ഓസ്ട്രേലിയയിൽ മലയാളം മിഷനും റൂട്ട്സ് ഭാഷാ പഠന കേന്ദ്രത്തിനും തുടക്കമായി
സിഡ്‌നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ മലയാളം മിഷന്‍റെ ഭാഷാപഠന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു.

നൗറയിലെ സെന്‍റ് മൈക്കിൾ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ മലയാളി കൂട്ടായ്മയായ "ദി റൂട്ട്സ്' സെക്രട്ടറി ജിനോ ചെറിയാൻ അധ്യക്ഷനായി. ഓസ്ട്രേലിയൻ സർക്കാരിന്‍റെ അംഗീകാരമുള്ള "ദി റൂട്ട്' എന്ന മലയാളി കൂട്ടായ്മക്കാണ് കേന്ദ്രത്തിന്‍റെ ചുമതല.



റൂട്ടിന്‍റെ ഉദ്ഘാടനം ഫാ. ജോസഫ് നിർവഹിച്ചു. മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, ടീച്ചേഴ്സ് കോഓർഡിനേറ്റർ ഡി.ബി.രഘുനാഥ്, റൂട്ട്സ് ഭാരവാഹികളായ അലക്സ് ജോസ് , സൗമ്യ ജിനോ തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

പ്രോഗ്രാം കൺവീനർ ജുമൈല ആദിൽസ്വാഗതവും ബിൻസിയ പാറക്കൽ നന്ദിയും പറഞ്ഞു. മലയാളം മിഷൻ കോഓർഡിനേറ്ററും റൂട്ട്സ് പ്രസിഡന്‍റുമായ ആദിൽ യൂനസ്, റൂട്ട് രക്ഷാധികാരി ബിനോയ് കുരുവിള, റൂട്ട്സ് വൈസ് പ്രസിഡന്‍റ് സോണി അരുൺ, റൂട്ട്സ് ട്രഷറർ ഷൈജോ ജോസ്, റൂട്സ് എക്സിക്യൂട്ടീവ് അംഗം അരുൺ രാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



ഓസ്ട്രേലിയയിലെ മറ്റു പ്രദേശങ്ങളിലും മലയാള ഭാഷ പഠന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മലയാള മിഷൻ ന്യൂ സൗത്ത് വെയിൽസ്‌ കോഓർഡിനേറ്റർ ആദിൽ യൂനസ് അറിയിച്ചു. പഠിതാക്കളാവാനും ഓസ്‌ട്രേലിയയിൽ പുതിയ സെന്‍ററുകൾ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 0423316910 നന്പറിൽ വിളിക്കണമെന്ന് സംഘാടകർ അറിയിച്ചു.
മെൽബൺ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മാർ ജോൺ പനംതോട്ടത്തിൽ
മെൽബൺ: പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെൽബൺ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക നടത്തിവരുന്ന പ്രവർത്തങ്ങൾ മാതൃകാപരമാണെന്ന് മെൽബൺ സെന്‍റ് തോമസ് സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോൺ പനംതോട്ടത്തിൽ.

മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന സമ്പൂർണ ബൈബിൾ പകർത്തിയെഴുത്തിന്‍റെ ഭാഗമായി ഉൽപ്പത്തിയുടെ പുസ്തകത്തിലെ ആദ്യ വചനം എഴുതി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീനമായ ആശയങ്ങളുമായി പത്താം വാർഷികാഘോഷം പ്രാർഥനാ നിർഭരമാക്കിയ സെന്‍റ് മേരീസ് ക്നാനായ ഇടവക സമൂഹത്തെ മെത്രാൻ പ്രത്യേകം അഭിനന്ദിച്ചു. ഇടവക സമൂഹത്തെ മുഴുവൻ ഒരുമിച്ചുചേർത്തുകൊണ്ടു ഇത്രയധികം വ്യത്യസ്തതകൾ നിറഞ്ഞ പരിപാടികളും വിശിഷ്യാ ഒരു സമ്പൂർണ ബൈബിൾ കൈയെഴുത്തായി പകർത്തിയെഴുതുന്നതുമൊക്കെ എല്ലാവർക്കും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം സമ്പൂർണ ബൈബിൾ കെെയെഴുത്തുപ്രതി പകർത്തിയെഴുത്ത് വിശദീകരിച്ചു. പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഇടവകയുടെ ഒരു വർഷത്തെ കർമ പരിപാടികൾ വിശദീകരിച്ചു.

മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി പിതാവ് ഉദ്ഘാടനം ചെയ്ത ബൈബിൾ കെെ‌യെഴുത്ത് ഈശോയുടെ തിരുഹൃദയത്തിന്‍റെ തിരുനാളായി ആചരിച്ച ജൂൺ പതിനാറിന് ഇടവക തലത്തിൽ ആരംഭിക്കുകയും ഈ മാസം 30ന് പൂർത്തിയാക്കിയ െെക‌യെഴുത്തുപ്രതികൾ കുർബാനമധ്യേ കാഴ്ചയായി സമർപ്പിക്കുകയും ചെയ്തു.

ഇടവക സമൂഹം ഈ പുണ്യ സംരംഭം ഏറ്റെടുത്തതും ടോം പഴയംപള്ളിൽ, ഷൈനി സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ എന്നിവർ കോഓർഡിനേറ്റർമാരായ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ചിട്ടയായ പ്രവർത്തങ്ങളുമാണ് ഈയൊരു സംരംഭം സമയബന്ധിതമായി പൂർത്തിയാക്കുവാൻ സഹായിച്ചത്.

പത്താം വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം നടക്കുന്ന 30ന് സ്പ്രിംഗ്വെയിൽ സിറ്റി ടൗൺ ഹാളിൽ വച്ച് പകർത്തിയെഴുതിയ സമ്പൂർണ ബൈബിൾ പ്രകാശനം ചെയ്യുകയും ഒക്ടോബർ ഒന്നിന് നടക്കുന്ന തിരുനാളിനോട് അനുബന്ധിച്ച് ഈ സമ്പൂർണ ബൈബിൾ പകർത്തിയെഴുത്ത് ഇടവകയ്ക്കായി സമർപ്പിക്കുകയും ചെയ്യും.
ഗോള്‍ഡ് കോസ്റ്റില്‍ എം.ജി. ശ്രീകുമാറിനും മൃദുല വാര്യർക്കും "ശ്രീരാഗോത്സവം' സ്വീകരണമൊരുക്കുന്നു
ഗോൾഡ് കോസ്റ്റ്: നിരവധി തവണ മികച്ച ഗായകനുള്ള സംസ്ഥാന, ദേശിയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ എം. ജി. ശ്രീകുമാറിനെയും കഴിഞ്ഞ വർഷത്തെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി‌‌‌യ മൃദുല വാര്യരെയും ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ആദരിക്കും.

നവംബർ ഒന്പതിന് ഗോൾഡ് കോസ്റ്റിൽ നടക്കുന്ന ചടങ്ങിൽ ക്യുൻസ്‌ലൻഡ് സാംസ്‌കാരിക മന്ത്രി മെഗാൻ, മാർക്ക്‌ ബൂത്ത്‌ മാൻ എംപി, സിനിമാ താരം ഭാമ, തെന്നിന്ത്യൻ പിന്നണി ഗായകരായ അഞ്ചു ജോസഫ്, റഹ്മാൻ തുടങ്ങിയവരും പങ്കെടുക്കും.

ഗോൾഡ് കോസ്റ്റിൽ ആദ്യമായിട്ടാണ് തെന്നിന്ത്യയിലെ ഇത്രയും വലിയ ഒരു താരനിര പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. ശ്രീരാഗോത്സവം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ സംഘാടകർ "ഗോൾഡ് കോസ്റ്റ് നൈറ്റ്സ്' ആണ്.

ശ്രീരാഗോത്സവം ലോഗോ ഗോൾഡ് കോസ്റ്റിൽ നടന്ന ചടങ്ങിൽ ഗോൾഡ് കോസ്റ്റ് നൈറ്റ്സ് പേട്രൻ റോബർട്ട് കുര്യാക്കോസ് മാർക്ക് ബൂത്ത്‌ മാൻ എംപി കൈമാറി ഉദ്ഘാടനം ചെയ്തു.

മൾട്ടി കൾച്ചറൽ ചെയർപേഴ്സൺ സുനിതാ ചൗഹാൻ, അമോഗ് ഫൈനാൻഷ്യൽ മേധാവി രാം മേനോൻ, ഇന്ത്യൻ വംശജകുടിയേറ്റകരുടെ സംഘടനയായ "gopiyo' പ്രസിഡന്‍റ് പ്രദീപ് ഗോരാസ്യ,
ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ഭാരവാഹികളായ ബിനോയ്‌ തോമസ്, ജിംജിത് ജോസഫ്, ജോബിൻ തോമസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

ഓർമു ഹൈ വെയ് ചർച്ച് ഹാളിൽ നവംബർ ഒന്പതിനാണ് പരിപാടി നടക്കുക.
മെൽബൺ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പിതൃദിനം ആഘോഷിച്ചു
മെൽബൺ: മെൽബൺ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോട് അനുബന്ധിച്ച്‌ ഇടവകയിലെ അച്ഛൻമാരെയെല്ലാം അണിനിരത്തി ഫാദേഴ്സ് ഡേ സമുചിതമായി ആഘോഷിച്ചു.

ഈ മാസം മൂന്നിന് സെന്‍റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്‌നറിലെ 4.15നും സെന്‍റ് ആന്‍റണീസ് കത്തോലിക്കാ പള്ളി നോബിൾ പാർക്കിലെ 6.30നും ഉള്ള കുർബാനയോടൊപ്പമാണ് ഫാദേഴ്സ് ഡേ ആഘോഷിച്ചത്.

കുർബാനയ്‌ക്ക്‌ മുന്നോടിയായി, അച്ഛന്മാരെല്ലാവരും ഒന്നുചേർന്ന്, കാഴ്ചസമർപ്പണം നടത്തി. ഇടവകയിലെ കുട്ടികൾ എഴുതി തയാറാക്കിയ ഫാദേഴ്സ് ഡേ പ്രത്യേക പ്രാർഥനകൾ, ഇടവകയിൽ സമർപ്പിച്ചു പ്രാർഥിച്ചു. കുർബാനയ്ക്കു ശേഷം, ഫാദേഴ്സ്ഡേ വീഡിയോ- ഫോട്ടോ പ്രദർശനം ഉണ്ടായിരുന്നു.



ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം കേക്ക് മുറിച്ചു പിതൃദിനാഘോഷത്തിന്‍റെ മധുരം പങ്കുവയ്ക്കുകയും ഇടവകയുടെ സ്നേഹസമ്മാനം നൽകുകയും ചെയ്തു.

പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഫാദേഴ്സ് ഡേ കോഓർഡിനേറ്റർമാരായ ഷീബ ജൈമോൻ പ്ലാത്തോട്ടത്തിൽ, റീജ ജോൺ പുതിയകുന്നേൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി,

കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, പാരിഷ് കൗൻസിൽ അംഗങ്ങൾ, പത്താം വാർഷികം കോർ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പിതൃദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
അസുഖം അഭിനയിക്കുകയാണെന്ന് ഡോക്‌ടർമാർ പറഞ്ഞ യുവതി മരിച്ചു
ക്രൈസ്റ്റ് ചർച്ച്: അസുഖബാധിതയായി അഭിനയിക്കുകയാണെന്ന് ഡോക്ടർമാർ ആരോപിച്ച 33കാരി മരണത്തിനു കീഴടങ്ങി. ന്യൂസിലൻഡിലാണ് സംഭവം. സ്റ്റെഫാനി ആസ്റ്റൺ(33) എന്ന യുവതിയാണ് ഓക്ക്‌ലൻഡിലെ വീട്ടിൽ രോഗം മൂർച്ഛിച്ചു മരിച്ചത്.

എഹ്‌ലേഴ്‌സ്-ഡാൻലോസ് സിൻഡ്രോം (ഇഡിഎസ്) എന്ന രോഗം ബാധിച്ചായിരുന്നു മരണം. അസുഖം അഭിനയിക്കുകയാണെന്ന് ആരോപിച്ച് യുവതിക്ക് ഡോക്ടർമാർ കൃത്യമായ ചികിത്സ നിഷേധിക്കുകയും മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

2015ലാണ് യുവതിക്ക് രോഗത്തിന്‍റെ ലക്ഷണം കണ്ടുതുടങ്ങിയത്. മൈഗ്രെയ്ൻ, വയറുവേദന, ഇരുമ്പിന്‍റെ കുറവ്, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആസ്റ്റൺ ഡോക്ടർമാരെ സമീപിച്ചത്.

രോഗനിർണയത്തിൽ യുവതിക്ക് ചർമം, അസ്ഥികൾ, രക്തക്കുഴലുകൾ, മറ്റ് അവയവങ്ങൾ എന്നിവയെ ബാധിക്കുന്ന ഇഡിഎസ് ലക്ഷണങ്ങൾ കാണിച്ചു. എന്നാൽ, യുവതി രോഗം അഭിനയിക്കുകയാണെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്.

യുവതിക്ക് സ്വയം ഉപദ്രവിക്കുന്ന പെരുമാറ്റങ്ങൾ ഉള്ളതായും ക്ഷീണം, പനി, ചുമ എന്നിവ വ്യാജമാണെന്നും ഡോക്ടർമാർ സംശയിച്ചു. 5,000 പേരിൽ ഒരാൾക്കു ബാധിക്കുന്ന രോഗമായിരുന്നു യുവതിക്ക്.
"ക്ഷമിക്കുന്നതാണെന്‍റെ ദൈവസ്നേഹം' റിലീസ് ചെയ്‌തു
സിഡ്നി: "ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു' എന്ന പ്രശസ്ത ഗാനത്തിന്‍റെ രചയിതാവ് സജി ജോർജ് രചിച്ചു സംഗീതം നൽകിയിരിക്കുന്ന പുതിയ ഗാനം ഞായറാഴ്ച സിഡ്നി ബെഥേൽ മാർത്തോമ്മാ ഇടവക വികാരി റവ.ഈപ്പൻ മാത്യൂ റിലീസ് ചെയ്‌തു.

ക്രി സ്ത്യൻ സംഗീത രംഗത്ത് ഏറെ പ്രശസ്തനായ കെസ്റ്ററാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഓർക്കസ്‌ട്രേഷൻ സന്തോഷ് എബ്രഹാം നിർവഹിച്ചിരിക്കുന്നു.

കേരളത്തിൽ ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടുംകഴിയുന്ന മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സമഗ്രമായ പരിചരണപാക്കേജുകൾ നൽകുന്ന ഗാർഹിക അധിഷ്ഠിതസേവന പദ്ധതിയായ "CARE BRIDGE HOME'-ന്‍റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുവാനും സഹയിക്കുവാനാണ് ഈ ഗാനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത് .

CareBridgeHome എന്ന യുട്യൂബ് ചാനലിൽ ഈ ഗാനം കാണാവുന്നതാണ്.
സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം ശ്രദ്ധേയമായി
ബ്രിസ്ബേൻ: സ്പ്രിംഗ്ഫീൽഡ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം ഓഗസ്റ്റ് 26ന് സെന്‍റ് അഗസ്റ്റിൻ കോളജ് ഹാളില്‍ നടന്നു. വിവിധ കലാപരിപാടികളോടെ നടന്ന ആഘോഷം വര്‍ണാഭമായി അരങ്ങേറി.

വിശിഷ്‌ട അതിഥികളായി എംപിമാരായ മിൽട്ടൺ ഡിക്ക്, ചാരിസ് മുള്ളൻ, കൗൺസിലർ പോൾ ടുള്ളി തുടങ്ങിയവർ പങ്കെടുത്തു. മുഖ്യാതിഥിയായി സിനിമാതാരം സരയു മോഹൻ പങ്കെടുത്തു.

