മുഖ്യമന്ത്രി വിദേശയാത്രയ്ക്കു പോയത് പാർട്ടി അനുമതിയോടെ: എം.വി. ഗോവിന്ദൻ
മുഖ്യമന്ത്രി വിദേശയാത്രയ്ക്കു  പോയത് പാർട്ടി അനുമതിയോടെ: എം.വി. ഗോവിന്ദൻ
Thursday, May 9, 2024 2:41 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്രയ്ക്കു പോയത് പാർട്ടിയുടെ അനുമതിയോടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിയായതുകൊണ്ട് കേന്ദ്രസർക്കാരിന്‍റെ അനുമതി തേടിയിരുന്നു. സ്വന്തം ചെലവിൽത്തന്നെയാണ് അദ്ദേഹത്തിന്‍റെ യാത്ര.

കഴിഞ്ഞ കുറെ നാളുകളായി വിവിധ പരിപാടികളുമായി തിരക്കിലായിരുന്നു മുഖ്യമന്ത്രി. ഇപ്പോൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതുകൊണ്ട് ജൂണ്‍ നാലുവരെ നയപരമായ തീരുമാനങ്ങളൊന്നും എടുക്കാൻ കഴിയില്ല.

ആ സാഹചര്യത്തിൽ ഒരു ഇടവേളയെടുക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. മാത്യു കുഴൽനാടന്‍റെ കേസിൽ കോടതിയിൽനിന്നു ലഭിച്ച തിരിച്ചടി മറയ്ക്കുന്നതിനായാണു മുഖ്യമന്ത്രിയുടെ വിദേശയാത്ര ഇപ്പോൾ വിവാദമാക്കിയിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇവിടെ മുന്പും പല മുഖ്യമന്ത്രിമാരുണ്ടായിരുന്നു. അവർ എവിടെയൊക്കെ പോയി എന്നും എല്ലാവർക്കും അറിയാം. തോന്നുന്പോഴൊക്കെ പ്രധാനമന്ത്രി പോകുന്നു. കോണ്‍ഗ്രസുകാർ അറിയാതെ എവിടെയൊക്കെയോ പോയിക്കൊണ്ടിരിക്കുന്നു. എന്നിട്ടാണ് അനുമതി വാങ്ങി പോയ മുഖ്യമന്ത്രിക്ക് അതു പാടുണ്ടോ എന്ന ചോദ്യം.

കുഴൽനാടനിലൂടെ കിട്ടിയ അടി മറയ്ക്കാനാണ് ഇതു പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യ വളർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭരണകാര്യങ്ങളടക്കം എല്ലാം എവിടെയും ഇരുന്ന് നിർവഹിക്കാനാകും. അതുകൊണ്ട് മുഖ്യമന്ത്രിയുടെ ചുമതല കൈമാറേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

സിപിഎമ്മിന്‍റെ ചരിത്രത്തിൽ ഇന്നുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത വർഗീയ അശ്ലീല പ്രചാരണമാണു വടകരയിൽ കെ.കെ. ശൈലജയ്ക്കു നേരിടേണ്ടിവന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.