയ്ച്ചൽ ഭായിയുമായി കത്തിടപാടുകൾ നടത്തിയിരുന്നു.

മതസഹിഷ്ണുത

യേശുക്രിസ്തു, ശ്രീബുദ്ധൻ, മുഹമ്മദ് നബി തുടങ്ങിയ ഋഷിവര്യന്മാരും മറ്റു മതങ്ങളിലെ ആചാര്യന്മാരും ചെലുത്തിയ സ്വാധീനവും ഗാന്ധിജി തുറന്ന് അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ഈ സ്വാധീനങ്ങളിലൊക്കെ കാണുന്ന സവിശേഷതയുണ്ട്.

സദാ സദ്‌വിവേകിയായിരുന്ന ഗാന്ധിജി, ആശയങ്ങൾ - അവയുടെ മൂലം ഏതായാലും, ശരി സ്വീകരിക്കുന്നതിൽ നിശിതമായ ത്യാജ്യഗ്രാഹ്യ വിവേചനം പാലിച്ചിരുന്നു. “എന്‍റെ ഭവനത്തിനു ചുറ്റും മതിലുകൾ കെട്ടുവാനോ അതിന്‍റെ വാതിലുകളും ജനാലകളും അടച്ചിടുവാനോ ഞാൻ ഉദ്ദേശിക്കുന്നില്ല. എല്ലാ പ്രദേശങ്ങളുടെയും സംസ്കാരം എത്രയും സ്വതന്ത്രമായി എന്‍റെ ഭവനത്തിലെന്പാടും വീശിയടിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ, അവയുടെ ആഞ്ഞടിക്കലിൽ പാദങ്ങൾ ഇടറി നിലംപൊത്താൻ ഞാൻ വിസമ്മതിക്കുന്നു. മറ്റുള്ളവരുടെ വീടുകളിൽ വലിഞ്ഞുകയറി ചെല്ലുന്നവനായോ യാചകനായോ അടിമയായോ കഴിയുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്നതായിരുന്നു ഗാന്ധിജിയുടെ നിലപാട്.

സത്യഗ്രഹികളുടെ രാജകുമാരൻ

ക്രിസ്തുമതം ഗാന്ധിജിയിൽ ചെലുത്തിയ സ്വാധീനം ഗണ്യവും സ്പഷ്‌‌ടമാണ്. ഇംഗ്ലണ്ടിലെ ഗാന്ധിജിയുടെ ഏറ്റവും അടുത്ത അനുയായിയായിരുന്ന പോളക്കന്‍റെ ഭാര്യ മില്ലിയോട് ഗാന്ധിജി ഒരവസരത്തിൽ ക്രിസ്തുമതവിശ്വാസിയായി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നതായി പറഞ്ഞിട്ടുണ്ട്. ഇവിടെ ക്രിസ്തുമതം എന്നതുകൊണ്ട് അർഥമാക്കുന്നത് യാഥാസ്ഥിക ക്രിസ്തുമതമോ ദൈവശാസ്ത്രമോ അല്ല. പ്രത്യുത, യേശുവിന്‍റെ ജീവിതവും ഗിരിപ്രഭാഷണത്തിൽകൂടി അദ്ദേഹം നൽകിയ പ്രബോധനങ്ങളുമാണെന്ന് എടുത്തു പറയേണ്ടതുണ്ട്. ക്രിസ്തുമതത്തോടുള്ള കടപ്പാട് ഗാന്ധിജി ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സക്രിയസ്നേഹത്തിന്‍റെ നിയമത്തിന് ക്രിസ്തുമതം നൽകുന്ന പ്രാധാന്യത്തിന്‍റെ പേരിലാണ് ആ മതത്തോട് തനിക്കു കടപ്പാടും താത്പര്യവുമെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ലോകം കണ്ടിട്ടുള്ള ശ്രേഷ്ഠന്മാരായ ആധ്യാത്മിക ഗുരുക്കന്മാരുടെ അഗ്രിമസ്ഥാനത്താണ് ഗാന്ധിജി യേശുക്രിസ്തുവിനെ പ്രതിഷ്ഠിച്ചത്. സത്യഗ്രഹികളുടെ രാജകുമാരൻ എന്ന് അദ്ദേഹം ക്രിസ്തുവിനെ വിശേഷിപ്പിച്ചു.