സദസിനെ ത്രസിപ്പിക്കുന്ന രീതിയിലുള്ള സിനിമാറ്റിക് ഡാൻസ് ആണ് സരയു മോഹൻ കാഴ്ചവച്ചത്. വിശിഷ്ടാതിഥികളെ വൈസ് പ്രസിഡന്‍റ് ലേഖ അജിത്ത്, ജോയിന്‍റ് സെക്രട്ടറി റെജി ജോസഫ് പ്രാലേൽ എന്നിവർ സ്വീകരിച്ചു.



എല്ലാവർക്കും ഓണാശംസകൾ നേർന്നു കൊണ്ട് പ്രസിഡന്‍റ് ബിജു വർഗീസ്, സെക്രട്ടറി മോഹിൻ വലിയപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ട്രെഷറർ കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ ആശംസ പറഞ്ഞു.

കമ്മിറ്റി അംഗങ്ങളായ ലിനു ജെയിംസ് വയ്പ്പേൽ, സിബു വർഗീസ്, ജെയിംസ് പൗവത്ത്, പ്രോഗ്രാം കോഓർഡിനേറ്റർമാർ: അൻസു ജെയിംസ്, ആൽബ ബിജു, ഗ്രേസ് റെജി. എംസി: ജാക്ക് വർഗീസ്, ആശാ തോമസ്, അമ്മു അനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കോട്ടയം ബ്രദേഴ്സിന്‍റെ ശിങ്കാരിമേളം ആഘോഷങ്ങൾ കൊഴുപ്പിച്ചു.
പെന്‍‌റിത്ത് മലയാളികൾ പരമ്പരാഗതമായ രീതിയിൽ ഓണം ആഘോഷിച്ചു
സിഡ്‌നി: പെന്‍‌റിത്തിലെ മലയാളി സമൂഹം പരമ്പരാഗതമായ രീതിയിൽ ഓണം ആഘോഷിച്ചു. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ് മലയാളികളുടെ ഓണാഘോഷത്തിന് ആശംസകൾ നേർന്നത് ശ്രദ്ധേയമായി.

പെന്‍‌റിത്ത് മേയർ ട്രിഷ്യ ഹിച്ചൻസ് ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. വിവിധ സംസ്‌കാരങ്ങളുടെ കൂടിച്ചേരലുകളില്ലൂടെ മാത്രമേ ഓരോസമൂഹവും കൂടുതൽ വികാസം പ്രാപിക്കുകയുള്ളുവെന്നും അതിനായി ഓണാഘോഷം പോലെയുള്ള സാംസ്‌കാരിക പരിപാടികൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മേയർ പറഞ്ഞു.

കേരളത്തിന്‍റെയും ഇന്ത്യയുടെയും സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തരത്തിലുള്ള കലാസാംസ്‌കാരിക പരിപാടികളാണ് മലയാളി കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കിയിരുന്നത്. ചെണ്ടമേളവും തിരുവാതിരകളിയും മാവേലി വരവും ഭരതനാട്യം, മോഹിനിയാട്ടം, നൃത്തനൃത്യങ്ങളും ഓണസദ്യയും എല്ലാം ചേർന്ന് കൂട്ടായ്മയുടെ ഉത്സവമായി പരിപാടി മാറി.



കേരളീയമായ വേഷവിധാനങ്ങളോടെ പരിപാടികളിൽ പങ്കെടുത്ത എഴുനൂറിൽ പരം മലയാളികൾ തനതായ രീതിയിൽലുള്ള ഓണസദ്യ ആസ്വദിച്ചു. ഡെപ്യൂട്ടി പ്രീമിയറിനെ പ്രതിനിധീകരിച്ചു പെൻറിത് എംപി കരൺ മക്യേൺ, മേയർ ട്രിഷ്യ ഹിച്ചൻ, കൗൺസിലർ മാർലീൻ ഷിപ്ലി എന്നിവർ വിശിഷ്ടാതിഥികളായി.

പ്രസിഡന്‍റ് തോമസ് ജോൺ വൈസ് പ്രസിഡന്‍റ് ഹരിലാൽ വാമദേവൻ, സെക്രട്ടറി കിരൺ സജീവ്, ട്രെഷറർ ഡോ. ജോമോൻ കുര്യൻ, അസിസ്റ്റന്‍റ് ട്രെഷറർ മനോജ് കുര്യൻ, പബ്ലിക് ഓഫീസർ/ജോയിന്‍റ് സെക്രട്ടറി ഡോ. അവനീശ് പണിക്കർ, കമ്മിറ്റി അംഗം ജോജോ ഫ്രാൻസിസ്, സതീഷ് കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഡോണ റിച്ചാർഡ്, വിക്ടോറിയ സെബി എന്നിവർ അവതാരകർ ആയി. 2019 - 2022 വർഷങ്ങളിൽ എച്ച്എസ്‌സിയിൽ ഉന്നത വിജയം നേടിയവർക്കുള്ള അംഗീകാര പത്രങ്ങളും സമ്മാനങ്ങളും നൽകി.

പ്രവാസ ജീവിതത്തിന്‍റെ തിരക്കുകളിൽ നിന്ന് മാറി കൂട്ടായ്മയുടെയും സ്‌നേഹത്തിന്‍റെയും പങ്കിടലും ഒത്തുചേരലുമായി പെന്‍‌റിത്ത് മലയാളി സമൂഹത്തിന് ഈ ഓണക്കാലം.
1500 പേർക്ക് സദ്യയൊരുക്കാൻ സിഡ്നി മലയാളി അസോസിയേഷൻ
സിഡ്നി: ശനിയാഴ്ച നടക്കുന്ന സിഡ്‌നിയിലെ ഏറ്റവും വലിയ ഓണാഘോഷമായ സിഡ്‌മൽ "പൊന്നോണം 23'ന്‍റെ ടിക്കറ്റുകൾ മുഴുവൻ ബുധനാഴ്ചയോടെ വിറ്റുതീർന്നു.

സ്റ്റാൻഹോപ്പ് ഗാർഡൻസിലുള്ള സിഡ്‌മൽ ഓണം വില്ലേജിൽ രാവിലെ എട്ടിന് അത്തപൂക്കള മത്സരത്തോടെ ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം നാലുവരെ നീണ്ടുനിൽക്കും.

കേരളത്തിന്‍റെ തനതു കാഴ്ചകളുമായി ഒരുക്കുന്ന ഓണം വില്ലേജ് ഈ വർഷത്തെ ഒരു പ്രധാന ആകർഷണമായിരിക്കും. ഓണം വില്ലേജിലുള്ള കേരള തട്ടുകട, ഇന്ത്യൻ സ്‌പൈസ് കാർട്ട് എന്നീ തട്ടുകടകളിൽ നിന്ന് ബ്രേക്ഫാസ്റ്റും നാടൻ സ്‌നാക്കുകളും കാർഷിക ഉത്പന്നങ്ങളും വാങ്ങാവുന്നതാണ്.

ഇതു കൂടാതെ പ്രത്യേകമായി തയാറാക്കിയ ഓണം ഫോട്ടോ ബൂത്ത്, 360 ഡിഗ്രി വീഡിയോ ബൂത്ത് എന്നിവയും പ്രത്യേക ആകർഷണമായിരിക്കും. രാവിലെ 11.30 നു സിഡ്‌നിയിൽ ആദ്യമായി അവതരിപ്പിക്കുന്ന ബോളി ഉൾപ്പെടെ വിഭവ സമൃദ്ധമായ ഓണസദ്യ ആരംഭിക്കും.

രസകരമായ നാടൻ കായിക മത്സരങ്ങൾ, ഇൻഡോസ്‌ റിഥംസ് അവതരിപ്പിക്കുന്ന ചെണ്ടമേളം, മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന സാംസ്‌കാരിക സമേളനം, സിഡ്‌നിയുടെ കലാകാരൻമാർ അണിയിച്ചൊരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, പ്രശസ്ത മജീഷ്യൻ ഗോപിനാഥിന്‍റെ മകനും യൂണിവേഴ്സിറ്റി വിദ്യാർഥിയുമായ വിസ്മയ് മുതുകാട് അവതരിപ്പിക്കുന്ന മാജിക് ഷോ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടും.

സിഡ്‌നി മലയാളി അസോസിയേഷൻ Multicultural NSW മായി ചേർന്നവതരിപ്പിക്കുന്ന പൊന്നോണം 23ന്‍റെ Title Sponsor Telsim, Partner Sponsor Nexa Homes, Platinum Sponsor Rent-a-Space Self Storage, Gold sponsors Commonwealth Bank Australia and Famous Kitchens എന്നിവരാണ്‌.

Dezire Mortgage Solutions ആണ് കായിക മത്സരങ്ങളുടെ സ്പോൺസർ. മീഡിയ പാർട്നെർസ് - SBS Malayalam, Metro Malayalam Australia, Malayaleepathram & Sydney Malyalees Channel.
മെൽബണിൽ ഫാദേഴ്സ് ഡേ ആഘോഷം ഞായറാഴ്ച
മെൽബൺ: മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോട് ഏനുബന്ധിച്ച്‌ ഫാദേഴ്സ് ഡേ സമുചിതമായി ആഘോഷിക്കുന്നു.

ഞായറാഴ്ച സെന്‍റ് മാത്യൂസ് കത്തോലിക്കാ പള്ളി ഫോക്‌നറിലെ 4.15നും സെന്‍റ് ആന്‍റണീസ് കത്തോലിക്കാ പള്ളി നോബിൾ പാർക്കിലെ 6.30നും ഉള്ള വിശുദ്ധ കുർബാനയോടൊപ്പമാണ് ഇടവകയിലെ ഓരോ അച്ഛന്മാരെയും ആദരിക്കുന്നത്.

വേദപാഠക്ലാസുകളിൽവച്ച്, അച്ഛന്മാർക്കായി, കുട്ടികൾ എഴുതുന്ന പ്രത്യേക പ്രാർഥനകൾ വിശുദ്ധ കുർബാനയിൽ സമർപ്പിച്ചു പ്രാർഥിക്കും. കുർബാനയോടൊപ്പം കാഴ്ചവപ്പ്, അച്ഛന്മാരെ ആദരിക്കൽ, ഫാദേഴ്സ് ഡേ സന്ദേശം, വീഡിയോ/ഫോട്ടോ പ്രദർശനം തുടങ്ങിയവയും ഉണ്ടായിരിക്കും.

പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കലിന്‍റെയും ഫാദേഴ്സ് ഡേ കോർഡിനേറ്റർമാരായ ഷീബ ജൈമോൻ പ്ലാത്തോട്ടത്തിൽ, റീജ ജോൺ പുതിയകുന്നേൽ എന്നിവർ നയിക്കുന്ന കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഫാദേഴ്സ് ഡേ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.

ഇടവകയുടെ പത്താം വാർഷികത്തിനോട് അനുബന്ധിച്ചു നടത്തുന്ന ആഘോഷത്തിൽ പങ്കെടുക്കുവാനും ദൈവാനുഗ്രഹം പ്രാപിക്കുവാനുമായി ഇടവകയിലെ, എല്ലാ അച്ഛന്മാരെയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നുവെന്ന് ഇടവക വികാരി ഫാ അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.
ആവേശമായി ഗോൾഡ് കോസ്റ്റ് മലയാളികളുടെ ഓണാഘോഷം
ബ്രിസ്ബൻ: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ശനിയാഴ്ച അതിഗംഭീരമായ കലാപരിപാടികളോടെ മലയാളി സമൂഹം ഓണം ആഘോഷിച്ചു.

ആവേശമുയർത്തിയ ചെണ്ടമേളവും പുലികളിയും താലപ്പൊലിയും ആർപ്പുവിളികളുമെല്ലാമായി രാവിലെ പത്തിന് ആരംഭിച്ച ആഘോഷം മുഖ്യാതിഥിയായ പ്രമുഖ ഹാസ്യകലാകാരൻ സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.



ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് സി.പി സാജുവിന്‍റെ അധ്യക്ഷതയിൽ ആരംഭിച്ച ഓണാഘോഷവേദിയിൽ സെക്രട്ടറി സെബാസ്റ്റ്യന്‍ തോമസ് സ്വാഗതം പറയുകയും വിശിഷ്ടാഥിതികളായ ഫാ. അശോക്, ഡോ. ടാനിയ തുടങ്ങിയവർ ഓണാശംസകൾ നേരുകയും ചെയ്തു.

സാജൻ പള്ളുരുത്തിയുടെ ഹാസ്യ പരിപാടികൾക്കും തുടർന്ന് നടന്ന നൂറിലേറെ കലാകാരന്മാരും കലാകാരികളും അണിനിരന്ന ആഘോഷകലാപരിപാടികൾക്കും ജീവാസ് വേനാട്, ആശാ മാർഷൽ തുടങ്ങിയവർ അവതാരകരായി. രുചിക്കൂട്ടുകൾ വാരി വിതറി മൂസാപ്പിളി കാറ്ററിംഗ് ടീം ഗോൾഡ് കോസ്റ്റ് മലയാളി സമൂഹത്തിന് ഓണസദ്യയൊരുക്കി.



ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്‍റ് അശ്വതി സരുൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ നിയോട്സ് വക്കച്ചൻ, ട്രീസൺ ജോസഫ്, സിറിൾ സിറിയക്ക്, സോജ൯ പോൾ, സിബി മാത്യു, മാർഷൽ ജോസഫ്, സാം ജോർജ് എന്നിവർ എല്ലാ പരിപാടികൾക്കും നേതൃത്വം നൽകുകയും എക്സിക്യൂട്ടീവ് മെമ്പർ സിബി മാത്യുവിന്‍റെ നന്ദിപ്രകടനത്തോടെ ആഘോഷപരിപാടികൾ സമാപിക്കുകയും ചെയ്തു.
ഓസ്‌ട്രേലിയയിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് യുഎസ് നാവികർ കൊല്ലപ്പെട്ടു
കാൻബറ: ഓസ്‌ട്രേലിയയിൽ സംയുക്ത സൈനിക അഭ്യാസത്തിനിടെ ഹെലികോപ്റ്റർ തകർന്ന് മൂന്ന് യുഎസ് നാവികർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ഇതിൽ‌ അഞ്ച് പേരുടെ നില ഗുരുതരമാണ്.

ഞായറാഴ്ച ഡാർവിന് വടക്ക് തിവി ദ്വീപിലേക്കുള്ള യാത്രാമധ്യേ മെൽവിലെ ദ്വീപിലാണ് എംവി-22 ബി ഓസ്പ്രേ ഹെലികോപ്റ്റർ തകർന്നു വീണത്. യുഎസ്, ഓസ്‌ട്രേലിയ, ഫിലിപ്പീൻസ്, ഈസ്റ്റ് ടിമോർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ചേർന്നുള്ള സംയുക്ത അഭ്യാസത്തിനിടെയാണ് അപകടം.

യുഎസ് നാവിക സേനാംഗങ്ങൾ മാത്രമാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
മെൽബൺ മാർത്തോമ്മാ ഓണം വർണാഭമായി
മെൽബൺ: മെൽബൺ മാർത്തോമ്മാ ഇടവകയുടെ കേരള ഫിയസ്റ്റ 2023 ഓണാഘോഷപരിപാടികൾ കോബർഗ് ടൗൺ ഹാളിൽ വച്ചു നടത്തപ്പെട്ടു.

ഇടവക വികാരി റവ. ഷോജി വർഗീസിന്‍റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വിക്ടോറിയൻ പാർലമെന്‍റ് അംഗം ബ്രോൺവിൻ ഹാൽഫ്‌പെനി എംപി, വൈസ് പ്രസിഡന്‍റ് ബിജു ജോർജ്, സെക്രട്ടറി അനീഷ് ജോൺ, അസിസ്റ്റന്‍റ് സെക്രട്ടറി ദിയ എബ്രഹാം, ട്രസ്റ്റീ ഷിറിൽ വർഗീസ്, അക്കൗണ്ടന്‍റ് ഷിജോ തോമസ് എന്നിവർ ചേർന്ന് ദീപം കൊളുത്തി ഓണാഘോഷം ഉദ്ഘാടനം നിർവഹിച്ചു.

