കുടിവെള്ളം: കോർപറേഷൻ മറുപടി പറയണമെന്ന്
Thursday, September 29, 2022 12:30 AM IST
തൃശൂർ: വെള്ളക്കരം കുടിശിക അടക്കാത്തതുമൂലം കോർപറേഷൻ പരിധിയിൽ കുടിവെള്ളം നിഷേധിക്കാനിടയായ സാഹചര്യത്തിന് ഉത്തരവാദികളായ ഭരണനേതൃത്വം മറുപടി പറയണമെന്ന് നഗരാസൂത്രണ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോണ്‍ ഡാനിയൽ പറഞ്ഞു. കോടികൾ വരുമാനമുള്ള കോർപറേഷന് കുടിശിക വരാനുണ്ടായ സാഹചര്യമൊരുക്കിയത് ഭരണനേതൃത്വത്തിന്‍റെ പിടിപ്പുകേട് മൂലമാണ്. ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടത് ജനങ്ങളാണ്.

ജനങ്ങളിൽനിന്നു കൃത്യമായി വെള്ളക്കരം പിരിക്കുകയും കോർപറേഷൻ അത് യഥാസമയം ജല അഥോറിറ്റിയിൽ അടക്കാതിരിക്കുകയും ചെയ്തതിന്‍റെ ദുരന്ത ഫലമാണ് ഇപ്പോൾ വെള്ളം മുട്ടിക്കുമെന്ന വാട്ടർ അഥോറിറ്റിയുടെ ഭീഷണി ഉണ്ടായിട്ടുള്ളത്. ജനങ്ങൾക്ക് കുടിവെള്ളം മുടങ്ങാതിരിക്കാൻ സർക്കാർതലത്തിൽ ഇടപെടൽ വേണമെന്ന് ജോണ്‍ ഡാനിയൽ ആവശ്യപ്പെട്ടു.