അഹിംസയും കുരിശുമരണവും

ക്രിസ്തുമതം തന്നിൽ ചെലുത്തിയ സ്വാധീനത്തിന്‍റെ ആഴവും പരപ്പും വ്യക്തമാക്കികൊണ്ട് ഗാന്ധിജി ഇപ്രകാരം എഴുതി: “സഹനസമരത്തിന്‍റെ ശരിയും മൂല്യവും ബോധ്യപ്പെടാൻ പാകത്തിന് എന്‍റെ ചേതനയെ ഉണർത്തിയത് ബൈബിളിലെ പുതിയ നിയമമാണ്. പ്രത്യേകിച്ചും ഗിരിപ്രഭാഷണത്തിലെ ഈ വാക്യങ്ങൾ ‘തെറ്റു ചെയ്തവനെ വെറുക്കാതെയിരിക്കുക. ആരെങ്കിലും നിന്‍റെ വലത്തെ ചെകിട്ടത്തടിച്ചാൽ നിന്‍റെ ഇടത്തെ ചെകിടുകൂടി കാണിച്ചു കൊടുക്കുക. നീ നിന്‍റെ ശത്രുവിനെ സ്നേഹിക്കുക. എല്ലാവരും സ്വർഗസ്ഥനായ പിതാവിന്‍റെ മക്കൾ തന്നെ.’ ഇത് വായിച്ച് ഞാൻ ആനന്ദതുന്ദിലനായി.” പിന്നീട് ഒരിക്കൽ ഗാന്ധിജി ഇപ്രകാരം എഴുതി: “മതവിഭാഗപരമായി നോക്കുന്പോൾ എനിക്ക് ക്രിസ്ത്യാനി എന്ന് ഒരിക്കലും അവകാശപ്പെടാനാവില്ല. എങ്കിലും എന്‍റെ ലൗകികമായ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന അഹിംസാപ്രമാണത്തിലുള്ള അനശ്വര വിശ്വാസം രൂപപ്പെടുത്തുന്നതിൽ യേശുക്രിസ്തുവിന്‍റെ പീഡാനുഭവവും കുരിശുമരണവും സുപ്രധാനപങ്കു വഹിച്ചിട്ടുണ്ട്. നമ്മുടെ സമസ്ത ജീവിതവ്യാപാരങ്ങളെയും സ്നേഹത്തിന്‍റെ ശാശ്വതനിയമംകൊണ്ട് നിയന്ത്രിക്കണമെന്നതു നമ്മെ പഠിപ്പച്ചില്ലായിരുന്നുവെങ്കിൽ യേശുക്രിസ്തു ജീവിച്ചതും മരിച്ചതും വ്യർത്ഥമായേനെ” എന്നു ഗാന്ധിജി അഭിപ്രായപ്പെട്ടിട്ടുണ്ട്.

ശത്രുസ്നേഹത്തിന്‍റെ വഴി ക്രിസ്തുവാണ് ലോകത്തിനു കാണിച്ചുകൊടുത്തത്. അതു പ്രവർത്തനക്ഷമമാണെന്നു ഗാന്ധിജി ബോധ്യപ്പെടുത്തുകയും ചെയ്തുവെന്ന മാർട്ടിന്‍ ലൂതർ കിംഗിന്‍റെ കണ്ടെത്തൽ ഏറെ പ്രസക്തമാണ്. ക്ഷമിക്കലും പൊറുക്കലുമാണു മനുഷ്യത്വത്തിന്‍റെ സ്ഫുടംചെയ്തെടുത്ത മുഖ്യസത്ത എന്ന ക്രിസ്തീയമൂല്യവും ആസക്തികളുടെ പിറകെപോയി നശിക്കുന്നവരെക്കുറിച്ചുള്ള ബൈബിൾവചനങ്ങളും ഗാന്ധിജിയുടെ ചിന്തയ്ക്ക് വിഷയീഭവിച്ചിട്ടുണ്ട്.