പാരമ്പര്യത്തനിമയിലുള്ള ഓണാഘോഷത്തിന് കസവു മുണ്ടും ജുബയും സെറ്റ് സാരികളും ഉടുത്തു അഞ്ഞൂറ്റിഅമ്പതോളം ആളുകൾ പങ്കെടുത്ത ചടങ്ങിൽ ഓസ്‌ട്രേലിയൻ പാർലമെന്‍റ് അംഗം പീറ്റർ ഖലീൽ ആശംസകൾ അർപ്പിച്ചു.

ജോബി മാത്യു, ആൻ മനോജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഇടവക സംഘടനകളുടെ ഭാഗമായി ഓണപ്പാട്ടും നൃത്തവും നാടകങ്ങളുമായി അരങ്ങു കൊഴുപ്പിച്ചു. മെൽബൺ മാർത്തോമ്മാ ഇടവക എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ വിവിധ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

കലാശകൊട്ടിന് മാർത്തോമ്മാ മണ്ഡലം മെമ്പർ വർഗീസ് ജോൺ (ജോൺസ്‌) എഴുതിയ വഞ്ചിപ്പാട്ടു എല്ലാവരും ചേർന്ന് പാടി അരങ്ങിലെ പരിപാടികൾക്ക് സമാപ്തി കുറിച്ചു. തുടർന്ന് ജിനി കോടിയാട്ടിന്റെ നേതൃത്വത്തിൽ ഉള്ള ടീം ഓണാഘോഷത്തിന്‍റെ ഭാഗമായി തുമ്പപ്പൂ ചോറും സാമ്പാറും അവിയലും രസവും ഉൾപ്പെടെ ഇരുപത്തിഅഞ്ചോളം വിഭവങ്ങളുമായി രുചികരമായ ഓണസദ്യ ഒരുക്കി.

മെൽബണിലെ മലയാളി റെസ്റ്റോറന്‍റ് വിൻഡാലൂ പാലസ് ആണ് വിഭവ സമൃദ്ധമായ ഓണസദ്യ തയാറാക്കി നൽകിയത്‌. വടംവലി, കസേരകളി, മീറ്ററായി പെറുക്കൽ ഉൾപ്പെടെയുള്ള വിവിധങ്ങളായ കായിക പരിപാടികൾ ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തി. നോമിസ് സൈമണിന്‍റെ നേതൃത്വത്തിലുള്ള ടീം ഒരുക്കിയ ഓണപൂക്കളം എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.
ചിത്രാജ്ഞലി സ്റ്റുഡിയോ പാക്കേജ് പദ്ധതി പ്രവാസികൾക്കും പ്രയോജനപ്പെടുത്താമെന്ന് സര്‍ക്കാര്‍
ബ്രിസ്ബന്‍: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍റെ ചിത്രാജ്ഞലി സ്റ്റുഡിയോ പാക്കേജ് പദ്ധതി പ്രവാസികളായ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും പ്രയോജനപ്പെടുത്താമെന്ന് കേരള സർക്കാർ.

പ്രവാസികാര്യ വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും നോര്‍ക്ക റൂട്ട്സ് ഡയറക്‌ടര്‍ക്കും നടനും എഴുത്തുകാരനും സംവിധായകനും ലോക റിക്കാര്‍ഡ് ജേതാവുമായ ജോയ് കെ.മാത്യു സമര്‍പ്പിച്ച നിവേദനത്തിന് നല്‍കിയ മറുപടി കത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വിശദമാക്കിയത്.

ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, എ.എം.ആരിഫ് എംപി എന്നിവര്‍ മുഖേനയാണ് ലക്ഷകണക്കിന് വരുന്ന പ്രവാസി മലയാളികളായ ചലച്ചിത്ര പ്രവര്‍ത്തകരും കലാകാരന്മാരും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെയും നോര്‍ക്കയുടെയും പിന്തുണ ആവശ്യപ്പെട്ട് ജോയ് കെ.മാത്യു നിവേദനം സമര്‍പ്പിച്ചത്.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ ചിത്രാഞ്ജലി സ്റ്റുഡിയോ പാക്കേജ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ആനുകൂല്യത്തിന് പ്രവാസികളും അര്‍ഹരാണെന്ന് നിവേദനത്തിന് നല്‍കിയ മറുപടി കത്തിൽ സര്‍ക്കാര്‍ വ്യക്തമാക്കി.

കൂടാതെ വനിതാ സംവിധായകരെയും പട്ടിക ജാതി - പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട സംവിധായകരെയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള പദ്ധതിയിലും ഈ വിഭാഗത്തില്‍പ്പെട്ട പ്രവാസി കലാകാരന്മാര്‍ക്ക് അപേക്ഷ നല്‍കാം.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മുഖേനയുള്ള സര്‍ക്കാരിന്‍റെ ഒടിടി പദ്ധതി പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ പ്രവാസി ചലച്ചിത്രകാരന്മാരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുമെന്നും സര്‍ക്കാര്‍ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ ചലച്ചിത്ര, ടെലിവിഷന്‍ മേഖലയിലെ അവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയാത്ത ലക്ഷക്കണക്കിന് പ്രവാസി കലാകാരന്മാരാണ് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നത്. പ്രവാസത്തിലെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് നിര്‍മിക്കുന്ന ചിത്രങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിക്കുന്നതിൽ വലിയ വെല്ലുവിളികളാണ് നേരിടുന്നത്.

ഈ സാഹചര്യത്തിലാണ് പ്രവാസി മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സും സംസ്ഥാന സര്‍ക്കാരും കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്കിടയിലെ കലാകാരന്മാര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി നിവേദനം സമര്‍പ്പിച്ചതെന്ന് ജോയ്.കെ.മാത്യു പറഞ്ഞു.

ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ചേര്‍ത്തല തൈക്കാട്ടുശേരി സ്വദേശിയാണ്.
"ക്ഷമിക്കുന്നതാണെന്‍റെ ദൈവസ്നേഹം'; സെപ്റ്റംബർ മൂന്നിന് റിലീസ് ചെയ്യും
അഡ്‌ലയ്ഡ്: സജി ജോർജ് രചിച്ചു സംഗീതം നൽകിയ പുതിയ ഗാനം സെപ്റ്റംബർ മൂന്നിന് യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയു റിലീസ് ചെയ്യും. "ക്ഷമിക്കുന്നതാണെന്‍റെ ദൈവസ്നേഹം' എന്നാരംഭിക്കുന്ന വരികളിൽ തുടങ്ങുന്ന ഗാനം ആലപിക്കുന്നത് കെസ്റ്ററാണ്.

ഇതോടൊപ്പം ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു എന്ന ഗാനത്തിന്‍റെ ഹിന്ദി വേർഷൻ ഇമ്മാനുവേൽ ഹെൻട്രിയും മലയാളത്തിൽ ടീന ജോയിയും ആലപിക്കും.

ഗാനങ്ങളുടെ ഓർക്കസ്‌ട്രേഷൻ സന്തോഷ് എബ്രഹാമും ആശ്വാസത്തിൻ ഉറവിടമാം എന്ന ഹിന്ദി ഗാനത്തിന്‍റെ ഓർക്കസ്‌ട്രേഷൻ ജെറി കെ. തോമസും നിർവഹിക്കും. രാജീവ് വർഗീസ് (അഡ്‌ലയ്ഡ്) ആണ് ഹിന്ദി മൊഴിമാറ്റം നിർവഹിച്ചിരിക്കുന്നത്.

കേരളത്തിൽ ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടും കഴിയുന്നവർക്ക് പരിചരണം നൽകുന്ന ഗാർഹിക അധിഷ്ഠിതസേവന പദ്ധതിയായ CARE BRIDGE HOME-ന്‍റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുവാനും സഹയിക്കുവാനാണ് ഈ ഗാനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: www.carebridgehome.co.in
മെൽബണിൽ ക്നാനായ കർഷകശ്രീ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
മെൽബൺ: മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ ഏറ്റവും നല്ല കൃഷിക്കാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇടവകതലത്തിൽ സംഘടിപ്പിച്ച "ക്നാനായ കർഷകശ്രീ മൽസരം' വിജയികളെ പ്രഖ്യാപിച്ചു.

ആവേശം വാനോളമുയർത്തിയ കർഷകശ്രീ മത്സരത്തിൽ സജിമോൻ & അജിമോൾ വയലുങ്കൽ ഫാമിലി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജോമോൻ & ജയ കുഴിപ്പിള്ളിൽ ഫാമിലി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജെയിംസ് & ഷൈനി മണിമല ഫാമിലിയും ലിൻസ് & ഷെറിൻ മണ്ണാർമറ്റത്തിൽ ഫാമിലിയും മൂന്നാം സ്ഥാനം പങ്കിട്ടു.



മത്സര വിജയികൾക്ക് എഎൽഎസ് മോർട്ട്ഗേജ് സൊലൂഷൻസ് സ്പോൺസർ ചെയ്തിരിക്കുന്ന $301, $201, $101 എന്നിങ്ങനെ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ നൽകി.

വിജയികൾക്ക് ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം എഎൽഎസ് മോർട്ട്ഗേജ് സൊലൂഷൻസ് മാനേജിംഗ് ഡയറക്റ്റർ ആൻഡ്രുസ് ഹൃദയദാസൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹനസമ്മാനങ്ങളും നൽകി.



ബിജു ചാക്കോച്ചൻ പഴയിടത്ത്, ഷിജു കെ. ലൂക്കോസ് കുരിയത്തറ എന്നിവർ കോർഡിനേറ്റർമാരായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. ജോമോൻ കുളഞ്ഞിയിൽ, ലാൻസ്‌മോൻ വരിക്കാശേരിൽ, ബിജു ചാക്കോച്ചൻ പഴയിടത്ത്, ഷിജു കെ. ലൂക്കോസ് കുരിയത്തറ, ജോൺ തൊമ്മൻ നെടുംതുരുത്തിയിൽ, ഷാജി കൊച്ചുവേലിക്കകം എന്നിവർ ജഡ്ജിംഗിനു നേതൃത്വം നൽകി.



മാമലകളോടും വന്യമൃഗങ്ങളോടും പടവെട്ടി മണ്ണിൽ കനകം വിളയിച്ച കുടിയേറ്റത്തിന്‍റെ മക്കളായ ക്നാനായക്കാർ ഓസ്‌ട്രേലിയയിലും പൂർവികർ പകർന്നു തന്ന, മണ്ണിൽ കനകം വിളയിക്കാനുള്ള ആ ആത്മാർഥ പരിശ്രമം തുടരുന്നത് ശ്ലാഹനീയമാണ്. പ്രതികൂലമായ കാലാവസ്ഥയിലും കൃഷി ചെയ്യുവാനും അതിനായി സമയം കണ്ടെത്തുവാനും പരിശ്രമിക്കുന്നവർ നിരവധിയാണ്.

ഓസ്ട്രേലിയയിലും കൃഷിക്കായി സമയം കണ്ടെത്തുന്നവരെ തീർച്ചയായും അഭിനന്ദിക്കണ്ടിയിരിക്കുന്നുവെന്നും ഇനിയും ഒരുപാടുപേർ മത്സരത്തിൽനിന്നും പ്രചോദനം ഉൾക്കൊണ്ടു തങ്ങളുടെ വീടുകളിൽ കൃഷി ചെയ്യുവാനായി മുന്നോട്ടുവരട്ടെയെന്നും സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ ആശംസിച്ചു.
മെഗാ തിരുവാതിരയും സദ്യയും; ചരിത്രം കുറിച്ച് ക്വീന്‍സ്‌ലന്‍ഡിലെ മലയാളികള്‍
ബ്രിസ്‌ബന്‍: 65 ഇനം രുചിയൂറും വിഭവങ്ങൾ അടങ്ങിയ സദ്യയൊരുക്കി യൂണിവേഴ്സല്‍ ലോക റിക്കാർഡും 364 പ്രഫഷണല്‍ നര്‍ത്തകിമാരെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ച് യൂണിവേഴ്സല്‍ ഓസ്‌ട്രേലിയന്‍ ദേശിയ റിക്കാര്‍ഡും സ്വന്തമാക്കി ക്വീന്‍സ്‌ലന്‍ഡിലെ മലയാളികള്‍.

ബ്രിസ്‌ബനിലെ മലയാളി കൂട്ടായ്മയായ യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ്‌ലന്‍ഡ് ആണ് ഓണാഘാഷങ്ങളുടെ ഭാഗമായി പുതിയ റിക്കാര്‍ഡുകള്‍ സൃഷ്‌ടിച്ചത്. ഇന്ത്യക്ക് അഭിമാനമായി റിക്കാർഡ് ഇവന്‍റുകള്‍ക്ക് മലയാളത്തിന്‍റെ പ്രിയ സിനിമാ താരം മനോജ് കെ.ജയൻ സാക്ഷ്യം വഹിക്കാനെത്തി.

കേരള ഫെസ്റ്റ് എന്ന പേരില്‍ ഇസ്‌ലാമിക് കോളജ് ഓഫ് ബ്രിസ്‌ബനില്‍ ആയിരുന്നു ഓണാഘോഷം സംഘടിപ്പിച്ചത്. മെഗാ തിരുവാതിരയ്ക്ക് പുറമെ ക്വീന്‍സ്‌ലൻഡിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള കലാകാരികളെ ഉള്‍പ്പെടുത്തി തിരുവാതിര മത്സരവും നടത്തി.



തിരുവാതിരയും വേറിട്ട ഓണസദ്യയും ചെണ്ടമേളവും ഓണപ്പാട്ടും ആഘോഷങ്ങള്‍ക്ക് മിഴിവേകി. 65 തരം സദ്യ വിഭവങ്ങളുമായി ലോക റിക്കാര്‍ഡിന് അര്‍ഹനായത് 15 വര്‍ഷമായി ബ്രിസ്ബനില്‍ ഹോട്ടല്‍ നടത്തിവരുന്ന സാജു കലവറയാണ്. 950 പേര്‍ക്കാണ് സദ്യ വിളമ്പിയത്.

ക്വീന്‍സ്‌ലന്‍ഡിലെ 600 കിലോമീറ്റര്‍ ചുറ്റളവിലെ 364 പ്രഫഷണല്‍ നര്‍ത്തകിമാരെ പങ്കെടുപ്പിച്ച് കൊണ്ട് മെഗാ തിരുവാതിര സംഘടിപ്പിച്ച് ഓസ്‌ട്രേലിയന്‍ ദേശിയ റിക്കാര്‍ഡ് കരസ്ഥമാക്കാന്‍ നേതൃത്വം നല്‍കിയത് ജിജി ജയന്‍ ആണ്.



ജിജി നേരത്തെയും 300 ഓളം കലാകാരികളെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവാതിര സംഘടിപ്പിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു. ഓസ്‌ട്രേലിയയില്‍ ഇതു നാലാം തവണയാണ് ഇന്ത്യക്കാര്‍ക്ക് ദേശിയ റിക്കാര്‍ഡുകള്‍ ലഭിക്കുന്നത്.

ആഗോള തലത്തിലെ 75 രാജ്യങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയുള്ള ഡോക്യൂമെന്‍ററി നിര്‍മാണ-സംവിധാനത്തിലൂടെ വിവിധ ലോക റിക്കാര്‍ഡുകളില്‍ ഇടം നേടിയ നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ. മാത്യുവും അദ്ദേഹത്തിന്‍റെ മക്കളും ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങള്‍ മനഃപാഠമാക്കി പാടി റിക്കാര്‍ഡ് സൃഷ്ടിച്ച ആഗ്നെസ് ജോയും തെരേസ ജോയുമാണ് ലോക റിക്കാര്‍ഡ് അഡ്ജൂഡിക്കേറ്റേഴ്‌സായി എത്തിയത്.

