പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ കെട്ടിടങ്ങളിലൊതുങ്ങി പദ്ധതികൾ
Sunday, April 21, 2024 6:47 AM IST
ജപുരം: മലയോരത്തെ സാധാരണക്കാരുടെ ആശ്രയമായ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പുതുതായി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതികളെല്ലാം അടച്ചിട്ട കെട്ടിടങ്ങളിൽ ഒതുങ്ങുന്നു. ഡയാലിസിസ് കേന്ദ്രവും അമ്മയും കുഞ്ഞും വാർഡുമാണ് ഇതിൽ ഒടുവിലത്തേത്. ആരോഗ്യമന്ത്രി വീണാ ജോർജ് നേരിട്ടെത്തി പദ്ധതികളുടെ അവലോകനം നടത്തിയിട്ടും ഒന്നും കാര്യമായി മുന്നോട്ടുപോയിട്ടില്ല. എല്ലാം ഉടൻ പ്രവർത്തനസജ്ജമാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും വെറുതെയായി.

86 ലക്ഷം രൂപ ചെലവിലാണ് പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഒരേസമയം 10 പേരെ ഡയാലിസിസ് ചെയ്യാൻ കഴിയുന്ന കേന്ദ്രം നിർമിച്ചത്. ഇവിടേക്ക് ആവശ്യമായ ഉപകരണങ്ങളെല്ലാം ഏറെക്കുറെ എത്തിയിട്ടുണ്ടെങ്കിലും എസിയും ജനറേറ്റർ സംവിധാനവും അത്യാവശ്യം വൈദ്യുതീകരണ ജോലികളും ഇനിയും പൂർത്തിയാകാനുണ്ട്.

കേന്ദ്രത്തിന്‍റെ പ്രവർത്തനത്തിനാവശ്യമായ ടെക്നീഷ്യന്മാരെയും മറ്റു ജീവനക്കാരെയുമൊന്നും ഇനിയും നിയമിച്ചിട്ടില്ലെന്നതാണ് അതിലും വലിയ പ്രശ്നം. ആശുപത്രിയുടെ പരിധിയിൽ വരുന്ന മലയോര പഞ്ചായത്തുകളിൽ ഇരുനൂറിലധികം പേർ നിലവിൽ ഡയാലിസിസിന് വിധേയരാകുന്നുണ്ടെന്നാണ് കണക്ക്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ് ഇതിലേറെയും. ഇവരെല്ലാം ആഴ്ചയിലൊരിക്കലെങ്കിലും ജില്ലാ ആശുപത്രിയിലോ പരിയാരത്തോ പോകേണ്ടിവരുന്ന അവസ്ഥയിലാണ്. അല്ലെങ്കിൽ കൂടുതൽ പണം ചെലവഴിച്ച് സ്വകാര്യ ആശുപത്രികളേയോ മംഗളൂരുവിനെയോ ആശ്രയിക്കേണ്ടിവരുന്നു.

കെട്ടിടത്തിനും സാധനസാമഗ്രികൾക്കും മാത്രമാണ് സർക്കാർ തുക അനുവദിച്ചിരുന്നത്. ജീവനക്കാരുടെ ശമ്പളവും നടത്തിപ്പിന് ആവശ്യമായ മറ്റു ചെലവുകളും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയും മറ്റും കണ്ടെത്തണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. ഈ ചെലവുകൾക്ക് പ്രതിമാസം 10 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്. ഇത് എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിലും ഇതുവരെ കൃത്യമായ ധാരണയായിട്ടില്ല.

1.60 കോടി രൂപ ചെലവിൽ അമ്മയും കുഞ്ഞും വാർഡിന്‍റെ നിർമാണം പൂർത്തിയായി രണ്ടുവർഷം കഴിഞ്ഞിട്ടും തുറന്നു പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ആവശ്യമായ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിക്കാത്തതാണ് ഇവിടെയും പ്രധാന തടസം.

പ്രസവചികിത്സാ വിഭാഗത്തിൽ ചുരുങ്ങിയത് മൂന്നു ഡോക്ടർമാരും അനസ്തീഷ്യ, കുട്ടികളുടെ ചികിത്സ വിഭാഗങ്ങളിലെ ഡോക്ടർമാരും നഴ്സുമാരും അനുബന്ധ ജീവനക്കാരുമെല്ലാം വേണ്ടിവരും. വാർഡ് തുറന്നു പ്രവർത്തിപ്പിക്കാനാവശ്യമായ തസ്തികകളും ചെലവുകളും സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നതു മാത്രമാണ് ആകെ എടുത്തുപറയാവുന്ന പുരോഗതി. ഈ റിപ്പോർട്ട് ഇനി സംസ്ഥാനതലത്തിലേക്കയച്ച് ഡയറക്ടറേറ്റിലും മന്ത്രിസഭയ്ക്കു മുന്നിലുമെല്ലാം എത്തി തീരുമാനമാകണമെങ്കിൽ എത്രകാലം പിടിക്കുമെന്ന് ഒരു ധാരണയുമില്ല.

അത്രയും കാലം ഈ കെട്ടിടവും കാഴ്ചവസ്തുവായി അടഞ്ഞുകിടക്കാനും ചികിത്സ തേടുന്നവർക്ക് കിലോമീറ്ററുകൾ താണ്ടി ജില്ലാ ആശുപത്രിയിലേക്ക് വണ്ടിപിടിക്കാനും തന്നെയാകും യോഗം.