• Logo

Allied Publications

Delhi
നാടിന്‍റെ വെളിച്ചമായി ഒരു സ്‌കൂൾ
Share
ന്യൂഡൽഹി: ഫാ. ജാസ് ഇലഞ്ഞിക്കൽ 2009ൽ റോത്തക്കിലെ സെന്‍റ് മേരീസ് സ്‌കൂളിന്‍റെ ചുമതലയേറ്റെടുക്കുമ്പോൾ 160 കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. വെള്ളമില്ല, വൈദ്യുതിയില്ല, കൃത്യമായ യൂണിഫോമുള്ള കുട്ടികൾ പോലും വളരെ കുറവ്.

ഒന്നും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നും ഒരു നാടിന്‍റെ മുഖമുദ്രയായി സെന്‍റ് മേരീസ് സ്‌കൂളിനെ വളർത്തിയതിൽ ഫാ. ജാസിന്‍റെ സംഭാവന വളരെ വലുതാണ്. ഹരിയാനയിലെ റോത്തക്കിൽ ബാഹു അക്ബർപുർ എന്ന ഗ്രാമത്തിലാണ് സ്‌കൂൾ. വിദ്യാർഥികളിൽ ഭൂരിഭാഗവും സാധാരണക്കാരായ ഗ്രാമീണരുടെ മക്കളാണ്.

സെന്‍റ് മേരീസ് സ്‌കൂളിൽ പഠിച്ച ആ സാധാരണക്കാരുടെ മക്കളിൽ പലരും അഭിമാനകരമായ പല തസ്തികകളിലായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്നുണ്ട്. നിലവിൽ ഡൽഹി കരോൾബാഗിലെ സെന്‍റ് മൈക്കിൾസ് സീനിയർ സെക്കണ്ടറി സ്‌കൂളിലെ പ്രിൻസിപ്പലാണ് ഫാ. ജാസ്.

പ്രിൻസിപ്പലായി ചുമതലയേറ്റ ശേഷം കോവിഡ് പ്രതിസന്ധിമൂലം പഠന സാഹചര്യങ്ങൾ ബുദ്ധിമുട്ടിലായപ്പോൾ അച്ചന്‍റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് ഏറെ ആശ്വാസമായി.

റോത്തക് സ്‌കൂളിൽ സേവനമാനുഷിട്ടക്കുന്ന കാലത്ത് സ്‌കൂളിന്‍റെ യശസ് ഉയർത്തിയ അമൻ ബെൽഹറ എന്ന വിദ്യാർഥിയെ ഫാ. ജാസ് ഓർമിക്കുന്നു. പഠനത്തിൽ വലിയ മികവ് തെളിയിക്കാത്ത വിദ്യാർഥിയായിരുന്നു അമൻ. പിതാവ് കാറപകത്തിൽ മരിച്ചതോടെ ഇളയച്ഛനായിരുന്നു അമനെ വളർത്തിയത്.

സ്‌കൂളിനിന്നും മികച്ച പിന്തുണ ലഭിച്ച അമനെ പഠനകാര്യങ്ങളിൽ സഹായിക്കാൻ അധ്യാപകർ ഒരു വിമുഖതയും കാണിച്ചിരുന്നില്ല. 12ാം ക്ലാസ് കഴിഞ്ഞതോടെ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കുള്ള ശ്രമം അമൻ ആരംഭിച്ചു. ആ ശ്രമം വിജയിച്ച അമൻ കരസേനയിൽ ലഫ്. കേണലായി.

പരിശീലനം പൂർത്തിയാക്കിയ അമൻ ആദ്യമെത്തിയത് തന്നെ താനാക്കിയ സ്‌കൂളിലേയ്ക്കായിരുന്നു. ഇത് സ്‌കൂളിലെ മറ്റ് വിദ്യാർഥികൾക്ക് പ്രചോദനമായി. ഫാ. ജാസിന്‍റെ നേതൃത്വത്തിലുള്ള അധ്യാപകർ തന്‍റെ നേട്ടത്തിൽ വലിയ പങ്ക് വഹിച്ചു എന്ന അമൻ ഓർത്തെടുത്തു.

കൂട്ടത്തിലൊരാൾ സ്വപ്നത്തിൻ പിന്നാലെ സഞ്ചരിച്ച വിജയിച്ചത് മറ്റ് കുട്ടികൾക്ക് കൂടുതൽ ഉത്സാഹം പകർന്ന് നൽകി. ഇത് അവരുടെ പഠനത്തിലടക്കം കാണാൻ സാധിച്ചതായി ഫാ. ജാസ് ഓർക്കുന്നു. സിവിൽ സർവീസ് പരീക്ഷയടക്കം കരസ്ഥമാക്കാൻ സ്‌കൂളിലെ വിദ്യാഥികൾക്ക് സാധിച്ചു.

ഒന്നും ഇല്ലായ്മയിൽ നിന്ന് വളർന്ന നാടിന്‍റെ മുഖമാണ് സെന്‍റ് മേരീസ് സ്‌കൂൾ ഇന്ന്. സ്‌കൂളിൽ നടത്തിയ പ്രവർത്തങ്ങളുടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ ഹരിയാന സർക്കാരിന്‍റെ 2016 ലെ മികച്ച പ്രിൻസിപ്പലിനുള്ള പുരസ്‌ക്കാരത്തിനും ഫാ. ജാസ് അർഹനായി.

തൃശൂർ സ്വദേശിയായ അദ്ദേഹം അഭിഭാഷകനെന്ന നിലയിലും ശ്രദ്ധേയനാണ്. ഹരിയാന ഗൗരവ് അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ആരുമില്ലാത്തവർക്ക് ആശ്രമയമായ എംഡിഡി ബാലഭവന് 25 വർഷത്തിന്‍റെ വർണപ്പകിട്ട്.
ന്യൂഡൽഹി: അനാഥരായ കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കുവാനും വടക്കേ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ആവശ
ഗുരുഗ്രാം സെക്‌ടർ 21 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ജീവിത എഴുന്നള്ളത്ത്.
ന്യൂഡൽഹി: ഗുരുഗ്രാം സെക്‌ടർ 21 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ 19ാമത് തിരുവുത്സവത്തോട് അനുബന്ധിച്ച് ഇത്തവണ ജീവിത എഴുന്
ഡിഎംഎയുടെ അവാർഡുകൾ പ്രഖ്യാപിച്ചു.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു.
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ചൊവ്വാഴ്ച കാർത്തിക പൊങ്കാല.
ന്യൂഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ചൊവ്വാഴ്ച കാർത്തിക പൊങ്കാല നടക്കും. രാവിലെ 5.