ഇവരെ കൂടാതെ യുആര്‍എഫ് വേള്‍ഡ് റിക്കാര്‍ഡിന്‍റെ പ്രത്യേക അതിഥികളായി ഓസ്‌ട്രേലിയന്‍ ചലച്ചിത്ര താരങ്ങളായ ടാസോ, അലന, ജെന്നിഫര്‍ എന്നിവരും എത്തി. യുആര്‍എഫ് ചീഫ് എഡിറ്റര്‍ ഡോ.സുനില്‍ ജോസഫ്, സിഇഒ ചാറ്റര്‍ജി എന്നിവര്‍ ഓണ്‍ലൈനില്‍ റിക്കാര്‍ഡ് വിലയിരുത്തി.

ക്വീന്‍സ്‌ലന്‍ഡ് പാര്‍ലമെന്‍റ് എംപി ലീനസ് പവര്‍, മനോജ് കെ.ജയന്‍, നര്‍ത്തകി ഡോ. ചൈതന്യ, ഇസ്‌ലാമിക് കോളജ് ഓഫ് ബ്രിസ്ബന്‍ സിഇഒ അലി ഖാദിരി, ലോഗന്‍ ഡെപ്യൂട്ടി മേയര്‍ നട്ടലി വില്‍കോക്ക്‌സ്, പോള്‍ സ്‌കാര്‍, എംപി മാര്‍ക്ക് റോബിന്‍സണ്‍, എമിലി കിം കൗണ്‍സിലര്‍ ഏയ്ഞ്ചലോ ഓവന്‍, യുഎംക്യൂ പ്രസിഡന്‍റ് ഡോ. ജേക്കബ് ചെറിയാന്‍ എന്നിവര്‍ സാജു കലവറ, ജിജി ജയന്‍ എന്നിവര്‍ക്ക് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റും മെഡലും മൊമന്‍റോയും വിതരണം ചെയ്തു.

യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ്‌ലന്‍ഡിന്‍റെ ഭാരവാഹികളായ ഷാജി തേക്കനത്ത്, സിറിള്‍ ജോര്‍ജ് ജോസഫ്, എബ്രഹാം ഫ്രാന്‍സിസ്, ജോണ്‍സണ്‍ പുന്നേലിപറമ്പില്‍, ജോണ്‍ തോമസ്, പാലാ ജോര്‍ജ് സെബാസ്റ്റ്യന്‍, ജോളി കരുമത്തി എന്നിവര്‍ കേരള ഫെസ്റ്റിന് നേതൃത്വം നല്‍കി.

ക്വീന്‍സ്‌ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ മലയാളി സംഘടനകളുടെ പ്രതിനിധികളായ നടന്‍ ജോബിഷ്, സുധ, സി.പി.സാജു, ശ്രീനി, വര്‍ഗീസ്, വിനോദ്, പ്രസാദ്, ജിതിന്‍, അനില്‍ സുബ്രമണ്യന്‍, കലാ-സാഹിത്യ- സാംസ്‌കാരിക-സാമൂഹിക രംഗത്ത് സജീവമായ അനുപ് ദാസ്, വിഘ്നേശ്, ബിന്ദു രാജേന്ദ്രന്‍, രഞ്ജിനി എന്നിവരും പങ്കെടുത്തു.
ഓസ്ട്രേലിയയിലെ ഒരു വീട്ടിൽ നിന്ന് അണുവികിരണ ശേഷിയുള്ള വസ്തുക്കൾ കണ്ടെത്തി
കാൻബറ: തെക്കൻ സിഡ്നിയിലെ ഒരു വീട്ടിൽ നിന്ന് അണുവികിരണ ശേഷിയുള്ള വസ്തുക്കൾ കണ്ടെത്തിയതായി ഓസ്ട്രേലിയൻ വൃത്തങ്ങൾ അറിയിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിലാക്കി.

അഗ്നിശമന സേനാംഗങ്ങൾ സമീപവാസികളെ ഒഴിപ്പിച്ചശേഷം വീട്ടിൽ നടത്തിയ പരിശോധനയിൽ നേരിയ തോതിൽ വികിരണശേഷിയുള്ള വസ്തുക്കൾ കണ്ടെത്തി. യുറേനിയം, മെർക്കുറി ഐസോടോപ്പുകളാണ് ഇവയെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ഇവ എങ്ങനെയാണു വീട്ടിലെത്തിയതെന്നറിയില്ല. ഓസ്ട്രേലിയൻ അതിർത്തി രക്ഷാസേനയും അന്വേഷണത്തിൽ പങ്കാളിയാണ്.
ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ നടത്തുന്ന ഗ്രാൻഡ് ഓണാഘോഷം ഞാ‌യറാഴ്ച
ജീലോംഗ്: ഗ്രേറ്റർ ജീലോംഗ് മലയാളി അസോസിയേഷൻ നടത്തുന്ന ഗ്രാൻഡ് മെഗാഷോ ഞാ‌യറാഴ്ച ക്രോയേഷ്യൻ കമ്യൂണിറ്റി സെന്‍ററിൽ വച്ച് നടക്കും.

സ്വാസികയും സംഘവും നയിക്കുന്ന അതിഗംഭീരമായ കലാപരിപാടികളും ഓസ്ട്രേലിയയിലെ 16 ടീമുകൾ പങ്കെടുക്കുന്ന വാശിയേറിയ വടംവലി മത്സരവും ആഘോഷത്തിന്‍റെ ഭാഗമായി നടക്കും. ഓൾ ഓവർ ഓസ്ട്രേലിയയിൽ നടക്കുന്ന രണ്ടാമത്തെ വടംവലി മത്സരം ആണ് ഇത്.

വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് എവറോളിംഗ് ട്രോഫിയും 30001 ഡോളർ കാഷ് പ്രൈസും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 10001, 5001 ഡോളർ കാഷ് പ്രൈസും ലഭിക്കും.

ഓസ്ട്രേലിയയിൽ നടത്തിയ സോളോ ബൈക്ക് റൈഡർ 24 ദിവസം കൊണ്ട് (സർക്കും നാവികേഷൻ ബിഗ് ലാപ്) പൂർത്തിയാക്കിയ സജിത്ത് രാജിനെ അനുമോദിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുന്നതാണ്.

കേരളത്തിന്‍റെ തനതായ ശൈലി വിളിച്ചോതുന്ന തിരുവാതിരകളി പുലിക്കളി ചെണ്ടമേളവും നടത്തും. അതിനോടൊപ്പം 21 കൂട്ടം വിഭവങ്ങളോടുകൂടിയ ഓണസദ്യയും ഉണ്ട്.

ആഘോഷത്തിലേക്ക് എല്ലാ മലയാളി സുഹ്യത്തുക്കളെയും സ്നേഹത്തേടെത്തോടെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഓസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിനായി സമ്മർദമേറുന്നു
ബ്രിസ്ബേൻ: ഓസ്‌ട്രേലിയയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന് സമ്മർദമേറുന്നു. ഒരു പതിറ്റാണ്ടിലേറെയായി ഓസ്‌ട്രേലിയൻ മലയാളികൾ ഈആവശ്യം ഉന്നയിച്ചുവരികയാണെങ്കിലും ജനപ്രതിനിധികളും വ്യോമയാന വകുപ്പ് ഉന്നതരും ഇത് അവഗണിക്കുകയായിരുന്നു.

വ്യോമയാന - വിദേശകാര്യ വകുപ്പുകളുടെ കാബിനറ്റ് മന്ത്രിയായിരിക്കെ ഓസ്‌ട്രേലിയ സന്ദർശിച്ച വയലാർ രവി കൊച്ചിയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രഖാപനം നടത്തിയെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല .

മലയാളി കുടിയേറ്റം കുത്തനെ ഉയർന്നിരിക്കുന്ന ക്യുൻസ്‌ലൻഡിലെ മലയാളികളാണ് ഓസ്‌ട്രേലിയയിൽ ഇപ്പോൾ ഏറെ യാത്രാ ദുരിതം അനുഭവിക്കുന്നത്. സ്റ്റുഡന്‍റ് വിസയിൽ എത്തിയിട്ടുള്ളവർ അടക്കം ആയിരങ്ങൾ ഇതുമൂലം അടിയന്തിര സാഹചര്യങ്ങളിൽ പോലും നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കുകയാണ്.

സിങ്കപ്പുർ എയർ മാത്രമാണ് ബ്രിസ്ബേനിൽ നിന്നും ഇപ്പോൾ കേരളത്തിലേക്ക് സൗകര്യപ്രദമായി സർവീസ് നടത്തുന്നുള്ളു. മലിൻഡോ, വിയറ്റ് ജെറ്റ് എന്നീ ബജറ്റ് എയർ ലൈനുകൾ ഉണ്ടെങ്കിലും യാത്രക്കാർക്ക് അവയുടെ സർവീസുകൾ ഉപയോഗിക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കണം.

കോവിഡ് കാലത്ത് നിർത്തിയ മലേഷ്യൻ എയർ സർവീസ് പുനരാരംഭിച്ചി‌ട്ടുമില്ല. ഗോൾഡ് കോസ്റ്റിൽ നിന്നും സിംഗപ്പുർ വഴിയുള്ള സ്ക്കൂട്ടും സർവീസ് നിർത്തുകയാണ്.

ബ്രിസ്ബേനിലെ ഈ ദുരവസ്ഥ വിമാന കമ്പനികൾക്ക്‌ യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്. എയർ ലൈനുകളുടെ മത്സരമില്ലാത്തതിനാൽ മുൻപ് ഉണ്ടായിരുന്ന ഓഫ് സീസൺ ആനുകൂല്യവും ഇപ്പോൾ ബ്രിസ്ബേനിൽ ഇല്ല.

ബ്രിസ്ബേനിൽ നിന്നും വളരെ ഉയർന്ന നിരക്കാണ് കൊച്ചിയിലേക്ക് ഇപ്പോൾ ഈടാക്കുന്നത്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യണമെങ്കിൽ പത്തും അതിലധികവും മണിക്കുറുകൾ ട്രാൻസിറ്റിനായി വിവിധസ്ഥലങ്ങളിൽ കാത്തിരിക്കണം. കുടുംബമായി യാത്ര ചെയ്യുന്നവരെയാണ് ഇത് ഏറ്റവുമധികം ദുരിതത്തിലാക്കുന്നത്.

അതേ സമയം സിഡ്‌നി, മെൽബൺ, പെർത്ത് എന്നിവിടങ്ങളിൽനിന്നും എയർ ഇന്ത്യ, ക്വാന്‍റാസ്, ശ്രീലങ്കൻ എയർ തുടങ്ങിയ കമ്പനികൾ ഇന്ത്യയിലെ ഇതര നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. തൻമൂലം യാത്രാ നിരക്ക് ഇവിടെങ്ങളിൽ നിന്നുംകുറവാണ്.

ലോക വിനോദ സഞ്ചാര മാപ്പിൽ കേരളം ഇടംകണ്ടെത്തിയ അനുകൂല സാഹചര്യം ഓസ്‌ട്രേലിയയിലും ചലനം ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെത്താൻ അനുഭവിക്കുന്ന പ്രയാസമാണ് ഇതിന് തടസം നിൽക്കുന്നത്.

ഈ സഹചര്യങ്ങൾ എല്ലാം ചൂണ്ടിക്കാട്ടി വിവിധ സാംസ്കാരിക സംഘടനകളും അസോസിയേഷനുകളും രംഗത്തെത്തി. കേന്ദ്രമന്ത്രാലയങ്ങൾക്കും വിവിധ വിമാന കമ്പനികൾക്കും കേന്ദ്ര മന്ത്രി വി. മുരളീധരൻ അടക്കം ജനപ്രതിനിധികൾക്കും നിവേദനങ്ങളും മറ്റും നൽകാനുള്ള നടപടികളും ആരംഭിച്ചു.

ബ്രിസ്ബേൻ ഒളിമ്പിക്‌സിനുള്ള നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്യുൻസ്‌ലൻഡ് മലയാളികൾ.
യാത്രക്കാരന്‍റെ ഭീഷണി; മലേഷ്യന്‍ വിമാനം സിഡ്‌നിയിലേക്ക് തിരിച്ചുപറന്നു
സിഡ്‌നി: യാത്രക്കാരന്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നിന്ന് ക്വലാലംപൂരിലേക്ക് പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം തിരികെ പറന്നു.

വിമാനം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരനെ (45) പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. മൂന്നു മണിക്കൂര്‍ പറന്നതിനുശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

സിഡ്‌നി വിമാനത്താവളത്തില്‍ നിന്നുള്ള 32 ആഭ്യന്തര വിമാന സര്‍വീസുകള്‍ സംഭവത്തെത്തുടര്‍ന്നു റദ്ദാക്കേണ്ടി വന്നു. ഒരാള്‍ സഹയാത്രികരെയും വിമാന ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍, ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ സംശയാസ്പദമായി ഒന്നും കണ്ടില്ല.
വിസ്മയമായി മെല്‍ബണിലെ മെഗാ മാര്‍ഗംകളി
മെല്‍ബണ്‍: സെന്‍റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇടവക ദിനത്തിനോടും കൂടാരയോഗ വാര്‍ഷികത്തിനോടും അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ മാര്‍ഗംകളി അവിസ്മരണീയമായി.



ഓസ്‌ട്രേലിയയിലെ ക്‌നാനായ തലമുറകളിലേക്ക്, ക്‌നാനായ തനതു കലാരൂപമായ മാര്‍ഗ്ഗംകളി പകര്‍ന്നു കൊടുക്കുക എന്ന ഉദേശ്യത്തോടെയാണ് മെഗാ മാര്‍ഗംകളി സംഘടിപ്പിച്ചത്. കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന 60 പേര്‍ മെഗാ മാര്‍ഗംകളിയില്‍ പങ്കെടുത്തു.



ഇതില്‍ നാല്പതോളം പേര്‍ അവരുടെ അരങ്ങേറ്റവും നടത്തി. അരങ്ങേറ്റം നടത്തിയവരെയും മറ്റ് മാര്‍ഗംകളിക്കാരെയും ഇടവകക്കാര്‍, ചെണ്ടമേളംകൊണ്ട് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി വേദിയിലേക്ക് ആനയിച്ചു.

മാര്‍ഗംകളിയുടെ ചരിത്രപരമായ വിവരണം, ആമുഖമായി നല്‍കിയ, വിജിഗീഷ് പായിക്കാട്ടിന്‍റെ വാക്കുകളും ശബ്ദഗാംഭിര്യവും കാണികളില്‍ ആവേശം ഉയര്‍ത്തി. പ്രിയദര്‍ശനി നൈസന്‍ കൈതക്കുളങ്ങര, ബിന്ദു ബിനീഷ് തീയത്തേട്ട് എന്നിവര്‍ മാര്‍ഗംകളിപ്പാട്ട് ആലപിച്ചു.

സുനു ജോമോന്‍ കുളഞ്ഞിയില്‍, സില്‍വി ഫിലിപ്പ് കമ്പക്കാലുങ്കല്‍, അനിത ഷിനോയ് മഞ്ഞാങ്കല്‍, ടിന്റു അനു പുത്തന്‍പുരയില്‍, റോസ്‌മേരി അനീഷ് വെള്ളരിമറ്റത്തില്‍, ടിന്‍റു വിനോദ് മുളകനാല്‍, അജുമോന്‍ കുളത്തുംതല തുടങ്ങിയവര്‍ പരിശീലനപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വെറും രണ്ട് മാസക്കാലംകൊണ്ടുതന്നെ, മാര്‍ഗംകളി പരിശീലിപ്പിക്കുകയും ഭംഗിയായി അവതരിപ്പിക്കുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നു ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.
കൈരളി ഫെഡറേഷൻ ഓഫ് സിഡ്നിയുടെ ഓണാഘോഷം19ന്
സിഡ്നി: കൈരളി ഫെഡറേഷൻ ഓഫ് സിഡ്നിയുടെ ഓണാഘോഷം19ന് സിഡ്നി മറയൂംഗ് വച്ചു നടക്കും. കാരുണ്യ രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ച കൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ഫ്രെഡ് ഹോളോസ് ഫൗണ്ടേഷന് കെെത്താങ്ങാവാൻ വേണ്ടിയാണ്.

