തലയാഴത്ത് മൂന്ന് പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് തുടക്കമായി
Saturday, April 20, 2024 6:53 AM IST
തലയാഴം: തലയാഴം പഞ്ചായത്തിലെ മൂന്നു പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി വിഭാവനം ചെയ്ത പദ്ധതിക്കു തുടക്കമായി. തലയാഴം മുണ്ടാർ അഞ്ച്, സികെഎം, കളപ്പുരയ്ക്കൽകരി എന്നീ മൂന്നു പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായാണ് നബാർഡ് അനുവദിച്ച അഞ്ച് കോടി രൂപ വിനിയോഗിക്കുന്നത്.

ഈ പാടശേഖരങ്ങളിൽ രണ്ടുതവണ നെൽകൃഷി ചെയ്യുന്നതിനും കപ്പ, വാഴ, പച്ചക്കറി തുടങ്ങിയ ഇടവിളകൾ കൂടുതൽ ഉത്പാദിപ്പിക്കുന്നതിനും ഒപ്പം പാടശേഖരങ്ങൾക്കുള്ളിൽ താമസിക്കുന്ന 100 ഓളം കുടുംബങ്ങളെ വെള്ളപ്പൊക്ക ഭീഷണിയിൽനിന്നു രക്ഷിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

110 ഏക്കർ വിസ്തൃതിയുള്ള മുണ്ടാർ അഞ്ചിൽ 40 ഓളം കർഷകരും 135 ഏക്കർ വിസ്തൃതിയുള്ള സികെഎമ്മിൽ 99കർഷകരും 50ഏക്കറുള്ള കളപ്പുരയ്ക്കൽക്കരിയിൽ 47 കർഷകരുമാണുള്ളത്. മൂന്നുപാടശേഖരങ്ങളിലായി ചെറുതും വലതുമായ നാലു ഷട്ടർ മടകൾ നിർമിക്കും. സികെഎം, കളപ്പുരയ്ക്കൽക്കരി പാടശേഖരങ്ങളെ ബന്ധിപ്പിച്ച് മൂന്നു കിലോമീറ്ററോളം പുറംബണ്ട് ഉയർത്തി നിർമിക്കും.

മോട്ടോർചാലുകളുടെ പുറകുഭാഗം കല്ലുകെട്ടി ബലപ്പെടുത്തും. രണ്ടുവശങ്ങളിലും കല്ലുകെട്ടി കളപ്പുരയ്ക്കൽക്കരിയിലേക്ക് റോഡും പദ്ധതിയുടെ ഭാഗമായി നിർമിക്കുമെന്ന് പാടശേഖര സമിതി സെക്രട്ടറി പി.ജി. ബേബി പുതുച്ചിറ, പ്രസിഡന്‍റ് തങ്കച്ചൻ എന്നിവർ പറയുന്നു.

മുണ്ടാർ അഞ്ചിൽ ആരംഭിച്ച ഷട്ടർമടയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. മുണ്ടാർ അഞ്ച് പാടശേഖരത്തിന്‍റെ പുറംബണ്ട് ഒരു കിലോമീറ്ററോളം ദൂരം ഉയർത്തി നിർമിക്കുമെന്ന് പാടശേഖര സമിതി ഭാരവാഹികളായ കെ.എൻ. രാജേഷ്, ശശി മുരുകംതറ എന്നിവർ പറയുന്നു. നെൽകൃഷിക്കു പുറമെ പുരയിടങ്ങളിലും പാടശേഖരത്തിന്‍റെ പുറംബണ്ടിനോടു ചേർന്നും കപ്പ , വാഴ, പച്ചക്കറി കൃഷി വ്യാപകമായി ചെയ്തു വരുന്നുണ്ട്.

ഇടവിളകൾ വിളവെടുപ്പിനു പാകമാകുമ്പോൾ വെള്ളം കയറി പതിവായി നശിക്കുന്ന സ്ഥിതിയാണ് പാടശേഖരങ്ങളിലുള്ളത്. ഈ മൂന്ന് പാടശേഖരങ്ങളുടെ ഉള്ളിൽ താമസിക്കുന്ന നൂറോളം കുടുംബങ്ങളും വർഷകാലത്ത് വെള്ളക്കെട്ട് ദുരിതത്തിലാണ്. വെള്ളക്കെട്ട് ദുരിതം മൂലം ഇതിൽ ചില കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് വാടകവീടുകളിലേക്ക് താമസം മാറ്റി.

നബാർഡിന്‍റെ അഞ്ചുകോടി രൂപ വിനിയോഗിച്ചുള്ള പദ്ധതി പൂർത്തിയാകുന്നതോടെ കൃഷിനാശവും വെള്ളപ്പൊക്ക ദുരിതവും ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സികെഎം പാടശേഖര സമിതി ഭാരവാഹികളായ പി.കെ. സതീശൻ, പി.ഡി. മൈക്കിൾ എന്നിവർ പറഞ്ഞു.