എഎസ്ഐ ബാബുകുമാര്‍ വധശ്രമക്കേസ്: ഏഴുപേര്‍ക്കു കുറ്റപത്രം
Sunday, November 23, 2014 12:14 AM IST
കൊച്ചി: എഎസ്ഐ ബാബുകുമാര്‍ വധശ്രമക്കേസില്‍ ഏഴു പേര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം കടപ്പാക്കട സ്വദേശി വിനീത് എന്ന ജിന്‍ഡ അനി, കണ്െടയ്നര്‍ സന്തോഷ്, പത്തനാപുരം കുരിശടി സ്വദേശി പെന്റി എഡ്വിന്‍ ഓസ്റിന്‍, കൊല്ലം കിളിക്കൊല്ലൂര്‍ കെടിഎം നഗറില്‍ മഹേഷ് എന്ന പുഞ്ചിരി മഹേഷ്, വെഞ്ഞാറമൂട് സിഐ വിജയന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ് നായര്‍, എഎസ്ഐ സുന്ദരേശന്‍ എന്നിവര്‍ക്കെതിരേയാണു സിബിഐ എറണാകുളം സിജെഎം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. വധശ്രമമടക്കമുള്ള കുറ്റങ്ങളാണു സിബിഐ ചുമത്തിയിരിക്കുന്നത്.

2011 ജനുവരി 11നാണ് ബാബുകുമാറിനെ കൊല്ലത്തു നിര്‍മാണത്തിലിരുന്ന വീടിനടുത്തുവച്ചു പ്രതികള്‍ ആക്രമിച്ചത്. ആശ്രമം ഗസ്റ് ഹൌസില്‍ കണ്െടയ്നര്‍ സന്തോഷും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നു മദ്യസല്‍ക്കാരം നടത്തുന്നുവെന്ന വിവരം പത്രലേഖകന്‍ വി.ബി. ഉണ്ണിത്താനെയും പോലീസിനെയും അറിയിച്ചതിന്റെ പ്രതികാരമെന്നോണമായിരുന്നു ആക്രമണം.

മദ്യസല്‍ക്കാരവുമായി ബന്ധപ്പെട്ടു സ്ഥലംമാറ്റപ്പെട്ട സന്തോഷ് നായര്‍ കണ്െടയ്നര്‍ സന്തോഷുമായി ചേര്‍ന്നു ഗൂഢാലോചന നടത്തിയാണ് ആക്രമണത്തിനു ക്വട്ടേഷന്‍ ഏല്‍പ്പിച്ചതെന്നു കുറ്റപത്രം പറയുന്നു. അടുപ്പക്കാരായിരുന്ന ജിണ്ടാ അനിയും ബാബുകുമാറും തമ്മില്‍ വഴക്കിലാണെന്നറിഞ്ഞ കണ്െടയ്നര്‍ സന്തോഷ് ഈ അവസരം മുതലെടുത്തു ജിണ്ട അനിയെക്കൊണ്ട് ബാബുകുമാറിനെ ആക്രമിക്കുകയായിരുന്നു.

തെളിവു നശിപ്പിച്ച കുറ്റത്തിനാണു സിഐ വിജയനെയും എഎസ്ഐ സുന്ദരേശനെയും സിബിഐ പ്രതിയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.