ഏകദേശം 200 പേരുടെ കാഴ്ചശക്തി തിരിച്ചു കൊണ്ടുവരാനുളള സാമ്പത്തിക സഹായം ഫ്രെഡ് ഹോളോസ് ഫൗണ്ടേഷന് നൽകാനാണു ആണ് ഈ പ്രോഗ്രാമിലൂടെ കെഎഫ്എസ് ലക്ഷ്യമിടുന്നത്. വളരെ വിപുലമായ ഓണാഘോഷത്തോടൊപ്പം വിവിധ കലാപരിപാടികളും ഓണക്കളികളും അണിയറയിൽ ഒരുങ്ങുണ്ട്.

ശിക്കാരി ചെണ്ടമേളങ്ങളും വടംവലികളും ഓണംഘോഷത്തിന് മറ്റൊരു ആഘോഷതലം നൽകും. കഴിഞ്ഞ വർഷം ടൂംഗബി ലീഗൽ സെന്‍ററിലെ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കുന്ന പരിശ്രമങ്ങൾക്ക് നല്ലൊരു സാമ്പത്തികസഹായം മൃതു ആൻഡ് മൃഗം എന്ന ഡാൻസ് പ്രോഗ്രാമിലൂടെ നേടിയെടുക്കാൻ കഴിഞ്ഞതു സിഡ്നി മലയാളികൾ കിടയിൽ നല്ലൊരു അംഗീകാരം നേടിയെടുക്കാൻ കെഎഫ്എസിന് സാധിച്ചു.

സീറോഡെപ്പോസിറ്റ്, ഫിലിപ്സ് ഗ്രൂപ്പ്, ഫൈനസ് ലോണുകൾ, മോർട്ട്ഗേജ് ബിസ് എന്നിവരാണ്
ഓണാഘോഷത്തിന്‍റെ സ്പോൺസർമാർ.
ഇടവകദിനവും കൂടാരയോഗ വാർഷികവും പ്രൗഢഗംഭീരമായി
മെൽബൺ: മെൽബൺ സെന്‍റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഈ വർഷത്തെ ഇടവകദിനവും കൂടാരയോഗവാർഷികവും പ്രൗഢഗംഭീരമായി ആഘോഷിച്ചു.

ശനിയാഴ്ച രാവിലെ 10.30 മുതൽ അഞ്ച് വരെ നോബിൾ പാർക്ക് സെന്‍റ് ആന്‍റണീസ് കത്തോലിക്ക പള്ളിയിൽ വച്ചാണ് "പാരമ്പര്യം തലമുറകളിലേക്ക്' എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച് ഇടവകദിനം സംഘടിപ്പിച്ചത്.

കുർബാനയോടുകൂടി ആരംഭിച്ച ആഘോഷ പരിപാടികൾ, ഇടവക വികാരി റവ.ഫാ. അഭിലാഷ് കണ്ണാമ്പടം ഉദ്ഘാടനം ചെയ്തു. പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ മുഖ്യപ്രഭാഷണം നടത്തി.

ഇടവക സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ സ്വാഗതവും ഇടവകദിനം കോർഡിനേറ്റർ മനോജ് വള്ളിത്തോട്ടം നന്ദിയും പ്രകാശിപ്പിച്ചു. കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, കൂടാരയോഗം പ്രസിഡന്‍റുമാർ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.



ഇടവകദിനത്തിനോട് അനുബന്ധിച്ച് ഇടവകയിലെ കുട്ടികളും മുതിർന്നവരും ചേർന്ന് മെഗാ മാർഗംകളി അവതരിപ്പിച്ചു. 40 മാർഗംകളിക്കാർ അവരുടെ അരങ്ങേറ്റവും ഇതോടൊപ്പം നടത്തുകയും ചെയ്തു.

മെൽബണിൽ ആവേശപൂർവം നടത്തിയ ക്നാനായ കർഷകശ്രീ മത്സര വിജയികളെ ഈ വേദിയിൽ വച്ച് പ്രഖ്യാപിക്കുകയും മത്സരവിജയികൾക്കുള്ള അവാർഡുകളും മത്സരത്തിൽ പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

വിവിധ കൂടാരയോഗങ്ങളിലായി, ഇടവകയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം കൊടുക്കുകയും പത്താം വാർഷികാഘോഷ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്ത മുഴുവൻ കൂടാരയോഗം ഭാരവാഹികളെയും ആദരിച്ചു.

കൂടാതെ, ഇടവകയുടെ മതബോധന ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന എല്ലാ വേദപാഠ അധ്യാപകരെയും വേദിയിൽ ആദരിച്ചു. ഇടവകയിലെ കുട്ടികൾക്കായി ഓസ്‌ട്രേലിയയിലെ ഡിസ്കോ പാർട്ടിയിലും മാജിക് ഷോയിലും ടൺ കണക്കിന് ഫൺ ഷോകളിലും പ്രസിദ്ധയായ കലാകാരി, ജെസിക്കായുടെ നേതൃത്വത്തിൽ ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടികളും ഒരുക്കിയിരുന്നു.

പത്താം വാർഷികം സമാപന സമ്മേളനത്തിനായി ഫണ്ട് കണ്ടെത്തുവാനായി ഒരുക്കിയ സ്റ്റാളുകളും ഗെയിമുകളും ലേലം വിളികളും ഒരു പെരുന്നാളിന്‍റെ പ്രതീതി സൃഷ്ട്ടിച്ചു.

പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗം ഭാരവാഹികൾ, പത്താം വാർഷികം കോർ കമ്മിറ്റി, ഇടവകദിനം കമ്മിറ്റി, പാരിഷ് വോളന്‍റിയർമാർ എന്നിവരുടെ നേതൃത്വത്തിൽ, ഇടവക സമൂഹം ഒത്തുചേർന്നു നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ഇത്ര വലിയ വിജയം സമ്മാനിച്ചത്.

പങ്കെടുത്ത എല്ലാവർക്കും എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന ഒരു അനുഭവമായി ഈ വർഷത്തെ ഇടവകദിനാഘോഷവും കൂടാരയോഗവാർഷികവും എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ചു.
ഓസ്ട്രേലിയയിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു
സിഡ്നി: ഓസ്‌ട്രേലിയയിൽ കാറപകടത്തിൽ മലയാളി യുവാവ് മരിച്ചു. ചിറ്റാർ പ്ലാത്താനത്ത് ജോൺ മാത്യു(ജോജി) - ആൻസി ദമ്പതികളുടെ മകൻ ജെഫിൻ ജോണാണ്(23) മരിച്ചത്.

റേഡിയോളജി രണ്ടാം വർഷം പഠിക്കുന്ന ജെഫിന്‍റെ കാർ സിഡ്നിക്ക് സമീപത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ജെഫിൻ മാത്രമാണുണ്ടായിരുന്നത്.

അപകടവിവരം അറിഞ്ഞ് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചു. 15 വർഷമായി ജെഫിന്‍റെ കുടുംബം ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മണിപുർ കലാപം; കത്തോലിക്ക കോൺഗ്രസ്‌ സൗത്ത് ഓസ്ട്രേലിയ പ്രതിഷേധിച്ചു
അഡ്‌ലയ്ഡ്: ക്രൈസ്തവർക്കെതിരെ മണിപ്പൂരിൽ നടക്കുന്ന അതിക്രമങ്ങളിൽ കത്തോലിക്ക കോൺഗ്രസ്‌ ഓസ്ട്രേലിയ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.

കത്തോലിക്ക കോൺഗ്രസ് സൗത്ത് ഓസ്ട്രേലിയ യൂണിറ്റ്‌ ഡയറക്ടർ ഫാ. സിബി പുളിക്കലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെൽബൺ രൂപത ഡയറക്ടർ ഫാ. ജോൺ പുതുവ പ്രസംഗിച്ചു.

സെക്രട്ടറി ഷാജു മാത്യു അവതരിപ്പിച്ച പ്രമേയത്തിൽ മണിപ്പുരിൽ നടന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ എല്ലാ അതിക്രമങ്ങളെയും കത്തോലിക്ക കോൺഗ്രസ്‌ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കുകയും പീഡിപ്പിക്കപ്പെടുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

അക്രമങ്ങൾ എത്രയും പെട്ടന്ന് അവസാനപ്പിക്കുവാനും സമാധാനം പുനഃസ്ഥാപിക്കുവാനും ശക്തമായ നടപടികൾ സ്വീകരിക്കുവാനും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

കലാപത്തിന് ഇരയായവർക്ക് നഷ്ട പരിഹാരവും പുനരധിവാസവും സുരക്ഷയും നൽകണമെന്നും അക്രമികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നതോടൊപ്പം ആക്രമണങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

യോഗത്തിൽ പ്രസിഡന്‍റ് ജോസഫ് ജോബി അബ്രഹാം സ്വാഗതവും തോമസ്‌ ആന്‍റണി നന്ദിയും പറഞ്ഞു.
മെൽബൺ മാർത്തോമ്മാ ഇടവകയ്ക്ക് നവനേതൃത്വം
മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബൺ മാർത്തോമ്മാ ഇടവകയുടെ പുതിയ വർഷത്തെ ഭാരവാഹികളെ ഇടവക വികാരി റവ. ഷോജി വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ ഇടവക ജനറൽബോഡിയിൽ തെരഞ്ഞെടുത്തു.

ബിജു ജോർജ്‌ (വൈസ് പ്രസിഡന്‍റ്), അനീഷ് ജോൺ (ഇടവക സെക്രട്ടറി), ദിയ എബ്രഹാം (അസിസ്റ്റന്‍റ് സെക്രട്ടറി), ഷിറിൽ വർഗീസ് (ട്രസ്റ്റീ), ഷിജോ തോമസ് (അക്കൗണ്ടന്‍റ് ) എന്നിവരെയും ലേ ലീഡർമാരായി ബിജു ജോൺ, ജോബി കെ. ബേബി, കുര്യൻ ജോർജ്, സൈജു സൈമൺ എന്നിവരെയും ഇടവകസംഘം തെരഞ്ഞെടുത്തു.

സംഘടന ഭാരവാഹികളായി ഷർമിള ജോർജ് (സൺഡേ സ്‌കൂൾ), റേയ്ച്ചൽ മാത്യൂസ് (യുവജനസഖ്യം), ജോർജ് തോമസ് (ലാലു) (സീനിയർസ് ഫെല്ലോഷിപ്പ്), ഐറിൻ എബ്രഹാം (സേവികാസംഘം), ബെന്നി തോമസ് (ഗായകസംഘം), സൈമൺ എബ്രഹാം (സജി) (കാരുണ്യ ഇടവകമിഷൻ) എന്നിവരെ തെരഞ്ഞെടുത്തു.

ഏരിയ പ്രാർഥന ഭാരവാഹികളായി ജോർജ് ഫിലിപ്പ് (അജി) (നോർത്ത് എ), തോമസ് മാത്യു (നോർത്ത് ബി ), ബിജു ജോസഫ് (നോർത്ത് വെസ്റ്റ് ), ബിന്ദു ജോർജ് (സെൻട്രൽ എ), തോമസ് മാത്യു (ജോസ്) (സെൻട്രൽ ബി), ബ്ലെസി തോമസ് (സൗത്ത്) എന്നിവരെ തെരഞ്ഞെടുത്തു.

27 അംഗങ്ങളുള്ള മെൽബൺ മാർത്തോമാ ഇടവക എക്സിക്യൂട്ടീവ് കമ്മറ്റിയിൽ തോമസ് ജോസഫ് (രാജു) (ബിൽഡിംഗ് കൺവീനർ), അസംബ്ലി മെമ്പർമാരായ അശോക് ജേക്കബ്, റെക്സി നൈനാൻ, സെൻ തോമസ്, മണ്ഡലം മെമ്പർ വർഗീസ് ജോൺ എന്നിവരും അംഗങ്ങളാണ്.
ഇന്ത്യൻ വിദ്യാർഥി ഓസ്ട്രേലിയയിൽ കാറിടിച്ച് മരിച്ചു
മെൽബൺ: ഇന്ത്യൻ വിദ്യാർഥി അക്ഷയ് ദീപക് ദൗൾട്ടാനി (22) ഓസ്ട്രേലിയയിൽ അപകടത്തിൽ മരിച്ചു. സിഡ്നിയിൽ ഊബർ ഈറ്റ്സ് ഡ്രൈവറായി പാർട്ട് ടൈം ജോലി ചെയ്യവേ ഇദ്ദേഹത്തിന്‍റെ ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

മുംബൈ സ്വേദേശിയായ അക്ഷയ് ഫെബ്രുവരിയിൽ സ്കോളർഷിപ്പോടെ സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം പഠിക്കാനെത്തിയതായിരുന്നു.
മെൽബണിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
മെൽബൺ: മെൽബണിലെ മലയാളി സമൂഹവും വിവിധ സംഘടനകളും പൗരാവലിയും ചേർന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ക്ലൈയ്ഡ് നോർത്ത് ഹാളിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.

കേരളത്തിലെ കോൺഗ്രസിനും ലോക മലയാളി സമൂഹത്തിനും തീരാനഷ്‌ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം. ഗാന്ധിജിയുടെ ആശയങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കി തന്‍റെ ജീവിതമാണ് തന്‍റെ സന്ദേശമെന്നു കാണിച്ച് തന്ന വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്നും അനുശോചനയോഗത്തിൽ ഒഐസിസി ഓഷ്യാന കൺവീനർ ജോസ് എം. ജോർജ് വിലയിരുത്തി.
ഓസ്‌ട്രേലിയൻ മലയാളിയുടെ നോവൽ "സ്നേഹപൂർവം സൂര്യഗായത്രി' പ്രകാശനം ചെയ്തു
മെൽബണ്‍: "സ്നേഹപൂർവം സൂര്യഗായത്രി' എന്ന മലയാളം നോവൽ പ്രകാശനം ചെയ്തു. പുലരി വിക്ടോറിയ സ്റ്റേജ് ഷോ 2023-ലെ പ്രോഗ്രാമിനിടയിൽ, നിറഞ്ഞ സദസിന്‍റെ സാന്നിധ്യത്തിൽ ജയപ്രകാശ്, ശ്രീലത ജയപ്രകാശ് എന്നിവർ ചേർന്ന് തന്‍റെ സംഗീത ഗുരുവായ അഖിലൻ ശിവാനന്ദനും എഴുത്തുകാരായ ഡോ. ലളിത ഗൗരി, ജോണി സി.മറ്റം എന്നിവർക്കും സമർപ്പിച്ച് കൊണ്ട് പ്രകാശനം ചെയ്തു.

"കണ്ണാ നീയെവിടെ' എന്ന അതിമനോഹരമായ ശ്രീകൃഷ്ണ ഭക്തി ഗാനമൊരുക്കിയ ശ്യാം ശിവകുമാറിന്‍റെ ആദ്യ നോവലാണിത്. ശ്യാം ശിവകുമാറിന്‍റെ ജന്മനാടായ കണ്ണൂർ ജില്ലയിലെ തലശേരിയില്‍ വച്ചും നോവൽ ഉടൻ പ്രകാശനം ചെയ്യും.

