മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ ഹൃദയം: ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ ഹൃദയം:  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Thursday, May 9, 2024 1:15 AM IST
പാലാ: ആതുരസേവന രംഗത്ത് ആത്മീയമായ വീക്ഷണങ്ങളോടെയാണ് മാര്‍ സ്ലീവാ മെഡിസിറ്റിയുടെ പ്രവര്‍ത്തനങ്ങളെന്നും പാലായുടെ ഹൃദയമാണ് മാര്‍ സ്ലീവാ മെഡിസിറ്റിയെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ആരംഭിച്ച ഹെല്‍ത്ത് ഡയലോഗ് സീരീസ്- ആരോഗ്യ ബോധവത്കര ണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന വിധത്തില്‍ ആരോഗ്യ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്നു മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ പറഞ്ഞു. ഹെല്‍ത്ത് ഡയലോഗ് സീരീസിന്‍റെ ഭാഗമായി ഹൃദ്രോഗം എങ്ങനെ തടയാം എന്ന വിഷയത്തില്‍ ആരോഗ്യ ബോധവത്കരണ പരിപാടി നടന്നു.

ജീവിതശൈലിയും ഹൃദ്രോഗങ്ങളും എന്ന വിഷയത്തില്‍ കാര്‍ഡിയാക് സയന്‍സസ് വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്‍റുമായ ഡോ. രാംദാസ് നായിക്, കൊറോണറി ആന്‍ജിയോപ്ലാസ്റ്റിയെക്കുറിച്ച് സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ജയിംസ് തോമസ്, ഹൃദയശസ്ത്രക്രിയകള്‍ എന്ന വിഷയത്തില്‍ കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. സി. കൃഷ്ണന്‍, ആരോഗ്യകരമായ ഹൃദയത്തിനുള്ള ഭക്ഷണങ്ങള്‍ എന്നത് സംബന്ധിച്ച് സീനിയര്‍ ക്ലിനിക്കല്‍ ഡയറ്റീഷന്‍ ജിജിനു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

ചര്‍ച്ചയില്‍ കാര്‍ഡിയാക് സയന്‍സസ് അക്കാദമിക് വിഭാഗം കോ-ഓര്‍ഡിനേറ്ററും സീനിയര്‍ കണ്‍സള്‍ട്ടന്‍റുമായ ഡോ.രാജു ജോര്‍ജ്, സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ബിബി ചാക്കോ ഒളരി, കണ്‍സള്‍ട്ടന്‍റ് ഡോ. രാജീവ് ഏബ്രഹാം, കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. നിതീഷ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.