പ്രചാരണം സമാപിക്കുന്നു : ഇന്ന് കൊട്ടിക്കലാശം
Wednesday, April 24, 2024 4:03 AM IST
പത്തനംതിട്ട: രണ്ടുമാസത്തോളം നീണ്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു സമാപ്തി കുറിച്ച് ഇന്ന് കൊട്ടിക്കലാശം. പ്രമുഖ സ്ഥാനാര്‍ഥികള്‍ ജില്ലാ ആസ്ഥാനമായ പത്തനംതിട്ട കേന്ദ്രീകരിച്ച് കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. വൈകുന്നേരം ആറിനാണ് കലാശക്കൊട്ട്.

ഇതിനു മുന്നോടിയായി സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ ഓട്ടപ്രദക്ഷിണം നടത്തും. പത്തനംതിട്ട മണ്ഡലത്തിലെ മൂന്ന് സ്ഥാനാര്‍ഥികളുടെയും മണ്ഡലപര്യടനം പൂര്‍ത്തിയാക്കി. ഇനി എത്തപ്പെടാന്‍ കഴിയാതെവന്ന പ്രധാന കേന്ദ്രങ്ങളിലേക്ക് ഇന്ന് സ്ഥാനാര്‍ഥികളെത്തും.

ഉച്ചകഴിയുന്നതോടെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തകരോടൊപ്പം ചെലവഴിക്കാനാണ് തീരുമാനം. ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന ടൗണുകളിലെല്ലാം കൊട്ടിക്കലാശം പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

അബാന്‍ ജംഗ്ഷനിൽ‍ കേന്ദ്രീകരിക്കും;ക്രമീകരണങ്ങളുമായി പോലീസ്

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ സമാപനവുമായി ബന്ധപ്പെട്ട് ജില്ലാ ആസ്ഥാനത്ത് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി പോലീസ്. കൊട്ടിക്കലാശത്തിനായി പത്തനംതിട്ട നഗരത്തില്‍ അബാന്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശത്തിനു വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ അനുവാദം തേടിയത്.

അബാന്‍ ജംഗ്ഷനില്‍നിന്നു മിനി സിവില്‍ സ്റ്റേഷന്‍ ഭാഗത്തേക്കുള്ള റോഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കേന്ദ്രീകരിക്കാം. പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് റോഡ് സിപിഎമ്മിനും മുത്തൂറ്റ് ആശുപത്രി റോഡ് ബിജെപിക്കുമായി പോലീസ് വേര്‍തിരിച്ചു.

അബാന്‍ ജംഗ്ഷന്‍ - സബ് ജയില്‍ റോഡില്‍ മറ്റ് പാര്‍ട്ടികള്‍ക്കും ഉപയോഗിക്കാവുന്നതാണ്. വിവിധ രാഷ്‌ട്രീയ സംഘടനകളുമായി പത്തനംതിട്ട ഡിവൈഎസപി ബി വിനോദിന്‍റെ നിര്‍ദേശപ്രകാരം പോലീസ് സ്റ്റേഷനില്‍ നടന്ന യോഗത്തിലെ ധാരണപ്രകാരമാണ് നടപടി.

പത്തനംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍ രഗീഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിവിധ രാഷ്‌ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ച് എം. വി. സഞ്ജു, റെനീസ് മുഹമ്മദ്, വിജയകുമാര്‍ മണിപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു.

നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഇന്ന് 3.30 മുതല്‍ പത്തനംതിട്ട നഗരത്തില്‍ ഗതാഗതനിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. കോന്നി ഭാഗത്തു നിന്നും പത്തനംതിട്ടയ്ക്കു വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ മൈലപ്ര വഴി പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രവേശിക്കണം.

കോന്നി ഭാഗത്തുനിന്നു പത്തനംതിട്ട - കോഴഞ്ചേരി ഭാഗത്തേക്ക് വരുന്ന സ്വകാര്യ വാഹനങ്ങള്‍ മൈലപ്ര വഴി താഴെ വെട്ടിപ്രത്തെത്തി പോകേണ്ടതാണ്. കോന്നി റാന്നി ഭാഗങ്ങളില്‍നിന്നു പത്തനംതിട്ടയിലേക്ക് വരുന്ന സ്വകാര്യ ബസുകള്‍ മൈലപ്ര വഴി താഴെ വെട്ടിപ്രത്തെത്തി യാത്ര അവസാനിപ്പിച്ച് തിരികെ ഈ വഴി തന്നെ പോകണം.

അടൂര്‍, കോഴഞ്ചേരി, ഭാഗത്തു നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ സെന്‍റ് പീറ്റേഴ്‌സ്-മേലേ വെട്ടിപ്രം വഴി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിച്ചേരേണ്ടതും തിരികെ ഈ വഴിതന്നെ പോകേണ്ടതാണ്.

അടൂര്‍, കോഴഞ്ചേരി, ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസുകള്‍ സെന്‍റ് പീറ്റേഴ്‌സ്-മേലേ വെട്ടിപ്രം വഴി താഴെ വെട്ടിപ്രത്തെത്തി യാത്ര അവസാനിപ്പിച്ച് തിരികെ ഈ വഴി തന്നെ മടങ്ങണം.
പ്രമാടം, വള്ളിക്കോടു ഭാഗത്തുനിന്നു വരുന്ന സ്വകാര്യ ബസുകള്‍ സ്റ്റേഡിയം ജംഗ്ഷന്‍- സെന്‍റ് പീറ്റേഴ്‌സ് - മേലേ വെട്ടിപ്രംവഴി താഴെ വെട്ടിപ്രത്തെത്തി യാത്ര അവസാനിപ്പിച്ച് തിരികെ ഈ വഴി തന്നെ പോകേണ്ടതാണ്.

പത്തനംതിട്ടയില്‍നിന്നു പ്രമാടം, വളളിക്കോട് ഭാഗത്തേക്ക് പോകേണ്ട സ്വകാര്യവാഹനങ്ങള്‍ മേലേ വെട്ടിപ്രം - സെന്‍റ് പീറ്റേഴ്‌സ് - സ്റ്റേഡിയം ജംഗ്ഷന്‍വഴി പോകണം. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്ന് അടൂര്‍, കോഴഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസുകള്‍ താഴെ വെട്ടിപ്രം - മേലേ വെട്ടിപ്രം - സെന്‍റ് പീറ്റേഴ്‌സ് വഴി പോകണം.