ശ്യാം ശിവകുമാർ ഇപ്പോൾ കുടുംബസമേതം മെൽബണിലാണ് താമസിക്കുന്നത്.
ഓസ്‌ട്രേലിയന്‍ തീരത്തടിഞ്ഞ വസ്തു ഐഎസ്ആര്‍ഒയുടെ റോക്കറ്റിന്‍റെ ഭാഗമെന്ന് സ്ഥിരീകരണം
കാൻബെറ: ഓസ്‌ട്രേലിയന്‍ തീരത്ത് നിന്നും കണ്ടെത്തിയ അജ്ഞാതവസ്തു ഐഎസ്ആര്‍ഒ വിക്ഷേപിച്ച പിഎസ്എല്‍വിയുടെ ഭാഗമാണെന്ന് സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ സ്‌പെയ്‌സ് ഏജന്‍സി. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏതാനും ദിവസം മുന്‍പാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഗ്രീന്‍ ഹെഡിനടുത്ത് ജൂറിയന്‍ ബേ കടല്‍തീരത്ത് രണ്ടര മീറ്റര്‍ വീതം നീളവും വീതിയുമുള്ള അജ്ഞാത വസ്തു കണ്ടെത്തിയത്.



സിലിണ്ടറിന്‍റെ രൂപത്തിലുള്ള ഈ വസ്തു എന്തിന്‍റെ ഭാഗമാണെന്ന് കണ്ടെത്താന്‍ പോലീസിനും ശാസ്ത്രജ്ഞര്‍ക്കും ആദ്യം സാധിച്ചിരുന്നില്ല.

ഏതെങ്കിലും വിദേശ രാജ്യം നിര്‍മിച്ച റോക്കറ്റിന്‍റെ ഭാഗമാകാം ഇതെന്ന് ഓസ്‌ട്രേലിയയിലുള്ള സ്‌പെയ്‌സ് ഏജന്‍സി ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു.
സിഡ്നിയിലെ ഉമ്മന്‍ ചാണ്ടി അനുസ്മരണം ഓഗസ്റ്റ് അഞ്ചിന്
സിഡ്നി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആദരവുമായി ഓസ്ട്രേലിയയിലെ മലയാളി സമൂഹം ഒത്തുചേരുന്നു.

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സിഡ്നിയിലാണ് ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം നാലിന് പെന്‍ഡല്‍ ഹില്ലിലെ മല്ലൂസ് റെസ്റ്റോറന്‍റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

Venue: August 5, Mallu's Restaurant Hall, 114 Pendle Way, Pendle Hill, NSW 2145.
ഹെലികോപ്റ്റർ തകർന്നു; ക്വീൻസ്‌ലാൻഡിൽ നാലു സൈനികരെ കാണാതായി
ക്വീൻസ്‌ലാൻഡ്: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് തീരത്ത് സൈനിക ഹെലികോപ്റ്റർ തകർന്ന് നാല് പേരെ കാണാതായി. വെള്ളിയാഴ്ച രാത്രി ലിൻഡമാൻ ദ്വീപിൽ ഓസ്‌ട്രേലിയൻ-യുഎസ് സൈന്യങ്ങൾ തമ്മിലുള്ള പരിശീലനത്തിനിടെയാണ് സംഭവം.

എംആർഎച്ച്-90 തായ്പാൻ ഹെലികോപ്റ്ററാണ് വിറ്റ്സണ്ടേ ദ്വീപിന് സമീപം തകർന്നുവീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്നു നാലു സൈനികരെയും ഇനിയും കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനം ആരംഭിച്ചതായും പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് പറഞ്ഞു.

ഓസ്ട്രേലിയൻ കടലിൽ യുഎസും ഓസ്ട്രേലിയയും സംയുക്തമായി സംഘടിപ്പിച്ച താലിസ്മാൻ സബർ സൈനികാഭ്യാസത്തിന്‍റെ ഭാഗമായാണ് പരിശീലന പറക്കലുകൾ നടത്തുന്നത്.
"റിയൽ ഫാമിലി' ഓസ്ട്രേലിയയിൽ മലയാളികൾക്കായി റിയാലിറ്റി ഷോ
ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയന്‍ മലയാളി കുടുംബങ്ങളിലെ വിശേഷങ്ങളും വര്‍ത്തമാനങ്ങളുമായി ഏറെസവിശേഷതകളോടെ "റിയല്‍ ഫാമിലി' റിയാലിറ്റി ഷോ എത്തുന്നു. നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ. മാത്യുവിന്‍റെ നേതൃത്വത്തിലാണ് ഓസ്‌ട്രേലിയയില്‍ ഇതാദ്യമായി ഫാമിലി റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്.

കേരളത്തിലെ സാഹിത്യ-പത്ര-ദ്യശ്യ-നിയമ- ചലച്ചിത്ര-സംഗീത - നാടക-നൃത്ത രംഗത്തെ പ്രശസ്തരുടെയും പൊതുജീവിതത്തിലെ സമുന്നതരുടെയും സഹകരണത്തോടെ ഓസ്‌ട്രേലിയയിലെ ക്യൂൻസ്‌ലാന്‍ഡ് മലയാളികളുടെ തനതായ മൂല്യബോധവും സാംസ്‌കാരിക പെരുമയും പ്രതിഫലിപ്പിച്ചാണ് റിയാലിറ്റി ഫാമിലി ഷോ സംഘടിപ്പിക്കുന്നത്.

ഓസ്ട്രേലിയയിലും നാട്ടിലും മലയാളി കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ജീവിതത്തിലെ ഉയര്‍ച്ച-താഴ്ചകള്‍, തൊഴില്‍ വിശേഷങ്ങള്‍, അടുക്കളത്തോട്ടങ്ങള്‍, വിദേശ രാജ്യങ്ങളിലെ വീട്ടുപാചകം തുടങ്ങി ഏതു വിഷയങ്ങളിലും ഒരു തുറന്ന സംവാദമാണ് ഫാമിലി ഷോയുടെ ഉള്ളടക്കം.

പ്രതീക്ഷകളും പ്രതിസന്ധികളും മാത്രമല്ല കുടുംബാംഗങ്ങളുടെ പെരുമാറ്റം, സ്വഭാവം, ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെക്കുറിച്ചും തുറന്ന ചര്‍ച്ചയും വിമര്‍ശനവും ഉണ്ടാകും. ഓരോ വിഷയങ്ങളും കുടുംബ പശ്ചാത്തലത്തില്‍ തന്നെ അവതരിപ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ വിവിധ മത്സരങ്ങളും ഉണ്ടാകും.

ഓസ്‌ട്രേലിയന്‍ മലയാളി കലാകാരന്മാര്‍ക്ക് ഒരു കുടക്കീഴില്‍ അണിനിരക്കാനും മള്‍ട്ടിനാഷണല്‍ കള്‍ച്ചറല്‍ പരിപാടികള്‍ അവതരിപ്പിക്കാനും ലക്ഷ്യമിട്ടാണ് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നത്. വിവിധ ഭാഷാ സമൂഹങ്ങളില്‍, സംസ്‌കാരങ്ങളില്‍ ജീവിക്കാൻ നിര്‍ബന്ധിതരായി തീരുന്ന മലയാളികൾക്ക് അവരുടെ നാടിനെയും ഭാഷയെയും കുറിച്ച് പുനര്‍വിചാരത്തിന് വഴിതെളിക്കാനുള്ള ശ്രമത്തിലാണ് ജോയ് കെ. മാത്യു.

മത്സരത്തിന്‍റെ പ്രത്യേകതകള്‍: മത്സരത്തിനായി പങ്കെടുക്കുന്ന ഓരോ കുടുംബങ്ങളും മികച്ച രീതിയില്‍ പരിപാടി അവതരിപ്പിക്കണം. മലയാളത്തിലെ പ്രമുഖർ അടങ്ങുന്ന വിധികർത്താക്കളാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ഓസ്‌ട്രേലിയയിൽ ചിത്രീകരിക്കുന്ന "റിയല്‍ ജേര്‍ണി' എന്ന മലയാള സിനിമയില്‍ അഭിനയിക്കാൻ അവസരവും നല്‍കും.

അതിന് പുറമേ സോഷ്യല്‍ മീഡിയയിലൂടെയും തിരഞ്ഞെടുക്കുന്നവര്‍ക്കും പ്രത്യേകം സമ്മാനം നല്‍കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കി ആദരിക്കും.

സെപ്റ്റംബര്‍ 23ന് റിയാലിറ്റി ഷോ തുടങ്ങും. മത്സരിക്കാൻ അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇ മെയിലിൽ ബന്ധപ്പെടുക.
പൂമയുടെ പത്താം വാർഷിക ആഘോഷരാവിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി
പെർത്ത്: പെർത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്‍റെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഓൾ ഓസ്ട്രേലിയ സ്റ്റാർ സിംഗർ മത്സരവും ഓസ്ട്രേലിയയൻ ഡ്രീംസ്‌ എന്ന മെഗാ മ്യൂസിക്കൽ ഷോയും ശനിയാഴ്ച ഹാരിസ്ഡൽ കേയരി ബാപ്റ്റിസ്റ് കോളജ് ഓഡിറ്റോറിയതിൽ നടക്കുന്നു.

കേരളത്തിൽ നിന്നുള്ള പിന്നണി ഗായകരുൾപ്പെടെ 11 കലാകാരന്മാരാണ് ഷോയിൽ പങ്കെടുക്കുന്നത്. ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിൽ ഉൾപ്പെടെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട 23 ഗായകരാണ് പൂമ സ്റ്റാർ സിംഗറിന്‍റെ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുക.

1000 പേർക്കിരിക്കാൻ കഴിയുന്ന ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയുടെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കാൻ സംഘടകർക്ക് കഴിഞ്ഞു.

450 അധികം കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള അസോസിയേഷനെ 21 പേരടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ആഘോഷരാവിന്‍റെ ഒരുക്കങ്ങൾക് നേതൃത്വം നൽകുന്നത്.
മെൽബണിൽ ഇടവകദിനവും കൂടാരയോഗവാർഷികവും ഓഗസ്റ്റ് അഞ്ചിന്
മെൽബൺ: മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇടവകദിനവും കൂടാരയോഗവാർഷികവും ആഘോഷിക്കുന്നു.

ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30 മുതൽ അഞ്ച് വരെ നോബിൾ പാർക്ക് സെന്‍റ് ആന്‍റണീസ് കത്തോലിക്ക പള്ളിയിൽ വച്ചാണ് "പാരമ്പര്യം തലമുറകളിലേക്ക്' എന്ന ആപ്തവാക്യം മുറുകെ പിടിച്ച് ഇടവകദിനം സംഘടിപ്പിക്കുന്നത്.

ഇടവകദിനത്തിനോട് അനുബന്ധിച്ച് ക്നാനായ തനത് കലാരൂപമായ മാർഗംകളിയുടെ മെഗാ അവതരണം ഇടവകയിലെ കുട്ടികളും മുതിർന്നവരും ചേർന്ന് നടത്തും. 40ഓളം മാർഗംകളിക്കാരുടെ അരങ്ങേറ്റവും ഇതോടൊപ്പം നടത്തും.

മെൽബണിൽ ആവേശപൂർവം നടത്തിയ ക്നാനായ കർഷകശ്രീ മത്സര വിജയികളെ വേദിയിൽ വച്ച് പ്രഖ്യാപിക്കുകയും മത്സരവിജയികൾക്കുള്ള അവാർഡുകളും പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും.

വിവിധ കൂടാരയോഗങ്ങളിലായി ഇടവകയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം കൊടുക്കുകയും പത്താം വാർഷികാഘോഷ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത മുഴുവൻ കൂടാരയോഗം ഭാരവാഹികളെയും വേദിയിൽ ആദരിക്കും.

സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ വളർച്ചയ്ക്കും ഇടവകയിലെ കുട്ടികളുടെ ആത്മീയമായ വളർച്ചയ്ക്കും വേദപാഠക്ലാസുകളുടെ പ്രാധാന്യം വളരെ വലുതാണ്. ഇടവകയുടെ മതബോധന ക്ലാസുകൾക്ക് നേതൃത്വം നൽകുന്ന എല്ലാ വേദപാഠ അധ്യാപകരെയും ഇടവകദിനത്തിനോടനുബന്ധിച്ച് ആദരിക്കും.

മെഗാ മാർഗംകളി കൂടാതെ ഇടവകാംഗങ്ങൾക്കായി ഐസ് ബ്രെക്കിംഗ്, കുട്ടികൾക്കായി പ്രത്യേക പരിപാടികൾ, സ്നേഹവിരുന്ന് തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് പാരിഷ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരന്മാരായ ആശിഷ് സിറിയക് വയലിൽ, നിഷാദ് പുലിയന്നൂർ, ഇടവകദിനം കോർഡിനേറ്റർമാരായ മനോജ് വള്ളിത്തോട്ടം, സജി കുന്നുംപുറം എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയുടെയും നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നത്.

എല്ലാ ഇടവകാംഗങ്ങളെയും പരിപാടി‌യിലേക്ക് സ്നേഹപൂർവം ക്ഷണിക്കുന്നതാ‌യി ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം, ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.
മജീഷ്യൻ മുതുകാട് സിഡ്‌നിയിൽ
സിഡ്‌നി: പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് സിഡ്‌നിയിലെത്തി. സിഡ്‌നി മലയാളി അസോസിയേഷൻ ഒരുക്കുന്ന കാരുണ്യ വിസ്മയം എന്ന പരിപാടിയിൽ പങ്കെടുക്കുവാനാണ് അദ്ദേഹം സിഡ്നിയിലെത്തുന്നത്.

ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ മാരയോംഗിലുള്ള ജോൺ പോൾ രണ്ടാമൻ ഹാളിൽ വച്ച് മോൾഡിംഗ് മെെൻഡ് മാജിക്കലി എന്ന ഇന്‍ററാക്‌ടീവ് സെഷനിലൂടെ ജനങ്ങളോട് സംവദിക്കും.

അദ്ദേഹത്തെ നേരിട്ട് കാണുവാനും സംസാരിക്കുവാനുമുള്ള അവസരവുമുണ്ടായിരിക്കും. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി കാസർഗോഡിൽ ആരംഭിക്കുന്ന ഡിഫ്രൻഡ് ആർട് സെന്‍ററിന്‍റെ ധനശേഖരണവുമായി ബന്ധപ്പെട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഇതിൽ കൂടി സമാഹരിക്കുന്ന തുക മുഴുവനായും പ്രസ്തുത സെന്‍ററിനായി നൽകും. കൂടാതെ നേരിട്ട് സംഭാവനകൾ നൽകുവാനുള്ള ക്രമീകരണവും ഉണ്ട്. ഡിന്നറുൾപ്പെടെയുള്ള ടിക്കറ്റുകൾ ഓൺലൈനിൽ വാങ്ങാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും സ്‌പോൺസർഷിപ് അന്വേഷണങ്ങൾക്കും: ബീന രവി - 0425 326 519, നിതിൻ സൽഗുണൻ - accounts@sydmal.com.au/+61 406 492 607.
ബ്രിസ്‌ബെയിൻ പ്രീമിയർ ലീഗ്: ഗോൾഡ് കോസ്റ്റ് നൈറ്റ്‌സ് ചാമ്പ്യന്മാർ; കിരീടം ഉമ്മൻ ചാണ്ടിക്ക് സമർപ്പിച്ചു
ബ്രിസ്‌ബെയിൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിൽ നടന്ന പ്രഥമ കേരള പ്രീമിയർ ലീഗ് ട്വന്‍റി-20 ടൂർണമെന്‍റിൽ ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ചാമ്പ്യന്മാരായി. ഫൈനലിൽ ഇപ്സ്വിച് സ്ട്രൈക്കേഴ്സിനെ 49 റൺസിന്‌ തകർത്താണ് ഗോൾഡ് കോസ്റ്റ് നൈറ്റ്സ് കിരീടം ചൂടിയത്.