അഭിലാഷങ്ങൾക്ക് അടിപ്പെടരുതെന്നും അവ നിന്നെ കാളക്കൂറ്റനെപ്പോലെ കുത്തിക്കീറുമെന്നും അവ നിന്‍റെ ഇല ഭക്ഷിക്കുമെന്നും നിന്‍റെ ഫലങ്ങൾ നശിപ്പിക്കുമെന്നും നീ ഒരു ഉണക്കമരമായി തീരുമെന്നും ദുഷിച്ച ഹൃദയം അവനവനെത്തന്നെ നശിപ്പിക്കുമെന്നുമുള്ള ബൈബിളിലെ സുഭാഷിതം എക്കാലവും മനുഷ്യനെ നേർവഴിക്കു നടത്താൻ പ്രാപ്തമാണെന്ന് ഗാന്ധിജി നിരീക്ഷിച്ചിട്ടുണ്ട്.

സാമൂഹികജീവിതവും ആധ‍്യാത്മികജീവിതവും ഒരേ പ്രാധാന്യത്തോടെ കണ്ട സാമൂഹിക പരിഷ്കർത്താക്കളും നേതാക്കളുമാണ് ക്രിസ്തുവും ഗാന്ധിജിയും. നീതി നിഷേധിക്കുന്പോഴും ധർമം ചോദ്യംചെയ്യപ്പെടുന്പോഴും അതിനെതിരേ പ്രതികരിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും ഇരുവരുടെയും ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആരാധനാലയങ്ങൾ കച്ചവടകേന്ദ്രങ്ങളാക്കി മാറ്റിയ യഹൂദപ്രമാണികൾക്കെതിരേ ചാട്ടവാറെടുക്കാൻ ക്രിസ്തു മറന്നില്ല. സമരപാതയിൽ അക്രമം അരങ്ങേറിയപ്പോൾ ഏകപക്ഷീയമായി സമരം നിർത്തിവയ്ക്കാൻ ഗാന്ധിജി ആരോടും ആലോചിച്ചിരുന്നില്ല.

സർവധർമ സമഭാവം

സർവധർമ സമഭാവത്തിന്‍റെയും സമുദായമൈത്രിയുടെയും ലോകംകണ്ട ഏറ്റവും വലിയ പ്രഘോഷകനായ ഗാന്ധിജി ആ‍ധ‍്യാത്മിക അന്വേഷണങ്ങൾ പൊതുവേദിയിൽ വച്ചല്ല, തന്‍റെ ആശ്രമത്തിൽവച്ചാണ് നിർവഹിച്ചത്; സാമൂഹിക ഇടപെടലുകൾ തിരിച്ചും. ഏകാന്തതയും ആത്മീയതയും ഒരുപോലെ കൊണ്ടുപോകാൻ ശ്രമിച്ച ഗാന്ധിജി സമരങ്ങളുടെ ഇടവേളകളിൽ സബർമതിയിലോ സേവാഗ്രാമിലോ മാസങ്ങൾ താമസിച്ചുകൊണ്ട് ചിന്തിച്ചും ധ‍്യാനിച്ചും നൂൽനൂറ്റുമാണ് ചെലവിട്ടിരുന്നത്. എല്ലാ മതങ്ങളെയും ബഹുമാനിച്ചുകൊണ്ടുള്ള ഗാന്ധിജിയുടെ പ്രാർഥനായോഗങ്ങൾ പൊതുഇടങ്ങളിൽ പൊതുചടങ്ങുകളായാണ് നടത്തിയിരുന്നത്.

