ഒരു പരിധിവരെ സംരക്ഷിച്ചു! സിപിഎമ്മിനുള്ളിൽ കോടിയേരി ഒറ്റപ്പെടുന്നു
മകൻ ബിനോയ് കോടിയേരിയ്ക്കെതിരെയുള്ള പീഡന പരാതിയിൽ മുംബൈ പോലീസ് കേസെടുത്തതോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ സിപിഎമ്മിനുള്ളിൽ ഒറ്റപ്പെടുന്നു. മക്കളുമായി ബന്ധപ്പെട്ട് പലതവണ വിവാദത്തിലായ കോടിയേരിയെ ഇതുവരെ ഒരു പരിധിവരെ സംരക്ഷിച്ചു നിന്നിരുന്നത് സിപിഎം കേന്ദ്ര നേതൃത്വമാണ്.

നേരത്തെ തന്നെ കണ്ണൂർ ലോബിയുടെ കണ്ണിലെ കരടായ കോടിയേരിയെ പിന്നിൽ നിന്നു കുത്താനുള്ള അവസരങ്ങളെല്ലാം നന്നായി അവർ ഉപയോഗിച്ചിരുന്നു. ബിനോയിയ്ക്കെതിരെ ബീഹാർ സ്വദേശിയായ യുവതി നൽകിയ പീഡന പരാതിയിൽ ഓഷിവാര പോലീസ് ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. കോടിയേരിയുടെ മക്കളായ ബിനോയ്ക്കും ബിനീഷിനുമെതിരെ നേരത്തേയും പലതരത്തിലുള്ള പരാതികൾ ഉയർന്നിരുന്നു. ഇതെല്ലാം വലിയ വിവാദങ്ങളാകുകയും ചെയ്തിരുന്നു.