നൈറ്റ്സ് ഓൾ റൗണ്ടർ നീരവാണ് ടൂർണമെന്‍റിന്‍റെ താരം. ചുരുങ്ങിയ കാലംകൊണ്ട് ഓസ്‌ട്രേലിയയിലെ മികച്ച ക്ലബുകളിൽ ഒന്നായി പേരെടുത്തു കഴിഞ്ഞ ഗോൾഡ് കോസ്റ്റ് നൈറ്റ്സിന് വിവിധ കായിക ഇനങ്ങളിൽ സ്വന്തമായി ടീമുണ്ട്. മലയാളി യുവാക്കൾ നേതൃത്വം നൽകുന്ന ക്ലബാണ് ഓസീസ് മണ്ണിൽ അഭിമാനാർഹമായ നേട്ടം കൊയ്തത്.

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി കറുത്ത ആം ബാൻഡ് ധരിച്ചാണ് നൈറ്റ്സ് ടീം കലാശപ്പോരിന് ഇറങ്ങിയത്. ഈ കിരീടം അദ്ദേഹത്തിന് വേണ്ടി സമർപ്പിക്കുന്നതായി ടീം ക്യാപ്റ്റൻ സജിത്ത് അറിയിച്ചു.

വൻ വിജയം ആയിരുന്നുവെങ്കിലും ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങൽ കണക്കിലെടുത്ത് ആഘോഷങ്ങൾ ഒഴിവാക്കുകയാണെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചു.
സിഡ്നിയിലെ സെന്‍റ് അൽഫോൻസ സീറോ മലബാർ കാത്തലിക് ഇടവക പെരുന്നാൾ 28 വരെ
സിഡ്നി: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് സിഡ്നിയിലെ സെന്‍റ് അൽഫോൻസ സീറോ മലബാർ കാത്തലിക് ഇടവകയിൽ 18 മുതൽ 28 വരെ നൊവേനയും വിശുദ്ധ കുർബാനയും അർപ്പിക്കുന്നു.

കൂടാതെ, സീറോ മലബാർ മെൽബൺ രൂപതയുടെ പുതിയ മെത്രാനായി അഭിഷിക്തനായ മാർ ജോൺ പനംതോട്ടത്തിൽ പിതാവിന്‍റെ പ്രഥമ സന്ദർശനത്തിനോട് അനുബന്ധിച്ച് ഞായറാഴ്ച കാനോനിക്കൽ ആചാരപ്രകാരമുള്ള സ്വീകരണം ഉച്ചയ്ക്ക് 12:30ന് സെന്‍റ് മൈക്കിൾസ് കാത്തലിക് പള്ളിയിൽ വച്ചു ആരംഭിക്കും.

തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്‍റെ ഭാഗമായി കൊടിയേറ്റും കാഴ്ച്ച സമർപ്പണവും ആഘോഷമായ തിരുനാൾ കുർബാന അർപ്പണവും മാർ ജോൺ പനംതോട്ടത്തിൽ പിതാവിന്‍റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു.

കഴുന്നെടുത്ത് പ്രാർഥിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. കുർബാനയെ തുടർന്ന് പ്രദക്ഷിണത്തോടു കൂടി അവസാനിക്കുന്ന ആഘോഷത്തിനൊടുവിൽ അഭിവന്ദ്യ പിതാവ് സൺഡേ സ്കൂൾ കുട്ടികളുമായീ സംവദിക്കുകയും അവർക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്യും.

തിങ്കളാഴ്ച വൈകുന്നേരം അഭിവന്ദ്യ പിതാവ് 6.30ന് സന്ധ്യാ നമസ്കാരം(റംശാ) നടത്തും. ശേഷം ഏഴിന് 10 വൈദികരോടൊപ്പം അഭിവന്ദ്യ പിതാവ് സമൂഹ ബലിയർപ്പിക്കുകയും അൽഫോൻസാമ്മയുടെ നൊവേന ചൊല്ലി പ്രാർഥിക്കുകയും ചെയ്യും.

തിരുനാൾ അവസാനിക്കുന്ന ജൂലെെ 28ന് വൈകുന്നേരം ഏഴിന് ഫാ.ജോബി കടമ്പാട്ട് ആഘോഷമായ തിരുനാൾ കുർബാന അർപ്പിക്കുകയും നൊവേനയും മെഴുകുതിരി പ്രതിക്ഷണവും നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിൽ പങ്കു ചേരാൻ എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു എന്ന് വികാരി ഫാ.മാത്യു അരീപ്ലാക്കൽ അറിയിച്ചു.
പെർത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
പെർത്ത്: പെർത്തിലെ പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം പ്രവർത്തകരും കോൺഗ്രസ് അനുഭാവികളും ജനാധിപത്യ വിശ്വാസികളും ഇന്ത്യൻ കമ്യൂണിറ്റി ഹാളിൽ വച്ച് ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

വളർന്ന് വരുന്ന ഓരോ രാഷ്‌ട്രീയ പ്രവർത്തകനും ഉമ്മൻ ചാണ്ടി പിന്തുടർന്ന പാതയിൽ പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് പ്രസിഡന്‍റ് ജോജി തോമസ് അനുസ്മരണത്തിൽ ഓർമപ്പെടുത്തി.

സെക്രട്ടറി നിജോ പോൾ എല്ലാവരെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്തു. യോഗത്തിൽ പങ്കെടുത്തവർ ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി മൗന പ്രാർഥനയോടെ ആണ് യോഗം ആരംഭിച്ചത്.

സോഷ്യൽ കൾച്ചറൽ ഫോറത്തിനോട് എന്നും പ്രത്യേക താത്പര്യവും അതിന്‍റെ സേവന പ്രവർത്തനങ്ങളെ അനുമോദിച്ചിട്ടുമുള്ള നേതാവായിരുന്നു ഉമ്മൻ ചാണ്ടി.

കഴിഞ്ഞവർഷം പ്രിയദർശിനി കേരളത്തിൽ നടത്തിയ 28 വീൽചെയർ വിതരണവുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയെ കണ്ട് അദ്ദേഹത്തിന്‍റെ മണ്ഡലത്തിൽ നാലു വീൽ ചെയറുകൾ വിതരണം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു.

നാല് അല്ല 400ൽ അധികം ഇത്തരത്തിലുള്ള അപേക്ഷകൾ തന്‍റെ ഓഫീസിലുണ്ട് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അതിൽ ഏറ്റവും അർഹരായ നാല് പേരെ കണ്ടെത്തി വിതരണം ചെയ്ത അനുഭവം തോമസ് തോമസ് ഡാനിയേൽ അനുസ്മരണ പ്രസംഗത്തിൽ ഓർമിച്ചു.

ഷാനവാസ് പീറ്റർ, സുഭാഷ് മങ്ങാട്ട്, ജിനീഷ് ആന്‍റണി, പോളി ചെമ്പൻ, ജിജോ ജോസഫ്, ശ്രീരേഖ ശ്രീകുമാർ, തോമസ് മാത്യു എന്നിവർ ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവച്ചു.

ട്രഷറർ അനീഷ് ലൂയിസ് നന്ദി അർപ്പിച്ച് സംസാരിച്ചു. പ്രിയ നേതാവിന് നിത്യശാന്തി നേർന്നുകൊണ്ട് യോഗം അവസാനിച്ചു.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഒഐസിസി ഓഷ്യാന അനുശോചിച്ചു
സിഡ്നി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ഒഐസിസി അനുശോചനം രേഖപ്പെടുത്തി. ലോകത്തിന്‍റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന പേരെന്ന് ഒഐസിസി ഓഷ്യാന റീജിയൻ പ്രസ്താവനയിലൂടെ പറഞ്ഞു.

കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മൻ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ലെന്നും അധികാരത്തിന്‍റെ ഉയരങ്ങളിൽ ജനങ്ങൾക്കൊപ്പം ഇരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും ഒഐസിസി അനുസ്മരിച്ചു.

ലോകത്തിന്‍റെ ഏത് കോണിലുമുള്ള മലയാളിക്കും ആശ്വാസമായിരുന്നു ഉമ്മൻ ചാണ്ടി. സാന്ത്വനവും പ്രതീക്ഷയുമായിരുന്നു മലയാളികൾക്ക് അദ്ദേഹം. ഉമ്മൻ ചാണ്ടി എന്ന ഇതിഹാസത്തിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം

അനേകരുടെ ജീവിതത്തിൽ സഹായമേകിയെന്നും ഒഐസിസി ഓഷ്യാന കൺവീനർ ജോസ് എം. ജോർജ് പ്രസ്താവനയിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പൈതൃകം എക്കാലവും ജനമനസിൽ ഉണ്ടാകുമെന്നും ഓ.ഐ.സി.സി ഓഷ്യാന റിജിയൻ പറഞ്ഞു.

ഒഐസിസി ഓസ്ട്രേലിയ കൺവീനർ ജിൻസൺ കുര്യൻ, ബൈജു ഇലഞ്ഞിക്കുടി ഒഐസിസി ന്യൂസിലൻഡ് കൺവീനർ ബ്ലസ്സൻ എം.ജോസ്, ഒഐസിസി സിങ്കപ്പുർ കൺവീനർ അരുൺ മാത്യൂസ്, ഒഐസിസി മലേഷ്യൻ കൺവീനർ യുനസ് അലി എന്നിവർ അനുശോചനം അറിയിച്ചു.
ഉമ്മൻ‌ ചാണ്ടിക്ക് ഓസ്‌ട്രേലിയയിൽ നിന്ന് മരുന്നുകൾ എത്തിച്ച ഓർമ പങ്കുവച്ച് റോബർട്ട്
മെൽബൺ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടിക്ക് അവസാനനാളുകളിൽ ആവശ്യമായിരുന്ന മരുന്നുകൾ ഓസ്‌ട്രേലിയയിൽ നിന്ന് നാട്ടിലേക്ക് അയച്ച ഓർമകൾ പങ്കുവച്ച് റോബർട്ട് കുര്യാക്കോസ്.

ഉമ്മൻ ചാണ്ടിയുടെ മകൾ മരിയ ആവശ്യപ്പെട്ട മരുന്നുകൾ ഓസ്‌ട്രേലിയയിലെ ഫാർമസിയിൽ നിന്ന് നാട്ടിലേക്ക് കയറ്റിവിട്ട അനുഭവമാണ് റോബർട്ട് ഫേസ്ബുക്കിൽ കുറിച്ചത്.

ഓസ്‌ട്രേലിയൻ മമ്മൂട്ടി ഫാൻസ് പ്രസിഡന്‍റും മെൽബൺ മലയാളി അസോസിയേഷൻ പ്രസിഡന്‍റുമായ മദനൻ ചെല്ലപ്പന്‍റെ സഹായത്തോടെ ആണ് മരുന്നുകൾ കയറ്റിവിട്ടത്.

മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലാണ് താമസിക്കുന്നത്.

ഡിന്നർ നെറ്റ് സംഘടിപ്പിച്ച് സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍റർ
മെല്‍ബണ്‍: സെന്‍റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയിലെ സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ നേതൃത്വത്തില്‍ ഡിന്നര്‍ നൈറ്റ് സംഘടിപ്പിച്ചു. ഫോക്നര്‍ സെന്‍റ് മാത്യൂസ് പാരീഷ് ഹാളില്‍ നടന്ന ഡിന്നര്‍ നൈറ്റില്‍ 400 ഓളം പേര്‍ പങ്കെടുത്തു.

മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍, ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ ഡോ.സുശീല്‍ കുമാര്‍, വിക്ടോറിയ സ്റ്റേറ്റ് മിനിസ്റ്റര്‍ ലിലി ഡി അംബ്രോസിയൊ, ബ്രോണ്‍വിന്‍ ഹാഫ്പെന്നി എംപി, ഹ്യൂം കൗണ്‍സില്‍ മേയര്‍ ജോസഫ് ഹവീല്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍ എസ്എംസിസിയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചടങ്ങില്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു. മുഖ്യപ്രഭാഷണം നടത്തിയ ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍ സംസ്കാരിക അവബോധത്തിന്‍റെയും ഏകീകരണത്തിന്‍റെയും പ്രാധാന്യത്തെ കുറിച്ച് സൂചിപ്പിച്ചു.

ഒക്ടോബര്‍ ഏഴിന് നടക്കുന്ന എസ്എംസിസി ഫെസ്റ്റിനുള്ള പതിനയായിരം ഡോളറിന്‍റെ ഗ്രാന്‍റ് ബ്രോണ്‍വിന്‍ ഹാഫ്പെന്നി പ്രഖ്യാപിച്ചു. എസ്എംസിസി അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ നേതൃത്വത്തില്‍ നല്കുന്ന സീറോ മലബാര്‍ ഓസ്ട്രേലിയന്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഫാ. വര്‍ഗീസ് വാവോലില്‍ വിശദീകരിച്ചു.

കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍, ഫാ. ജെയിംസ് അമ്പഴത്തിങ്കല്‍, കൈക്കാരന്മാരായ ആന്‍റോ തോമസ്, ക്ലീറ്റസ് ചാക്കോ, സെക്രട്ടറി ഡോ. ജോണ്‍സണ്‍ ജോര്‍ജ്ജ്, ബോപ്പിന്‍ ജോണ്‍, ഷാജി ജോസഫ്, ടിജൊ ജോസഫ്, വിജൊ ജോസ്, ജിമ്മി ജോസഫ്, ഷിബു വര്‍ഗീസ്, ബിജു മാത്യു, ഷിജി ജോസഫ്, സാബു ജോർജ്, സുബിന്‍ ജോസഫ് എന്നിവര്‍ ഡിന്നര്‍ നൈറ്റിന് നേതൃത്വം നല്കി.
ഫെയ്ത്ത്‌ ഫെസ്റ്റ്‌ സംഘടിപ്പിച്ചു
പെർത്ത്‌: സെന്‍റ് ജോസഫ്‌ സീറോ മലബാർ പെർത്ത്‌ ഇടവക മതബോധന വിദ്യാർഥികൾക്കായി ഫെയ്ത്ത്‌ ഫെസ്റ്റ്‌ സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ഫെയ്ത്ത്‌ ഫെസ്റ്റിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.

കുട്ടികളിൽ വിശ്വാസം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഫെസ്റ്റിന്‍റെ വിവിധ ക്ലാസുകൾക്ക്‌ വികാരി ഫാ. അനീഷ്‌ ജെയിംസ്‌, അസിസ്റ്റന്‍റ് വികാരി ഫാ. ബിബിൻ വേലംപറമ്പിൽ എന്നിവർ നേതൃത്വം നല്‌കി.



പ്രത്യാശ, പരിശുദ്ധാത്മാവ്‌, മാതാവ്‌, വിശുദ്ധ കുർബാന എന്നീ വിഷയങ്ങളിൽ ക്ലാസുകൾ ക്രമീകരിക്കുകയും വിവിധങ്ങളായ ഗെയിമുകൾ സംഘടിപ്പിക്കുകയും ചെയ്തു.

നാലു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ മതബോധന വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫെയ്ത്ത്‌ ഫെസ്റ്റിന്‌ ഇടവകയിലെ യുവജനങ്ങൾ, മതബോധനവിഭാഗം പ്രിൻസിപ്പൽ പോളി ജോർജ്, മതബോധന അധ്യാപകർ എന്നിവർ നേതൃത്വം നല്‌കി.
മെൽബൺ സെന്‍റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ പുതിയ ഭരണസമിതി ചുമതലയേറ്റു
മെൽബൺ: 2023-24 വർഷത്തേക്കുള്ള ഇടവക ഭരണസമിതി സെന്‍റ് ജോർജ്ജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ ചുമതലയേറ്റു.