ഒരു മതകേന്ദ്രത്തെയും മതചിഹ്നവും തന്‍റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. യേശുക്രിസ്തുവിന്‍റെ മൂന്നുവർഷത്തെ പരസ്യജീവിതവും ഗാന്ധിജിയുടെ ഏഴു പതിറ്റാണ്ടു കാലത്തെ പൊതുജീവിതവും സമാധാനവും ശാന്തിയും ലോകത്തുണ്ടാകാനും അനീതി അവസാനിപ്പിക്കാനുമുള്ള ശ്രമമായിരുന്നു. സമൂഹത്തിലെ ഏറ്റവും ദുർബലരായവരോടൊപ്പം ചേർന്നവരാണ് ക്രിസ്തുവും ഗാന്ധിജിയും.

തന്‍റെ പരസ്യജീവിതത്തിലുടനീളം, ദുരിതം അനുഭവിച്ചവരുടെ കണ്ണീരൊപ്പാനും അവർക്ക് ആശ്വാസം നൽകാനുമാണ് യേശുക്രിസ്തു ശ്രമിച്ചിട്ടുള്ളത്. നിന്‍റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കണമെന്നും നിന്‍റെ കടങ്ങൾ പൊറുക്കുന്നതുപോലെ മറ്റുള്ളവരുടെ കടങ്ങൾ പൊറുക്കണമെന്നുമുള്ള യേശുക്രസ്തുവിന്‍റെ പ്രബോധനങ്ങൾ വർത്തമാനകാലം നേരിടുന്ന മഹാപ്രതിസന്ധികൾക്കുള്ള മറുമരുന്നാണ്.

അനീതികൾക്കെതിരേ ശബ്ദമുയർത്തിയ യേശുക്രിസ്തുവിന് കുരിശുമരണമാണ് ഭരണകൂടം വിധിച്ചത്. സമുദായമൈത്രിക്കും സമാധാനത്തിനും ശാന്തിക്കുംവേണ്ടി നിലകൊണ്ട ഗാന്ധിജിയെ വെടിവച്ചു കൊല്ലുകയാണ് എതിരാളികൾ ചെയ്തത്.
സിസ്റ്റർ റാണി മരിയ: ഒരു നറുപുഞ്ചിരി
പുല്ലുവഴി. എറണാകുളം ജില്ലയിലെ ഈ ഗ്രാമം പലതുകൊണ്ടും പ്രസിദ്ധമാണ്. ഹർത്താലുകളില്ലാത്ത ദേശം. കമ്യൂണിസത്തിന്‍റെയും ക്രൈസ്തവ വിശ്വാസത്തിന്‍റെയും വേര് ആഴത്തിലിറങ്ങിയ മണ്ണ്. സമത്വത്തിനുവേണ്ടി പോരാടിയ പി. ഗോവിന്ദപിള്ള, പി.കെ. വാസുദേവൻനായർ, സർഗാത്മകതയുടെ വേറിട്ട ശബ്ദമായ എം.പി. നാരായണപിള്ള തുടങ്ങിയവരുടെ നാട്. ഈ സ്ഥലം കഴിഞ്ഞ 29 വർഷമായി വളരെ പ്രസിദ്ധമായിത്തീർന്നത് സിസ്റ്റർ റാണി മരിയയുടെ ജന്മദേശം എന്നതുകൊണ്ടുകൂടിയാണ്.

സമത്വത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രതികരണശേഷിയുടെയും ഈ രാഷ്‌ട്രീയ, സാമൂഹിക പശ്ചാത്തലം സിസ്റ്ററിന്‍റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് ഊർജം പകർന്നു എന്നുമാത്രമല്ല, തിന്മയ്ക്കെതിരേ പൊരുതി രക്തസാക്ഷിയാകുന്നതിലേക്കും നയിച്ചു. അവരുടെ കുടുംബത്തിനു ‘ഘാതകനോട്’ ക്ഷമിക്കാൻ കഴിഞ്ഞു എന്നുള്ളതും ശ്രദ്ധേയമായി.

