ഗുരുവായൂര്‌ ക്ഷേത്രത്തിൽ ഇന്ന് വിവാഹത്തിരക്കേറും
Sunday, April 21, 2024 6:11 AM IST
ഗുരുവായൂർ: ക്ഷേത്രത്തിൽ ഇന്ന് വിവാഹത്തിനും ദർശനത്തിനും തിരക്കേറും. ഇന്നലെ ഉച്ചവരെ 235 വിവാഹങ്ങൾ ശീട്ടാക്കി.

ഇന്ന് നേരിട്ടെത്തി ശീട്ടാക്കുന്നത് ഉൾപ്പെടെ 250 ഓളം വിവാഹങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവാഹത്തിനുമുള്ള ക്രമീകരണങ്ങൾ ദേവസ്വം ഒരുക്കിയിട്ടുണ്ട്. ഒരേസമയം അഞ്ച് വിവാഹമണ്ഡപങ്ങളിൽ വിവാഹങ്ങൾ നടക്കും. ഇതിനായി ഒരു താത്കാലിക മണ്ഡപം കൂടുതലായി ക്ഷേത്രത്തിനുമുന്നിൽ ഏർപ്പെടുത്തും.

വിവാഹ പാർട്ടിക്കാർക്ക് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന് സമീപം പ്രത്യേകം സൗകര്യമൊരുക്കി. അവിടെനിന്ന് ടോക്കൺ നൽകി മണ്ഡപത്തിലേക്ക് പ്രവേശിപ്പിക്കും. കിഴക്കേനടയിൽ വൺവേ സംവിധാനം ഏർപ്പെടുത്തും. ദർശനത്തിനെത്തുന്നവരെ നേരിട്ട് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. കിഴക്കേ നടയിൽ ദീപസ്തംഭത്തിന് മുന്നിൽ കൂടുതൽസമയം ഭക്തരെ നിൽക്കുന്നതിന് അനുവദിക്കില്ല.

പോലീസ്, സുരക്ഷാ ജീവനക്കാർ എന്നിവരെ കൂടുതലായി നിയോഗിക്കും. ഗുരുവായൂരിലെ ലോഡ്ജുകൾ ഇന്നലെ ഉച്ചയ്ക്കുതന്നെ നിറഞ്ഞു. പലര്‌ക്കും മുറി ലഭിച്ചില്ല.