ഇടവക സെക്രട്ടറി ബോസ് ജോസ്, കൈക്കാരൻ ഷിബു കോലാപ്പിള്ളിൽ, വൈസ് പ്രസിഡന്‍റ് രാജൻ മാണി, ജോയിന്‍റ് സെക്രട്ടറി കുരിയൻ തോമസ്, ജോയിന്‍റ് ട്രസ്റ്റി എൽദോ പോൾ.

കമ്മിറ്റി അംഗങ്ങൾ: നിഷാ പോൾ, ബെൽജോ ജോയ്, സാജു പൗലോസ്, നിപുൾ ജോണി,ലാലു പീറ്റർ, ഷാജി പോൾ, എക്സ് ഒഫീഷോ: സജി പോൾ, ജെറി ചെറിയാൻ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ഇടവക വികാരി റവ. ഫാ. പ്രവീൺ കോടിയാട്ടിൽ സഹവികാരി റവ. ഫാ. ഡെന്നിസ് കോലാശേരിലിന്‍റെയും സാന്നിധ്യത്തിൽ ചുമതലയേറ്റത്.



വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക് ഇടവക പൊതുയോഗം തെരഞ്ഞെടുത്തവരും ജൂലൈ മാസം മുതൽ ഇടവക ഭരണസമിതിയോടൊപ്പം പ്രവർത്തനമാരംഭിച്ചു.

ദൈവതിരുനാമ മഹത്വത്തിനായി ഒരുമിച്ച് പ്രവർത്തിച്ചാൽ ലഭിക്കുന്ന അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിയട്ടെ എന്ന് വികാരിയും സഹവികാരിയും ആശംസിച്ചു.
വിപഞ്ചിക ഗ്രന്ഥശാല പിറന്നാൾ ആഘോഷിച്ചു
മെൽബൺ: വിപഞ്ചിക ഗ്രന്ഥശാലയുടെ ഏഴാം പിറന്നാൾ ആഘോഷിച്ചു. മെൽബൺ ആഷ് വുഡ് ഹാളിൽ നടന്ന പരിപാടിയിൽ പിണറായി ബാലകൃഷ്ണൻ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

വിപഞ്ചിക ഗ്രന്ഥശാല ഇന്നലെ, ഇന്ന്, നാളെ എന്നിങ്ങനെ ചിട്ടപ്പെടുത്തിയ പരിപാടിയിൽ സഞ്ജയ് പരമേശ്വരൻ വിപഞ്ചികയുടെ കഴിഞ്ഞക്കാല പ്രവർത്തനങ്ങൾ വിശദീകരിച്ചു. ശ്യാം ശിവകുമാർ സ്നേഹപൂർവം സൂര്യഗായത്രിക്ക് എന്ന പുസ്തകം പരിചയപ്പെടുത്തി.

ഗിരീഷ് അവണൂർ, ശൈലജ വർമ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഭാവി പരിപാടികളെ പറ്റിയുള്ള ചർച്ചയും കലാ പരിപാടികളും നടന്നു. ശ്രീജ സഞ്ജയ് നന്ദി രേഖപ്പെടുത്തി.

2016 ജൂലൈ 10ന് പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ ആയിരുന്നു വിപഞ്ചിക ഗ്രന്ഥശാല മെൽബണിൽ ഉദ്ഘാടനം ചെയ്തത്.
ഇന്ത്യൻ വിദ്യാർഥിനിയെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; മുൻ കാമുകന് ജീവപര്യന്തം
അഡലെയ്ഡ്: ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജ‌യായ നഴ്സിംഗ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി കൊന്ന കേസിൽ മുൻ കാമുകന് ജീവപര്യന്തം തടവ്.

21-കാരിയായ ജാസ്മീൻ കൗറിനെയാണ് മുൻ കാമുകൻ തരിക്‌ജ്യോത് സിംഗ് (22) കേബിളുകൾകൊണ്ട് വരിഞ്ഞുമുറുക്കി ജീവനോടെ കുഴിച്ചുമൂടിയത്. 2021 മാർച്ച് ആറിന് ഫ്ലിൻഡേഴ്സ് റേഞ്ചസിലാണ് സംഭവം.

ഈ വർഷം ഫെബ്രുവരിയിൽ ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. പ്രതി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും കഴിഞ്ഞ ഫെബ്രുവരിയിൽ ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തി. കഴിഞ്ഞദിവസമാണ് കേസിൽ കോടതി വിചാരണ പൂർത്തിയായത്.

ജാസ്മിനെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയെന്ന ക്രൂരത കോടതിയിലാണ് പുറത്തുവന്നത്. പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയിലാണ് ജാസ്മിനെ പ്രതി കൊലപ്പെടുത്തിയത്. വളരെയധികം ആസൂത്രണംചെയ്താണ് പ്രതി കൊലനടത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

കോടതിയിൽ ആദ്യം കുറ്റം നിഷേധിച്ച സിംഗ് ജസ്മീൻ ജീവനൊടുക്കിയതാണെന്നും താൻ മൃതദേഹം അടക്കംചെയ്യുകയായിരുന്നെന്നുമാണ് പറഞ്ഞത്. പിന്നീടാണ് കുറ്റസമ്മതം നടത്തിയത്.

ഫ്ളിൻഡേഴ്സ് റേഞ്ചസിലുള്ള കുഴിമാടത്തിൽനിന്ന് കണ്ണുകെട്ടി ശരീരം മുഴുവൻ കേബിളുകളാൽ ബന്ധിച്ചനിലയിലുള്ള മൃതദേഹം പോലീസ് കണ്ടെടുത്തു.

അഡ്‌ലെയ്ഡിലെ ജോലിസ്ഥലത്തുനിന്നാണ് ഇയാൾ ജസ്മീനെ തട്ടിക്കൊണ്ടുപോയത്. അവിടെ നിന്ന് 650 കിലോമീറ്റർ അകലെയുള്ള ഫ്ലിൻഡേഴ്സ് റേഞ്ചസിൽ എത്തിച്ച് ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.
ദുക്റാന തിരുനാൾ ആഘോഷമായി കൊണ്ടാടി പെർത്തിലെ സെന്‍റ് ജോസഫ് ദൈവാലയം
പെർത്ത്: ഓസ്ട്രേലിയയിലെ മെൽബൺ രൂപതയിലെ പെർത്ത് സെന്‍റ് ജോസഫ് ദൈവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷകരമായി കൊണ്ടാടി.

നൂറു കണിക്കിന് വിശ്വാസികൾ വിശുദ്ധ കുർബാനയിലും തുടർന്ന് നടന്ന പ്രദിക്ഷണത്തിലും തിരുക്കർമങ്ങളിലും പങ്കെടുത്തു. ഫാ. അനീഷ് ജെയിംസ് വിസിയും ഫാ. ബിബിൻ വേലംപറമ്പിലുമാണ് തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകിയത്.

എന്‍റെ കർത്താവേ എന്‍റെ ദൈവമേ എന്ന വിശ്വാസ പ്രഖ്യാപനം നമ്മുടെ ജീവിതത്തിൽ എന്നും ഉണ്ടാകണം. അത് ക്രിസ്തുവിനു വേണ്ടി മരിക്കാൻ ത‌യാറാകുന്ന അവസ്ഥയാണ്.

തോമാശ്ലീഹാ നമ്മുടെ മാതൃകയും പൈതൃകവുമാണ്. ഈ കാലഘട്ടത്തിൽ നമുക്ക് അദ്ദേഹം തരുന്ന സന്ദേശം വളരെ വലുതാണ്. ക്രിസ്തുവിനു വേണ്ടി മരിക്കാൻ തയാറാകുന്നത്ര ഉറപ്പുള്ള ഒരു വിശ്വാസത്തിലേക്ക് നാം നീങ്ങണം.

ഉഥിതനായ ക്രിസ്തുവിനെ കണ്ടപ്പോൾ എന്‍റെ കർത്താവേ എന്‍റെ ദൈവമേ എന്ന് തോമാശ്ലീഹാ പ്രഘോഷിച്ചത് പോലെ അദ്ദേഹത്തിന്‍റെ വിശ്വാസ പാരമ്പര്യം നിലനിർത്തുന്പോഴാണ് നമ്മളും മാർത്തോമ്മാ നസ്രാണികളെന്ന പേരിന് അർഹരാകുന്നത് എന്ന് കുർബാന മധ്യയുള്ള സന്ദേശത്തിൽ ഫാ. അനീഷ് പറഞ്ഞു.



ദ്വിദീമോസ് എന്ന വാക്കിന്‍റെ അർഥം തന്നെ ഇരട്ട എന്നാണ്. ഈശോയുടെ സ്വഭാവത്തോടോ രൂപത്തോടോ തോമാശ്ലീഹായ്ക്ക് സാദൃശ്യം ഉണ്ടെന്ന് ചരിത്രകാരന്മാർ പറഞ്ഞി‌‌ട്ടുണ്ട്. തോമാശ്ലീഹായെ സംബന്ധിച്ച് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തിലാണ് ഏറ്റവും അധികം പരാമർശിക്കപ്പെടുന്നത്.

ഉഥിതനെ കണ്ടാലല്ലാതെ വിശ്വസിക്കുകയില്ല എന്ന് പറഞ്ഞ തോമാശ്ലീഹായുടെ വാക്കുകളും നമുക്ക് അവനോടു കൂടെ പോയി മരിക്കാം എന്നു പറയുന്ന ദൃഢനിശ്ചയവും എന്‍റെ കർത്താവെ എന്‍റെ ദൈവമേ എന്ന പ്രഘോഷണ മനോഭാവവുമാണ് മാർത്തോമ്മാ ക്രിസ്ത്യാനികൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതെന്നും ഫാ. അനീഷ് സൂചിപ്പിച്ചു.

കുർബാനയ്ക്ക് ശേഷം ദൈവാലയത്തെ ചുറ്റിയുള്ള ഭക്തിസാന്ദ്രമായ പ്രദക്ഷിണവും നടന്നു. മെൽബൺ രൂപതയുടെ കീഴിലുള്ള ഏറ്റവും മനോഹരമായ ദൈവാലയങ്ങളിലൊന്നാണ് പെർത്തിലെ സെന്‍റ് ജോസഫ് പള്ളി.
വാർഷിക ആഘോഷ വേദിയിൽ സംഗീത വിരുന്നൊരുക്കി മുത്തശന്മാരും മുത്തശിമാരും
ബ്രിസ്‌ബേൻ: സെന്‍റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ പള്ളിയുടെ വാർഷിക ആഘോഷ വേദി കെെയടക്കി ഇടവകയിലെ മുത്തശന്മാരും മുത്തശിമാരും.

ഇടവകയിലെ ഭക്തസംഘടനകളുടെ വാർഷിക ആഘോഷ വേദിയിലാണ് സദസിന്‍റെ നിറ കൈയടികൾ ഏറ്റുവാങ്ങി രണ്ട് ക്രിസ്ത്യൻ പാട്ടുകളുമായി 17 പേരടങ്ങിയ സംഘം തിളങ്ങിയത്.

നാട്ടിൽ നിന്നും മക്കളുടെയും പേരക്കുട്ടികളുടെയും ഒപ്പം സമയം ചെലവിടാൻ എത്തിയ ഇവരിൽ പലരും ആദ്യമായാണ് ഒരു പൊതുവേദിയിൽ പരിപാടി അവതരിച്ചത്.

എങ്കിലും യാതൊരും സഭാകമ്പവും കൂടാതെ ഈണത്തിൽ അവർ ഒരേ സ്വരത്തിൽ പാടിയപ്പോൾ നാനൂറിൽ പരം വരുന്ന സദസും അവർക്കൊപ്പം ഹർഷാവരവങ്ങളോടെ ചേർന്നു പാടി.

വാർഷിക ആഘോഷത്തിൽ മുഖ്യഅതിഥിയായി പങ്കെടുത്ത ക്വീൻസ്‌ലാൻഡ് പാർലമെന്‍റിലെ സ്ട്രെട്ടൻ വാർഡ് പ്രതിനിധി ജെയിംസ് മാർട്ടിൻ ഫേസ്ബുക്കിൽ ഇവരോടപ്പമുള്ള ഫോട്ടോ പങ്കുവെച്ചു മാതാപിതാക്കൾ സമൂഹത്തിനു ചെയ്യുന്ന സംഭാവനകളെ പ്രകീർത്തിച്ചു.

ഇടവകാംഗം ഷിബു പോൾ തുരുത്തിയിൽ ആണ് ഇവരെ ഏകോപിപ്പിച്ചു കൊണ്ടുള്ള ഈ വ്യത്യസ്ത ഉദ്യമത്തിന് ചുക്കാൻ പിടിച്ചത്.
മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മെഗാ മാർഗംകളി
മെൽബൺ: മെൽബൺ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെഗാ മാർഗംകളി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഇടവക ദിനത്തിനോടും കൂടാരയോഗ വാർഷികത്തിനോടും അനുബന്ധിച്ചാണ് ഇടവകാംഗങ്ങൾ മാർഗംകളി നടത്തുന്നത്.

ക്നാനായ തനത് കലാരൂപമായ മാർഗംകളി ഓസ്ട്രേലിയൻ മണ്ണിലും ഇതിനോടകംതന്നെ വേരുറപ്പിച്ച് കഴിഞ്ഞു. കംഗാരുക്കളുടെ നാട്ടിലെ ക്നാനായ തലമുറകളിലേക്ക് മാർഗംകളി പകർന്നു കൊടുക്കുക എന്ന ഉദേശ്യത്തോടെയാണ് കുട്ടികളും മുതിർന്നവരും അടങ്ങുന്ന മെഗാ മാർഗംകളി സംഘടിപ്പിച്ചിരിക്കുന്നത്.

അജുമോൻ കുളത്തുംതല, അലക്സ് ആന്‍റ്ണി പ്ലാക്കൂട്ടത്തിൽ, സുനു ജോമോൻ കുളഞ്ഞിയിൽ, സിൽവി ഫിലിപ്പ് കമ്പക്കാലുങ്കൽ, ടിന്‍റു അനു പുത്തൻപുരയിൽ, അനിത ഷിനോയ് മഞ്ഞാങ്കൽ, സെലിൻ മനോജ് വള്ളിത്തോട്ടം, സിസി സിബി പുലികുത്തിയേൽ, വിൻസി ജോ ഉറവക്കുഴിയിൽ,

ജോമോൾ എബ്രഹാം ഒറ്റക്കാട്ടിൽ, ജെറ്റിമോൾ സിജോ മൈക്കുഴിയിൽ, ജിസ്‌മി ജെസ്റ്റിൻ തൂമ്പിൽ, സൈനു സിറിൽ മൂലക്കാട്ട്, സീന ജോയ് ഉള്ളാട്ടിൽ, സൗമ്യ ഷിജോ പള്ളിക്കടവിൽ, സുജ സിജോ ചാലായിൽ, മെലിസ്സ ജോസഫ് ചക്കാലയിൽ, അനു തൊമ്മി മലയിൽ, ജോസ്‌മി ചിക്കു കുന്നത്ത്‌, ക്രിസ്റ്റി ബിജിമോൻ ചാരംകണ്ടത്തിൽ, നികിത ബോബി കണ്ടാരപ്പള്ളിൽ എന്നിവർ കോർഡിനേറ്റർമാരായിക്കൊണ്ടാണ് മെഗാ മാർഗംകളി നടത്തപ്പെടുന്നത്.

ക്നാനായ പൈതൃകത്തിന്‍റെയും പാരമ്പര്യങ്ങളുടെയും ആചാരാനുഷ്‌ഠാനങ്ങളുടെയും മഹാ വിളംബരം നടക്കുന്ന സംഗമവേദിയായ ഈ മെഗാ മാർഗംകളിയിൽ പങ്കെടുക്കുവാൻ എല്ലാ ഇടവകാംഗങ്ങളെയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നുവെന്ന് ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ, ഇടവകദിനം കോർഡിനേറ്റർമാരായ മനോജ് വള്ളിത്തോട്ടം, സജി കുന്നുംപുറം എന്നിവർ അറിയിച്ചു.