1954 ജനുവരി 29നായിരുന്നു റാണി മരിയയുടെ ജനനം. വട്ടാലിൽ പൈലിയുടെയും (പോൾ) ഏലീശ്വായുടെയും (എലിസബത്ത്) രണ്ടാമത്തെ കുട്ടി. റാണി മരിയ 1954 ഫെബ്രുവരി അഞ്ചിന് മറിയം എന്ന പേരിൽ മാമോദീസ സ്വീകരിച്ചു. മാതാപിതാക്കളും ബന്ധുമിത്രാദികളും അവളെ ‘മേരിക്കുഞ്ഞ്’എന്ന ഓമനപ്പേരിട്ട് വിളിച്ചു. സ്കൂളിലെ പേര് വി.പി. മേരി. സ്റ്റീഫൻ, മറിയം (സിസ്റ്റർ റാണി മരിയ എഇഇ), ആനി, വർഗീസ്, ത്രേസ്യാമ്മ, സെലിൻ (സിസ്റ്റർ സെൽമി പോൾ എഇഇ), ലൂസി എന്നിവരാണ് പൈലിയുടെയും ഏലിശ്വായുടെയും ഏഴു മക്കൾ. ഫ്രാൻസിസ്കൻ ക്ലാര സഭയിൽ സന്യാസപരിശീലനം പൂർത്തിയാക്കി. 1980 മേയ് 22ന് നിത്യവ്രതവാഗ്ദാനം നടത്തി. 1982ൽ സാമൂഹ്യശാസ്ത്രത്തിൽ ബിരുദവും നേടി.

1992 മുതൽ ഇൻഡോർ രൂപതയിലെ ഉദയനഗറായിരുന്നു റാണി മരിയയുടെ പ്രേഷിതരംഗം. സിസ്റ്ററിന്‍റെ ആഗമനം ഉദയനഗറിലെ സാമൂഹികപ്രവർത്തനങ്ങൾക്ക് പുതുജീവൻ പ്രദാനംചെയ്തു. ഗ്രാമവാസികൾക്ക് അറിവും തൊഴിലും ലഭ്യമാക്കി. പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്താൻ പല പദ്ധതികൾക്കും സിസ്റ്റർ രൂപംകൊടുത്തു. സ്വാശ്രയ സംഘങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവയിലൂടെ പലിശയില്ലാതെ പണം കടമെടുക്കാൻ അവരെ പ്രാപ്തരാക്കി. സാമൂഹികോന്നമനത്തിനായുള്ള സിസ്റ്ററിന്‍റെ പ്രവർത്തനങ്ങൾ ആളുകളെ ആകർഷിച്ചു. ജന്മിമാർക്കും വട്ടിപ്പലിശക്കാർക്കും വരുമാനം കുറഞ്ഞു. സിസ്റ്റർ അവരുടെ പൊതുശത്രുവായി.

പ്രദേശത്തെ രോഷാകുലരായ ജന്മിമാർ സമുന്ദർ സിംഗ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ച് 1995 ഫെബ്രുവരി 25ന് സിസ്റ്റർ റാണി മരിയയെ കൊലപ്പെടുത്തുകയായിരുന്നു. ഉദയനഗറിൽനിന്ന് ഇൻഡോറിലേക്കുള്ള ബസ്‌ യാത്രയ്ക്കിടയിൽ നച്ചൻബോർ മലയിൽ സഹയാത്രികർക്കു മുൻപിലാണ് സിസ്റ്ററെ വെട്ടിയും കുത്തിയും ദാരുണമായി കൊലപ്പെടുത്തിയത്.

ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കപ്പെട്ട സമുന്ദർ സിംഗിനെ 2002 ഓഗസ്റ്റ് 22നു രക്ഷാബന്ധൻ ദിവസം സിസ്റ്റർ റാണി മരിയയുടെ അനുജത്തി സിസ്റ്റർ സെൽമി ജയിലിൽ ചെന്നു കണ്ടു. സിസ്റ്റർ സെൽമി അയാളെ ‘നന്ധനന്ധഭായി’ എന്നു വിളിച്ചു. അയാളുടെ കൈകളിൽ സാഹോദര്യത്തിന്‍റെ രാഖി കെട്ടിക്കൊടുത്തു. അടുത്തവർഷം 2003 ഫെബ്രുവരി 24ന്, സിസ്റ്റർ റാണി മരിയയുടെ മരണവാർഷികത്തിന്‍റെ തലേദിവസം, അമ്മയായ ഏലീശ്വായും മൂത്ത സഹോദരൻ സ്റ്റീഫനും സമുന്ദർ സിംഗിനെ ജയിലിൽ സന്ദർശിച്ചു. അമ്മ അയാളുടെ കരങ്ങൾ ചുംബിക്കുകയും കെട്ടിപ്പിടിച്ച് അയാളോടു ക്ഷമ അറിയിക്കുകയും ചെയ്തു.

മാനസാന്തരപ്പെട്ട സമുന്ദർ സിംഗ് 2007 ജനുവരി 13നു റാണി മരിയയുടെ പുല്ലുവഴിയിലെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പു ചോദിച്ചതും ആ കുടുംബം അദ്ദേഹത്തോടു ക്ഷമിച്ചു സ്നേഹപൂർവം സ്വീകരിച്ചതുമെല്ലാം രക്തസാക്ഷിയുടെ പുണ്യജീവിത ചരിത്രത്തിലെ അതുല്യമായ അധ്യായം. ഇൻഡോറിൽനിന്ന് 40 കിലോമീറ്റർ അപ്പുറം ഉദയനഗറിലാണ് സിസ്റ്റർ റാണി മരിയയുടെ കബറിടം. 2017 നവംബർ നാലിനു റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി തിരുസഭ പ്രഖ്യാപിച്ചു.

രണ്ട് ഡോക്യുമെന്‍ററികൾ, ഒരു സിനിമ

സിസ്റ്റർ റാണി മരിയയുടെ ജീവിതവും മരണവുമായി ബന്ധപ്പെട്ട രണ്ട് ഡോക്യുമെന്‍ററികൾ ഇറങ്ങി. അതിൽ ആദ്യത്തേത് ‘ഇൻഡോർ റാണി’, ഇത് 2017 ൽ എസ്. യോഗ്യാവീടൻ നിർമിച്ചു. രണ്ടാമത്തേത് സമുന്ദർ സിംഗിനെക്കുറിച്ചാണ്. ‘ഒരു കൊലയാളിയുടെ ഹൃദയം’ എന്ന തലക്കെട്ടിൽ 2013ൽ റോമിൽ നിർമിക്കപ്പെട്ടു. സിസ്റ്ററുടെ ജീവിതകഥ പറയുന്ന സിനിമ ‘ഫെയ്സ് ഓഫ് ദ ഫെയ്സ്‌ലെസ്’ 2023 നവംബർ 17ന് റിലീസ് ചെയ്തു. ഷൈസൻ പി. ഔസേപ്പാണ് സംവിധായകൻ.

റാണി മരിയയുടെ സ്വന്തം ഇടവക കേരളത്തിലെ പുല്ലുവഴിയാണല്ലോ. അവിടെയുള്ള ഓരോ മനുഷ്യന്‍റെയും ഹൃദയത്തിൽ റാണി മരിയയുടെ ഓർമ ഇന്നും എപ്പോഴും കത്തി നിൽക്കുന്നു. എല്ലാ വർഷവും ഫെബ്രുവരി 25 അവിടുത്തെ ജനങ്ങൾ അവരുടെ ഓർമദിനമായി ആചരിക്കുന്നു. സിസ്റ്ററിന്‍റെ ജീവിതം എല്ലാവർക്കും പുതിയ ചൈതന്യം ഉണർത്തട്ടെ! ആത്മാവിന്‍റെ വെളിച്ചമായി ആ പുഞ്ചിരി നമ്മളിലേക്കും പകരട്ടെ!